Latest News
കാനഡയിലെ ഖലിസ്ഥാൻ ഭീകരർക്ക് പാക് ഐ.എസ്.ഐയുമായി ബന്ധം
ന്യൂഡൽഹി . ഖലിസ്ഥാൻ ഭീകരവാദികളുടെ ഭാരത വിരുദ്ധ പ്രവർത്തനങ്ങൾക്ക് പാക് ചാര സംഘടനയായ ഐ.എസ്.ഐയുടെ പിന്തുണയുണ്ടെന്നു അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. കാനഡ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഭീകര സംഘടനയായ സിഖ് ഫോർ ജസ്‌റ്‌റിസ് തലവൻ ഗുർദീപ് സിങ് പന്നു ഐ.എസ്.ഐയുടെ ഏജൻറുമായി കൂടിക്കാഴ്ച നടത്തിയതായ റിപ്പോർട്ടുകൾ ആണ് പുറത്ത് വരുന്നത്.
ഇന്ത്യ വിരുദ്ധ പ്രതിഷേധങ്ങൾക്ക് ആളെക്കൂട്ടാനും പോസ്റ്ററുകളും ബാനറുകളും നിർമ്മിക്കാനും ഭാരതത്തിനെതിരെ യുവാക്കളെ അണിനിരത്താനും ഐ.എസ്.ഐ ഫണ്ട് ഉപയോഗിച്ചതായി അന്താരാഷ്‌ട്ര വാർത്ത ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നത്. കാനഡയിൽ ഭാരത വിരുദ്ധ പ്രവർത്തനങ്ങൾ നടത്താൻ സിക്ക് ഫോർ ജസ്റ്റിസിന് ഇന്റർ-സർവീസസ് ഇന്റലിജൻസ് എന്ന ഐ.എസ്.ഐ ഫണ്ട് നൽകുന്നുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. ഖലിസ്ഥാൻ ഭീകരർക്ക് പാക് പിന്തുണ ലഭിക്കുന്നുണ്ടെന്ന വസ്തുത നേരത്തെ തന്നെ ഭാരതം അന്താരാഷ്‌ട്ര വേദികളിലടക്കം ഉന്നയിച്ചിരുന്നതാണ്.
ഇതിനിടെയാണ് കാനഡയിൽ ഒരു ഖലിസ്ഥാൻ ഭീകരൻ കൂടി അജ്ഞാതരുടെ വെടിയേറ്റു മരിച്ചിരിക്കുന്നത്. 2017 ൽ പഞ്ചാബിൽ നിന്ന് കാനഡയിലേക്ക് രക്ഷപ്പെട്ട സുഖ്ദൂൽ സിംഗാണ് കാനഡയിലെ വിന്നിപെഗിൽ വെച്ച് അജ്ഞാതരുടെ വെടിയേറ്റ് മരിച്ചത്. ഖലിസ്ഥാൻ ഭീകരവാദത്തെ പിന്തുണയ്‌ക്കുന്ന കാനേഡിയൽ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയുടെ പ്രസ്തവനകൾക്കിടയിൽ നടന്ന സംഭവത്തിന് പിറകെ ഇന്ത്യ കനേഡിയന്‍ പൗരന്മാർക്ക് വീസ നൽകുന്നത് നിര്‍ത്തി വെച്ചു. ദേശീയ അന്വേഷണ ഏജൻസിയുടെ മോസ്റ്റ് വാണ്ടഡ് ലിസ്റ്റിൽ ഉൾപ്പെട്ട ഭീകരവാദിയാണ് കൊല്ലപ്പെട്ട സുഖ്ദൂൽ സിംഗ്. ഇയാൾക്കെതിരെ ഇന്ത്യയിൽ 18-ഓളം കേസുകൾ ഉണ്ട്.