Latest News
മുൻ കേന്ദ്ര സർക്കാർ ഗുജറാത്തിന്റെ പുരോഗതി രാഷ്ട്രീയത്തിന്റെ കണ്ണടകളിലൂടെ മാത്രമാണ് കണ്ടത് -നരേന്ദ്ര മോദി

അഹമ്മദാബാദ് . മുൻ കേന്ദ്ര സർക്കാർ ഗുജറാത്തിന്റെ പുരോഗതി രാഷ്ട്രീയത്തിന്റെ കണ്ണടകളിലൂടെ മാത്രമാണ് കണ്ടതെന്ന് പ്രധാന മന്ത്രി നരേന്ദ്ര മോദി. അവർ ഒരിക്കലും സഹകരിച്ചില്ല എന്നു മാത്രമല്ല, വഴി തടയാനും ശ്രമിച്ചു – മോദി പറഞ്ഞു.
വൈബ്രന്റ് ഗുജറാത്ത് ഗ്ലോബൽ സമ്മിറ്റിന്റെ 20-ാമത് എഡിഷൻ അഹമ്മദാബാദിലെ സയൻസ് സിറ്റിയിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 2003-ൽ ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ നരേന്ദ്രമോദി ആരംഭിച്ചതാണ് വൈബ്രന്റ് ഗുജറാത്ത് ഗ്ലോബൽ സമ്മിറ്റ്. പദ്ധതി ഗുജറാത്തിൽ ഉണ്ടാക്കിയ നേട്ടങ്ങളും സാധ്യതകളും ലോകത്തിന് പരിചയപ്പെടുത്തുകയാണ് 20-ാമത് ഉച്ചകോടി. പദ്ധതിയുമായി മുന്നോട്ട് പോയപ്പോൾ നേരിടേണ്ടി വന്ന പ്രതിസന്ധികളെപ്പറ്റി പ്രധാനമന്ത്രി പറഞ്ഞത് ഇങ്ങനെ.
‘മുൻ കേന്ദ്ര സർക്കാർ ഗുജറാത്തിന്റെ പുരോഗതി രാഷ്ട്രീയത്തിന്റെ കണ്ണടകളിലൂടെ മാത്രമാണ് കണ്ടത്. പദ്ധതി ആരംഭിച്ച കാലത്ത് കേന്ദ്രം ഭരിക്കുന്ന യുപിഎ സർക്കാരിന്റെ ഭാഗത്തു നിന്നും ഒരു സഹകരണവും ലഭിച്ചില്ല. കേന്ദ്രമന്ത്രിമാർ പരിപാടിയിൽ പങ്കെടുക്കാൻ വിസമ്മതിച്ചു ഗുജറാത്തിൽ നിക്ഷേപം നടത്തരുതെന്ന് വിദേശ നിക്ഷേപകരെ ഭീഷണിപ്പെടുത്തി.
എന്നാൽ, നിക്ഷേപകർ വന്നു. അവർക്ക് ഒരു പ്രോത്സാഹനവും കേന്ദ്ര സർക്കാരിന്റെ ഭാഗത്തു നിന്നും ഉണ്ടായില്ല. നല്ല ഭരണവും വളർച്ചയുടെ തുല്യ വിതരണവും സുതാര്യമായ ഒരു ഗവൺമെന്റും ഉള്ളതുകൊണ്ട് മാത്രമാണ് വിദേശ നിക്ഷേപകർ ഗുജറാത്തിലേയ്ക്ക് എത്തിയത്.’ മോദി പറഞ്ഞു.
Crime
കൊലപ്പെടുത്തി മരത്തിൽ കെട്ടി തൂക്കിയ നിലയിൽ ദൽഹിയിൽ മലയാളി വ്യവസായിയുടെ മൃതദേഹം കണ്ടെത്തി

ന്യൂദൽഹി . ദൽഹിയിൽ മലയാളി വ്യവസായിയെ കൊലപ്പെടുത്തി വീടിന് സമീപമുള്ള പാർക്കിലെ മരത്തിൽ കെട്ടിത്തൂക്കിയ നിലയിൽ കണ്ടെത്തി. എസ്എൻഡിപി ദ്വാരക ശാഖയുടെ സെക്രട്ടറി ആയിരുന്ന, തിരുവല്ല മേപ്രാൽ കൈലാത്ത് ഹൗസിൽ പി.പി സുജാതൻ (60) നെ ആണ് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തുന്നത്. സുജാതൻ താമസിച്ചിരുന്ന വീടിനു സമീപമുള്ള പാർക്കിലാണ് മൃതദേഹം കണ്ടെത്തുന്നത്.
പാർക്കിൽ പ്രഭാതസവാരിക്ക് വന്നവരാണ് മൃതദേഹം ആദ്യം കാണുന്നത്. മൃതദേഹം കെട്ടി തൂക്കിയ നിലയിലായിരുന്നു. മൃതദേഹത്തിന്റെ കഴുത്തിലും കൈയ്യിലും അക്രമിക്കപ്പെട്ടതിന്റെ പാടുകൾ ഉണ്ട്. ദ്വാരകയ്ക്ക് സമീപമുള്ള തിരുപ്പതി പബ്ലിക് സ്കൂളിന് സമീപമാണ് സുജാതൻ താമസിച്ചു വന്നിരുന്നത്. വ്യാഴാഴ്ച രാത്രി ഒൻപതുമണിയോടെ ബിസിനസ് ആവശ്യങ്ങളുമായി ബന്ധപ്പെട്ട് ജയ്പൂരിലേക്ക് പോകാൻ വീട്ടിൽ നിന്നും ഇറങ്ങിയതാണെന്നാണ് ബന്ധുക്കൾ പറയുന്നത്.
സുജാതന്റെ ബാഗ് പോലീസ് കണ്ടെത്തിയിട്ടുണ്ട്. പേഴ്സ്, മൊബൈൽ ഫോൺ എന്നിവ ബാഗിൽ നിന്നും നഷ്ടപ്പെട്ടിട്ടുണ്ട്. സുജാതൻ ധരിച്ചിരുന്ന ഷർട്ട് ഉപയോഗിച്ചാണ് മൃതദേഹം മരത്തിൽ കെട്ടിത്തൂക്കിയതെന്നാണ് പോലീസ് പറയുന്നത്. മൃതദേഹം ഹരിനഗർ ദീൻദയാൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്. സംസ്കാരം ദൽഹിയിൽ തന്നെ നടത്തും. പ്രീതിയാണ് ഭാര്യ. ശാന്തിപ്രിയ, കോളേജ് വിദ്യാർത്ഥിയായ അമൽ എന്നിവരാണ് മക്കൾ.
-
Entertainment2 years ago
സെന്‍സര്‍ ബോർഡ് ‘മാർക്ക് ആന്റണി’ക്ക് 6.5 ലക്ഷം കൈക്കൂലി വാങ്ങിയെന്ന് വിശാൽ, അന്വേഷണം പ്രഖ്യാപിച്ച് കേന്ദ്രം
-
Latest News2 years ago
വനിതാ സംവരണ ബില്ലിൽ രാഷ്ട്രപതി ദ്രൗപതി മുർമു ഒപ്പുവെച്ചു, നിയമമായി
-
Latest News2 years ago
സൗന്ദര്യ വര്‍ധക ഉല്പന്നങ്ങള് ഉപയോഗിക്കുന്നവരിൽ വൃക്ക രോഗം കണ്ടെത്തി
-
Latest News2 years ago
അക്രമം പരസ്യമായി വാദിക്കുന്ന തീവ്രവാദികളെ കാനഡ സ്വീകരിക്കുന്നു – എസ് ജയശങ്കർ
-
Interview6 years ago
പ്രതി “പൂവങ്കോഴി” ആണെങ്കിലും പ്രതികരിക്കാതെ മഞ്ജു വാര്യർ
-
Crime2 years ago
പൊന്നാനി മാതൃശിശു ആശുപത്രിയിൽ എട്ട് മാസം ഗർഭിണിയായ യുവതിക്ക് രക്തം മാറി നൽകി ഗുരുതര വീഴ്ച
-
Latest News2 years ago
ഭൂമി വിട്ട് പുതിയ ഭ്രമണപഥത്തിലേക്ക് കുതിച്ചുയർന്ന് ആദിത്യ എൽ1
-
Latest News2 years ago
പ്രധാനമന്ത്രി നരേന്ദ്രമോദി ഒമ്പത് വന്ദേ ഭാരത് ട്രെയിനുകള്‍ പുതുതായി ഞായറാഴ്ച ഫ്ലാഗ് ഓഫ് ചെയ്യും