Entertainment
ജവാന്റെ ഓഡിയോ ലോഞ്ചിനെത്താതെ നയൻതാര, കാരണം, നടിയുടെ നോ പ്രാെമോഷന് പോളിസി
ഷാരൂഖ് ഖാന് നായകനായി എത്തുന്ന ജവാനായി ഏറെ ആവേശത്തോടെ പ്രേക്ഷകര്‍ കാത്തിരിക്കുമ്പോൾ, ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിനെത്താതെ നയൻതാര. കഴിഞ്ഞ ദിവസമാണ് ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് നടന്നത്. ഷാരൂഖ് ഉള്‍പ്പെടെയുള്ളവര്‍ ഓഡിയോ ലോഞ്ചിനെത്തിയെങ്കിലും നയന്‍താര വന്നില്ല. നടിയുടെ നോ പ്രാെമോഷന് പോളിസിയില്‍ പലരും അസംതൃപ്തരാണെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ.
നയന്‍താരയുടേതായി റിലീസിന് ഒരുങ്ങുന്ന വമ്പന്‍ ചിത്രമായ ജവാന്റെ ഓഡിയോ ലോഞ്ചിനവർ എത്താതിരുന്നത് ഏറെ ചർച്ചയായിരിക്കുകയാണ്. ഇതേക്കുറിച്ച് ഇപ്പോള്‍ തമിഴകത്തെ ഫിലിം ക്രിറ്റിക് ആര്‍എസ് അന്തനന്‍ പറഞ്ഞിരിക്കുന്നത് വൈറലായി. നയന്‍താര പ്രൊമോഷനുകളില്‍ നിന്ന് മാറി നില്‍ക്കുന്നത് ശരിയല്ലെന്നാണ് ആര്‍എസ് അന്തനന്‍ പറയുന്നത്. ഇതേക്കുറിച്ച് നയന്താരയോട് ചോദിക്കാനുള്ള ത്രാണി ആര്‍ക്കുമില്ലെന്നും ആര്‍എസ് അന്തനന്‍ പറഞ്ഞിട്ടുണ്ട്.
ഒരു സിനിമാ സംഘടനാ നേതാവിനോട് ഒരിക്കല്‍ ഇക്കാര്യം ചോദിച്ചപ്പോള്‍ ഇനിയങ്ങനെ ഉണ്ടാകില്ലെന്നും നയന്‍താരയെ പ്രൊമോഷന് എത്തിക്കുമെന്നും തീര്‍ത്ത് പറഞ്ഞിരുന്ന തായും, ഒന്നും നടന്നില്ല എന്നുമാണ് ആര്‍എസ് അന്തനന്‍ പറഞ്ഞിരിക്കുന്നത്. ആര്‍ക്കും അവരെ നിയന്ത്രിക്കാന്‍ പറ്റുന്നില്ല, അന്തനന്‍ പറഞ്ഞു.
ഇതിനിടെ, നയന്‍താര കഴിഞ്ഞ ദിവസം ഇന്‍സ്റ്റഗ്രാം അക്കൗണ്ട് തുടങ്ങുകയും സിനിമയുടെ ട്രെയ്ലര് താരം പങ്കുവെക്കുകയും ഉണ്ടായി. പ്രൊമോഷന് പൊതുവേദികളിലേക്ക് വരാന്‍ താല്പര്യമില്ലാത്ത നടി എന്നാല്‍ സ്വന്തം പ്രൊഡക്ഷന്‍ ഹൗസായ റൗഡി പിക്ചേഴ്സ് നിര്‍മ്മിച്ച കണക്ട് എന്ന സിനിമയുടെ പ്രൊമോഷന് അടുത്തിടെ പങ്കെടുത്തിരുന്നു. ഇതും ചിലരിൽ പ്രകോപനം ഉണ്ടാക്കി. സെപ്റ്റംബര്‍ 7ന് റിലീസ് ചെയ്യുന്ന ജവാൻ ചിത്രത്തിന്റെ പ്രീ ബുക്കിംഗ് ആഗോളതലത്തില്‍ ആരംഭിച്ച് മിനിറ്റുകള്‍ക്കകം റെക്കോര്‍ഡ് തുകയ്ക്കാണ് ടിക്കറ്റ് വിറ്റ് തീര്‍ന്നിരിക്കുന്നത്.
Entertainment
സെന്‍സര്‍ ബോർഡ് ‘മാർക്ക് ആന്റണി’ക്ക് 6.5 ലക്ഷം കൈക്കൂലി വാങ്ങിയെന്ന് വിശാൽ, അന്വേഷണം പ്രഖ്യാപിച്ച് കേന്ദ്രം
ചെന്നൈ . തന്റെ പുതിയ സിനിമയായ മാർക്ക് ആന്റണിയുടെ ഹിന്ദി പതിപ്പിന്റെ പ്രദര്‍ശനത്തിനും സര്‍ട്ടിഫിക്കറ്റിനുമായി മുംബൈയിലെ സെന്‍സര്‍ ബോര്‍ഡിലെ ഉദ്യോഗസ്ഥര്‍ക്ക് 6.5 ലക്ഷം കൈക്കൂലി കൊടുക്കേണ്ടി വന്നുവെന്ന വെളിപ്പെടുത്തലുമായി നടന് വിശാല്‍ രംഗത്ത്. ചിത്രത്തിന്റെ സ്ക്രീനിങ്ങിന് മൂന്നു ലക്ഷവും, യു/എ സർട്ടിഫിക്കറ്റ് കിട്ടാൻ മൂന്നര ലക്ഷം രൂപയും നൽകേണ്ടി വന്നെന്നാണ് വിശാല്‍ എക്സില്‍ പങ്കുവെച്ച അഴിമതി ആരോപണത്തിൽ പറഞ്ഞിട്ടുള്ളത്. സംഭവത്തിൽ, ഇത്തരമൊരു അവസ്ഥ നിര്‍ഭാഗ്യകരമാണെന്നും ഉടന്‍ അന്വേഷണം നടത്തുമെന്നും കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്.
നടന് വിശാലിന് സ്ക്രീനിങ്ങിനും, യു/എ സർട്ടിഫിക്കറ്റ് കിട്ടാനുമായി കൈക്കൂലി വാങ്ങിയ വ്യക്തികളുടെ പേരു വിവരങ്ങളും പണമയച്ചുകൊടുത്ത ബാങ്ക് അക്കൗണ്ട് നമ്പറുകളും നടന് സമൂഹമാധ്യമത്തില്‍ പങ്കുവെച്ചിട്ടുണ്ട്. ആരോപണത്തില്‍ അന്വേഷണം നടത്താനായി വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം മുതിർന്ന ഉദ്യോഗസ്ഥനെ ഉടൻ മുംബൈയ്ക്ക് അയച്ചിട്ടുണ്ട്. വിശാൽ ഉന്നയിച്ച ആരോപണത്തിലുൾപ്പെട്ടവർക്കെതിരെ കർശന നടപടിയെടുക്കുമെന്ന് വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം അറിയിച്ചിരിക്കുകയാണ്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും മഹാരാഷ്ട്ര മുഖ്യമന്ത്രിയേയും ടാഗ് ചെയ്തുകൊണ്ടാണ് വിശാൽ ഇത് സംബന്ധിച്ച വീഡിയോ എക്സില്‍ പങ്കുവെച്ചിട്ടുള്ളത്. സിനിമയില്‍ അഴിമതി കാണിക്കുന്നതില്‍ കുഴപ്പമില്ലെന്നും എന്നാൽ യഥാര്‍ത്ഥ ജീവിതത്തില്‍ അഴിമതി കാണുന്നത് ദഹിക്കില്ലെന്നും വിശാലിന്റെ സമൂഹമാധ്യമ പോസ്റ്റിൽ പറഞ്ഞിരിക്കുന്നു. രവിചന്ദ്രൻ സംവിധാനം ചെയ്ത മാർക്ക് ആന്റണി ടൈം ട്രാവൽ ചിത്രമാണ്. വിശാലും എസ്. ജെ സൂര്യയുമാണ് പ്രധാന വേഷത്തില്‍ ഈ ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നത്.
-
Entertainment2 years agoസെന്‍സര്‍ ബോർഡ് ‘മാർക്ക് ആന്റണി’ക്ക് 6.5 ലക്ഷം കൈക്കൂലി വാങ്ങിയെന്ന് വിശാൽ, അന്വേഷണം പ്രഖ്യാപിച്ച് കേന്ദ്രം
-
Latest News2 years agoവനിതാ സംവരണ ബില്ലിൽ രാഷ്ട്രപതി ദ്രൗപതി മുർമു ഒപ്പുവെച്ചു, നിയമമായി
-
Latest News2 years agoഅക്രമം പരസ്യമായി വാദിക്കുന്ന തീവ്രവാദികളെ കാനഡ സ്വീകരിക്കുന്നു – എസ് ജയശങ്കർ
-
Latest News2 years agoസൗന്ദര്യ വര്‍ധക ഉല്പന്നങ്ങള് ഉപയോഗിക്കുന്നവരിൽ വൃക്ക രോഗം കണ്ടെത്തി
-
Latest News2 years agoഭൂമി വിട്ട് പുതിയ ഭ്രമണപഥത്തിലേക്ക് കുതിച്ചുയർന്ന് ആദിത്യ എൽ1
-
Interview6 years agoപ്രതി “പൂവങ്കോഴി” ആണെങ്കിലും പ്രതികരിക്കാതെ മഞ്ജു വാര്യർ
-
Latest News2 years agoപ്രധാനമന്ത്രി നരേന്ദ്രമോദി ഒമ്പത് വന്ദേ ഭാരത് ട്രെയിനുകള്‍ പുതുതായി ഞായറാഴ്ച ഫ്ലാഗ് ഓഫ് ചെയ്യും
-
Crime2 years agoപൊന്നാനി മാതൃശിശു ആശുപത്രിയിൽ എട്ട് മാസം ഗർഭിണിയായ യുവതിക്ക് രക്തം മാറി നൽകി ഗുരുതര വീഴ്ച

