Latest News
ചിലർ അജണ്ട ഉണ്ടാക്കുന്നു, മറ്റുള്ളവർ അതിൽ വീഴുന്നത് അവസാനിച്ചു, യുഎൻ ജനറൽ അസംബ്ലിയിൽ ഇന്ത്യൻ വിദേശകാര്യമന്ത്രി എസ്. ജയശങ്കർ

ന്യൂയോർക്ക് . ഏതാനും ചില രാജ്യങ്ങൾ അജണ്ട നിശ്ചയിക്കുകയും മറ്റുള്ളവർ അവരിൽ വീഴുകയും ചെയ്യുന്ന കാലം അവസാനിച്ചുവെന്നും പ്രദേശിക സമഗ്രതയോടുള്ള ആദരവും ആഭ്യന്തര കാര്യങ്ങളിൽ ഇടപെടാതിരിക്കലും രാജ്യങ്ങൾക്ക് പ്രധാനമാണെന്നും ഇന്ത്യൻ വിദേശകാര്യമന്ത്രി എസ്. ജയശങ്കർ യുഎൻ ജനറൽ അസംബ്ലിയിൽ.
ആഗോള ഐക്യദാർഢ്യം പുനഃസ്ഥാപിക്കുക എന്ന യുഎന്നിന്റെ പ്രമേയത്തിന് ഭാരതത്തിന്റെ പൂർണ്ണ പിന്തുണയുണ്ടെന്നും പറഞ്ഞ എസ്. ജയശങ്കർ, നമ്മുടെ വിശ്വാസവും അഭിലാഷങ്ങളും ലക്ഷ്യങ്ങളും പങ്കുവെയ്‌ക്കുന്നോടൊപ്പം നമ്മുടെ നേട്ടങ്ങളുടെയും വെല്ലുവിളികളുടെയും കണക്കെടുക്കാനുള്ള അവസരം കൂടിയാണിതെന്നും ഓർമ്മിപ്പിച്ചു. തീർച്ചയായും, രണ്ടിനെയും സംബന്ധിച്ച് ഭാരതത്തിന് പങ്കുവെക്കാൻ ഏറെയുണ്ട് – എസ്. ജയശങ്കർ പറഞ്ഞു.
ഭാരതം ആതിഥേയത്വം വഹിച്ച ജി 20 ഉച്ചകോടി വിജയകരമായതിന് ശേഷം നടക്കുന്ന 78-ാമത് യുഎൻ ജനറൽ അസംബ്ലി സമ്മേളനത്തെ അഭിസംബോധന ചെയ്ത ഇന്ത്യൻ വിദേശകാര്യമന്ത്രി എസ്. ജയശങ്കർ, ‘ഭാരതത്തിന്റെ നമസ്തേ’ എന്ന് പറഞ്ഞു കൊണ്ടാണ് പ്രസംഗം ആരംഭിക്കുന്നത്. ജി20 അദ്ധ്യക്ഷത വഹിക്കെ വികസ്വര രാജ്യങ്ങളുടെ ശബ്ദമായി ഭാരതം മാറിയെന്നും ആഫ്രിക്കൻ യൂണിയനെ ഗ്രൂപ്പിൽ ഉൾപ്പെടുത്താൻ സാധിച്ചെന്നും എസ്.ജയശങ്കർ പറഞ്ഞു. ചേരിചേരാ നയത്തിൽ നിന്നെല്ലാം വിട്ടുനിന്ന് വിശ്വമിത്രമായി ഭാരതം ഉയർന്നുവെന്നും അദ്ദേഹം യുഎൻ ജനറൽ അസംബ്ലിയിൽ പറഞ്ഞു.
ലോകം ഇന്ന് അസാധാരണമായ പ്രക്ഷുബ്ധ കാലഘട്ടത്തിനാണ് സാക്ഷ്യം വഹിക്കുന്നത്. അസമത്വങ്ങളും ചില സംഭവവികാസങ്ങളും വികസ്വര രാജ്യങ്ങൾക്ക് മേൽ ഭാരം അടിച്ചേൽപ്പിക്കുന്നു. ഭാവി കെട്ടിപ്പടുക്കുന്നതിന് ഇത് കൂടുതൽ ആഘാതം ഉണ്ടാക്കുന്നു. ചേരിചേരാ കാലഘട്ടത്തിൽ നിന്നും ഭാരതം മാറി. ലോകത്തിന് മുന്നിൽ ഒരു വിശ്വമിത്രമായി ഭാരതം ഉയർന്നിരിക്കുന്നു. നിയമങ്ങൾ അടിസ്ഥാനമാക്കിയുള്ള ഒരു ഉത്തരവ് പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടിയാണ് എന്നും ഭാരതം വാദിക്കുന്നത്. കാലാകാലങ്ങളിൽ, യുഎൻ ചാർട്ടറിനോടുള്ള ബഹുമാനം ഭാരതം പ്രകടപ്പിക്കുന്നുണ്ട് – എസ്. ജയശങ്കർ പറഞ്ഞു.
എല്ലാ ചർച്ചകൾക്കും അജണ്ട ഉണ്ടാക്കുന്നതും മാനദണ്ഡങ്ങൾ നിർവചിക്കാൻ ശ്രമം നടത്തുന്നതും ചില രാഷ്‌ട്രങ്ങളാണ്. ഇത് തുടരാൻ കഴിയില്ല. നമ്മളെല്ലാം മനസ്സ് വെച്ചാൽ ന്യായവും നീതിപൂർവകവും ജനാധിപത്യപരവുമായ ഒരു ക്രമം തീർച്ചയായും ഉണ്ടാക്കാനാവും. അതിനായി ആദ്യം ഭരണനിർമ്മാതാക്കൾ ഭരണം നടത്തുന്നവരെ കീഴ്പ്പെടുത്തുന്നില്ലെന്ന് ഉറപ്പാക്കുക ആണ് വേണ്ടത്. എല്ലാത്തിനുമുപരി, നിയമങ്ങൾ ബാധകമാകുമ്പോൾ മാത്രമേ പ്രവർത്തിക്കൂ. രാഷ്‌ട്രീയ നേട്ടങ്ങൾക്കായി തീവ്രവാദത്തെയും അക്രമത്തെയും വച്ചു പൊറുപ്പിക്കില്ല എന്നും എസ്. ജയശങ്കർ യുഎൻ ജനറൽ അസംബ്ലിയിൽ പറഞ്ഞു
Crime
കൊലപ്പെടുത്തി മരത്തിൽ കെട്ടി തൂക്കിയ നിലയിൽ ദൽഹിയിൽ മലയാളി വ്യവസായിയുടെ മൃതദേഹം കണ്ടെത്തി

ന്യൂദൽഹി . ദൽഹിയിൽ മലയാളി വ്യവസായിയെ കൊലപ്പെടുത്തി വീടിന് സമീപമുള്ള പാർക്കിലെ മരത്തിൽ കെട്ടിത്തൂക്കിയ നിലയിൽ കണ്ടെത്തി. എസ്എൻഡിപി ദ്വാരക ശാഖയുടെ സെക്രട്ടറി ആയിരുന്ന, തിരുവല്ല മേപ്രാൽ കൈലാത്ത് ഹൗസിൽ പി.പി സുജാതൻ (60) നെ ആണ് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തുന്നത്. സുജാതൻ താമസിച്ചിരുന്ന വീടിനു സമീപമുള്ള പാർക്കിലാണ് മൃതദേഹം കണ്ടെത്തുന്നത്.
പാർക്കിൽ പ്രഭാതസവാരിക്ക് വന്നവരാണ് മൃതദേഹം ആദ്യം കാണുന്നത്. മൃതദേഹം കെട്ടി തൂക്കിയ നിലയിലായിരുന്നു. മൃതദേഹത്തിന്റെ കഴുത്തിലും കൈയ്യിലും അക്രമിക്കപ്പെട്ടതിന്റെ പാടുകൾ ഉണ്ട്. ദ്വാരകയ്‌ക്ക് സമീപമുള്ള തിരുപ്പതി പബ്ലിക് സ്കൂളിന് സമീപമാണ് സുജാതൻ താമസിച്ചു വന്നിരുന്നത്. വ്യാഴാഴ്ച രാത്രി ഒൻപതുമണിയോടെ ബിസിനസ് ആവശ്യങ്ങളുമായി ബന്ധപ്പെട്ട് ജയ്‌പൂരിലേക്ക് പോകാൻ വീട്ടിൽ നിന്നും ഇറങ്ങിയതാണെന്നാണ് ബന്ധുക്കൾ പറയുന്നത്.
സുജാതന്റെ ബാഗ് പോലീസ് കണ്ടെത്തിയിട്ടുണ്ട്. പേഴ്‌സ്, മൊബൈൽ ഫോൺ എന്നിവ ബാഗിൽ നിന്നും നഷ്ടപ്പെട്ടിട്ടുണ്ട്. സുജാതൻ ധരിച്ചിരുന്ന ഷർട്ട് ഉപയോഗിച്ചാണ് മൃതദേഹം മരത്തിൽ കെട്ടിത്തൂക്കിയതെന്നാണ് പോലീസ് പറയുന്നത്. മൃതദേഹം ഹരിനഗർ ദീൻദയാൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്. സംസ്കാരം ദൽഹിയിൽ തന്നെ നടത്തും. പ്രീതിയാണ് ഭാര്യ. ശാന്തിപ്രിയ, കോളേജ് വിദ്യാർത്ഥിയായ അമൽ എന്നിവരാണ് മക്കൾ.
-
Crime2 years ago
നവ്യ നായരുമായി ഡേറ്റിംഗ് സച്ചിന് സാവന്തിന് ഹരം, ലക്ഷങ്ങള് വിലപിടിപ്പിള്ള ആഭരണങ്ങള് നൽകി, നവ്യയെ കാണാൻ 10 തവണ കൊച്ചിക്ക് പറന്നു
-
Entertainment2 years ago
സിനിമാ – സീരിയൽ താരം അപർണ നായർ വീട്ടിൽ തൂങ്ങി മരിച്ചനിലയിൽ
-
Latest News2 years ago
പുതുപ്പള്ളിയിൽ ജെയ്ക് നിലം പൊത്തി, ചാണ്ടി ഉമ്മനു റെക്കോർഡ് ഭൂരിപക്ഷം.
-
Crime2 years ago
അപർണ പി.നായർ ജീവനൊടുക്കിയത് മനം നൊന്ത് , അന്ത്യ യാത്രയെ പറ്റി പറഞ്ഞത് അമ്മയോട് മാത്രം
-
Latest News1 year ago
തീര്‍ത്ഥാടന കേന്ദ്രങ്ങളെ ബന്ധിപ്പിക്കുന്ന വന്ദേ ഭാരത് സർവീസിന്റെ സാധ്യത പഠനം നടക്കുന്നു
-
Entertainment2 years ago
‘മോഹൻലാൽ മന്ത്രിയാകും, കാവ്യക്ക് ഭർതൃയോഗം ഇല്ല’ വയറ്റിപ്പിഴപ്പ് ജ്യോതിഷിയുടെ പ്രവചങ്ങൾ വൈറൽ
-
Interview5 years ago
മനസ്സുതുറന്ന് അനിൽ രാധാകൃഷ്ണൻ മേനോൻ
-
Entertainment1 year ago
നാലാമത്തെ കുഞ്ഞിനെ ദത്തെടുത്ത് മോഹൻ ലാലിന്റെ മകൾ വിസ്മയ