Latest News
കഴിഞ്ഞ ഇരുപത് വർഷമായിട്ടും കോൺഗ്രസിന്റെ ‘രാഹുൽയാൻ’ സാധ്യമായില്ലെന്നു പരിഹസിച്ച് മന്ത്രി രാജ്നാഥ് സിംഗ്

ജയ്പൂർ . രാജ്യത്ത് മംഗൾയാൻ, ചന്ദ്രയാൻ എന്നിവയുടെ വിക്ഷേപണം വിജയകരമായി പൂർത്തിയാക്കിയിട്ടും കഴിഞ്ഞ ഇരുപത് വർഷമായിട്ടും കോൺഗ്രസിന്റെ രാഹുൽയാൻ സാധ്യമായിട്ടില്ലെന്ന് പ്രതിപക്ഷത്തെ പരിഹസിച്ച് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്. കഴിഞ്ഞ 20 വർഷമായി രാഹുൽ ഗാന്ധിയെ രാജ്യത്തിന് മുന്നിൽ അവതരിപ്പിക്കുന്നതിൽ കോൺഗ്രസ് പരാജയപ്പെട്ടുവെന്ന് രാജ്നാഥ് സിംഗ് പറഞ്ഞു.
രാജസ്ഥാനിലെ ജയ്സാൽമീറിൽ സംഘടിപ്പിച്ച പരിവർത്തൻ സങ്കൽപ് യാത്ര ഫ്ളാഗ് ഓഫ് ചെയ്ത് സംസാരിക്കുകയായിരുന്നു രാജ്നാഥ് സിംഗ്. രാംദേവ്ര ക്ഷേത്രത്തിൽ സന്ദർശനം നടത്തിയ ശേഷമാണ് രാജ്നാഥ് സിംഗ് പരിവർത്തൻ സങ്കൽപ് യാത്രയുടെ ഫ്ളാഗ് ഓഫ് ചടങ്ങിൽ പങ്കെടുക്കാനെത്തിയത്. രാജ്യത്തിന്റെ അഭിമാന ചന്ദ്രയാൻ-3 ന്റെ ദൗത്യത്തിന് പിന്നിൽ പ്രവർത്തിച്ച എല്ലാ ശാസ്ത്രജ്ഞരെയും രാജ്നാഥ് സിംഗ് വീണ്ടും അഭിനന്ദിച്ചു. നമ്മുടെ രാജ്യത്തിലെ സൈനികരുടെയും ശാസ്ത്രജ്ഞരുടെയും കഴിവുകളെ ഒരിക്കലും ആരും സംശയിച്ചിരുന്നില്ല. ചന്ദ്രയാൻ 3-ന്റെ വിജയത്തോടെ 1998-ൽ ഇന്ത്യ നടത്തിയ ആണവ പരീക്ഷണത്തിന്റെ അതേ വിജയകുതിപ്പാണ് ചാന്ദ്രദൗത്യത്തിലും ഇന്ത്യ കൈക്കൊണ്ടത്.
ഇന്ത്യ ഇന്ന് ചന്ദ്രനിലും ചൊവ്വയിലും എത്തി. ഇതിനെതിരെ കോൺഗ്രസ് പതിഞ്ഞ സ്വരത്തിൽ ചോദ്യങ്ങൾ ഉന്നയിക്കാൻ നോക്കി. എന്നാൽ രാജ്യത്തിന്റെ ആവേശം കണ്ടപ്പോൾ അവർ നിശബ്ദരാവുകയായിരുന്നു, രാജനാഥ് സിംഗ് പറഞ്ഞു. അഞ്ച് ആണവ പരീക്ഷണങ്ങളിൽ വിജയം കൈവരിച്ച ഇടമാണ് ജയ്സാൽമീറിലെ സമീപ പ്രദേശമായ പൊഖ്റാൻ ഭൂമി. 1971-ലെ ഇന്ത്യ-പാകിസ്താൻ യുദ്ധത്തിൽ ഇന്ത്യ നിർണായക വിജയം കൈവരിച്ച ലാംഗേവാല യുദ്ധവും ഇതേ മണ്ണിലാണ് നടന്നതെന്നും രാജനാഥ് സിംഗ് പറഞ്ഞു.
Crime
കൊലപ്പെടുത്തി മരത്തിൽ കെട്ടി തൂക്കിയ നിലയിൽ ദൽഹിയിൽ മലയാളി വ്യവസായിയുടെ മൃതദേഹം കണ്ടെത്തി

ന്യൂദൽഹി . ദൽഹിയിൽ മലയാളി വ്യവസായിയെ കൊലപ്പെടുത്തി വീടിന് സമീപമുള്ള പാർക്കിലെ മരത്തിൽ കെട്ടിത്തൂക്കിയ നിലയിൽ കണ്ടെത്തി. എസ്എൻഡിപി ദ്വാരക ശാഖയുടെ സെക്രട്ടറി ആയിരുന്ന, തിരുവല്ല മേപ്രാൽ കൈലാത്ത് ഹൗസിൽ പി.പി സുജാതൻ (60) നെ ആണ് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തുന്നത്. സുജാതൻ താമസിച്ചിരുന്ന വീടിനു സമീപമുള്ള പാർക്കിലാണ് മൃതദേഹം കണ്ടെത്തുന്നത്.
പാർക്കിൽ പ്രഭാതസവാരിക്ക് വന്നവരാണ് മൃതദേഹം ആദ്യം കാണുന്നത്. മൃതദേഹം കെട്ടി തൂക്കിയ നിലയിലായിരുന്നു. മൃതദേഹത്തിന്റെ കഴുത്തിലും കൈയ്യിലും അക്രമിക്കപ്പെട്ടതിന്റെ പാടുകൾ ഉണ്ട്. ദ്വാരകയ്ക്ക് സമീപമുള്ള തിരുപ്പതി പബ്ലിക് സ്കൂളിന് സമീപമാണ് സുജാതൻ താമസിച്ചു വന്നിരുന്നത്. വ്യാഴാഴ്ച രാത്രി ഒൻപതുമണിയോടെ ബിസിനസ് ആവശ്യങ്ങളുമായി ബന്ധപ്പെട്ട് ജയ്പൂരിലേക്ക് പോകാൻ വീട്ടിൽ നിന്നും ഇറങ്ങിയതാണെന്നാണ് ബന്ധുക്കൾ പറയുന്നത്.
സുജാതന്റെ ബാഗ് പോലീസ് കണ്ടെത്തിയിട്ടുണ്ട്. പേഴ്സ്, മൊബൈൽ ഫോൺ എന്നിവ ബാഗിൽ നിന്നും നഷ്ടപ്പെട്ടിട്ടുണ്ട്. സുജാതൻ ധരിച്ചിരുന്ന ഷർട്ട് ഉപയോഗിച്ചാണ് മൃതദേഹം മരത്തിൽ കെട്ടിത്തൂക്കിയതെന്നാണ് പോലീസ് പറയുന്നത്. മൃതദേഹം ഹരിനഗർ ദീൻദയാൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്. സംസ്കാരം ദൽഹിയിൽ തന്നെ നടത്തും. പ്രീതിയാണ് ഭാര്യ. ശാന്തിപ്രിയ, കോളേജ് വിദ്യാർത്ഥിയായ അമൽ എന്നിവരാണ് മക്കൾ.
-
Crime2 years ago
നവ്യ നായരുമായി ഡേറ്റിംഗ് സച്ചിന് സാവന്തിന് ഹരം, ലക്ഷങ്ങള്‍ വിലപിടിപ്പിള്ള ആഭരണങ്ങള്‍ നൽകി, നവ്യയെ കാണാൻ 10 തവണ കൊച്ചിക്ക് പറന്നു
-
Entertainment2 years ago
സെന്‍സര്‍ ബോർഡ് ‘മാർക്ക് ആന്റണി’ക്ക് 6.5 ലക്ഷം കൈക്കൂലി വാങ്ങിയെന്ന് വിശാൽ, അന്വേഷണം പ്രഖ്യാപിച്ച് കേന്ദ്രം
-
Latest News2 years ago
വനിതാ സംവരണ ബില്ലിൽ രാഷ്ട്രപതി ദ്രൗപതി മുർമു ഒപ്പുവെച്ചു, നിയമമായി
-
Latest News2 years ago
സൗന്ദര്യ വര്‍ധക ഉല്പന്നങ്ങള് ഉപയോഗിക്കുന്നവരിൽ വൃക്ക രോഗം കണ്ടെത്തി
-
Latest News2 years ago
അക്രമം പരസ്യമായി വാദിക്കുന്ന തീവ്രവാദികളെ കാനഡ സ്വീകരിക്കുന്നു – എസ് ജയശങ്കർ
-
Entertainment2 years ago
സിനിമാ – സീരിയൽ താരം അപർണ നായർ വീട്ടിൽ തൂങ്ങി മരിച്ചനിലയിൽ
-
Latest News2 years ago
ഭൂമി വിട്ട് പുതിയ ഭ്രമണപഥത്തിലേക്ക് കുതിച്ചുയർന്ന് ആദിത്യ എൽ1
-
Crime2 years ago
പൊന്നാനി മാതൃശിശു ആശുപത്രിയിൽ എട്ട് മാസം ഗർഭിണിയായ യുവതിക്ക് രക്തം മാറി നൽകി ഗുരുതര വീഴ്ച