Latest News
സ്വയംപര്യാപ്ത ഭാരതം കൈവരിക്കുക എന്നതാണ് പ്രഥമ ലക്‌ഷ്യം – പ്രധാന മന്ത്രി
ന്യൂദല്‍ഹി . 25 വര്‍ഷത്തെ അമൃത് കാലത്ത് ഈ കാലഘട്ടത്തിന്റെ ആവശ്യവും എല്ലാവരുടെയും കടമയുമായ സ്വയംപര്യാപ്ത ഭാരതം കൈവരിക്കുക എന്നതാണ് പ്രഥമ ലക്ഷ്യമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. അമൃത് കാലത്ത് ഇന്ത്യ കൂടുതല്‍ വലിയൊരു ക്യാന്‍വാസില്‍ പ്രവര്‍ത്തിക്കേണ്ടതുണ്ട്. ചെറിയ വിഷയങ്ങളില്‍ സമയം കളയാന്‍ രാജ്യത്തിന് കഴിയില്ല. നമുക്ക് വേണ്ടത് രാജ്യത്തിനുവേണ്ടിയുള്ള ഹൃദയം മാത്രമാണ്. ഈ ലക്ഷ്യത്തെ ഒരു പാര്‍ട്ടിയും തടസപ്പെടുത്തരുതെന്നും മോദി പറഞ്ഞു.
പാര്‍ലമെന്റ് പുതിയ കെട്ടിടത്തിലേക്ക് മാറ്റുന്നതിന് മുന്നോടിയായി പഴയ മന്ദിരത്തിന്റെ സെന്‍ട്രല്‍ ഹാളില്‍ സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുമ്പോൾ, മുത്തലാഖ് നിയമത്തെ അനുസ്മരിച്ച് ഈ പാര്‍ലമെന്റ് മന്ദിരത്തില്‍ തന്നെ നമ്മുടെ മുസ്ലീം സഹോദരിമാര്‍ക്കും പെണ്‍മക്കള്‍ക്കും നീതി ലഭിച്ചതായി പ്രധാന മന്ത്രി പറഞ്ഞു.
ട്രാന്‍സ്ജെന്‍ഡറുകള്‍ക്ക് നീതി നല്‍കുന്ന നിയമങ്ങള്‍ നമ്മൾ പാസാക്കിയിട്ടുണ്ട്. പ്രത്യേക കഴിവുള്ള ആളുകള്‍ക്ക് ശോഭനമായ ഭാവി ഉറപ്പുനല്‍കുന്ന നിയമങ്ങള്‍ ഞങ്ങള്‍ ഐക്യത്തോടെ പാസാക്കി. ജമ്മുകാശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ഭരണഘടനയുടെ അനുച്ഛേദം 370 റദ്ദാക്കിയതും മോദി എടുത്തു പറഞ്ഞു. പാര്‍ലമെന്റ് പാസാക്കുന്ന ഓരോ നിയമത്തിലും എല്ലാ ചര്‍ച്ചകളിലും ഭാരതത്തിന്റെ അഭിലാഷം പ്രതിഫലിപ്പിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ഇത് നമ്മുടെ കടമയാണെന്നും ഓരോ ഭാരതീയന്റെയും പ്രതീക്ഷയാണെന്നും അദ്ദേഹം പറഞ്ഞു. ഇവിടെ എന്ത് പരിഷ്‌കാരങ്ങള്‍ നടത്തിയാലും ഭാരതത്തിന്റെ അഭിലാഷത്തിനായിരിക്കണം നമ്മുടെ മുന്‍ഗണനയെന്നും മോദി പറഞ്ഞു.
Crime
കൊലപ്പെടുത്തി മരത്തിൽ കെട്ടി തൂക്കിയ നിലയിൽ ദൽഹിയിൽ മലയാളി വ്യവസായിയുടെ മൃതദേഹം കണ്ടെത്തി
ന്യൂദൽഹി . ദൽഹിയിൽ മലയാളി വ്യവസായിയെ കൊലപ്പെടുത്തി വീടിന് സമീപമുള്ള പാർക്കിലെ മരത്തിൽ കെട്ടിത്തൂക്കിയ നിലയിൽ കണ്ടെത്തി. എസ്എൻഡിപി ദ്വാരക ശാഖയുടെ സെക്രട്ടറി ആയിരുന്ന, തിരുവല്ല മേപ്രാൽ കൈലാത്ത് ഹൗസിൽ പി.പി സുജാതൻ (60) നെ ആണ് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തുന്നത്. സുജാതൻ താമസിച്ചിരുന്ന വീടിനു സമീപമുള്ള പാർക്കിലാണ് മൃതദേഹം കണ്ടെത്തുന്നത്.
പാർക്കിൽ പ്രഭാതസവാരിക്ക് വന്നവരാണ് മൃതദേഹം ആദ്യം കാണുന്നത്. മൃതദേഹം കെട്ടി തൂക്കിയ നിലയിലായിരുന്നു. മൃതദേഹത്തിന്റെ കഴുത്തിലും കൈയ്യിലും അക്രമിക്കപ്പെട്ടതിന്റെ പാടുകൾ ഉണ്ട്. ദ്വാരകയ്‌ക്ക് സമീപമുള്ള തിരുപ്പതി പബ്ലിക് സ്കൂളിന് സമീപമാണ് സുജാതൻ താമസിച്ചു വന്നിരുന്നത്. വ്യാഴാഴ്ച രാത്രി ഒൻപതുമണിയോടെ ബിസിനസ് ആവശ്യങ്ങളുമായി ബന്ധപ്പെട്ട് ജയ്‌പൂരിലേക്ക് പോകാൻ വീട്ടിൽ നിന്നും ഇറങ്ങിയതാണെന്നാണ് ബന്ധുക്കൾ പറയുന്നത്.
സുജാതന്റെ ബാഗ് പോലീസ് കണ്ടെത്തിയിട്ടുണ്ട്. പേഴ്‌സ്, മൊബൈൽ ഫോൺ എന്നിവ ബാഗിൽ നിന്നും നഷ്ടപ്പെട്ടിട്ടുണ്ട്. സുജാതൻ ധരിച്ചിരുന്ന ഷർട്ട് ഉപയോഗിച്ചാണ് മൃതദേഹം മരത്തിൽ കെട്ടിത്തൂക്കിയതെന്നാണ് പോലീസ് പറയുന്നത്. മൃതദേഹം ഹരിനഗർ ദീൻദയാൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്. സംസ്കാരം ദൽഹിയിൽ തന്നെ നടത്തും. പ്രീതിയാണ് ഭാര്യ. ശാന്തിപ്രിയ, കോളേജ് വിദ്യാർത്ഥിയായ അമൽ എന്നിവരാണ് മക്കൾ.
-
Entertainment2 years agoസെന്‍സര്‍ ബോർഡ് ‘മാർക്ക് ആന്റണി’ക്ക് 6.5 ലക്ഷം കൈക്കൂലി വാങ്ങിയെന്ന് വിശാൽ, അന്വേഷണം പ്രഖ്യാപിച്ച് കേന്ദ്രം
-
Latest News2 years agoവനിതാ സംവരണ ബില്ലിൽ രാഷ്ട്രപതി ദ്രൗപതി മുർമു ഒപ്പുവെച്ചു, നിയമമായി
-
Latest News2 years agoഅക്രമം പരസ്യമായി വാദിക്കുന്ന തീവ്രവാദികളെ കാനഡ സ്വീകരിക്കുന്നു – എസ് ജയശങ്കർ
-
Latest News2 years agoസൗന്ദര്യ വര്‍ധക ഉല്പന്നങ്ങള് ഉപയോഗിക്കുന്നവരിൽ വൃക്ക രോഗം കണ്ടെത്തി
-
Latest News2 years agoഭൂമി വിട്ട് പുതിയ ഭ്രമണപഥത്തിലേക്ക് കുതിച്ചുയർന്ന് ആദിത്യ എൽ1
-
Interview6 years agoപ്രതി “പൂവങ്കോഴി” ആണെങ്കിലും പ്രതികരിക്കാതെ മഞ്ജു വാര്യർ
-
Latest News2 years agoപ്രധാനമന്ത്രി നരേന്ദ്രമോദി ഒമ്പത് വന്ദേ ഭാരത് ട്രെയിനുകള്‍ പുതുതായി ഞായറാഴ്ച ഫ്ലാഗ് ഓഫ് ചെയ്യും
-
Crime2 years agoപൊന്നാനി മാതൃശിശു ആശുപത്രിയിൽ എട്ട് മാസം ഗർഭിണിയായ യുവതിക്ക് രക്തം മാറി നൽകി ഗുരുതര വീഴ്ച

