Latest News
‘ഞാൻ മരിച്ചാലും എന്റെ ചേട്ടൻ ജീവനോടെ ഉണ്ടാകണം’ കരൾ പകുത്ത് നൽകിയ ദാതാവിനെ പരിചയപ്പെടുത്തി ബാല

അടുത്തിടെ കരൾ മാറ്റിവയ്‌ക്കൽ ശസ്ത്രക്രിയ നടത്തിയ മലയാളികളുടെ ഇഷ്ടതാരങ്ങളിൽ ഒരാളായ നടൻ ബാല തനിക്ക് കരൾ പകുത്ത്നൽകിയ ജോസഫിനെ പരിചയപ്പെടുത്തുന്ന ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. തനിക്ക് കരൾ പകുത്ത് നൽകിയ വ്യക്തിയെ ആരാധകർക്ക് പരിചയപ്പെടുത്തുന്ന ബാല, കരൾ നൽകിയ ജോസഫ് ഓപ്പറേഷന് മുൻപ് ഡോക്ടറോട് പറഞ്ഞ വാക്കുകൾ ആണ് പറഞ്ഞിരിക്കുന്നത്.
‘എനിക്ക് കരൾ തന്നത് ഇദ്ദേഹം ആണ്. ഞാൻ പോയാലും എന്റെ ചേട്ടൻ ജീവനോടെ ഉണ്ടാകണം 😭 ഇപ്പോഴിതാ തനിക്ക് കരൾ പകുത്ത് നൽകിയ വ്യക്തിയെ ആരാധകർക്ക് പരിചയപ്പെടുത്തുകയാണ് നടൻ. ജോസഫ് എന്ന ആളാണ് ബാലയ്‌ക്ക് കരൾ നൽകിയത്. ഫിലിം ആർട്ടിസ്റ്റ് എംപ്ലോയീസ് യൂണിയന്റെ പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുമ്പോഴായിരുന്നു ജോസഫിനെ ബാല പരിചയപ്പെടുത്തുന്നത്.
‘ഞാൻ മരിച്ചാലും എന്റെ ചേട്ടൻ ജീവനോടെ ഉണ്ടാകണം എന്നാണ് ശസ്ത്രക്രിയയ്‌ക്ക് മുമ്പ് ജോസഫ് ഡോക്ടർമാരോട് പറഞ്ഞത്’ എന്നാണ് വീഡിയോയിൽ ബാല പറഞ്ഞിരിക്കുന്നത്. താൻ തിരിച്ചുവന്നാൽ ഒരു ജീവൻ മാത്രമല്ല ഒരായിരം ജീവനുകൾ രക്ഷപ്പെടുമെന്നും ജോസഫ് പറഞ്ഞതായി ബാല പറഞ്ഞിരിക്കുന്നു. ഡോക്ടർമാരാണ് തന്നോട് ഇക്കാര്യം പറഞ്ഞതെന്നും ബാല പറഞ്ഞിട്ടുണ്ട്. ഈ വീഡിയോ ആണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ വെെറലായിരിക്കുന്നത്.
അടുത്തകാലത്ത് കരൾ സംബന്ധമായ അസുഖത്തെ തുടർന്ന് ബാലയുടെ ആരോഗ്യം വളരെ മോശമായ നിലയിലായിരുന്നു. താൻ മരിക്കുമെന്നാണ് എല്ലാവരും വിധി എഴുതിയിരുന്നതെന്നും അടുത്തിടെ ബാല പറഞ്ഞിരുന്നു. ഏറെ നാളത്തെ ആശുപത്രി വാസത്തിനും കരൾ മാറ്റിവയ്‌ക്കൽ ശസ്ത്രക്രിയയ്‌ക്കും ശേഷം വീട്ടിൽ എത്തിയ താരം പുതിയ വിശേഷങ്ങളൊക്കെ പങ്കുവെച്ചു വരുകയാണ്. നിലവിൽ ആരോഗ്യം വീണ്ടെടുത്ത് കൊണ്ടിരിക്കുന്ന നടൻചില പൊതുപരിപാടികളിലും പങ്കെടുത്ത് വരുന്നുണ്ട്.
Crime
കൊലപ്പെടുത്തി മരത്തിൽ കെട്ടി തൂക്കിയ നിലയിൽ ദൽഹിയിൽ മലയാളി വ്യവസായിയുടെ മൃതദേഹം കണ്ടെത്തി

ന്യൂദൽഹി . ദൽഹിയിൽ മലയാളി വ്യവസായിയെ കൊലപ്പെടുത്തി വീടിന് സമീപമുള്ള പാർക്കിലെ മരത്തിൽ കെട്ടിത്തൂക്കിയ നിലയിൽ കണ്ടെത്തി. എസ്എൻഡിപി ദ്വാരക ശാഖയുടെ സെക്രട്ടറി ആയിരുന്ന, തിരുവല്ല മേപ്രാൽ കൈലാത്ത് ഹൗസിൽ പി.പി സുജാതൻ (60) നെ ആണ് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തുന്നത്. സുജാതൻ താമസിച്ചിരുന്ന വീടിനു സമീപമുള്ള പാർക്കിലാണ് മൃതദേഹം കണ്ടെത്തുന്നത്.
പാർക്കിൽ പ്രഭാതസവാരിക്ക് വന്നവരാണ് മൃതദേഹം ആദ്യം കാണുന്നത്. മൃതദേഹം കെട്ടി തൂക്കിയ നിലയിലായിരുന്നു. മൃതദേഹത്തിന്റെ കഴുത്തിലും കൈയ്യിലും അക്രമിക്കപ്പെട്ടതിന്റെ പാടുകൾ ഉണ്ട്. ദ്വാരകയ്‌ക്ക് സമീപമുള്ള തിരുപ്പതി പബ്ലിക് സ്കൂളിന് സമീപമാണ് സുജാതൻ താമസിച്ചു വന്നിരുന്നത്. വ്യാഴാഴ്ച രാത്രി ഒൻപതുമണിയോടെ ബിസിനസ് ആവശ്യങ്ങളുമായി ബന്ധപ്പെട്ട് ജയ്‌പൂരിലേക്ക് പോകാൻ വീട്ടിൽ നിന്നും ഇറങ്ങിയതാണെന്നാണ് ബന്ധുക്കൾ പറയുന്നത്.
സുജാതന്റെ ബാഗ് പോലീസ് കണ്ടെത്തിയിട്ടുണ്ട്. പേഴ്‌സ്, മൊബൈൽ ഫോൺ എന്നിവ ബാഗിൽ നിന്നും നഷ്ടപ്പെട്ടിട്ടുണ്ട്. സുജാതൻ ധരിച്ചിരുന്ന ഷർട്ട് ഉപയോഗിച്ചാണ് മൃതദേഹം മരത്തിൽ കെട്ടിത്തൂക്കിയതെന്നാണ് പോലീസ് പറയുന്നത്. മൃതദേഹം ഹരിനഗർ ദീൻദയാൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്. സംസ്കാരം ദൽഹിയിൽ തന്നെ നടത്തും. പ്രീതിയാണ് ഭാര്യ. ശാന്തിപ്രിയ, കോളേജ് വിദ്യാർത്ഥിയായ അമൽ എന്നിവരാണ് മക്കൾ.
-
Entertainment2 years ago
സെന്‍സര്‍ ബോർഡ് ‘മാർക്ക് ആന്റണി’ക്ക് 6.5 ലക്ഷം കൈക്കൂലി വാങ്ങിയെന്ന് വിശാൽ, അന്വേഷണം പ്രഖ്യാപിച്ച് കേന്ദ്രം
-
Latest News2 years ago
വനിതാ സംവരണ ബില്ലിൽ രാഷ്ട്രപതി ദ്രൗപതി മുർമു ഒപ്പുവെച്ചു, നിയമമായി
-
Latest News2 years ago
സൗന്ദര്യ വര്‍ധക ഉല്പന്നങ്ങള് ഉപയോഗിക്കുന്നവരിൽ വൃക്ക രോഗം കണ്ടെത്തി
-
Latest News2 years ago
അക്രമം പരസ്യമായി വാദിക്കുന്ന തീവ്രവാദികളെ കാനഡ സ്വീകരിക്കുന്നു – എസ് ജയശങ്കർ
-
Interview6 years ago
പ്രതി “പൂവങ്കോഴി” ആണെങ്കിലും പ്രതികരിക്കാതെ മഞ്ജു വാര്യർ
-
Crime2 years ago
പൊന്നാനി മാതൃശിശു ആശുപത്രിയിൽ എട്ട് മാസം ഗർഭിണിയായ യുവതിക്ക് രക്തം മാറി നൽകി ഗുരുതര വീഴ്ച
-
Latest News2 years ago
ഭൂമി വിട്ട് പുതിയ ഭ്രമണപഥത്തിലേക്ക് കുതിച്ചുയർന്ന് ആദിത്യ എൽ1
-
Latest News2 years ago
പ്രധാനമന്ത്രി നരേന്ദ്രമോദി ഒമ്പത് വന്ദേ ഭാരത് ട്രെയിനുകള്‍ പുതുതായി ഞായറാഴ്ച ഫ്ലാഗ് ഓഫ് ചെയ്യും