Entertainment
ദയ അശ്വതിയ്ക്കും ഒരു യൂട്യൂബ് ചാനലിനും എതിരെ പോലീസിൽ പരാതി നൽകി അമൃത സുരേഷ്

സോഷ്യൽ മീഡിയയിൽ നിരവധി ആരാധകരാണുള്ള ഗായിക അമൃത സുരേഷ് സോഷ്യൽ മീഡിയ വഴി പങ്കുവെയ്ക്കുന്ന വിശേഷങ്ങൾ ആരാധകർ വളരെ വേഗം ഏറ്റെടുക്കാറുണ്ട്. സ്വകാര്യ ജീവിതത്തിലെ ചില വിഷയങ്ങളുടെ കാര്യത്തിൽ അമൃതയെ സോഷ്യൽ മീഡിയ പലപ്പോഴും ആക്രമിക്കാരും ഉണ്ട്.
തനിക്കെതിരെ അപകീർത്തികരമായ കാര്യങ്ങൾ പങ്കുവെച്ച ഒരു യൂട്യൂബ് ചാനലിനും ബിഗ് ബോസ് ഫെയിം ദയ അശ്വതിയ്ക്കുമെതിരെ പരാതിയുമായി രംഗത്ത് വന്നിരിക്കുകയാണ് അമൃത സുരേഷ് ഇപ്പോൾ. പാലാരിവട്ടം പോലീസ് സ്‌റ്റേഷനിൽ അമൃത പരാതി നൽകുകയും ഇതിന്റെ രേഖകൾ സോഷ്യൽ മീഡിയ വഴി പങ്കുവെയ്ക്കുകയും ചെയ്തിരിക്കുകയുമാണ്.
ദയ അശ്വതി ഫേസ്ബുക്ക് വീഡിയോകളിലൂടെ കഴിഞ്ഞ രണ്ട് വർഷമായി അപകീർത്തിപ്പെടുത്തുന്ന കാര്യങ്ങൾ ചെയ്യുകയാണെന്ന് അമൃത സുരേഷ് ആരോപിക്കുന്നത്. ഇതിനെതിരെ നടപടി എടുക്കുക അല്ലാതെ മറ്റ് മാർഗമില്ലെന്നും ന്യായമായ പരിഹാരം ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അമൃത സാമൂഹ്യ മാധ്യമത്തിൽ കുറിച്ചു.
മിസ്ട്രി മലയാളി എന്ന യൂട്യൂബ് ചാനലിലിനെതിരെയാണ് അണ് മറ്റൊരു പരാതി. ‘അമൃതയുടെ മകൾ മരിച്ചു’ എന്ന തരത്തിൽ ഒരു വാർത്ത ഈ ചാനൽ കൊടുത്തിരുന്നു. ഒരു കന്നഡ താരത്തിന്റ മകൾ മരിച്ചതായിരുന്നു വാർത്ത. എന്നാൽ മലയാളത്തിലെ അമൃത ഉൾപ്പടെയുള്ള സെലിബ്രിറ്റികളുടെ ഫോട്ടോ നൽകി കൊണ്ടാണ് വാർത്ത കൊടുത്തത്.
തന്റെ വ്യക്തിത്വമാണ് യൂട്യൂബ് ചാനൽ ക്ലിക്ക് ബൈറ്റിന് വേണ്ടി ചൂഷണം ചെയ്തത് എന്നാണ് അമൃത ആരോപിക്കുന്നത്. എന്റെ കുടുംബത്തെ കളങ്കപ്പെടുത്തുന്ന തരത്തിലുള്ള തെറ്റായ വാർത്തകൾ, വേദനിപ്പിക്കുന്ന ഗോസിപ്പുകൾ എല്ലാം വളരെ കാലമായി സഹിക്കുകയാണ്. എന്റെ നിരപരാധിയായ മകളേയും അതിലേക്ക് വലിച്ചിഴച്ചു. നിശബ്ദത അവസാനിപ്പിക്കുകയാണെന്ന് അമൃത കുറിച്ചിരിക്കുന്നു. കഴിഞ്ഞ ദിവസം ഈ യൂട്യൂബ് ചാനലിനെതിരെ സഹോദരി അഭിരാമി സുരേഷും രംഗത്ത് വന്നിരുന്നതാണ്. മരണ വാർത്ത പോലും പ്രേക്ഷകരുടെ എണ്ണം കൂട്ടാൻ വേണ്ടി വളച്ചൊടിക്കുകയും തെറ്റിദ്ധരിപ്പിക്കുകയും ചെയ്യുന്നത് അങ്ങേയറ്റം മൃഗീയമാണെന്നാണ് അഭിരാമി പറഞ്ഞിരുന്നത്.
(വൽകഷ്ണം: ദയ അശ്വതിയുടെ വിചാരം എന്താണ്? അമൃതയെയും കുടുംബത്തെയും പിന്തുടർന്ന് ചൊറിയാൻ തുടങ്ങിയിട്ട് കുറേ നാളായി, ചൊറിച്ചിൽ മാറ്റാനുള്ള മരുന്ന് ആവശ്യമുണ്ട് )
Entertainment
സെന്‍സര്‍ ബോർഡ് ‘മാർക്ക് ആന്റണി’ക്ക് 6.5 ലക്ഷം കൈക്കൂലി വാങ്ങിയെന്ന് വിശാൽ, അന്വേഷണം പ്രഖ്യാപിച്ച് കേന്ദ്രം

ചെന്നൈ . തന്റെ പുതിയ സിനിമയായ മാർക്ക് ആന്‍റണിയുടെ ഹിന്ദി പതിപ്പിന്റെ പ്രദര്‍ശനത്തിനും സര്‍ട്ടിഫിക്കറ്റിനുമായി മുംബൈയിലെ സെന്‍സര്‍ ബോര്‍ഡിലെ ഉദ്യോഗസ്ഥര്‍ക്ക് 6.5 ലക്ഷം കൈക്കൂലി കൊടുക്കേണ്ടി വന്നുവെന്ന വെളിപ്പെടുത്തലുമായി നടന്‍ വിശാല്‍ രംഗത്ത്. ചിത്രത്തിന്റെ സ്ക്രീനിങ്ങിന് മൂന്നു ലക്ഷവും, യു/എ സർട്ടിഫിക്കറ്റ് കിട്ടാൻ മൂന്നര ലക്ഷം രൂപയും നൽകേണ്ടി വന്നെന്നാണ് വിശാല്‍ എക്സില്‍ പങ്കുവെച്ച അഴിമതി ആരോപണത്തിൽ പറഞ്ഞിട്ടുള്ളത്. സംഭവത്തിൽ, ഇത്തരമൊരു അവസ്ഥ നിര്‍ഭാഗ്യകരമാണെന്നും ഉടന്‍ അന്വേഷണം നടത്തുമെന്നും കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്.
നടന്‍ വിശാലിന് സ്ക്രീനിങ്ങിനും, യു/എ സർട്ടിഫിക്കറ്റ് കിട്ടാനുമായി കൈക്കൂലി വാങ്ങിയ വ്യക്തികളുടെ പേരു വിവരങ്ങളും പണമയച്ചുകൊടുത്ത ബാങ്ക് അക്കൗണ്ട് നമ്പറുകളും നടന്‍ സമൂഹമാധ്യമത്തില്‍ പങ്കുവെച്ചിട്ടുണ്ട്. ആരോപണത്തില്‍ അന്വേഷണം നടത്താനായി വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം മുതിർന്ന ഉദ്യോഗസ്ഥനെ ഉടൻ മുംബൈയ്‌ക്ക് അയച്ചിട്ടുണ്ട്. വിശാൽ ഉന്നയിച്ച ആരോപണത്തിലുൾപ്പെട്ടവർക്കെതിരെ കർശന നടപടിയെടുക്കുമെന്ന് വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം അറിയിച്ചിരിക്കുകയാണ്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും മഹാരാഷ്‌ട്ര മുഖ്യമന്ത്രിയേയും ടാഗ് ചെയ്തുകൊണ്ടാണ് വിശാൽ ഇത് സംബന്ധിച്ച വീഡിയോ എക്സില്‍ പങ്കുവെച്ചിട്ടുള്ളത്. സിനിമയില്‍ അഴിമതി കാണിക്കുന്നതില്‍ കുഴപ്പമില്ലെന്നും എന്നാൽ യഥാര്‍ത്ഥ ജീവിതത്തില്‍ അഴിമതി കാണുന്നത് ദഹിക്കില്ലെന്നും വിശാലിന്റെ സമൂഹമാധ്യമ പോസ്റ്റിൽ പറഞ്ഞിരിക്കുന്നു. രവിചന്ദ്രൻ സംവിധാനം ചെയ്ത മാർക്ക് ആന്‍റണി ടൈം ട്രാവൽ ചിത്രമാണ്. വിശാലും എസ്. ജെ സൂര്യയുമാണ് പ്രധാന വേഷത്തില്‍ ഈ ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നത്.
-
Entertainment2 years ago
സെന്‍സര്‍ ബോർഡ് ‘മാർക്ക് ആന്റണി’ക്ക് 6.5 ലക്ഷം കൈക്കൂലി വാങ്ങിയെന്ന് വിശാൽ, അന്വേഷണം പ്രഖ്യാപിച്ച് കേന്ദ്രം
-
Latest News2 years ago
വനിതാ സംവരണ ബില്ലിൽ രാഷ്ട്രപതി ദ്രൗപതി മുർമു ഒപ്പുവെച്ചു, നിയമമായി
-
Latest News2 years ago
സൗന്ദര്യ വര്‍ധക ഉല്പന്നങ്ങള് ഉപയോഗിക്കുന്നവരിൽ വൃക്ക രോഗം കണ്ടെത്തി
-
Latest News2 years ago
അക്രമം പരസ്യമായി വാദിക്കുന്ന തീവ്രവാദികളെ കാനഡ സ്വീകരിക്കുന്നു – എസ് ജയശങ്കർ
-
Interview6 years ago
പ്രതി “പൂവങ്കോഴി” ആണെങ്കിലും പ്രതികരിക്കാതെ മഞ്ജു വാര്യർ
-
Latest News2 years ago
ഭൂമി വിട്ട് പുതിയ ഭ്രമണപഥത്തിലേക്ക് കുതിച്ചുയർന്ന് ആദിത്യ എൽ1
-
Crime2 years ago
പൊന്നാനി മാതൃശിശു ആശുപത്രിയിൽ എട്ട് മാസം ഗർഭിണിയായ യുവതിക്ക് രക്തം മാറി നൽകി ഗുരുതര വീഴ്ച
-
Latest News2 years ago
പ്രധാനമന്ത്രി നരേന്ദ്രമോദി ഒമ്പത് വന്ദേ ഭാരത് ട്രെയിനുകള്‍ പുതുതായി ഞായറാഴ്ച ഫ്ലാഗ് ഓഫ് ചെയ്യും