Entertainment

ലണ്ടനിൽ ഷോപ്പിം​ഗിനിടെ നടൻ ജോജു ജോർജിന്റെ പാസ്പോർട്ടും പണവും മോഷ്ടാക്കൾ കൊണ്ട് പോയി

Published

on

ലണ്ടൻ . ‘ആന്റണി’ ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി ലണ്ടനിൽ എത്തിയ നടൻ ജോർജു ജോർജിന്റെ പാസ്പോർട്ടും പണവും മോഷ്ടാക്കൾ കൊണ്ട് പോയി. ആന്റണി സിനിമയുടെ നിർമ്മാതാവ് ഐൻസ്റ്റീൻ സാക്ക് പോൾ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ ഷിജോ ജോസഫ് എന്നിവരുടെ പാസ്പോർട്ടുകളും പണവും മോഷണം പോയതിൽ പെടും.

ഐൻസ്റ്റീന്റെ 9000 പൗണ്ട്, ജോജുവിന്റെ 2000 പൗണ്ട്, ഷിജോയുടെ 4000 പൗണ്ട് ഉൾപ്പെടെ 15000 പൗണ്ടാണ് മോഷണം പോയത്. ലണ്ടനിലെ ഓക്സ്ഫോർഡിലെ ബിസ്റ്റർ വില്ലേജിൽ ഷോപ്പിം​ഗ് നടത്തുന്നതിനിടയിലായിരുന്നു മോഷണം നടക്കുന്നത്.

ഷോപ്പിങ്‌ നടത്തുന്നതിന് കാർ സമീപത്ത് പേ ആൻഡ് പാർക്കിൽ പാർക്ക് ചെയ്തിരുന്നു. കുറച്ച് ഷോപ്പിം​ഗ് നടത്തി കല്യാണി പ്രിയദർശൻ, ജോജു ജോർജ്, ചെമ്പൻ വിനോദ് എന്നിവർ ഉൾപ്പടെയുള്ളവർ കാറിൽ സാധനങ്ങൾ കൊണ്ടുവെച്ചു. തുടർന്ന് ഇവർ വീണ്ടും ഷോപ്പം​ഗ് നടത്തിയ ശേഷം കാറിൽ സാധനങ്ങൾ വെയ്ക്കാൻ എത്തുമ്പോഴാണ് മോഷണം നടന്നത് അറിയുന്നത്. ഇവർ സഞ്ചരിച്ചിരുന്ന ഡിഫന്റർ വാഹനത്തിൽ നിന്നാണ് മോഷണം നടക്കുന്നത്. ജോജുവിന് ഇന്ത്യൻ ഹൈക്കമ്മീഷൻ ഇടപെടലിലൂടെ ആണ് പുതിയ പാസ്പോർട്ട് നേടാനായത്.

റോഥർഹാമിലെ മാൻവേഴ്‌സ് ലെയിക്കിൽ നടന്ന യുക്മ വള്ളംകളിയിൽ പങ്കെടുക്കാൻ കൂടിയാണ് ഇവർ അവിടെ എത്തുന്നത്. യു കെയിൽ പാസ്പോർ‌ട്ട് നഷ്ടപ്പെട്ടതോടെ ജോജു അടിയന്തരമായി പോലീസിൽ റിപ്പോർട്ട് ചെയ്യുന്നതിനൊപ്പം ഇന്ത്യൻ എംബസിയുമായി ബന്ധപ്പെടുകയായിരുന്നു. ഇത്തരം സാഹചര്യത്തിൽ നിജസ്ഥിതി ബോധ്യപ്പെട്ടാൽ ഇന്ത്യയിലേക്ക് തിരിച്ച് യാത്ര ചെയ്യുന്നതിന് ആയുള്ള എമർജൻസി പാസ്പോർട്ടിന് ഉള്ള ക്രമീകരണങ്ങൾ നടത്താൻ ഇന്ത്യൻ എംബസിക്കാന് കഴിയുക. ജോജു, കല്യാണി എന്നിവർ ഉൾപ്പെടെ ഉള്ളവർ നാട്ടിലേക്ക് മടങ്ങി. ചെമ്പൻ വിനോദ് സെപ്റ്റംബർ 5 ന് മടങ്ങാനിരിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version