Entertainment

നടൻ അലൻസിയർ നടത്തിയത് ഒരു പബ്ലിസിറ്റി സ്റ്റണ്ട്

Published

on

സംസ്ഥാന ചലച്ചിത്ര അവാർഡ് വിതരണ വേളയിൽ പുരസ്‌കാര ജേതാവ് നടൻ അലൻസിയർ നടത്തിയ പ്രസ്താവന ഒരു പബ്ലിസിറ്റി സ്റ്റണ്ടായിരുന്നെന്നു നടൻ ധ്യാൻ ശ്രീനിവാസൻ. ഒരു വേദി കിട്ടിയപ്പോൾ അലൻസിയർ ആളാകാൻ നോക്കി. അലൻസിയറിന് അങ്ങനെ ഒരു അഭിപ്രായം ഉണ്ടായിരുന്നെങ്കിൽ ആ പരിപാടിയ്ക്ക് പോകരുതായിരുന്നു, ധ്യാൻ പറയുന്നു. അതൊരു പബ്ലിസിറ്റി സ്റ്റണ്ടായിട്ടാണ് തനിക്ക് തോന്നുന്നതെന്നും ധ്യാൻ പറഞ്ഞിട്ടുണ്ട്.

നദികളിൽ സുന്ദരി യമുനയുടെ പ്രൊമോഷൻ പരിപാടിയിൽ സംസാരിക്കുമ്പോഴാണ് ധ്യാൻ ഇതേപ്പറ്റി സംസാരിക്കുന്നത്. ‘ അലൻസിയർ എന്റെ വളരെ അടുത്ത സുഹൃത്തും ജേഷ്ഠതുല്യനായി കാണുന്ന ആളുമാണ്. പക്ഷെ അദ്ദേഹത്തിന് അങ്ങനെയൊരു അഭിപ്രായമുണ്ടെങ്കിൽ ആ പരിപാടിക്ക് പോകാതിരിക്കുകയാണ് ചെയ്യേണ്ടിയിരുന്നത്. അത് ബഹിഷ്‌കരിക്കാമായിരുന്നു. ഇത് പറയാൻ വേണ്ടി അവിടെ പോയത് പോലെയാണ് എനിക്ക് തോന്നിയത്.’ ധ്യാൻ paranju

‘ഒരു സ്റ്റേജ് കിട്ടുന്ന സമയത്ത് ചിലർക്ക് ഒന്ന് ആളാകാനും, ഷൈൻ ചെയ്യാനും തോന്നും. എനിക്കത് ഒരു പബ്ലിസിറ്റി സ്റ്റണ്ടായിട്ടാണ് തോന്നിയത്’ ധ്യാൻ ശ്രീനിവാസൻ പറഞ്ഞു. അതേസമയം എന്ത് കൊണ്ടാണ് അദ്ദേഹത്തിനെതിരെ നടപടിയുണ്ടാകാത്തത് എന്ന ചോദ്യത്തിന് താനല്ലല്ലോ നടപടിയെടുക്കേണ്ടത് എന്നായിരുന്നു ധ്യാന്റെ പ്രതികരണം. സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ പരിപാടിയിൽ പങ്കെടുത്തുകൊണ്ടാണ് അദ്ദേഹം ഈ സ്റ്റേറ്റ്മെന്റ് നടത്തിയത് എന്നും നടപടിയെടുക്കേണ്ടത് ഇവിടുത്തെ സിസ്റ്റമാണെന്നും ധ്യാൻ പറയുകയുണ്ടായി.

‘ഞാനല്ലല്ലോ നടപടിയെടുക്കേണ്ടത്. അങ്ങനെയൊരു പരാതി വന്നിട്ടുണ്ടെങ്കിൽ നടപടിയെടുക്കേണ്ടത് ഇവിടുത്തെ സിസ്റ്റമാണ്. സ്റ്റേറ്റ് അവാർഡിന്റെ പരിപാടിയിൽ പങ്കെടുത്ത് ഇതുപോലൊരു സ്റ്റേറ്റ്മെന്റ് നടത്തിയാൽ അതിനെതിരെ നടപടിയെടുക്കേണ്ടത് ഇവിടുത്തെ സിസ്റ്റമല്ലേ. ആക്ഷൻ എടുക്കാത്തത് എന്ത് കൊണ്ടാണെന്ന് എനിക്കറിയില്ല,’ എന്നാണ് ധ്യാൻ ശ്രീനിവാസൻ പറഞ്ഞത്.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version