കൊറോണാ മുന്നറിയിപ്പുകൾ വകവെക്കാതെ രജിത് ഫാൻസ്
കേരളക്കരയെ ഒന്നടങ്കം ഞെട്ടിച്ചിരിക്കുകയാണ് ഇന്ന് രജിത് കുമാർ എന്ന വ്യക്തി. വെറുമൊരു ടീവി ഷോ യിലൂടെ ഇത്രയേറെ ആരാധകരെ ഉണ്ടാക്കിയെടുക്കാൻ ഒരാൾക്ക് സാധിക്കുമോ എന്ന് തോന്നുന്ന വിധത്തിലാണ് അദ്ദേഹം ഇന്ന് തന്റെ ആരാധക വൃന്ദത്തെ ഉണ്ടാക്കി എടുത്തിരിക്കുന്നത്. അതിന് ഏറ്റവും വലിയ ഉദാഹരണം ആയിരുന്നു ഇന്നലെ നെടുമ്പാശേരി വിമാന താവളത്തിൽ കണ്ട തിരക്ക്. കൊറോണ പോലൊരു വൈറസ് രോഗബാധ നിലനിൽക്കെ തന്നെയാണ് അതിനെ പോലും പരിഗണിക്കാതെ പതിനായിരക്കണക്കിന് ആളുകൾ എയർപോർട്ടിൽ ഒത്തു കൂടിയത്.

ബിഗ് ബോസ്സ് ഷോയിൽ പങ്കെടുക്കെ തന്നെ ഏറ്റവും ഫാൻ പവർ ഉള്ള മത്സരാർത്ഥി എന്ന് പേരെടുത്ത ആളായിരുന്നു രജിത്. ഒപ്പം തന്നെ വലിയ രീതിയിലുള്ള പ്രശ്നങ്ങൾ ഉണ്ടാക്കിയാണ് അദ്ദേഹം ബിഗ് ബോസ്സ് ഷോയിൽ നിന്നും പുറത്താകുന്നതും. ഏതായാലും ഏഷ്യനെറ്റും ബിഗ് ബോസും ഞെട്ടിയിരിക്കുകയാണ് അദ്ദേഹത്തിന്റെ ഫാൻ പവറിനു മുന്നിൽ.
മറ്റൊരു രീതിയിൽ പരിശോധിച്ചാൽ ഒരേ സമയം വലിയ ആരാധകവൃന്ദത്തെ പോലെ തന്നെ വലിയ രീതിയിൽ ഹേറ്റേഴ്സിനേയും ഉണ്ടാക്കി എടുത്തിട്ടുണ്ട് രജിത് കുമാർ. അദ്ദേഹം നടത്തിയ പല അർത്ഥശൂന്യമായ പ്രസ്താവനകളും, സ്ത്രീ വിരുദ്ധ പ്രസംഗങ്ങളും ആണ് അതിന് കാരണം. ഒപ്പം തന്നെ ബിഗ് ബോസ്സ് എന്ന പരുപാടിയിൽ പങ്കെടുക്കേ തന്നെ രജിത് ഇത്തരത്തിൽ ഉള്ള പല സ്ത്രീ വിരുദ്ധ പരാമർശങ്ങളിലൂടെ വിവാദത്തിൽ ആയിട്ടുണ്ട്. എന്നിരുന്നാലും ഇപ്പോഴും സ്ത്രീകളും കുട്ടികളും ഉൾപ്പടെ ഉള്ള വലിയ ഒരു വിഭാഗം അദ്ദേഹത്തെ ആരാധിക്കുന്നു. ഇന്നലെ കൊച്ചി ഇന്റർനാഷണൽ എയർപോർട്ടിൽ എത്തി ചേർന്നവരിൽ ഭൂരിഭാഗവും കുട്ടികളും സ്ത്രീകളുമാണെന്നത് ശ്രദ്ധേയം ആണ്.

എന്നാൽ രജിത് കുമാർ ഫാൻസ് എന്ന് പറഞ്ഞു നടക്കുന്നവർ മണ്ടന്മാർ ആണെന്നും തന്റെ ഓരോരോ അടിസ്ഥാന രഹിതമായ പ്രസ്താവനകളിലൂടെ രജിത് വലിയൊരു വിഭാഗത്തെ മണ്ടന്മാർ ആക്കുകയാണ് എന്നുള്ള വാദഗതികളും നവമാധ്യമങ്ങളിൽ ഉയർന്നു വരുന്നുണ്ട്. ഏതായാലും മലയാളക്കര ഇന്നേ വരെ കണ്ടതിൽ വച്ചു ഞെട്ടിക്കുന്ന രീതിയിൽ ആണ് ആരാധക സമൂഹത്തെ രജിത് കുമാർ ഉണ്ടാക്കിയിരിക്കുന്നത്. രജിത് കുമാർ ആരാധരുടെ പൂണ്ടു വിളയാട്ടം തന്നെയാണ് രണ്ടു ദിവസമായി നവമാധ്യമങ്ങളിൽ കാണുന്നതും. ഏഷ്യാനെറ് മുതൽ മോഹൻലാലിനെതിരെ വരെയാണ് അവർ നവമാധ്യമങ്ങളിൽ ആക്രമണം നടത്തുന്നത്.

ഏതായാലും എന്തായിരിക്കും പെട്ടെന്ന് പൊട്ടി മുളച്ച ഈ ആരാധകരുടെയും സൂപ്പർ ഹീറോ രജിത് കുമാറിന്റെയും ഭാവി എന്ന് കണ്ടു തന്നെ അറിയണം..

Crime
കൊലപ്പെടുത്തി മരത്തിൽ കെട്ടി തൂക്കിയ നിലയിൽ ദൽഹിയിൽ മലയാളി വ്യവസായിയുടെ മൃതദേഹം കണ്ടെത്തി

ന്യൂദൽഹി . ദൽഹിയിൽ മലയാളി വ്യവസായിയെ കൊലപ്പെടുത്തി വീടിന് സമീപമുള്ള പാർക്കിലെ മരത്തിൽ കെട്ടിത്തൂക്കിയ നിലയിൽ കണ്ടെത്തി. എസ്എൻഡിപി ദ്വാരക ശാഖയുടെ സെക്രട്ടറി ആയിരുന്ന, തിരുവല്ല മേപ്രാൽ കൈലാത്ത് ഹൗസിൽ പി.പി സുജാതൻ (60) നെ ആണ് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തുന്നത്. സുജാതൻ താമസിച്ചിരുന്ന വീടിനു സമീപമുള്ള പാർക്കിലാണ് മൃതദേഹം കണ്ടെത്തുന്നത്.
പാർക്കിൽ പ്രഭാതസവാരിക്ക് വന്നവരാണ് മൃതദേഹം ആദ്യം കാണുന്നത്. മൃതദേഹം കെട്ടി തൂക്കിയ നിലയിലായിരുന്നു. മൃതദേഹത്തിന്റെ കഴുത്തിലും കൈയ്യിലും അക്രമിക്കപ്പെട്ടതിന്റെ പാടുകൾ ഉണ്ട്. ദ്വാരകയ്ക്ക് സമീപമുള്ള തിരുപ്പതി പബ്ലിക് സ്കൂളിന് സമീപമാണ് സുജാതൻ താമസിച്ചു വന്നിരുന്നത്. വ്യാഴാഴ്ച രാത്രി ഒൻപതുമണിയോടെ ബിസിനസ് ആവശ്യങ്ങളുമായി ബന്ധപ്പെട്ട് ജയ്പൂരിലേക്ക് പോകാൻ വീട്ടിൽ നിന്നും ഇറങ്ങിയതാണെന്നാണ് ബന്ധുക്കൾ പറയുന്നത്.
സുജാതന്റെ ബാഗ് പോലീസ് കണ്ടെത്തിയിട്ടുണ്ട്. പേഴ്സ്, മൊബൈൽ ഫോൺ എന്നിവ ബാഗിൽ നിന്നും നഷ്ടപ്പെട്ടിട്ടുണ്ട്. സുജാതൻ ധരിച്ചിരുന്ന ഷർട്ട് ഉപയോഗിച്ചാണ് മൃതദേഹം മരത്തിൽ കെട്ടിത്തൂക്കിയതെന്നാണ് പോലീസ് പറയുന്നത്. മൃതദേഹം ഹരിനഗർ ദീൻദയാൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്. സംസ്കാരം ദൽഹിയിൽ തന്നെ നടത്തും. പ്രീതിയാണ് ഭാര്യ. ശാന്തിപ്രിയ, കോളേജ് വിദ്യാർത്ഥിയായ അമൽ എന്നിവരാണ് മക്കൾ.
-
Entertainment2 years ago
സെന്‍സര്‍ ബോർഡ് ‘മാർക്ക് ആന്റണി’ക്ക് 6.5 ലക്ഷം കൈക്കൂലി വാങ്ങിയെന്ന് വിശാൽ, അന്വേഷണം പ്രഖ്യാപിച്ച് കേന്ദ്രം
-
Latest News2 years ago
വനിതാ സംവരണ ബില്ലിൽ രാഷ്ട്രപതി ദ്രൗപതി മുർമു ഒപ്പുവെച്ചു, നിയമമായി
-
Latest News2 years ago
സൗന്ദര്യ വര്‍ധക ഉല്പന്നങ്ങള് ഉപയോഗിക്കുന്നവരിൽ വൃക്ക രോഗം കണ്ടെത്തി
-
Latest News2 years ago
അക്രമം പരസ്യമായി വാദിക്കുന്ന തീവ്രവാദികളെ കാനഡ സ്വീകരിക്കുന്നു – എസ് ജയശങ്കർ
-
Crime2 years ago
നവ്യ നായരുമായി ഡേറ്റിംഗ് സച്ചിന് സാവന്തിന് ഹരം, ലക്ഷങ്ങള്‍ വിലപിടിപ്പിള്ള ആഭരണങ്ങള്‍ നൽകി, നവ്യയെ കാണാൻ 10 തവണ കൊച്ചിക്ക് പറന്നു
-
Latest News2 years ago
ഭൂമി വിട്ട് പുതിയ ഭ്രമണപഥത്തിലേക്ക് കുതിച്ചുയർന്ന് ആദിത്യ എൽ1
-
Crime2 years ago
പൊന്നാനി മാതൃശിശു ആശുപത്രിയിൽ എട്ട് മാസം ഗർഭിണിയായ യുവതിക്ക് രക്തം മാറി നൽകി ഗുരുതര വീഴ്ച
-
Interview5 years ago
പ്രതി “പൂവങ്കോഴി” ആണെങ്കിലും പ്രതികരിക്കാതെ മഞ്ജു വാര്യർ