Latest News

‘പാവപ്പെട്ട കുടുംബത്തിലെ കുട്ടിയെ ജിഹാദി ​ഗ്രൂപ്പിന് 40,000 രൂപക്ക് വിറ്റു’

Published

on

പാകിസ്ഥാൻ സൈന്യവും ഭീകര സംഘടനകളും ഇന്ത്യയ്‌ക്കെതിരെ ജിഹാദ് നയിക്കുന്നത് ഇസ്ലാമിനു വേണ്ടിയല്ലെന്നും അവരുടെ മാത്രം വളർച്ചക്കും അവരുടെ കുട്ടികളുടെ ഉന്നതിക്ക് വേണ്ടിയാണെന്നും ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ഇന്ത്യയിലെ അന്വേഷണ ഏജൻസികൾ. പാകിസ്ഥാനിൽ ജിഹാദി ഗ്രൂപ്പുകളിലും സൈന്യത്തിലും നടക്കുന്നത് വലിയ ബിസിനസ് ഡീലുകൾ ആണെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ.

‘ദക്ഷിണ പഞ്ചാബിൽ നിന്നുള്ള ഒരു പാവപ്പെട്ടയാൾ തന്റെ മകനെ ഒരു മത നേതാവിന് കൈമാറിയ സംഭവം അന്വേഷണ ഏജൻസികൾ കണ്ടെത്തിയിരുന്നു. തനിക്ക് ഇനി ഒരിക്കലും അവനെ കാണാൻ കഴിയില്ലെന്ന് ആ കുട്ടിയുടെ പിതാവിന് അറിയാമായിരുന്നു. എന്നിട്ടും 40,000 രൂപയ്ക്കാണ് ആ കുട്ടിയെ ജിഹാദി ​ഗ്രൂപ്പിന് വിൽക്കുന്നത്. ജിഹാദി ഗ്രൂപ്പുകളിലും സൈന്യത്തിലും ഇത്തരം വലിയ ബിസിനസുകളാണ് നടക്കുന്നത്’ അന്വേഷണ ഏജൻസികളിലെ ചില വൃത്തങ്ങൾ ഒരു ദേശീയ മാധ്യമത്തോട് പറഞ്ഞു.

പാകിസ്ഥാൻ ഗുരുതരമായ പ്രശ്‌നങ്ങൾ ആണ് ഇന്ന് നേരിടുന്നത്. അവ മറികടക്കാൻ അവർ ഇത്തരത്തിലുള്ള മാർഗങ്ങൾ സ്വീകരിക്കുകയാണ്. ‘ഇവരുടെ ഇത്തരം പ്രവർത്തനങ്ങൾ കശ്മീരിൽ നിന്നാണ് ആരംഭിക്കുന്നത്. ആദ്യ ദിവസം മുതൽ അവരുടെ സൈനികരെ, ഇന്ത്യൻ സൈന്യം രാജ്യദ്രോഹികളാണ് എന്നു പറഞ്ഞു പഠിപ്പിക്കുന്നു. മതത്തെ ദേശീയതയുമായി കൂട്ടിക്കുഴയ്ക്കുന്നു. അന്വേഷണ വൃത്തങ്ങൾ പറയുന്നു. മുഹമ്മദ് അയൂബ് ഖാൻ, ടിക്കാ ഖാൻ മുതൽ യഹ്യാ ഖാൻ തുടങ്ങി പല പ്രമുഖ പാകിസ്ഥാൻ ആർമി ജനറൽമാരും ഇന്ത്യയ്ക്കും ഇന്ത്യൻ സൈനികർക്കും എതിരായ പ്രവർത്തനങ്ങൾക്ക് ആക്കം കൂട്ടാൻ മതപരമായ ഇത്തരം കാര്യങ്ങളെ മുതലെടുക്കുകയായിരുന്നു’ ജിഹാദിൽ പൗരൻമാരും പങ്കാളികളാകണമെന്ന് മുൻ പാക് പ്രസിഡന്റായ സിയ ഉൾ ഹഖ് ആഗ്രഹിച്ചിരുന്നായും അന്വേഷണ വൃത്തങ്ങൾ പറഞ്ഞിട്ടുണ്ട്.

‘ജിഹാദികളിൽ ഒരു ശതമാനം ആളുകൾ ഒരു രൂപത്തിൽ അല്ലെങ്കിൽ മറ്റൊരു രൂപത്തിൽ സൈന്യത്തിലേക്ക് റിക്രൂട്ട് ചെയ്യപ്പെടുന്നുണ്ട്. സൈന്യത്തിലെ ഉന്നത നേതൃത്വം ഈ കേഡർമാരെ വിവിധ മേഖലകളിലേക്ക് വിന്യസികാറാണ് പതിവ്. ഇവർ ലക്ഷ്യം വെയ്ക്കുന്ന ഒരു പ്രധാന പ്രദേശം കശ്മീരാണ്. അവിടെ അവർ നിയന്ത്രണ രേഖയിലൂടെ (എൽഒസി) നുഴഞ്ഞു കയറുന്നു’

‘ഇവിടെയെത്തി പത്തു പേരെയെങ്കിലും അവർ തങ്ങളിലേക്ക് ആകർഷിക്കുകയും പിന്നീട് മരിക്കുകയും ചെയ്താൽ അവരെ രക്തസാക്ഷികളായി കണക്കാക്കുകയാണ് പതിവ്. റമദാനിൽ അവർക്ക് കൂടുതൽ സകാത്ത് ലഭിക്കും. ഈ പണം പാകിസ്ഥാനിലെ ലഷ്‌കർ-ഇ-തൊയ്ബ (എൽഇടി), ജെയ്‌ഷ്-ഇ-മുഹമ്മദ് (ജെഎം), ഹിസ്ബുൾ എന്നീ തീവ്രവാദ സംഘടനകളുടെ ഉന്നത നേതാക്കളുടെ വ്യക്തിപരമായ ഉപയോഗത്തിനായാണ് ചെലവഴിക്കാറുള്ളത്’ അന്വേഷണ ഏജൻസികളിലെ വൃത്തങ്ങൾ പറഞ്ഞിരിക്കുന്നു.

‘അഷ്ഫാഖ് പർവേസ് കയാനി, പർവേസ് മുഷറഫ്, മുൻ ഇന്റർ സർവീസസ് ഇന്റലിജൻസ് (ഐഎസ്‌ഐ) ചീഫ് ലെഫ്റ്റനന്റ് ജനറൽ അഹമ്മദ് ഷുജാ പാഷ, ലഫ്റ്റനന്റ് ജനറൽ അസിം ബജ്‌വ തുടങ്ങി ഒരു പാക്കിസ്ഥാൻ ജനറൽ പോലും ദീർഘകാലം പാകിസ്ഥാനിൽ തങ്ങിയിട്ടില്ല. ബജ്‌വയുടെ അടുത്ത കുടുംബാംഗങ്ങൾ ഒരു പുതിയ ബിസിനസ് ആരംഭിച്ച്, പാക്കിസ്ഥാനിലെ പ്രമുഖ നഗരങ്ങളിൽ വലിയ ഫാം ഹൗസുകളുടെ ഉടമകളായി മാറുകയും വിദേശ സ്വത്തുക്കൾ വാങ്ങി കൂട്ടുകയും ചെയ്തു. ഇങ്ങനെ ഇവർ കോടിക്കണക്കിന് ഡോളർ സമ്പാദിച്ചു. വിദേശത്ത് നിക്ഷേപം നടത്തിയതിന് പാഷയെ ചോദ്യം ചെയ്തിരുന്നു. മുഷറഫും കയാനിയും വിദേശത്താണ് താമസിക്കുന്നത്. വിരമിച്ചതിന് ശേഷം ബജ്‌വയെ പാകിസ്ഥാനിൽ കാണാനില്ല എന്ന വസ്തുതയും അന്വേഷണ ഏജൻസികൾ കണ്ടെത്തിയിരിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version