Latest News
കാവേരി നദീജല തർക്കം പ്രക്ഷോഭത്തിലേക്ക്, ചൊവ്വാഴ്‌ച ബെംഗളൂരു ബന്ദ്
![](http://avatartoday.com/wp-content/uploads/2023/09/Cauvery-water-dispute-Organizations-call-for-Bengaluru-bandh.jpg)
കാവേരി നദീജലത്തിനായി കർണാടകയും തമിഴ്‌നാടും തമ്മിലുള്ള തർക്കം വീണ്ടും പ്രക്ഷോഭങ്ങളിലേക്ക്. കാവേരി നദീജല തർക്കവുമായി ബന്ധപ്പെട്ട് കർണാടകയിൽ പ്രതിഷേധം ശക്തമാവുകയാണ്. കർണാടകയിലെ അണക്കെട്ടുകളിൽ നിന്ന് തമിഴ്‌നാടിന് കാവേരിയിലെ ജലം വിട്ടുനൽകുന്നതിനെതിരെ 300-ലധികം സംഘടനകൾ ചൊവ്വാഴ്‌ച ബെംഗളൂരു ബന്ദിന് ആഹ്വാനം ചെയ്‌തു.
![](https://avatartoday.com/wp-content/uploads/2023/09/Cauvery-water-dispute-Organizations-call-for-Bengaluru-bandh2.jpg)
ബന്ദിന്റെ സമയപരിധി സംഘടനകൾ വ്യക്തമാക്കാത്തത് കർണാടക സർക്കാരിനെ പോലും വെട്ടിലാക്കിയിട്ടുണ്ട്. പ്രതിഷേധക്കാർ ടൗൺ ഹാളിൽ നിന്ന് മൈസൂർ ബാങ്ക് സർക്കിളിലേക്ക് മാർച്ച് ചെയ്‌തെത്തി തങ്ങളുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിനായി കർണാടക സർക്കാരിന് നിവേദനം നൽകുമെന്നും ആക്‌ടിവിസ്‌റ്റും ആം ആദ്‌മി പാർട്ടി (എഎപി) നേതാവുമായ ചന്ദ്രു അറിയിച്ചിട്ടുണ്ട്. ‘തമിഴ്‌നാടിന് കാവേരി നദീജലം വിട്ടുനൽകുന്നത് തടയുക, വിഷയത്തിൽ നിയമസഭാ സമ്മേളനം വിളിക്കുക’ എന്നിവയാണ് പ്രക്ഷോഭകർ ഉന്നയിക്കുന്ന ആവശ്യങ്ങൾ.
വിഷയത്തിൽ പ്രതികരിച്ച കർണാടക ഉപമുഖ്യമന്ത്രിയും ജലസേചന വകുപ്പ് കൂടി കൈകാര്യം ചെയ്യുന്ന ഡികെ ശിവകുമാർ ‘അവർ സ്വീകരിക്കുന്നത് രാഷ്ട്രീയ നയമാണ്, കർണാടകയിലെ കർഷകരുടെ താൽപ്പര്യങ്ങൾ സംരക്ഷിക്കാനാണ് ഞങ്ങൾ ഇവിടെ ഉള്ളതെന്നും, ആരും നിയമം കൈയ്യിലെടുക്കരുതെന്നും, ബന്ദ് നടത്തരുതെന്നും’ അഭ്യർത്ഥിച്ചിരിക്കുകയാണ്.
കാവേരി വാട്ടർ മാനേജ്‌മെന്റ് അതോറിറ്റി, തമിഴ്‌നാടിന് 5,000 ക്യുസെക്‌സ് വെള്ളം വിട്ടുനൽകാൻ കർണാടകയോട് ആവശ്യപ്പെടുകയായിരുന്നു. കാവേരി വാട്ടർ മാനേജ്‌മെന്റ് അതോറിറ്റിയുടെയും (സിഡബ്ല്യുഎംഎ) കാവേരി വാട്ടർ റെഗുലേഷൻ കമ്മിറ്റിയുടെയും (സിഡബ്ല്യുആർസി) ഉത്തരവുകളിൽ ഇടപെടാൻ സുപ്രീം കോടതി വിസമ്മതിക്കുകയും ഉണ്ടായി. ഇതേ തുടർന്നാണ് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രതിഷേധം ശക്തമായത്. ‘കാവേരി വിഷയത്തിൽ അഡ്വക്കേറ്റ് ജനറലിനെ വിളിച്ചുവരുത്തി വിവരങ്ങൾ ചോദിച്ചറിഞ്ഞു. ഞങ്ങൾ ഏകദേശം 3.5 ക്യുസെക്‌സ് വെള്ളം തുറന്നുവിടുകയാണ്, ഇത് സെപ്റ്റംബർ 26 വരെ അത് തുടരും. തുടർന്ന് ഞങ്ങൾ ഞങ്ങളുടെ തീരുമാനം എടുക്കും’ ശിവകുമാർ പറഞ്ഞിട്ടുണ്ട്.
Crime
കൊലപ്പെടുത്തി മരത്തിൽ കെട്ടി തൂക്കിയ നിലയിൽ ദൽഹിയിൽ മലയാളി വ്യവസായിയുടെ മൃതദേഹം കണ്ടെത്തി
![](http://avatartoday.com/wp-content/uploads/2023/09/PP-Sujathan.jpg)
ന്യൂദൽഹി . ദൽഹിയിൽ മലയാളി വ്യവസായിയെ കൊലപ്പെടുത്തി വീടിന് സമീപമുള്ള പാർക്കിലെ മരത്തിൽ കെട്ടിത്തൂക്കിയ നിലയിൽ കണ്ടെത്തി. എസ്എൻഡിപി ദ്വാരക ശാഖയുടെ സെക്രട്ടറി ആയിരുന്ന, തിരുവല്ല മേപ്രാൽ കൈലാത്ത് ഹൗസിൽ പി.പി സുജാതൻ (60) നെ ആണ് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തുന്നത്. സുജാതൻ താമസിച്ചിരുന്ന വീടിനു സമീപമുള്ള പാർക്കിലാണ് മൃതദേഹം കണ്ടെത്തുന്നത്.
പാർക്കിൽ പ്രഭാതസവാരിക്ക് വന്നവരാണ് മൃതദേഹം ആദ്യം കാണുന്നത്. മൃതദേഹം കെട്ടി തൂക്കിയ നിലയിലായിരുന്നു. മൃതദേഹത്തിന്റെ കഴുത്തിലും കൈയ്യിലും അക്രമിക്കപ്പെട്ടതിന്റെ പാടുകൾ ഉണ്ട്. ദ്വാരകയ്‌ക്ക് സമീപമുള്ള തിരുപ്പതി പബ്ലിക് സ്കൂളിന് സമീപമാണ് സുജാതൻ താമസിച്ചു വന്നിരുന്നത്. വ്യാഴാഴ്ച രാത്രി ഒൻപതുമണിയോടെ ബിസിനസ് ആവശ്യങ്ങളുമായി ബന്ധപ്പെട്ട് ജയ്‌പൂരിലേക്ക് പോകാൻ വീട്ടിൽ നിന്നും ഇറങ്ങിയതാണെന്നാണ് ബന്ധുക്കൾ പറയുന്നത്.
സുജാതന്റെ ബാഗ് പോലീസ് കണ്ടെത്തിയിട്ടുണ്ട്. പേഴ്‌സ്, മൊബൈൽ ഫോൺ എന്നിവ ബാഗിൽ നിന്നും നഷ്ടപ്പെട്ടിട്ടുണ്ട്. സുജാതൻ ധരിച്ചിരുന്ന ഷർട്ട് ഉപയോഗിച്ചാണ് മൃതദേഹം മരത്തിൽ കെട്ടിത്തൂക്കിയതെന്നാണ് പോലീസ് പറയുന്നത്. മൃതദേഹം ഹരിനഗർ ദീൻദയാൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്. സംസ്കാരം ദൽഹിയിൽ തന്നെ നടത്തും. പ്രീതിയാണ് ഭാര്യ. ശാന്തിപ്രിയ, കോളേജ് വിദ്യാർത്ഥിയായ അമൽ എന്നിവരാണ് മക്കൾ.
-
Crime1 year ago
നവ്യ നായരുമായി ഡേറ്റിംഗ് സച്ചിന് സാവന്തിന് ഹരം, ലക്ഷങ്ങള്‍ വിലപിടിപ്പിള്ള ആഭരണങ്ങള്‍ നൽകി, നവ്യയെ കാണാൻ 10 തവണ കൊച്ചിക്ക് പറന്നു
-
Entertainment1 year ago
സിനിമാ – സീരിയൽ താരം അപർണ നായർ വീട്ടിൽ തൂങ്ങി മരിച്ചനിലയിൽ
-
Latest News1 year ago
പുതുപ്പള്ളിയിൽ ജെയ്ക് നിലം പൊത്തി, ചാണ്ടി ഉമ്മനു റെക്കോർഡ് ഭൂരിപക്ഷം.
-
Crime1 year ago
അപർണ പി.നായർ ജീവനൊടുക്കിയത് മനം നൊന്ത് , അന്ത്യ യാത്രയെ പറ്റി പറഞ്ഞത് അമ്മയോട് മാത്രം
-
Entertainment1 year ago
‘മോഹൻലാൽ മന്ത്രിയാകും, കാവ്യക്ക് ഭർതൃയോഗം ഇല്ല’ വയറ്റിപ്പിഴപ്പ് ജ്യോതിഷിയുടെ പ്രവചങ്ങൾ വൈറൽ
-
Entertainment1 year ago
നാലാമത്തെ കുഞ്ഞിനെ ദത്തെടുത്ത് മോഹൻ ലാലിന്റെ മകൾ വിസ്മയ
-
Latest News1 year ago
യോഗി ആദിത്യനാഥിന്റെ ഉത്തര്‍പ്രദേശില്‍ ചന്ദ്രയാന്‍ 3 വിജയകരമാകാൻ മദ്രസയില്‍ പ്രത്യേക പ്രാര്‍ത്ഥന
-
Latest News1 year ago
തീര്‍ത്ഥാടന കേന്ദ്രങ്ങളെ ബന്ധിപ്പിക്കുന്ന വന്ദേ ഭാരത് സർവീസിന്റെ സാധ്യത പഠനം നടക്കുന്നു