Entertainment
നാലാമത്തെ കുഞ്ഞിനെ ദത്തെടുത്ത് മോഹൻ ലാലിന്റെ മകൾ വിസ്മയ
ലൈം ലൈറ്റിൽ നിന്ന് മാറി നിൽക്കുന്ന ചുരുക്കം ചില താരപുത്രിമാരിൽ ഒരാളാണ് മോഹൻലാലിന്റെ മകൾ വിസ്മയ. എങ്കിലും ചില പ്രധാനപ്പെട്ട വിശേഷങ്ങൾ എല്ലാം വിസ്മയ സോഷ്യൽ മീഡിയയിലൂടെ പങ്കുവയ്ക്കാറുണ്ട്. അങ്ങനെ പങ്കുവച്ച ഒരു വിശേഷമാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. അച്ഛൻ ലോകം അറിയപ്പെടുന്ന നടനാണെങ്കിലും ആ പേരിന്റെ നിഴലിൽ വളരാൻ മോഹൻലാലിന്റെ രണ്ട് മക്കളും ആഗ്രഹിക്കുന്നില്ല.
തങ്ങളുടേതായ രീതിയിൽ വേറിട്ട വഴികളിലൂടെ സഞ്ചരിക്കാനാണ് പ്രണവ് മോഹൻലാലിനും വിസ്മയ മോഹൻലാലിനും ഇഷ്ടം. തന്റെ യാത്രകൾക്ക് ആവശ്യമായ പണം സമ്പാദിക്കാനാണ് അപ്പു എന്ന പ്രണവ് സിനിമകളിൽ അഭിനയിക്കുന്നത്. അത് കഴിഞ്ഞാൽ കുറേ കാലത്തേക്ക് പ്രണവിന്റെ വിവരമൊന്നും ഉണ്ടാവില്ല. ഹിമാലയൻ യാത്രകളിലെങ്ങാനും ആയിരിക്കും.
ഹൃദയം സിനിമയ്ക്ക് ശേഷം എടുത്ത ബ്രേക്കിലാണ് ഇപ്പോഴും നടൻ. വിസമയ മോഹൻലാൽ ആകട്ടെ പുസ്തകങ്ങളിലും വരകളിലും എഴുത്തിലും യാത്രകളിലും ആണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. തന്റെ എഴുത്തും കുത്തും വരയും എല്ലാം ഇൻസ്റ്റഗ്രാമിലൂടെ പങ്കുവയ്ക്കാറുണ്ട്. വേറിട്ട രീതിയിലുള്ള വരകൾ പ്രേക്ഷക ശ്രദ്ധ നേടാറുമുണ്ട്. ഇപ്പോഴിതാ പുതിയൊരു വിശേഷം പങ്കുവച്ചുകൊണ്ട് ഇൻസ്റ്റഗ്രാമിൽ എത്തിയിരിക്കുകയാണ് വിസ്മയ.
ഒരു പെറ്റ് ഡോഗിനെ ദത്ത് എടുത്തിരിക്കുന്നു. കാസ്പെറോ എന്നാണ് അതിന് പേര് നൽകിയിരിക്കുന്നത്. ‘ഞങ്ങൾ നാലാമത്തെ കുഞ്ഞിനെ ദത്ത് എടുത്തു. അവൻ ഒരു അപാര സുന്ദരനാണ്’ എന്നാണ് വിസ്മയ ഇൻസ്റ്റാഗ്രാമിൽ കുറിച്ചത്. സൂര്യാസ്തമയം നോക്കി നിൽക്കുന്ന കാസ്പെറോയുടെ ഏതാനും ചിത്രങ്ങളും താരപുത്രി പങ്കുവച്ചിട്ടുണ്ട്. കമന്റ് ബോക്സ് ഓഫാണ്. വിനീത് ശ്രീനിവാസന്റെ ഭാര്യ ദിവ്യ അടക്കം പല സെലിബ്രിറ്റികളും പോസ്റ്റിന് ലൈക്ക് അടിച്ചിട്ടുണ്ട്. അച്ഛന്റെ വഴി പിന്തുടർന്ന് അഭിനയത്തിലേക്ക് വരില്ല എന്ന് ഉറപ്പുള്ള ചില താരപുത്രിമാരിൽ ഒരാളാണ് വിസ്മയ. അഭിനയത്തോടല്ല, എഴുത്തിനോടാണ് വിസ്മയയ്ക്ക് താത്പര്യം. ഗ്രെയിൻസ് ഓഫ് സ്റ്റാർഡസ്റ്റ് എന്ന പുസ്തകം എഴുതിയിട്ടുണ്ട്.
Entertainment
സെന്‍സര്‍ ബോർഡ് ‘മാർക്ക് ആന്റണി’ക്ക് 6.5 ലക്ഷം കൈക്കൂലി വാങ്ങിയെന്ന് വിശാൽ, അന്വേഷണം പ്രഖ്യാപിച്ച് കേന്ദ്രം
ചെന്നൈ . തന്റെ പുതിയ സിനിമയായ മാർക്ക് ആന്റണിയുടെ ഹിന്ദി പതിപ്പിന്റെ പ്രദര്‍ശനത്തിനും സര്‍ട്ടിഫിക്കറ്റിനുമായി മുംബൈയിലെ സെന്‍സര്‍ ബോര്‍ഡിലെ ഉദ്യോഗസ്ഥര്‍ക്ക് 6.5 ലക്ഷം കൈക്കൂലി കൊടുക്കേണ്ടി വന്നുവെന്ന വെളിപ്പെടുത്തലുമായി നടന് വിശാല്‍ രംഗത്ത്. ചിത്രത്തിന്റെ സ്ക്രീനിങ്ങിന് മൂന്നു ലക്ഷവും, യു/എ സർട്ടിഫിക്കറ്റ് കിട്ടാൻ മൂന്നര ലക്ഷം രൂപയും നൽകേണ്ടി വന്നെന്നാണ് വിശാല്‍ എക്സില്‍ പങ്കുവെച്ച അഴിമതി ആരോപണത്തിൽ പറഞ്ഞിട്ടുള്ളത്. സംഭവത്തിൽ, ഇത്തരമൊരു അവസ്ഥ നിര്‍ഭാഗ്യകരമാണെന്നും ഉടന്‍ അന്വേഷണം നടത്തുമെന്നും കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്.
നടന് വിശാലിന് സ്ക്രീനിങ്ങിനും, യു/എ സർട്ടിഫിക്കറ്റ് കിട്ടാനുമായി കൈക്കൂലി വാങ്ങിയ വ്യക്തികളുടെ പേരു വിവരങ്ങളും പണമയച്ചുകൊടുത്ത ബാങ്ക് അക്കൗണ്ട് നമ്പറുകളും നടന് സമൂഹമാധ്യമത്തില്‍ പങ്കുവെച്ചിട്ടുണ്ട്. ആരോപണത്തില്‍ അന്വേഷണം നടത്താനായി വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം മുതിർന്ന ഉദ്യോഗസ്ഥനെ ഉടൻ മുംബൈയ്ക്ക് അയച്ചിട്ടുണ്ട്. വിശാൽ ഉന്നയിച്ച ആരോപണത്തിലുൾപ്പെട്ടവർക്കെതിരെ കർശന നടപടിയെടുക്കുമെന്ന് വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം അറിയിച്ചിരിക്കുകയാണ്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും മഹാരാഷ്ട്ര മുഖ്യമന്ത്രിയേയും ടാഗ് ചെയ്തുകൊണ്ടാണ് വിശാൽ ഇത് സംബന്ധിച്ച വീഡിയോ എക്സില്‍ പങ്കുവെച്ചിട്ടുള്ളത്. സിനിമയില്‍ അഴിമതി കാണിക്കുന്നതില്‍ കുഴപ്പമില്ലെന്നും എന്നാൽ യഥാര്‍ത്ഥ ജീവിതത്തില്‍ അഴിമതി കാണുന്നത് ദഹിക്കില്ലെന്നും വിശാലിന്റെ സമൂഹമാധ്യമ പോസ്റ്റിൽ പറഞ്ഞിരിക്കുന്നു. രവിചന്ദ്രൻ സംവിധാനം ചെയ്ത മാർക്ക് ആന്റണി ടൈം ട്രാവൽ ചിത്രമാണ്. വിശാലും എസ്. ജെ സൂര്യയുമാണ് പ്രധാന വേഷത്തില്‍ ഈ ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നത്.
-
Crime1 year ago
നവ്യ നായരുമായി ഡേറ്റിംഗ് സച്ചിന് സാവന്തിന് ഹരം, ലക്ഷങ്ങള്‍ വിലപിടിപ്പിള്ള ആഭരണങ്ങള്‍ നൽകി, നവ്യയെ കാണാൻ 10 തവണ കൊച്ചിക്ക് പറന്നു
-
Entertainment1 year ago
സിനിമാ – സീരിയൽ താരം അപർണ നായർ വീട്ടിൽ തൂങ്ങി മരിച്ചനിലയിൽ
-
Latest News1 year ago
പുതുപ്പള്ളിയിൽ ജെയ്ക് നിലം പൊത്തി, ചാണ്ടി ഉമ്മനു റെക്കോർഡ് ഭൂരിപക്ഷം.
-
Crime1 year ago
അപർണ പി.നായർ ജീവനൊടുക്കിയത് മനം നൊന്ത് , അന്ത്യ യാത്രയെ പറ്റി പറഞ്ഞത് അമ്മയോട് മാത്രം
-
Entertainment1 year ago
‘മോഹൻലാൽ മന്ത്രിയാകും, കാവ്യക്ക് ഭർതൃയോഗം ഇല്ല’ വയറ്റിപ്പിഴപ്പ് ജ്യോതിഷിയുടെ പ്രവചങ്ങൾ വൈറൽ
-
Latest News1 year ago
യോഗി ആദിത്യനാഥിന്റെ ഉത്തര്‍പ്രദേശില്‍ ചന്ദ്രയാന്‍ 3 വിജയകരമാകാൻ മദ്രസയില്‍ പ്രത്യേക പ്രാര്‍ത്ഥന
-
Latest News1 year ago
തീര്‍ത്ഥാടന കേന്ദ്രങ്ങളെ ബന്ധിപ്പിക്കുന്ന വന്ദേ ഭാരത് സർവീസിന്റെ സാധ്യത പഠനം നടക്കുന്നു
-
Crime1 year ago
കുട്ടികളുമായി ഗോവൻ ടൂർ പോയ ബസിൽ പ്രിൻസിപ്പാളും ബസ് ജീവനക്കാരും ചേർന്ന് 50 കുപ്പി മദ്യം കടത്തി, പിടിയിലായി