Crime
കോയമ്പത്തൂർ സ്‌ഫോടനം, രണ്ട് പ്രതികളെ തെളിവെടുപ്പിന് സംഭവ സ്ഥലത്തെത്തിച്ച് എൻഐഎ
കോയമ്പത്തൂർ ബോംബ് സ്‌ഫോടന കേസിൽ എൻ ഐ എ അറസ്‌റ്റ് ചെയ്‌ത 13 പ്രതികളിൽ രണ്ടുപേരെ കൂടുതൽ അന്വേഷണത്തിനായി സ്ഫോടനം നടന്ന സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി. 2022 ഒക്‌ടോബർ 23ന് ഉക്കടത്തിലെ ഒരു ക്ഷേത്രത്തിന് സമീപം നടന്ന ബോംബ് സ്‌ഫോടനത്തിൽ ഒരാൾ കൊല്ലപ്പെട്ട സംഭവത്തിലാണിത്.
ഇസ്‌ലാമിക് സ്‌റ്റേറ്റിന്റെ ആശയങ്ങൾ ജമേഷ മുബീനെ സ്വാധീനിച്ചിട്ടുണ്ടെന്ന് എൻഐഎ കുറ്റപത്രത്തിൽ പറഞ്ഞിരുന്നു. 12-ാം പ്രതി മുഹമ്മദ് ഇന്ദിര, 13-ാം പ്രതി മുഹമ്മദ് അസ്ഹറുദ്ദീൻ എന്നിവരെ കസ്‌റ്റഡിയിൽ വാങ്ങിയ ശേഷം എൻഐഎ സംഘം കൂടുതൽ അന്വേഷണത്തിനായി കോയമ്പത്തൂരിലെ സ്ഫോടനം നടന്ന സ്ഥലത്തേക്ക് കൊണ്ടു വരുകയായിരുന്നു.
ആദ്യം പ്രതികളെ അവരുടെ വസതികളിലേക്ക് കൊണ്ടു വന്നു. തുടർന്ന് സംഭവത്തിന്റെ ആസൂത്രണത്തെയും നിർവഹണത്തെയും കുറിച്ചുള്ള വിവരങ്ങൾ ശേഖരിക്കുന്നതിന് വിവിധ സ്ഥലങ്ങൾ സന്ദർശിക്കാനും അന്വേഷണ സംഘം പദ്ധതിയിട്ടിരിക്കുകയാണ്. കേസിന്റെ അന്വേഷണം തുടരുകയാണ്.
കാറിനുള്ളിൽ ആണികളും മാർബിളുകളും കൊണ്ട് പൊതിഞ്ഞ ഗ്യാസ് സിലിണ്ടർ അടങ്ങിയ ഇംപ്രൊവൈസ്ഡ് എക്‌സ്‌പ്ലോസീവ് ഡിവൈസ് (ഐഇഡി) ആണ് സ്‌ഫോടനത്തിന് കാരണമായിരുന്നത്. സ്‌ഫോടനത്തിന്റെ മുഖ്യ സൂത്രധാരനെന്ന് കണ്ടെത്തിയ ജമേഷ മുബീനാണ് സംഭവത്തിൽ ജീവൻ നഷ്‌ടപ്പെടുന്നത്. കാർ ബോംബ് സ്‌ഫോടനവുമായി ബന്ധപ്പെട്ട് ഓഗസ്റ്റ് മാസത്തിൽ എൻഐഎ ഒരാളെ അറസ്‌റ്റ് ചെയ്‌തിരുന്നു. നേരത്തെ ഈ വർഷം ഓഗസ്റ്റിലും, കഴിഞ്ഞ വർഷം ഡിസംബറിലും എൻഐഎ പ്രതികളെ അന്വേഷണത്തിനായി സ്ഫോടനം നടന്ന സ്ഥലത്ത് എത്തിക്കുകയുണ്ടായി.
Crime
കൊലപ്പെടുത്തി മരത്തിൽ കെട്ടി തൂക്കിയ നിലയിൽ ദൽഹിയിൽ മലയാളി വ്യവസായിയുടെ മൃതദേഹം കണ്ടെത്തി
ന്യൂദൽഹി . ദൽഹിയിൽ മലയാളി വ്യവസായിയെ കൊലപ്പെടുത്തി വീടിന് സമീപമുള്ള പാർക്കിലെ മരത്തിൽ കെട്ടിത്തൂക്കിയ നിലയിൽ കണ്ടെത്തി. എസ്എൻഡിപി ദ്വാരക ശാഖയുടെ സെക്രട്ടറി ആയിരുന്ന, തിരുവല്ല മേപ്രാൽ കൈലാത്ത് ഹൗസിൽ പി.പി സുജാതൻ (60) നെ ആണ് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തുന്നത്. സുജാതൻ താമസിച്ചിരുന്ന വീടിനു സമീപമുള്ള പാർക്കിലാണ് മൃതദേഹം കണ്ടെത്തുന്നത്.
പാർക്കിൽ പ്രഭാതസവാരിക്ക് വന്നവരാണ് മൃതദേഹം ആദ്യം കാണുന്നത്. മൃതദേഹം കെട്ടി തൂക്കിയ നിലയിലായിരുന്നു. മൃതദേഹത്തിന്റെ കഴുത്തിലും കൈയ്യിലും അക്രമിക്കപ്പെട്ടതിന്റെ പാടുകൾ ഉണ്ട്. ദ്വാരകയ്‌ക്ക് സമീപമുള്ള തിരുപ്പതി പബ്ലിക് സ്കൂളിന് സമീപമാണ് സുജാതൻ താമസിച്ചു വന്നിരുന്നത്. വ്യാഴാഴ്ച രാത്രി ഒൻപതുമണിയോടെ ബിസിനസ് ആവശ്യങ്ങളുമായി ബന്ധപ്പെട്ട് ജയ്‌പൂരിലേക്ക് പോകാൻ വീട്ടിൽ നിന്നും ഇറങ്ങിയതാണെന്നാണ് ബന്ധുക്കൾ പറയുന്നത്.
സുജാതന്റെ ബാഗ് പോലീസ് കണ്ടെത്തിയിട്ടുണ്ട്. പേഴ്‌സ്, മൊബൈൽ ഫോൺ എന്നിവ ബാഗിൽ നിന്നും നഷ്ടപ്പെട്ടിട്ടുണ്ട്. സുജാതൻ ധരിച്ചിരുന്ന ഷർട്ട് ഉപയോഗിച്ചാണ് മൃതദേഹം മരത്തിൽ കെട്ടിത്തൂക്കിയതെന്നാണ് പോലീസ് പറയുന്നത്. മൃതദേഹം ഹരിനഗർ ദീൻദയാൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്. സംസ്കാരം ദൽഹിയിൽ തന്നെ നടത്തും. പ്രീതിയാണ് ഭാര്യ. ശാന്തിപ്രിയ, കോളേജ് വിദ്യാർത്ഥിയായ അമൽ എന്നിവരാണ് മക്കൾ.
-
Entertainment2 years agoസെന്‍സര്‍ ബോർഡ് ‘മാർക്ക് ആന്റണി’ക്ക് 6.5 ലക്ഷം കൈക്കൂലി വാങ്ങിയെന്ന് വിശാൽ, അന്വേഷണം പ്രഖ്യാപിച്ച് കേന്ദ്രം
-
Latest News2 years agoവനിതാ സംവരണ ബില്ലിൽ രാഷ്ട്രപതി ദ്രൗപതി മുർമു ഒപ്പുവെച്ചു, നിയമമായി
-
Latest News2 years agoഅക്രമം പരസ്യമായി വാദിക്കുന്ന തീവ്രവാദികളെ കാനഡ സ്വീകരിക്കുന്നു – എസ് ജയശങ്കർ
-
Latest News2 years agoസൗന്ദര്യ വര്‍ധക ഉല്പന്നങ്ങള് ഉപയോഗിക്കുന്നവരിൽ വൃക്ക രോഗം കണ്ടെത്തി
-
Latest News2 years agoഭൂമി വിട്ട് പുതിയ ഭ്രമണപഥത്തിലേക്ക് കുതിച്ചുയർന്ന് ആദിത്യ എൽ1
-
Interview6 years agoപ്രതി “പൂവങ്കോഴി” ആണെങ്കിലും പ്രതികരിക്കാതെ മഞ്ജു വാര്യർ
-
Latest News2 years agoപ്രധാനമന്ത്രി നരേന്ദ്രമോദി ഒമ്പത് വന്ദേ ഭാരത് ട്രെയിനുകള്‍ പുതുതായി ഞായറാഴ്ച ഫ്ലാഗ് ഓഫ് ചെയ്യും
-
Crime2 years agoപൊന്നാനി മാതൃശിശു ആശുപത്രിയിൽ എട്ട് മാസം ഗർഭിണിയായ യുവതിക്ക് രക്തം മാറി നൽകി ഗുരുതര വീഴ്ച

