Latest News
അയോദ്ധ്യ രാമക്ഷേത്രം ഉദ്ഘാടനം, പ്രധാനമന്ത്രി നരേന്ദ്രമോദിയെ കാണാൻ യോഗി ഡൽഹിക്ക്
അയോദ്ധ്യ രാമജന്മഭൂമി ക്ഷേത്രത്തിന്റെ ഉദ്‍ഘാടത്തിന് ഔദ്യോഗികമായി ക്ഷണിക്കുന്നതിനായി മോദിയെ കാണാൻ യോഗി ഡൽഹിക്ക്. കൂടിക്കാഴ്ചക്ക് യുപി ഊർജ മന്ത്രി എകെ ശർമയും യോജിക്കൊപ്പം ഉണ്ടാവും. അയോദ്ധ്യ രാമക്ഷേത്രം അടുത്ത വർഷം ജനുവരി 24 ന് ഭക്തർക്കായി തുറന്ന് നൽകാനാണ് തീരുമാനിച്ചിട്ടുള്ളത്. ചൊവ്വാഴ്ച വൈകിട്ട് ആറോടെ മുഖ്യമന്ത്രി യോഗി പ്രധാനമന്ത്രിയെ അദ്ദേഹത്തിന്റെ വസതിയിൽ വെച്ച് കാണുമെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
ശ്രീരാമ ജന്മഭൂമി തീർഥ ക്ഷേത്ര ട്രസ്റ്റ് അടുത്ത വർഷം ജനുവരിയിൽ രാമലല്ല വിഗ്രഹത്തിന്റെ പ്രതിഷ്ഠാ ചടങ് നടത്താനിരിക്കുകയാണ്. ചടങ്ങിലേക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഔദ്യോഗിക ക്ഷണം ഉണ്ടാകുമെന്ന് ട്രസ്റ്റ് അംഗങ്ങൾ നേരത്തെ അറിയിച്ചിരുന്നു. രാമക്ഷേത്ര നിർമ്മാണം നടക്കുന്ന അയോദ്ധ്യയിൽ എല്ലാ മാസവും യോഗി സന്ദർശനം നടത്തുന്നുണ്ട്. കഴിഞ്ഞ ഓഗസ്റ്റിലും രാമജന്മഭൂമി സമുച്ചയം സന്ദർശിച്ച യോഗി ക്ഷേത്രനിർമ്മാണ പ്രവർത്തനങ്ങളും നിരീക്ഷിക്കുകയുണ്ടായി.
ലോകത്തിലെ 160 രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികളാണ്, അയോദ്ധ്യാ രാമജന്മഭൂമിയിലെ പ്രതിഷ്ഠാ മഹോത്സവത്തിൽ പങ്കെടുക്കാൻ എത്തുന്നത്. ലോകമെമ്പാടുമുള്ള രാമഭക്തർ കാത്തിരിക്കുന്ന ഈ മുഹൂർത്തത്തിൽ അഞ്ച് ലക്ഷത്തിലേറെ പേർ പങ്കെടുക്കുമെന്നാണ് കരുതുന്നത്. മതനേതാക്കളെ കൂടാതെ 160 രാജ്യങ്ങളിലെ പ്രത്യേക അതിഥികൾക്കും ക്ഷണക്കത്തുക്കൾ അയക്കുന്നുണ്ട്. ഡൽഹി സ്റ്റഡി ഗ്രൂപ്പ് പ്രസിഡന്റും മുൻ എം എൽ എ യുമായ വിജയ് ജോളിയേയും പദ്ധതിയുടെ നടത്തിപ്പിൽ ഉൾപ്പെടുത്തിയിരിക്കുകയാണ്. പരിപാടിയുടെ നടത്തിപ്പ് വലിയ വെല്ലുവിളിയാണെന്നും, പങ്കാളികളായി വിഎച്ച്പി നേതാക്കൾ അടക്കമുള്ളവർ രംഗത്തുണ്ടെന്നും പ്രാൺ പ്രതിഷ്ഠാ മഹോത്സവ് മാനേജ്മെന്റ് സ്കീമിലെ അംഗങ്ങൾ പറഞ്ഞിട്ടുണ്ട്.
Crime
കൊലപ്പെടുത്തി മരത്തിൽ കെട്ടി തൂക്കിയ നിലയിൽ ദൽഹിയിൽ മലയാളി വ്യവസായിയുടെ മൃതദേഹം കണ്ടെത്തി
ന്യൂദൽഹി . ദൽഹിയിൽ മലയാളി വ്യവസായിയെ കൊലപ്പെടുത്തി വീടിന് സമീപമുള്ള പാർക്കിലെ മരത്തിൽ കെട്ടിത്തൂക്കിയ നിലയിൽ കണ്ടെത്തി. എസ്എൻഡിപി ദ്വാരക ശാഖയുടെ സെക്രട്ടറി ആയിരുന്ന, തിരുവല്ല മേപ്രാൽ കൈലാത്ത് ഹൗസിൽ പി.പി സുജാതൻ (60) നെ ആണ് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തുന്നത്. സുജാതൻ താമസിച്ചിരുന്ന വീടിനു സമീപമുള്ള പാർക്കിലാണ് മൃതദേഹം കണ്ടെത്തുന്നത്.
പാർക്കിൽ പ്രഭാതസവാരിക്ക് വന്നവരാണ് മൃതദേഹം ആദ്യം കാണുന്നത്. മൃതദേഹം കെട്ടി തൂക്കിയ നിലയിലായിരുന്നു. മൃതദേഹത്തിന്റെ കഴുത്തിലും കൈയ്യിലും അക്രമിക്കപ്പെട്ടതിന്റെ പാടുകൾ ഉണ്ട്. ദ്വാരകയ്‌ക്ക് സമീപമുള്ള തിരുപ്പതി പബ്ലിക് സ്കൂളിന് സമീപമാണ് സുജാതൻ താമസിച്ചു വന്നിരുന്നത്. വ്യാഴാഴ്ച രാത്രി ഒൻപതുമണിയോടെ ബിസിനസ് ആവശ്യങ്ങളുമായി ബന്ധപ്പെട്ട് ജയ്‌പൂരിലേക്ക് പോകാൻ വീട്ടിൽ നിന്നും ഇറങ്ങിയതാണെന്നാണ് ബന്ധുക്കൾ പറയുന്നത്.
സുജാതന്റെ ബാഗ് പോലീസ് കണ്ടെത്തിയിട്ടുണ്ട്. പേഴ്‌സ്, മൊബൈൽ ഫോൺ എന്നിവ ബാഗിൽ നിന്നും നഷ്ടപ്പെട്ടിട്ടുണ്ട്. സുജാതൻ ധരിച്ചിരുന്ന ഷർട്ട് ഉപയോഗിച്ചാണ് മൃതദേഹം മരത്തിൽ കെട്ടിത്തൂക്കിയതെന്നാണ് പോലീസ് പറയുന്നത്. മൃതദേഹം ഹരിനഗർ ദീൻദയാൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്. സംസ്കാരം ദൽഹിയിൽ തന്നെ നടത്തും. പ്രീതിയാണ് ഭാര്യ. ശാന്തിപ്രിയ, കോളേജ് വിദ്യാർത്ഥിയായ അമൽ എന്നിവരാണ് മക്കൾ.
-
Entertainment2 years agoസെന്‍സര്‍ ബോർഡ് ‘മാർക്ക് ആന്റണി’ക്ക് 6.5 ലക്ഷം കൈക്കൂലി വാങ്ങിയെന്ന് വിശാൽ, അന്വേഷണം പ്രഖ്യാപിച്ച് കേന്ദ്രം
-
Latest News2 years agoവനിതാ സംവരണ ബില്ലിൽ രാഷ്ട്രപതി ദ്രൗപതി മുർമു ഒപ്പുവെച്ചു, നിയമമായി
-
Latest News2 years agoഅക്രമം പരസ്യമായി വാദിക്കുന്ന തീവ്രവാദികളെ കാനഡ സ്വീകരിക്കുന്നു – എസ് ജയശങ്കർ
-
Latest News2 years agoസൗന്ദര്യ വര്‍ധക ഉല്പന്നങ്ങള് ഉപയോഗിക്കുന്നവരിൽ വൃക്ക രോഗം കണ്ടെത്തി
-
Latest News2 years agoഭൂമി വിട്ട് പുതിയ ഭ്രമണപഥത്തിലേക്ക് കുതിച്ചുയർന്ന് ആദിത്യ എൽ1
-
Interview6 years agoപ്രതി “പൂവങ്കോഴി” ആണെങ്കിലും പ്രതികരിക്കാതെ മഞ്ജു വാര്യർ
-
Latest News2 years agoപ്രധാനമന്ത്രി നരേന്ദ്രമോദി ഒമ്പത് വന്ദേ ഭാരത് ട്രെയിനുകള്‍ പുതുതായി ഞായറാഴ്ച ഫ്ലാഗ് ഓഫ് ചെയ്യും
-
Crime2 years agoപൊന്നാനി മാതൃശിശു ആശുപത്രിയിൽ എട്ട് മാസം ഗർഭിണിയായ യുവതിക്ക് രക്തം മാറി നൽകി ഗുരുതര വീഴ്ച

