Entertainment
നടിയായും വീട്ടുകാരിയായും തന്റെ റോളുകൾ ഗംഭീരമാക്കുകയാണ് നയൻ താര

അഭിനയ ജീവിതവും വീട്ടുകാര്യങ്ങളിലും മക്കളുടെ കാര്യങ്ങളിലും ഒരുപോലെ ശ്രദ്ധിക്കുകയാണ് ലേഡി സൂപ്പർ സ്റ്റാർ നയൻ താര എന്ന് പറഞ്ഞിരിക്കുന്നു കല മാസ്റ്റർ. കല മാസ്റ്ററുടെ അഭിനന്ദനത്തിനു കാരണമായിരിക്കുകയാണ് ലേഡി സൂപ്പർ സ്റ്റാർ നയൻ താര. 2003 ൽ ‘മനസ്സിനക്കരെ’ എന്ന മലയാള ചലച്ചിത്രത്തിലൂടെ സിനിമാലോകത്തേക്ക് കടന്നു വന്ന നയൻതാരയുടെ യാതഥാർത്ഥ പേര് ഡയാന കുര്യൻ എന്നാണ്.
സിനിമയിലേക്ക് വന്നപ്പോൾ ഡയാന കുര്യൻ പെരുമാറ്റുകയായിരുന്നു. ജയറാമിൽ തുടങ്ങി മമ്മൂട്ടിയോടൊപ്പം രാപ്പകലിലും, മോഹൻലാലിനൊപ്പം വിസ്മയത്തുമ്പത് എന്ന ചിത്രത്തിലും നയൻതാര തുടർന്ന് അഭിനയിച്ചു. ആദ്യകാലങ്ങളിൽ മുൻ നിര നായകന്മാരിൽ എല്ലാവരോടുമൊപ്പം അഭിനയിച്ചിരുന്നു. പിന്നീട് തമിഴിലേക്ക് ചുവടു മാറ്റുകയായിരുന്നു താരം. തമിഴ് സിനിമയെ കേന്ദ്രീകരിച്ചായിരുന്നു താരം തന്റെ കരിയർ പടുത്തുയർത്തിയത്. ഇടവേളകളിൽ മലയാളത്തിലും തെലുങ്കിലുമൊക്കെ അഭിനയിച്ചു. ഈയടുത്തിടെ ലവ് ആക്ഷൻ ഡ്രാമ എന്ന ചിത്രത്തിലൂടെ നിവിൻ പോളിക്കൊപ്പവും അഭിനയിച്ചു.
ജവാൻ ആണ് താരത്തിന്റെ കരിയറിൽ പ്രധാനപ്പെട്ട മറ്റൊരു ചിത്രം. 650 കോടി കളക്ഷൻ നേടിയ ബോളിവുഡ് ചിത്രമായിരുന്നു അത്. കിംഗ് ഖാനൊപ്പം ആക്ഷൻ രംഗങ്ങളിലും നയൻതാര പ്രത്യക്ഷപ്പെട്ടിരുന്നു. അത് അവരുടെ താരമൂല്യം ഒന്നുകൂടി കൂട്ടി. ഇപ്പോൾ നയൻതാരയ്ക്ക് ബോളിവുഡിൽ നിന്നാണ് അവസരങ്ങൾ കൂടുതൽ എത്തി കൊണ്ടിരിക്കുന്നത്. കരുക്കൾ ശ്രദ്ധാപൂർവം നീക്കി മുന്നേറുന്ന ലേഡി സൂപ്പർ സ്റ്റാറിനെ കുറിച് പരാമർശിച്ച കല മാസ്റ്റർ രംഗത്ത് വന്നിരിക്കുന്നത് ഈ സാഹചര്യത്തിലാണ്.
നയൻതാരയുടെ ലൈഫിൽ വലിയ സ്ഥാനമാണ് കല മാസ്റ്റർക്കുള്ളത്. ഒരു അനിയത്തി കുട്ടിയായിട്ടാണ് നയൻ താരയെ കാണുന്നതെന്നും മാധ്യമങ്ങൾക്കു നൽകിയ അഭിമുഖത്തിൽ കല മാസ്റ്റർ പറഞ്ഞു. സൂപ്പർ ലേഡി എന്നതിനപ്പുറം എല്ലാവരെയും സഹായിക്കുന്ന മനസ്സിനുടമയാണ് അവൾ. ഒരു നടിയാവാൻ പറഞ്ഞാൽ നടിയാവും. അതേസമയം ജീവിതത്തിലെ തന്റെ കടമകളൊന്നും അവൾ മറകാറില്ല. അവൾക്ക് കുഞ്ഞുങ്ങൾ ഉണ്ടായതിനെ കുറിച്ചുള്ള വിമർശനങ്ങൾ തുടരുകയാണെങ്കിലും താൻ അവൾക്കൊപ്പമാണെന്നു കല മാസ്റ്റർ പറഞ്ഞു. എപ്പോഴും വിളിക്കുന്ന ബന്ധമല്ല ഞങ്ങൾ തമ്മിലുള്ളത്. വിളിച്ചാൽ അരമണിക്കൂറിൽ കൂടുതൽ സംസാരിക്കും. കോവിഡ് സമയത്ത് നല്ല ബിരിയാണി ഉണ്ടാക്കി കൊടുത്തു വിടുമായിരുന്നു. നടിയായും വീട്ടുകാരിയായും തന്റെ റോളുകൾ ഗംഭീരമാക്കുകയാണ് നയൻ താര.
Entertainment
സെന്‍സര്‍ ബോർഡ് ‘മാർക്ക് ആന്റണി’ക്ക് 6.5 ലക്ഷം കൈക്കൂലി വാങ്ങിയെന്ന് വിശാൽ, അന്വേഷണം പ്രഖ്യാപിച്ച് കേന്ദ്രം

ചെന്നൈ . തന്റെ പുതിയ സിനിമയായ മാർക്ക് ആന്‍റണിയുടെ ഹിന്ദി പതിപ്പിന്റെ പ്രദര്‍ശനത്തിനും സര്‍ട്ടിഫിക്കറ്റിനുമായി മുംബൈയിലെ സെന്‍സര്‍ ബോര്‍ഡിലെ ഉദ്യോഗസ്ഥര്‍ക്ക് 6.5 ലക്ഷം കൈക്കൂലി കൊടുക്കേണ്ടി വന്നുവെന്ന വെളിപ്പെടുത്തലുമായി നടന്‍ വിശാല്‍ രംഗത്ത്. ചിത്രത്തിന്റെ സ്ക്രീനിങ്ങിന് മൂന്നു ലക്ഷവും, യു/എ സർട്ടിഫിക്കറ്റ് കിട്ടാൻ മൂന്നര ലക്ഷം രൂപയും നൽകേണ്ടി വന്നെന്നാണ് വിശാല്‍ എക്സില്‍ പങ്കുവെച്ച അഴിമതി ആരോപണത്തിൽ പറഞ്ഞിട്ടുള്ളത്. സംഭവത്തിൽ, ഇത്തരമൊരു അവസ്ഥ നിര്‍ഭാഗ്യകരമാണെന്നും ഉടന്‍ അന്വേഷണം നടത്തുമെന്നും കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്.
നടന്‍ വിശാലിന് സ്ക്രീനിങ്ങിനും, യു/എ സർട്ടിഫിക്കറ്റ് കിട്ടാനുമായി കൈക്കൂലി വാങ്ങിയ വ്യക്തികളുടെ പേരു വിവരങ്ങളും പണമയച്ചുകൊടുത്ത ബാങ്ക് അക്കൗണ്ട് നമ്പറുകളും നടന്‍ സമൂഹമാധ്യമത്തില്‍ പങ്കുവെച്ചിട്ടുണ്ട്. ആരോപണത്തില്‍ അന്വേഷണം നടത്താനായി വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം മുതിർന്ന ഉദ്യോഗസ്ഥനെ ഉടൻ മുംബൈയ്‌ക്ക് അയച്ചിട്ടുണ്ട്. വിശാൽ ഉന്നയിച്ച ആരോപണത്തിലുൾപ്പെട്ടവർക്കെതിരെ കർശന നടപടിയെടുക്കുമെന്ന് വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം അറിയിച്ചിരിക്കുകയാണ്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും മഹാരാഷ്‌ട്ര മുഖ്യമന്ത്രിയേയും ടാഗ് ചെയ്തുകൊണ്ടാണ് വിശാൽ ഇത് സംബന്ധിച്ച വീഡിയോ എക്സില്‍ പങ്കുവെച്ചിട്ടുള്ളത്. സിനിമയില്‍ അഴിമതി കാണിക്കുന്നതില്‍ കുഴപ്പമില്ലെന്നും എന്നാൽ യഥാര്‍ത്ഥ ജീവിതത്തില്‍ അഴിമതി കാണുന്നത് ദഹിക്കില്ലെന്നും വിശാലിന്റെ സമൂഹമാധ്യമ പോസ്റ്റിൽ പറഞ്ഞിരിക്കുന്നു. രവിചന്ദ്രൻ സംവിധാനം ചെയ്ത മാർക്ക് ആന്‍റണി ടൈം ട്രാവൽ ചിത്രമാണ്. വിശാലും എസ്. ജെ സൂര്യയുമാണ് പ്രധാന വേഷത്തില്‍ ഈ ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നത്.
-
Crime2 years ago
നവ്യ നായരുമായി ഡേറ്റിംഗ് സച്ചിന് സാവന്തിന് ഹരം, ലക്ഷങ്ങള്‍ വിലപിടിപ്പിള്ള ആഭരണങ്ങള്‍ നൽകി, നവ്യയെ കാണാൻ 10 തവണ കൊച്ചിക്ക് പറന്നു
-
Entertainment2 years ago
സിനിമാ – സീരിയൽ താരം അപർണ നായർ വീട്ടിൽ തൂങ്ങി മരിച്ചനിലയിൽ
-
Latest News2 years ago
പുതുപ്പള്ളിയിൽ ജെയ്ക് നിലം പൊത്തി, ചാണ്ടി ഉമ്മനു റെക്കോർഡ് ഭൂരിപക്ഷം.
-
Crime2 years ago
അപർണ പി.നായർ ജീവനൊടുക്കിയത് മനം നൊന്ത് , അന്ത്യ യാത്രയെ പറ്റി പറഞ്ഞത് അമ്മയോട് മാത്രം
-
Latest News1 year ago
തീര്‍ത്ഥാടന കേന്ദ്രങ്ങളെ ബന്ധിപ്പിക്കുന്ന വന്ദേ ഭാരത് സർവീസിന്റെ സാധ്യത പഠനം നടക്കുന്നു
-
Entertainment2 years ago
‘മോഹൻലാൽ മന്ത്രിയാകും, കാവ്യക്ക് ഭർതൃയോഗം ഇല്ല’ വയറ്റിപ്പിഴപ്പ് ജ്യോതിഷിയുടെ പ്രവചങ്ങൾ വൈറൽ
-
Interview5 years ago
മനസ്സുതുറന്ന് അനിൽ രാധാകൃഷ്ണൻ മേനോൻ
-
Entertainment1 year ago
നാലാമത്തെ കുഞ്ഞിനെ ദത്തെടുത്ത് മോഹൻ ലാലിന്റെ മകൾ വിസ്മയ