Latest News
മുംബൈ ഭീകര ആക്രമണത്തിന്റെ സുത്രധാരൻ തഹാവൂർ റാണയുടെ ഹർജി അമേരിക്കൻ കോടതി തള്ളി
മുംബൈ. 2008-ലെ മുംബൈ ഭീകര ആക്രമണത്തിന്റെ സുത്രധാരൻ തഹാവൂർ റാണയുടെ ഹർജി അമേരിക്കൻ കോടതി തള്ളി. ഇന്ത്യക്ക് കൈമാറുന്നതിനെ തിരെ റാണ സമർപ്പിച്ച അപ്പീലാണ് തള്ളിയിരിക്കുന്നത്. കാലിഫോർണി യയിലെ സെൻട്രൽ ഡിസ്ട്രിക്ട് കോടതിയുടേതാണ് വിധി. വർഷങ്ങളായി തുടരുന്ന കേസിലാണ് കോടതിയുടെ തീരുമാനം ഉണ്ടായിരിക്കുന്നത്. ജോ ബൈഡൻ അധികാരത്തിൽ വന്നതിൽ പിന്നെ റാണയെ ഇന്ത്യയ്‌ക്ക് കൈമാറാൻ തീരുമാനിച്ചിരുന്നു.
2008-ലെ മുംബൈ ഭീകരാക്രമണത്തിൽ പങ്കുണ്ടെന്ന് ഇന്ത്യ കരുതുന്ന പാക് വംശജനാണ് റാണ, നിലവിൽ കാനഡ പൗരനാണ്. ഇന്ത്യയിലെത്തിയാൽ തന്നെ പ്രേസിക്യൂട്ട് ചെയ്യുമെന്നും ഇത് ഇന്ത്യ – അമേരിക്ക ഉടമ്പടിക്ക് വിരുദ്ധമാണെന്നും തന്റെ പേരിൽ ആരോപിക്കുന്ന കുറ്റം തനിക്ക് അറിവുള്ളതല്ലെന്നുമാണ് കോടതിയിൽ നൽകിയ ഹർജിയിൽ പറഞ്ഞിരുന്നത്.
ഈ രണ്ടു വാദങ്ങളും കോടതി തള്ളുകയാണ് ഉണ്ടായത്. ഇതോടെ റാണയെ ഇന്ത്യയിലെത്തിക്കാനുള്ള നീക്കങ്ങൾ കേന്ദ്രസർക്കാർ ആരംഭിച്ചിട്ടുണ്ട്. അമേരിക്കൻ ഗവൺമെന്റിന്റെ തീരുമാനമാണ് ഇക്കാര്യത്തിൽ ഇനി നിർണായകം. റാണ ഇപ്പോൾ ലോസ് ആഞ്ചൽസിലെ മെട്രോപോളിറ്റിയൻ ഡിറ്റൻഷൻ സെന്ററിലാണ്. എന്നാൽ വിധിയിൽ സ്റ്റേ ആവശ്യപ്പെട്ട് റാണ മറ്റൊരു അപ്പീൽ കൂടി സമർപ്പിച്ചിരിക്കുകയാണ്.