Latest News
ടിടിഇക്ക് നേരെ മലബാർ മേഖലയിൽ വീണ്ടും ട്രെയിനിൽ ആക്രമണം
കോഴിക്കോട് . ടിടിഇക്ക് നേരെ മലബാർ മേഖലയിൽ വീണ്ടും ട്രെയിനിൽ ആക്രമണം. കോഴിക്കോട് വടകരയിൽ വെച്ചാണ് ആക്രമണം ഉണ്ടായത്. വെസ്റ്റ് കോസ്റ്റ് എക്സ്പ്രസിലെ യാത്രക്കാരനാണ് ടിടിഇയെ ആക്രമിച്ചിരിക്കുന്നത്. ടിക്കറ്റ് ഇല്ലാതെ യാത്ര ചെയ്ത ആളാണ് ആക്രമിച്ചത്. പുലർച്ചെ 3.30നു ട്രെയിൻ വടകര പിന്നിട്ടപ്പോഴാണ് ആക്രമണം ഉണ്ടായത്. എസ് 10 കോച്ചിൽ വച്ച് മദ്യ ലഹരിയിൽ ആയിരുന്ന അക്രമി ടിടിഇയ്ക്ക് നേരെ കത്തിയുമായി പാഞ്ഞടുക്കുകയായിരുന്നു.
പരിക്കേറ്റ ടിടിഇ ഋഷി ശശീന്ദ്രനാഥ് ഷൊർണൂർ റെയിൽവേ ഹോസ്പിറ്റലിൽ ചികിത്സ തേടിയിരിക്കുകയാണ്. പ്രതി ബിജുകുമാറിനെ റെയിൽവേ പോലീസ് കസ്റ്റഡിയിലെടുത്തു. കത്തി വീശുന്നതിനിടെ ഋഷിയുടെ കഴുത്തിൽ പരിക്കേറ്റു. മദ്യലഹരിയിലായിരുന്ന ബിജുകുമാറിനെ കണ്ണൂരിലേയ്ക്ക് പോകുന്ന മറ്റൊരു ട്രെയിനിൽ നിന്നും ഇറക്കി വിട്ടിരുന്നു. തുടർന്നാണ് ഇയാൾ വെസ്റ്റ്കോസ്റ്റ് എക്സ്പ്രസിലെ എസ്10 കോച്ചിലേയ്ക്ക് കയറിപറ്റുന്നത്.
ടിക്കറ്റില്ലാത്തതിനാൽ ഇറങ്ങണമെന്ന് ടിടിഇ ആവശ്യപ്പെട്ടിരുന്നു. ശേതുടർന്ന് ആർപിഎഫിനെ വിവരമറിയിച്ചു. അടുത്ത സ്റ്റേഷനിൽ വെച്ച് ആർപിഎഫ് ഇയാളെ പിടികൂടി. തന്റെ ബാഗ് ട്രെയിനിനുള്ളിലാണെന്ന് പറഞ്ഞ് ആർപിഎഫിന്റെ അനുവാദത്തോടെ കോച്ചിനുള്ളിൽ കയറിയ അക്രമി ട്രെയിൻ പുറപ്പെട്ടെങ്കിലും പുറത്തിറങ്ങിയില്ല. പിന്നീന് ഋഷി ശശീന്ദ്രനാഥ് അടുത്ത സ്റ്റേഷനായ വടകരയിലെ ആർപിഎഫ് ഉദ്യോഗസ്ഥരെ വിവരമറിയിച്ചു. ഇതിൽ പ്രകോപിതനായാണ് ആക്രമണം നടത്തുന്നത്. കഴിഞ്ഞ ദിവസവും ടിടിഇക്ക് നേരെ ട്രെയിനിൽ ആക്രമണമുണ്ടായി. മംഗളുരു -ചെന്നൈ എക്സ്പ്രസിൽ വനിതാ ടിടിഇയെ യാത്രക്കാരൻ മർദ്ദിക്കുകയായിരുന്നു. ടിടിഇ രജിതയ്ക്കാണ് മർദ്ദനമേറ്റത്. പ്രതി വടകര സ്വദേശി റൈരുവിനെ റെയിൽവേ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
Crime
കൊലപ്പെടുത്തി മരത്തിൽ കെട്ടി തൂക്കിയ നിലയിൽ ദൽഹിയിൽ മലയാളി വ്യവസായിയുടെ മൃതദേഹം കണ്ടെത്തി
ന്യൂദൽഹി . ദൽഹിയിൽ മലയാളി വ്യവസായിയെ കൊലപ്പെടുത്തി വീടിന് സമീപമുള്ള പാർക്കിലെ മരത്തിൽ കെട്ടിത്തൂക്കിയ നിലയിൽ കണ്ടെത്തി. എസ്എൻഡിപി ദ്വാരക ശാഖയുടെ സെക്രട്ടറി ആയിരുന്ന, തിരുവല്ല മേപ്രാൽ കൈലാത്ത് ഹൗസിൽ പി.പി സുജാതൻ (60) നെ ആണ് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തുന്നത്. സുജാതൻ താമസിച്ചിരുന്ന വീടിനു സമീപമുള്ള പാർക്കിലാണ് മൃതദേഹം കണ്ടെത്തുന്നത്.
പാർക്കിൽ പ്രഭാതസവാരിക്ക് വന്നവരാണ് മൃതദേഹം ആദ്യം കാണുന്നത്. മൃതദേഹം കെട്ടി തൂക്കിയ നിലയിലായിരുന്നു. മൃതദേഹത്തിന്റെ കഴുത്തിലും കൈയ്യിലും അക്രമിക്കപ്പെട്ടതിന്റെ പാടുകൾ ഉണ്ട്. ദ്വാരകയ്ക്ക് സമീപമുള്ള തിരുപ്പതി പബ്ലിക് സ്കൂളിന് സമീപമാണ് സുജാതൻ താമസിച്ചു വന്നിരുന്നത്. വ്യാഴാഴ്ച രാത്രി ഒൻപതുമണിയോടെ ബിസിനസ് ആവശ്യങ്ങളുമായി ബന്ധപ്പെട്ട് ജയ്പൂരിലേക്ക് പോകാൻ വീട്ടിൽ നിന്നും ഇറങ്ങിയതാണെന്നാണ് ബന്ധുക്കൾ പറയുന്നത്.
സുജാതന്റെ ബാഗ് പോലീസ് കണ്ടെത്തിയിട്ടുണ്ട്. പേഴ്സ്, മൊബൈൽ ഫോൺ എന്നിവ ബാഗിൽ നിന്നും നഷ്ടപ്പെട്ടിട്ടുണ്ട്. സുജാതൻ ധരിച്ചിരുന്ന ഷർട്ട് ഉപയോഗിച്ചാണ് മൃതദേഹം മരത്തിൽ കെട്ടിത്തൂക്കിയതെന്നാണ് പോലീസ് പറയുന്നത്. മൃതദേഹം ഹരിനഗർ ദീൻദയാൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്. സംസ്കാരം ദൽഹിയിൽ തന്നെ നടത്തും. പ്രീതിയാണ് ഭാര്യ. ശാന്തിപ്രിയ, കോളേജ് വിദ്യാർത്ഥിയായ അമൽ എന്നിവരാണ് മക്കൾ.
-
Entertainment2 years agoസെന്‍സര്‍ ബോർഡ് ‘മാർക്ക് ആന്റണി’ക്ക് 6.5 ലക്ഷം കൈക്കൂലി വാങ്ങിയെന്ന് വിശാൽ, അന്വേഷണം പ്രഖ്യാപിച്ച് കേന്ദ്രം
-
Latest News2 years agoവനിതാ സംവരണ ബില്ലിൽ രാഷ്ട്രപതി ദ്രൗപതി മുർമു ഒപ്പുവെച്ചു, നിയമമായി
-
Latest News2 years agoഅക്രമം പരസ്യമായി വാദിക്കുന്ന തീവ്രവാദികളെ കാനഡ സ്വീകരിക്കുന്നു – എസ് ജയശങ്കർ
-
Latest News2 years agoസൗന്ദര്യ വര്‍ധക ഉല്പന്നങ്ങള് ഉപയോഗിക്കുന്നവരിൽ വൃക്ക രോഗം കണ്ടെത്തി
-
Latest News2 years agoഭൂമി വിട്ട് പുതിയ ഭ്രമണപഥത്തിലേക്ക് കുതിച്ചുയർന്ന് ആദിത്യ എൽ1
-
Interview6 years agoപ്രതി “പൂവങ്കോഴി” ആണെങ്കിലും പ്രതികരിക്കാതെ മഞ്ജു വാര്യർ
-
Latest News2 years agoപ്രധാനമന്ത്രി നരേന്ദ്രമോദി ഒമ്പത് വന്ദേ ഭാരത് ട്രെയിനുകള്‍ പുതുതായി ഞായറാഴ്ച ഫ്ലാഗ് ഓഫ് ചെയ്യും
-
Crime2 years agoപൊന്നാനി മാതൃശിശു ആശുപത്രിയിൽ എട്ട് മാസം ഗർഭിണിയായ യുവതിക്ക് രക്തം മാറി നൽകി ഗുരുതര വീഴ്ച

