Crime
പി വി അൻവർ എം എൽ എയുടെ 14 ഏക്കർ ഭൂമി കണ്ടുകെട്ടാനുള്ള ഓതറൈസ്ഡ് ഓഫീസറുടെ റിപ്പോർട്ടിൽ വെള്ളം ചേർത്ത് എം എൽ എ രക്ഷിക്കുന്നു

കൊച്ചി . ഭൂപരിധി നിയമലംഘനത്തില്‍ പി വി അൻവർ എം എൽ എയുടെ 14 ഏക്കർ ഭൂമി കണ്ടുകെട്ടാം എന്ന ഓതറൈസ്ഡ് ഓഫീസറുടെ റിപ്പോർട്ടിൽ വെള്ളം ചേർത്ത് എം എൽ എ രക്ഷിച്ച് ലാന്‍ഡ് ബോര്‍ഡ്. ഭൂപരിധി നിയമ ലംഘനത്തിൽ 6 ഏക്കർ ഭൂമി കണ്ടുകെട്ടാമെന്നാണ് ഇപ്പോൾ താമരശേരി ലാന്‍ഡ് ബോര്‍ഡിന്റെ ഉത്തരവ്. 14 ഏക്കർ ഭൂമി കണ്ടുകെട്ടാം എന്നായിരുന്നു ഓതറൈസ്ഡ് ഓഫീസറുടെ റിപ്പോർട്ട്. കണ്ടെത്തിയ മുഴുവൻ ഭൂമിയും കണ്ടുകെട്ടണമെന്നാണ് പരാതിക്കാരൻ ആവശ്യപ്പെടുന്നത്. ഇക്കാര്യത്തിൽ ഓതറൈസ്ഡ് ഓഫീസറുടെ റിപ്പോർട്ട് ചൂണ്ടി കാട്ടി പരാതിക്കാരൻ ഹൈക്കോടതിയെ സമീപിക്കുന്നുണ്ട്.
കോഴിക്കോട്, പാലക്കാട്, മലപ്പുറം ജില്ലകളിലായി അൻവർ അനധികൃതമായി കൈവശം വച്ചിരിക്കുന്ന 6.24 ഏക്കർ ഭൂമി ഒരാഴ്ചക്കകം തിരിച്ചുപിടിക്കാനാണ് ലാൻഡ് ബോർഡിന്റെ ഉത്തരവ്. അതേസമയം, നേരത്തെ അൻവറും കുടുംബവം അനധികൃതമായി കൈവശം വച്ചെന്ന് ലാൻഡ് ബോർഡ് കണ്ടെത്തിയ 19 ഏക്കർ ഭൂമി ആറേകാലേക്കറായി ചുരുങ്ങിയതിന് 7 കാരണങ്ങളാണ് ലാൻഡ് ബോർഡ് ചൂണ്ടി കാണിക്കുന്നത്.
അൻവറും ബിസിനസ് പങ്കാളികളും തമ്മിലുളള പാർണർഷിപ്പ് കരാറുൾപ്പെടെയുളള കാര്യങ്ങൾ പരിഗണിച്ചെന്നാണ് ഇക്കാര്യത്തിലുള്ള ലാൻഡ്ബോർഡ് വാദം അൻവറിനെ സഹായിക്കാൻ വേണ്ടിയാണെന്നാണ് വ്യക്തമാണ്. ഇത് ഒത്തുകളിയെന്നും ഇതിനെതിരെ ഹൈക്കോടതിയെ സമീപിക്കുമെന്നും ആണ് പരാതിക്കാരൻ പറഞ്ഞിരിക്കുന്നത്.
അൻവർ അനധികൃതമായി കൈവശം വെച്ചിരുന്ന ഭൂമിയുടെ കാര്യത്തിലെ നിയമ സാദ്ധ്യതകൾ അയാൾക്ക് എതിരായിരിക്കെ, അൻവറും ബിസിനസ് പങ്കാളികളും തമ്മിലുളള പാർണർഷിപ്പ് കരാറുൾപ്പെടെയുളള കാര്യങ്ങൾ മുഖ വിലക്കെടുക്കുന്നത് അൻവറിനെ സഹായിക്കാൻ വേണ്ടി മാത്രമാണ്. ഓതറൈസ്ഡ് ഓഫീസറുടെ റിപ്പോർട്ട് മാറ്റി മറിക്കപ്പെടുന്നത് എം എൽ എ യെ സഹായിക്കാൻ വേണ്ടി തന്നെയാണ്. ലാന്‍ഡ് ബോര്‍ഡ് ഉത്തരവിനെതിരെ പരാതിക്കാരന്‍ ഹൈക്കോടതിയെ സമീപിക്കും. ഒരാഴ്ചയ്‌ക്കകം നടപടി കൈക്കൊള്ളാനാണ് ലാന്‍ഡ് ബോര്‍ഡിന്‍റെ നിര്‍ദേസിച്ചിരിക്കുന്നത്.
Crime
കൊലപ്പെടുത്തി മരത്തിൽ കെട്ടി തൂക്കിയ നിലയിൽ ദൽഹിയിൽ മലയാളി വ്യവസായിയുടെ മൃതദേഹം കണ്ടെത്തി

ന്യൂദൽഹി . ദൽഹിയിൽ മലയാളി വ്യവസായിയെ കൊലപ്പെടുത്തി വീടിന് സമീപമുള്ള പാർക്കിലെ മരത്തിൽ കെട്ടിത്തൂക്കിയ നിലയിൽ കണ്ടെത്തി. എസ്എൻഡിപി ദ്വാരക ശാഖയുടെ സെക്രട്ടറി ആയിരുന്ന, തിരുവല്ല മേപ്രാൽ കൈലാത്ത് ഹൗസിൽ പി.പി സുജാതൻ (60) നെ ആണ് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തുന്നത്. സുജാതൻ താമസിച്ചിരുന്ന വീടിനു സമീപമുള്ള പാർക്കിലാണ് മൃതദേഹം കണ്ടെത്തുന്നത്.
പാർക്കിൽ പ്രഭാതസവാരിക്ക് വന്നവരാണ് മൃതദേഹം ആദ്യം കാണുന്നത്. മൃതദേഹം കെട്ടി തൂക്കിയ നിലയിലായിരുന്നു. മൃതദേഹത്തിന്റെ കഴുത്തിലും കൈയ്യിലും അക്രമിക്കപ്പെട്ടതിന്റെ പാടുകൾ ഉണ്ട്. ദ്വാരകയ്‌ക്ക് സമീപമുള്ള തിരുപ്പതി പബ്ലിക് സ്കൂളിന് സമീപമാണ് സുജാതൻ താമസിച്ചു വന്നിരുന്നത്. വ്യാഴാഴ്ച രാത്രി ഒൻപതുമണിയോടെ ബിസിനസ് ആവശ്യങ്ങളുമായി ബന്ധപ്പെട്ട് ജയ്‌പൂരിലേക്ക് പോകാൻ വീട്ടിൽ നിന്നും ഇറങ്ങിയതാണെന്നാണ് ബന്ധുക്കൾ പറയുന്നത്.
സുജാതന്റെ ബാഗ് പോലീസ് കണ്ടെത്തിയിട്ടുണ്ട്. പേഴ്‌സ്, മൊബൈൽ ഫോൺ എന്നിവ ബാഗിൽ നിന്നും നഷ്ടപ്പെട്ടിട്ടുണ്ട്. സുജാതൻ ധരിച്ചിരുന്ന ഷർട്ട് ഉപയോഗിച്ചാണ് മൃതദേഹം മരത്തിൽ കെട്ടിത്തൂക്കിയതെന്നാണ് പോലീസ് പറയുന്നത്. മൃതദേഹം ഹരിനഗർ ദീൻദയാൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്. സംസ്കാരം ദൽഹിയിൽ തന്നെ നടത്തും. പ്രീതിയാണ് ഭാര്യ. ശാന്തിപ്രിയ, കോളേജ് വിദ്യാർത്ഥിയായ അമൽ എന്നിവരാണ് മക്കൾ.
-
Entertainment2 years ago
സെന്‍സര്‍ ബോർഡ് ‘മാർക്ക് ആന്റണി’ക്ക് 6.5 ലക്ഷം കൈക്കൂലി വാങ്ങിയെന്ന് വിശാൽ, അന്വേഷണം പ്രഖ്യാപിച്ച് കേന്ദ്രം
-
Crime2 years ago
നവ്യ നായരുമായി ഡേറ്റിംഗ് സച്ചിന് സാവന്തിന് ഹരം, ലക്ഷങ്ങള്‍ വിലപിടിപ്പിള്ള ആഭരണങ്ങള്‍ നൽകി, നവ്യയെ കാണാൻ 10 തവണ കൊച്ചിക്ക് പറന്നു
-
Latest News2 years ago
വനിതാ സംവരണ ബില്ലിൽ രാഷ്ട്രപതി ദ്രൗപതി മുർമു ഒപ്പുവെച്ചു, നിയമമായി
-
Latest News2 years ago
സൗന്ദര്യ വര്‍ധക ഉല്പന്നങ്ങള് ഉപയോഗിക്കുന്നവരിൽ വൃക്ക രോഗം കണ്ടെത്തി
-
Latest News2 years ago
അക്രമം പരസ്യമായി വാദിക്കുന്ന തീവ്രവാദികളെ കാനഡ സ്വീകരിക്കുന്നു – എസ് ജയശങ്കർ
-
Latest News2 years ago
ഭൂമി വിട്ട് പുതിയ ഭ്രമണപഥത്തിലേക്ക് കുതിച്ചുയർന്ന് ആദിത്യ എൽ1
-
Crime2 years ago
പൊന്നാനി മാതൃശിശു ആശുപത്രിയിൽ എട്ട് മാസം ഗർഭിണിയായ യുവതിക്ക് രക്തം മാറി നൽകി ഗുരുതര വീഴ്ച
-
Interview5 years ago
പ്രതി “പൂവങ്കോഴി” ആണെങ്കിലും പ്രതികരിക്കാതെ മഞ്ജു വാര്യർ