Latest News
10 ബില്യൺ ഇടപാടുകൾ നടത്തി ചരിത്രം കുറിച്ച് യുപിഐ, ഇന്ത്യൻ ജനത ഡിജിറ്റൽ പുരോഗതിയുടെ പാതയിൽ
മുംബൈ . ഡിജിറ്റൽ പണമിടപാടിൽ പുത്തൻ റെക്കോർഡ് ഇട്ട് ബഹുദൂരം മുന്നിലേക്ക് ഇന്ത്യയുടെ സ്വന്തം യൂണിഫൈഡ് പേയ്മെന്റ്സ് ഇന്റർഫേസ് എന്ന യു .പി.ഐ. ഓഗസ്റ്റിൽ മാത്രം യു .പി.ഐ വഴി നടന്നത് പത്ത് ബില്യണിലധികം ഇടപാടുകൾ ആണ്. നാഷണൽ പേമെന്റ്സ് കോർപ്പറേഷൻ ഓഫ് ഇന്ത്യയാണ് ഇത് സംബന്ധിച്ച് കണക്കുകൾ ഇപ്പോൾ പുറത്ത് വിട്ടിരിക്കുന്നത്.
ആദ്യമായാണ് ഒരു മാസം യു .പി.ഐ ഇടപാടുകൾ പത്ത് ബില്യൺ( 1000 കോടി) കടക്കുന്നത്. ജൂലൈ മാസത്തിൽ നടന്ന 996.4 കോടി ഇടപാടുകളുടെ റെക്കോഡാണ് ഇപ്പോൾ മറികടന്നിരിക്കുന്നത്. യുപിഐയുടെ പുതിയ റെക്കോർഡിനെ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി രംഗത്ത് എത്തി. ‘ഇതൊരു അസാധാരണ വാർത്തയാണ്! ഇന്ത്യയിലെ ജനങ്ങൾ ഡിജിറ്റൽ പുരോഗതി സ്വീകരിക്കുന്നതിന്റെ തെളിവും അവരുടെ കഴിവുകൾക്കുള്ള ആദരവുമാണിത്. വരും കാലങ്ങളിലും ഈ പ്രവണത തുടരട്ടെ’ എന്ന് പ്രധാനമന്ത്രി എക്സിൽ കുറിച്ചു.
ശരാശരി 33 കോടി ഇടപാടുകളാണ് ഓഗസ്റ്റിൽ പ്രതിദിനം നടന്നത്. ഇതിലൂടെ മൊത്തം തുക 15.78 ലക്ഷം കോടി രൂപയാണ് കൈമാറ്റം ചെയ്തത്. ജൂലൈയിലിത് 15.34 ലക്ഷം കോടി രൂപയായിരുന്നു. 2019 ഒക്ടോബറിലാണ് ആദ്യമായി ഇടപാടുകളുടെ എണ്ണം 100 കോടി (1 ബില്യൺ) കടന്നത്. 2021 മാർച്ചിൽ ഇത് 500 കോടിയും 2023 മേയിൽ 900 കോടിയും കവിഞ്ഞിരുന്നു. 57 ശതമാനവും വ്യാപാര ഇടപാടുകളാണ് യുപിഐ വഴി നടക്കുന്നത്.
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിലാണ് പണരഹിത സമ്പദ്‌വ്യവസ്ഥ എന്ന ലക്ഷ്യത്തൊടെ ഡിജിറ്റൽ ഇന്ത്യ മിഷൻ രൂപികരിക്കുന്നത്. ഡിജിറ്റൽ ഇന്ത്യ മിഷന്റെ കീഴിലാണ് യുപിഐ പണമിടപാട് സാധ്യമാക്കിയത്. ലോകബാങ്കും ഐഎംഎഫും ഉൾപ്പടെയുള്ള നിരവധി അന്താരാഷ്‌ട്ര സ്ഥാപനങ്ങൾ യുപിഐയെ ഇതിനകം പ്രശംസിച്ചിരുന്നു. സിംഗപ്പൂർ, മലേഷ്യ, ഭൂട്ടാൻ, നേപ്പാൾ, യു.കെ, റഷ്യ, ഒമാൻ, ഖത്തർ, യൂറോപ്പ് എന്നിങ്ങനെ വിവിധ രാജ്യങ്ങളിൽ നിലവിൽ യു.പി.ഐ ലഭ്യമാക്കി. ഫ്രാൻസ്, യു.എ.ഇ, ശ്രീലങ്ക എന്നീ രാജ്യങ്ങൾ കഴിഞ്ഞാഴ്ചയാണ് യുപിഐ സേവനത്തിന് കീഴിൽ വന്നത്. ഇന്ത്യയിൽ നിന്നുള്ള വിനോദസഞ്ചാരികൾക്കുൾപ്പെടെ യു.പി.ഐ വഴി ഈ രാജ്യങ്ങളിൽ ഇടപാടുകൾ ഇപ്പോൾ നടത്താൻ കഴിയും.
Crime
കൊലപ്പെടുത്തി മരത്തിൽ കെട്ടി തൂക്കിയ നിലയിൽ ദൽഹിയിൽ മലയാളി വ്യവസായിയുടെ മൃതദേഹം കണ്ടെത്തി
ന്യൂദൽഹി . ദൽഹിയിൽ മലയാളി വ്യവസായിയെ കൊലപ്പെടുത്തി വീടിന് സമീപമുള്ള പാർക്കിലെ മരത്തിൽ കെട്ടിത്തൂക്കിയ നിലയിൽ കണ്ടെത്തി. എസ്എൻഡിപി ദ്വാരക ശാഖയുടെ സെക്രട്ടറി ആയിരുന്ന, തിരുവല്ല മേപ്രാൽ കൈലാത്ത് ഹൗസിൽ പി.പി സുജാതൻ (60) നെ ആണ് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തുന്നത്. സുജാതൻ താമസിച്ചിരുന്ന വീടിനു സമീപമുള്ള പാർക്കിലാണ് മൃതദേഹം കണ്ടെത്തുന്നത്.
പാർക്കിൽ പ്രഭാതസവാരിക്ക് വന്നവരാണ് മൃതദേഹം ആദ്യം കാണുന്നത്. മൃതദേഹം കെട്ടി തൂക്കിയ നിലയിലായിരുന്നു. മൃതദേഹത്തിന്റെ കഴുത്തിലും കൈയ്യിലും അക്രമിക്കപ്പെട്ടതിന്റെ പാടുകൾ ഉണ്ട്. ദ്വാരകയ്‌ക്ക് സമീപമുള്ള തിരുപ്പതി പബ്ലിക് സ്കൂളിന് സമീപമാണ് സുജാതൻ താമസിച്ചു വന്നിരുന്നത്. വ്യാഴാഴ്ച രാത്രി ഒൻപതുമണിയോടെ ബിസിനസ് ആവശ്യങ്ങളുമായി ബന്ധപ്പെട്ട് ജയ്‌പൂരിലേക്ക് പോകാൻ വീട്ടിൽ നിന്നും ഇറങ്ങിയതാണെന്നാണ് ബന്ധുക്കൾ പറയുന്നത്.
സുജാതന്റെ ബാഗ് പോലീസ് കണ്ടെത്തിയിട്ടുണ്ട്. പേഴ്‌സ്, മൊബൈൽ ഫോൺ എന്നിവ ബാഗിൽ നിന്നും നഷ്ടപ്പെട്ടിട്ടുണ്ട്. സുജാതൻ ധരിച്ചിരുന്ന ഷർട്ട് ഉപയോഗിച്ചാണ് മൃതദേഹം മരത്തിൽ കെട്ടിത്തൂക്കിയതെന്നാണ് പോലീസ് പറയുന്നത്. മൃതദേഹം ഹരിനഗർ ദീൻദയാൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്. സംസ്കാരം ദൽഹിയിൽ തന്നെ നടത്തും. പ്രീതിയാണ് ഭാര്യ. ശാന്തിപ്രിയ, കോളേജ് വിദ്യാർത്ഥിയായ അമൽ എന്നിവരാണ് മക്കൾ.
-
Entertainment2 years agoസെന്‍സര്‍ ബോർഡ് ‘മാർക്ക് ആന്റണി’ക്ക് 6.5 ലക്ഷം കൈക്കൂലി വാങ്ങിയെന്ന് വിശാൽ, അന്വേഷണം പ്രഖ്യാപിച്ച് കേന്ദ്രം
-
Latest News2 years agoവനിതാ സംവരണ ബില്ലിൽ രാഷ്ട്രപതി ദ്രൗപതി മുർമു ഒപ്പുവെച്ചു, നിയമമായി
-
Latest News2 years agoഅക്രമം പരസ്യമായി വാദിക്കുന്ന തീവ്രവാദികളെ കാനഡ സ്വീകരിക്കുന്നു – എസ് ജയശങ്കർ
-
Latest News2 years agoസൗന്ദര്യ വര്‍ധക ഉല്പന്നങ്ങള് ഉപയോഗിക്കുന്നവരിൽ വൃക്ക രോഗം കണ്ടെത്തി
-
Latest News2 years agoഭൂമി വിട്ട് പുതിയ ഭ്രമണപഥത്തിലേക്ക് കുതിച്ചുയർന്ന് ആദിത്യ എൽ1
-
Interview6 years agoപ്രതി “പൂവങ്കോഴി” ആണെങ്കിലും പ്രതികരിക്കാതെ മഞ്ജു വാര്യർ
-
Latest News2 years agoപ്രധാനമന്ത്രി നരേന്ദ്രമോദി ഒമ്പത് വന്ദേ ഭാരത് ട്രെയിനുകള്‍ പുതുതായി ഞായറാഴ്ച ഫ്ലാഗ് ഓഫ് ചെയ്യും
-
Crime2 years agoപൊന്നാനി മാതൃശിശു ആശുപത്രിയിൽ എട്ട് മാസം ഗർഭിണിയായ യുവതിക്ക് രക്തം മാറി നൽകി ഗുരുതര വീഴ്ച

