Entertainment
നടിയെ ആക്രമിച്ച കേസിൽ അമിക്കസ് ക്യൂറി അഡ്വ. രഞ്ജിത്ത് മാരാർക്ക് ദിലീപുമായി അടുത്ത ബന്ധം, സാമ്പത്തിക ഇടപാടുകൾ
നടിയെ ആക്രമിച്ച കേസിൽ അമിക്കസ് ക്യൂറി അഡ്വ. രഞ്ജിത്ത് മാരാരെ ഹൈക്കോടതി ഒഴിവാക്കുന്നു. അഡ്വ. രഞ്ജിത്ത് മാരാരെയായിരുന്നു കോടതി അമിക്കസ് ക്യൂറിയായി നിയമിച്ചിരുന്നത്. എന്നാൽ അഡ്വ. രഞ്ജിത്ത് മാരാർക്ക് ദിലീപുമായി അടുത്ത ബന്ധമുണ്ടെന്ന് പ്രോസിക്യൂഷൻ അറിയിച്ചതോടെയാണ് കോടതിയുടെ തീരുമാനം.
രഞ്ജിത്ത് മാരാർക്ക് ദിലീപുമായി അടുത്ത ബന്ധമുണ്ടെന്ന് പ്രോസിക്യൂഷൻ കോടതിയിൽ അറിയിക്കുകയാണ് ഉണ്ടായത്. ദിലീപുമായുള്ള അഡ്വ. രഞ്ജിത്ത് മാരാരുടെ സാമ്പത്തിക ഇടപാടുകളുടെ രേഖകളും പ്രോസിക്യൂഷൻ കോടതിക്ക് കൈമാറിയിട്ടുണ്ട്. തന്നെ ഒഴിവക്കണമെന്ന് രഞ്ജിത്ത് മാരാറും തുടർന്നു അവശ്യപ്പെട്ടു. ദിലീപുമായി ബന്ധമുണ്ടെന്ന ആരോപണം ഉയരുന്നതിനാൽ തന്നെ ഒഴിവാക്കണമെന്നാണ് രഞ്ജിത്ത് മാരാർ കത്ത് നൽകിയിരിക്കുന്നത്. തുടർന്നായിരുന്നു കോതിയുടെ തീരുമാനം ഉണ്ടാവുന്നത്.
അതിജീവിത നൽകിയ ഹർജിയിൽ വാദം മാറ്റി വെക്കണമെന്ന ആവശ്യപ്പെട്ട് ദിലീപ് ഹൈക്കോടതിയിൽ നൽകിയ ഹർജി കോടതി തള്ളിയിരുന്നു. കേസിൽ അതിജീവിതയുടെ ഹര്‍ജിയില്‍ വാദം മാറ്റില്ലെന്ന് കോടതി അറിയിക്കുകയും ഉണ്ടായി. അന്വേഷണം വേണമെന്നതില്‍ മറ്റാര്‍ക്കും പരാതിയില്ലല്ലോ ദിലീപിന് മാത്രം എന്താണ് പരാതി എന്നായിരുന്നു കോടതി ചോദിച്ചത്. അന്വേഷണം മുന്നോട്ടുകൊണ്ടു പോകുകയാണെന്ന് സര്‍ക്കാരും വ്യക്തമാക്കി. കേസിൽ മെമ്മറി കാർഡ് ചോർന്ന സംഭവവുമായി ബന്ധപ്പെട്ടുള്ളതായിരുന്നു ഹർജി.
മെമ്മറി കാർഡ് ചോർന്നതിൽ കോടതി സ്വമേധയാ ഇടപെടണമെന്ന് അതിജീവിത ഹൈക്കോടതിയിൽ ആവശ്യപ്പെട്ടിരുന്നു. മെമ്മറി കാർഡ് ആരോ മനപ്പൂർവ്വം പരിശോധിച്ചിട്ടുണ്ട്. അതിൽ നടപടി ഉണ്ടാകണം. വിചാരണ വൈകിക്കാനല്ല ഹർജി. വിചാരണ പൂർത്തിയാക്കാനുളള സമയം സുപ്രീം കോടതി നീട്ടി നൽകിയിട്ടുണ്ടെന്നും അതിജീവിത കോടതിയിൽ പറയുകയുണ്ടായി.