Crime
കൊല്ലത്ത് സൈനികനെ തടഞ്ഞു നിർത്തി മർദ്ദിച്ച് മുതുകത്ത് പി എഫ് ഐ എന്ന് പച്ച മഷികൊണ്ടെഴുതി

കൊല്ലം . കൊല്ലത്ത് സൈനികനെ തടഞ്ഞു നിർത്തി മർദ്ദിച്ച് മുതുകത്ത് ഭീകരസംഘടനയുടെ പേര് പച്ച മഷികൊണ്ടെഴുതി. സംഭവത്തിന് പിന്നിൽ നിരോധിക്കപെറ്റത ഭീകര സംഘടനയായ പോപ്പുലർ ഫ്രണ്ടിന്റെ സ്ലീപ്പർ സെൽ ആണെന്നാണ് സംശയിക്കുന്നത്. കടയ്‌ക്കലിലാണ്നാടിനെയാകെ ഞെട്ടിക്കുന്ന രാജ്യ ദ്രോഹികളുടെ ക്രൂരത അരങ്ങേറിയിരിക്കുന്നത്. കേരളത്തിൽ പിഎഫ്ഐ സ്ലീപ്പർ സെല്ലുകൾ സജീവമായി പ്രവർത്തിക്കുന്നുണ്ടെന്ന റിപ്പോർട്ടുകൾ പുറത്ത് വന്നു കൊണ്ടിരിക്കെയാണ് ഈ സംഭവം
രാജസ്ഥാനിൽ സൈനികനായി സേവനമനുഷ്ടിക്കുന്ന ചന്നപ്പാറ ഷൈൻ എന്ന യുവാവിനെയാണ് മർദ്ദിച്ച് മുതുകത്ത് ഭീകരസംഘടനയുടെ പേര് പച്ചകുത്തിയിരിക്കുന്നത്. ഷൈനിനെ മർദ്ദിച്ച് അവശനാക്കിയ ശേഷം ശരീരത്തിന് പിൻവശത്ത് പിഎഫ്‌ഐ എന്നെഴുതുകയായിരുന്നു. കഴിഞ്ഞ ദിവസം നാട്ടിൽ ഓണാഘോഷവുമായി ബന്ധപ്പെട്ട പരിപാടികൾക്ക് ശേഷമാണ് സംഭവം നടത്തതെന്ന് ഷൈൻ പറയുന്നു.
തിങ്കളാഴ്ച വൈകീട്ടോടെ ജോലിസ്ഥലത്തേക്ക് മടങ്ങിപ്പോകുന്നതിന് മുമ്പ് രാത്രിയിൽ ഒരു സുഹൃത്തിൻറെ വീട്ടിലേക്ക് പോയിരുന്നു. അതിനിടെ വിജനമായ സ്ഥലത്തുവെച്ച് പരിചയമില്ലാത്ത രണ്ടുപേർ തടഞ്ഞുനിർത്തി ഷൈനിനെ മർദിക്കുകയായിരുന്നു. തുടർന്ന് നാലുപേർ കൂടി എത്തി മർദിച്ചുവെന്ന് സൈനികൻ ആരോപിച്ചു. ഇതിനിടെ ചവിട്ടിവീഴ്‌ത്തുകയും പിന്നിൽ എന്തോ എഴുതുകയും ചെയ്തതായി ഷൈൻ പറയുന്നു.
എന്താണ് എഴുതിയതെന്ന് അപ്പോൾ മനസിലായില്ല. തന്നെ മർദ്ദിച്ചശേഷം സംഘം അവിടം വിട്ടു പോയി. തുടർന്ന് വീടിന് അടുത്തുള്ള യുവാവിനെ വിളിച്ചുവരുത്തിയാണ് താൻ വീട്ടിലേക്ക് പോയതെന്നും ഷൈൻ പറയുന്നു. പിന്നീട് പരിശോധിച്ചപ്പോഴാണ് ശരീരത്തിൽ പിഎഫ്‌ഐ എന്നാണ് എഴുതിയതെന്ന് മനസിലായത് – സൈനികൻ ഷൈൻ പറഞ്ഞു. ഷൈനിൻറെ വീടിന് 400 മീറ്റർ അകലെയാണ് സുഹൃത്തിൻറെ വീട്. തന്നെ ആക്രമിച്ചത് പരിചയമുള്ളവരല്ലെന്നും ഷൈൻ പറഞ്ഞിട്ടുണ്ട്.
Crime
കൊലപ്പെടുത്തി മരത്തിൽ കെട്ടി തൂക്കിയ നിലയിൽ ദൽഹിയിൽ മലയാളി വ്യവസായിയുടെ മൃതദേഹം കണ്ടെത്തി

ന്യൂദൽഹി . ദൽഹിയിൽ മലയാളി വ്യവസായിയെ കൊലപ്പെടുത്തി വീടിന് സമീപമുള്ള പാർക്കിലെ മരത്തിൽ കെട്ടിത്തൂക്കിയ നിലയിൽ കണ്ടെത്തി. എസ്എൻഡിപി ദ്വാരക ശാഖയുടെ സെക്രട്ടറി ആയിരുന്ന, തിരുവല്ല മേപ്രാൽ കൈലാത്ത് ഹൗസിൽ പി.പി സുജാതൻ (60) നെ ആണ് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തുന്നത്. സുജാതൻ താമസിച്ചിരുന്ന വീടിനു സമീപമുള്ള പാർക്കിലാണ് മൃതദേഹം കണ്ടെത്തുന്നത്.
പാർക്കിൽ പ്രഭാതസവാരിക്ക് വന്നവരാണ് മൃതദേഹം ആദ്യം കാണുന്നത്. മൃതദേഹം കെട്ടി തൂക്കിയ നിലയിലായിരുന്നു. മൃതദേഹത്തിന്റെ കഴുത്തിലും കൈയ്യിലും അക്രമിക്കപ്പെട്ടതിന്റെ പാടുകൾ ഉണ്ട്. ദ്വാരകയ്‌ക്ക് സമീപമുള്ള തിരുപ്പതി പബ്ലിക് സ്കൂളിന് സമീപമാണ് സുജാതൻ താമസിച്ചു വന്നിരുന്നത്. വ്യാഴാഴ്ച രാത്രി ഒൻപതുമണിയോടെ ബിസിനസ് ആവശ്യങ്ങളുമായി ബന്ധപ്പെട്ട് ജയ്‌പൂരിലേക്ക് പോകാൻ വീട്ടിൽ നിന്നും ഇറങ്ങിയതാണെന്നാണ് ബന്ധുക്കൾ പറയുന്നത്.
സുജാതന്റെ ബാഗ് പോലീസ് കണ്ടെത്തിയിട്ടുണ്ട്. പേഴ്‌സ്, മൊബൈൽ ഫോൺ എന്നിവ ബാഗിൽ നിന്നും നഷ്ടപ്പെട്ടിട്ടുണ്ട്. സുജാതൻ ധരിച്ചിരുന്ന ഷർട്ട് ഉപയോഗിച്ചാണ് മൃതദേഹം മരത്തിൽ കെട്ടിത്തൂക്കിയതെന്നാണ് പോലീസ് പറയുന്നത്. മൃതദേഹം ഹരിനഗർ ദീൻദയാൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്. സംസ്കാരം ദൽഹിയിൽ തന്നെ നടത്തും. പ്രീതിയാണ് ഭാര്യ. ശാന്തിപ്രിയ, കോളേജ് വിദ്യാർത്ഥിയായ അമൽ എന്നിവരാണ് മക്കൾ.
-
Crime2 years ago
നവ്യ നായരുമായി ഡേറ്റിംഗ് സച്ചിന് സാവന്തിന് ഹരം, ലക്ഷങ്ങള്‍ വിലപിടിപ്പിള്ള ആഭരണങ്ങള്‍ നൽകി, നവ്യയെ കാണാൻ 10 തവണ കൊച്ചിക്ക് പറന്നു
-
Entertainment2 years ago
സിനിമാ – സീരിയൽ താരം അപർണ നായർ വീട്ടിൽ തൂങ്ങി മരിച്ചനിലയിൽ
-
Latest News2 years ago
പുതുപ്പള്ളിയിൽ ജെയ്ക് നിലം പൊത്തി, ചാണ്ടി ഉമ്മനു റെക്കോർഡ് ഭൂരിപക്ഷം.
-
Crime2 years ago
അപർണ പി.നായർ ജീവനൊടുക്കിയത് മനം നൊന്ത് , അന്ത്യ യാത്രയെ പറ്റി പറഞ്ഞത് അമ്മയോട് മാത്രം
-
Latest News1 year ago
തീര്‍ത്ഥാടന കേന്ദ്രങ്ങളെ ബന്ധിപ്പിക്കുന്ന വന്ദേ ഭാരത് സർവീസിന്റെ സാധ്യത പഠനം നടക്കുന്നു
-
Entertainment2 years ago
‘മോഹൻലാൽ മന്ത്രിയാകും, കാവ്യക്ക് ഭർതൃയോഗം ഇല്ല’ വയറ്റിപ്പിഴപ്പ് ജ്യോതിഷിയുടെ പ്രവചങ്ങൾ വൈറൽ
-
Interview5 years ago
മനസ്സുതുറന്ന് അനിൽ രാധാകൃഷ്ണൻ മേനോൻ
-
Entertainment1 year ago
നാലാമത്തെ കുഞ്ഞിനെ ദത്തെടുത്ത് മോഹൻ ലാലിന്റെ മകൾ വിസ്മയ