രജിത്കുമാർ അറസ്റ്റിൽ
കോറോണയുമായി ബന്ധപ്പെട്ട സാഹചര്യത്തിൽ അനാവശ്യമായി ജനക്കൂട്ടത്തെ ഒത്തു ചേർത്തതിനെ തുടർന്ന് ബിഗ് ബോസ്സ് കണ്ടെസ്റ്റന്റ് ആയിരുന്നു രജിത് കുമാറിനെ അറസ്റ് ചെയ്തു. ഇന്നലെ മുതൽ ഒളിവിലായിരുന്ന രെജിത്തിനെ പോലീസ് അന്വഷിക്കുകയായിരുന്നു. ഇതിനോടകം തന്നെ കഴിഞ്ഞ ദിവസം കൊച്ചി ഇന്റർനാഷണൽ എയർപോർട്ടിൽ ഒത്തുകൂടിയവരിൽ കണ്ടാൽ തിരിച്ചറിയാവുന്നവർക്കെതിരെ പോലീസ് കേസ് എടുക്കാൻ കളക്ടർ ഉത്തരവ് ഇട്ടിരുന്നു. ഒപ്പം രജിത് കുമാറുമായി സെൽഫി എടുത്ത എയർപോർട്ട് ജീവനക്കാർക്കെതിരെയും നടപടി എടുക്കുമെന്ന് കളക്ടർ അറിയിച്ചിട്ടുണ്ട്.

കുറച്ച് നാളുകളായി കേരളക്കര ഏറെ ചർച്ച ചെയ്യുന്ന വ്യക്തിയാണ് ഡോക്ടർ രജിത് കുമാർ. മലയാളത്തിലെ ബിഗ് ബോസ്സ് എന്ന റിയാലിറ്റി ഷോയിലൂടെ ശ്രദ്ധ നേടിയ ആളായിരുന്നു അദ്ദേഹം. തുടർന്ന് ബിഗ് ബോസ്സിൽ നിന്നും പുറത്താക്കിയ അദ്ദേഹത്തെ അനുകൂലിച്ച് ഒരു വലിയ കൂട്ടം ജന വിഭാഗം തന്നെ ഉണ്ടായി. അതിനെ തുടർന്നായിരുന്നു മലയാളക്കരയെ ഞെട്ടിക്കുന്ന രീതിയിൽ ഒരു ജനസാഗരം അദ്ദേഹത്തെ സ്വീകരിക്കുവാനായി എയർപോർട്ടിൽ ഒത്തുകൂടിയത്. സ്ത്രീകളും കുട്ടികളും അടങ്ങുന്ന ഒരു വലിയ ജനക്കൂട്ടമായിരുന്നു എയർപോർട്ടിൽ വന്ന് ചേർന്നത്. കേരളത്തിൽ കോറോണയുമായി ബന്ധപെട്ട് അതീവ ജാഗ്രത നിർദ്ദേശം പുറപ്പെടുവിച്ച സാഹചര്യത്തിൽ ഇത്തരത്തിൽ ഉള്ള ഒരു ജനക്കൂട്ടം വലിയ രീതിയിൽ ഉള്ള പ്രശ്നങ്ങൾ ഉണ്ടാക്കും എന്നതിനെ തുടർന്ന് പലരും അന്ന് തന്നെ രജിത് കുമാറിനെതിരെയും അദ്ദേഹത്തിന്റെ ഫാൻസ് അസോസിയേഷനെതിരെയും കേസ് ഫയൽ ചെയ്തിരുന്നു. തുടർന്ന് ഇന്നലെ വൈകിട്ടോടെ കാര്യങ്ങൾ കൂടുതൽ മോശമായതിനെ തുടർന്ന് രജിത് ഒളിവിൽ പോകുകയായിരുന്നു. എന്നാൽ ഇപ്പോൾ അദ്ദേഹത്തെ അറസ്റ്റ് ചെയ്തിരിക്കുകയാണ്. ഒപ്പം രജിത് കുമാർ തന്നെയാണ് തനിക് എയർപോർട്ടിൽ സ്വീകരണം ഒരുക്കാൻ നിർദ്ദേശങ്ങൾ നൽകിയത് എന്ന് ചില വിദ്യാർത്ഥികൾ മൊഴി നൽകിയിട്ടുണ്ട്.

കേരളം ഏറെ പ്രതിസന്ധി ഘട്ടങ്ങളിലൂടെ കടന്നുപോകുന്ന ഈ സാഹചര്യത്തിൽ ഇത്തരമൊരു ജനക്കൂട്ടത്തെ ഒന്നിപ്പിച്ചതിനെതിരെ സെലിബ്രറ്റികൾ ഉൾപ്പെടെ നിരവധി ആളുകൾ രംഗത്ത് വന്നിരുന്നു. ഒപ്പം രജിത് കുമാർ ഫാൻസുമായി ബന്ധപ്പെട്ട എല്ലാ ഫേസ്ബുക്ക് ഗ്രുപ്പുകളെ കുറിച്ച് കൃത്യമായ വിവരങ്ങൾ ശേഖരിക്കാനും നിർദ്ദേശം ഉണ്ട്.

Crime
കൊലപ്പെടുത്തി മരത്തിൽ കെട്ടി തൂക്കിയ നിലയിൽ ദൽഹിയിൽ മലയാളി വ്യവസായിയുടെ മൃതദേഹം കണ്ടെത്തി

ന്യൂദൽഹി . ദൽഹിയിൽ മലയാളി വ്യവസായിയെ കൊലപ്പെടുത്തി വീടിന് സമീപമുള്ള പാർക്കിലെ മരത്തിൽ കെട്ടിത്തൂക്കിയ നിലയിൽ കണ്ടെത്തി. എസ്എൻഡിപി ദ്വാരക ശാഖയുടെ സെക്രട്ടറി ആയിരുന്ന, തിരുവല്ല മേപ്രാൽ കൈലാത്ത് ഹൗസിൽ പി.പി സുജാതൻ (60) നെ ആണ് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തുന്നത്. സുജാതൻ താമസിച്ചിരുന്ന വീടിനു സമീപമുള്ള പാർക്കിലാണ് മൃതദേഹം കണ്ടെത്തുന്നത്.
പാർക്കിൽ പ്രഭാതസവാരിക്ക് വന്നവരാണ് മൃതദേഹം ആദ്യം കാണുന്നത്. മൃതദേഹം കെട്ടി തൂക്കിയ നിലയിലായിരുന്നു. മൃതദേഹത്തിന്റെ കഴുത്തിലും കൈയ്യിലും അക്രമിക്കപ്പെട്ടതിന്റെ പാടുകൾ ഉണ്ട്. ദ്വാരകയ്ക്ക് സമീപമുള്ള തിരുപ്പതി പബ്ലിക് സ്കൂളിന് സമീപമാണ് സുജാതൻ താമസിച്ചു വന്നിരുന്നത്. വ്യാഴാഴ്ച രാത്രി ഒൻപതുമണിയോടെ ബിസിനസ് ആവശ്യങ്ങളുമായി ബന്ധപ്പെട്ട് ജയ്പൂരിലേക്ക് പോകാൻ വീട്ടിൽ നിന്നും ഇറങ്ങിയതാണെന്നാണ് ബന്ധുക്കൾ പറയുന്നത്.
സുജാതന്റെ ബാഗ് പോലീസ് കണ്ടെത്തിയിട്ടുണ്ട്. പേഴ്സ്, മൊബൈൽ ഫോൺ എന്നിവ ബാഗിൽ നിന്നും നഷ്ടപ്പെട്ടിട്ടുണ്ട്. സുജാതൻ ധരിച്ചിരുന്ന ഷർട്ട് ഉപയോഗിച്ചാണ് മൃതദേഹം മരത്തിൽ കെട്ടിത്തൂക്കിയതെന്നാണ് പോലീസ് പറയുന്നത്. മൃതദേഹം ഹരിനഗർ ദീൻദയാൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്. സംസ്കാരം ദൽഹിയിൽ തന്നെ നടത്തും. പ്രീതിയാണ് ഭാര്യ. ശാന്തിപ്രിയ, കോളേജ് വിദ്യാർത്ഥിയായ അമൽ എന്നിവരാണ് മക്കൾ.
-
Entertainment2 years ago
സെന്‍സര്‍ ബോർഡ് ‘മാർക്ക് ആന്റണി’ക്ക് 6.5 ലക്ഷം കൈക്കൂലി വാങ്ങിയെന്ന് വിശാൽ, അന്വേഷണം പ്രഖ്യാപിച്ച് കേന്ദ്രം
-
Latest News2 years ago
വനിതാ സംവരണ ബില്ലിൽ രാഷ്ട്രപതി ദ്രൗപതി മുർമു ഒപ്പുവെച്ചു, നിയമമായി
-
Latest News2 years ago
സൗന്ദര്യ വര്‍ധക ഉല്പന്നങ്ങള് ഉപയോഗിക്കുന്നവരിൽ വൃക്ക രോഗം കണ്ടെത്തി
-
Latest News2 years ago
അക്രമം പരസ്യമായി വാദിക്കുന്ന തീവ്രവാദികളെ കാനഡ സ്വീകരിക്കുന്നു – എസ് ജയശങ്കർ
-
Crime2 years ago
നവ്യ നായരുമായി ഡേറ്റിംഗ് സച്ചിന് സാവന്തിന് ഹരം, ലക്ഷങ്ങള്‍ വിലപിടിപ്പിള്ള ആഭരണങ്ങള്‍ നൽകി, നവ്യയെ കാണാൻ 10 തവണ കൊച്ചിക്ക് പറന്നു
-
Latest News2 years ago
ഭൂമി വിട്ട് പുതിയ ഭ്രമണപഥത്തിലേക്ക് കുതിച്ചുയർന്ന് ആദിത്യ എൽ1
-
Crime2 years ago
പൊന്നാനി മാതൃശിശു ആശുപത്രിയിൽ എട്ട് മാസം ഗർഭിണിയായ യുവതിക്ക് രക്തം മാറി നൽകി ഗുരുതര വീഴ്ച
-
Interview5 years ago
പ്രതി “പൂവങ്കോഴി” ആണെങ്കിലും പ്രതികരിക്കാതെ മഞ്ജു വാര്യർ