Latest News
കടക്കെണിയിൽ ട്രൗസറ് കിഴിഞ്ഞിരിക്കുവാ, എന്നാലും മുഖ്യന് പറക്കാൻ ഹെലികോപ്റ്റർ വരുന്നു
തിരുവനന്തപുരം . കേരളം രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുന്നതിനിടെപോലും സർക്കാരിന് ലക്ഷങ്ങളുടെ ബാധ്യതയാകുന്ന ധൂർത്തുകൾക്ക് ഒരു കുറവും ഇല്ല. ഇപ്പോഴിതാ പ്രതിസന്ധിക്കിടെ മുഖ്യമന്ത്രിക്ക് വേണ്ടി ഹെലികോപ്റ്റര്‍ വാടകയ്‌ക്ക് എടുക്കുകയാണ് സർക്കാർ. ഇതിനായി പ്രതിമാസം 80 ലക്ഷം രൂപയ്‌ക്ക് സ്വകാര്യ കമ്പനിയുമായി കരാറില്‍ ഏര്‍പ്പെടാനുള്ള തീരുമാനത്തിന് അന്തിമ അംഗീകാരമായെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. രണ്ടാഴ്ചയ്‌ക്കുള്ളില്‍ ഹെലികോപ്റ്റര്‍ തിരുവനന്തപുരത്തെത്തുമെന്നാണ് വിവരം.
80 ലക്ഷം രൂപ നിരക്കിൽ ഹെലികോപ്റ്റർ വാടകയ്‌ക്ക് എടുക്കുന്നതിന് ധനവകുപ്പ് അനുമതി നൽകിയിട്ടുള്ളത്. ഇതിനായി സർക്കാർ നൽകിയ ശുപാർശ കഴിഞ്ഞ ദിവസമാണ് ധനവകുപ്പ് അംഗീകരിച്ചത്. ചിപ്സൺ എയർവെയ്സ് എന്ന കമ്പനിക്കാണ് ഹെലികോപ്റ്ററിന്റെ കരാർ നൽകുന്നത്. മാർച്ച് മാസത്തിലെ മന്ത്രിസഭായോഗത്തിന്റെ തീരുമാനങ്ങൾക്ക് അനുസരിച്ചാണ് ആഭ്യന്തരവകുപ്പ് അന്തിമ കരാറിൽ എത്തിയിട്ടുള്ളത്.
മാർച്ച് മാസത്തിൽ ചിപ്സൺ എയർവെസിൽ നിന്നും ഹെലികോപ്റ്റർ വാടകയ്‌ക്ക് എടുക്കാൻ തീരുമാനിച്ചിരുന്നെങ്കിലും, അധിക പറക്കലിന് മണിക്കൂറിന് 90,000 രൂപ പ്രകാരം നൽകണമെന്നായിരുന്നു കമ്പനി ആവശ്യപ്പെട്ടിരുന്നത്. നിരക്ക് കുറയ്‌ക്കണം എന്ന് സർക്കാർ ആവശ്യപ്പെട്ടെങ്കിലും കമ്പനി അതിനു തയ്യാറായില്ല. ഇതോടെ കരാർ കാര്യം താത്കാലികമായി മാറ്റിവെക്കുകയായിരുന്നു.
ഇപ്പോഴാവട്ടെ കമ്പനി ആവശ്യപ്പെടുന്ന തുകയ്‌ക്ക് ചിപ്സൺ എയർവെയ്സിന് തന്നെ കരാർ നൽകാനാണ് സർക്കാർ തീരുമാനിച്ചിട്ടുള്ളത്. 20 മണിക്കൂർ പറക്കുന്നതിന് മാസം 80 ലക്ഷം രൂപ വാടകയും അധിക മണിക്കൂറിന് 90,000 രൂപയും നൽകാമെന്ന കരാറിനാണ് ധനവകുപ്പ് ഇപ്പോൾ കരാറിന് സമ്മതം നൽകിയിട്ടുള്ളത്. ഹെലികോപ്റ്ററിൽ പൈലറ്റ് ഉൾപ്പെടെ 11 പേർക്ക് യാത്ര ചെയ്യാം. മാവോയിസ്റ്റ് നിരീക്ഷണം, ദുരന്തമേഖലയിലെ സന്ദർശനം തുടങ്ങിയവയ്‌ക്ക് വേണ്ടിയാണ് ഹെലികോപ്റ്റർ എടുക്കുന്നതെന്ന് ഉത്തരവിൽ പറഞ്ഞു കൊണ്ടാണ് മുഖ്യമന്ത്രിയുടെ യാത്ര സൗകര്യം പരിഗണിച്ച് ഹെലികോപ്റ്റർ വാടകക്കെടുക്കുന്നതെന്നാണ് ശ്രദ്ധേയം.
(വാൽ കഷ്ണം: മൂട് കിഴിഞ്ഞ ട്രൗസറാണ് ഇട്ടു നടക്കുന്നതെങ്കിലും അത്യാർത്തി മൂത്ത ചില അല്പന്മാർ കിന്നരിവെച്ച തലപ്പാവ് വെച്ച് ഞെളിഞ്ഞേ നടക്കൂ)
Crime
കൊലപ്പെടുത്തി മരത്തിൽ കെട്ടി തൂക്കിയ നിലയിൽ ദൽഹിയിൽ മലയാളി വ്യവസായിയുടെ മൃതദേഹം കണ്ടെത്തി
ന്യൂദൽഹി . ദൽഹിയിൽ മലയാളി വ്യവസായിയെ കൊലപ്പെടുത്തി വീടിന് സമീപമുള്ള പാർക്കിലെ മരത്തിൽ കെട്ടിത്തൂക്കിയ നിലയിൽ കണ്ടെത്തി. എസ്എൻഡിപി ദ്വാരക ശാഖയുടെ സെക്രട്ടറി ആയിരുന്ന, തിരുവല്ല മേപ്രാൽ കൈലാത്ത് ഹൗസിൽ പി.പി സുജാതൻ (60) നെ ആണ് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തുന്നത്. സുജാതൻ താമസിച്ചിരുന്ന വീടിനു സമീപമുള്ള പാർക്കിലാണ് മൃതദേഹം കണ്ടെത്തുന്നത്.
പാർക്കിൽ പ്രഭാതസവാരിക്ക് വന്നവരാണ് മൃതദേഹം ആദ്യം കാണുന്നത്. മൃതദേഹം കെട്ടി തൂക്കിയ നിലയിലായിരുന്നു. മൃതദേഹത്തിന്റെ കഴുത്തിലും കൈയ്യിലും അക്രമിക്കപ്പെട്ടതിന്റെ പാടുകൾ ഉണ്ട്. ദ്വാരകയ്‌ക്ക് സമീപമുള്ള തിരുപ്പതി പബ്ലിക് സ്കൂളിന് സമീപമാണ് സുജാതൻ താമസിച്ചു വന്നിരുന്നത്. വ്യാഴാഴ്ച രാത്രി ഒൻപതുമണിയോടെ ബിസിനസ് ആവശ്യങ്ങളുമായി ബന്ധപ്പെട്ട് ജയ്‌പൂരിലേക്ക് പോകാൻ വീട്ടിൽ നിന്നും ഇറങ്ങിയതാണെന്നാണ് ബന്ധുക്കൾ പറയുന്നത്.
സുജാതന്റെ ബാഗ് പോലീസ് കണ്ടെത്തിയിട്ടുണ്ട്. പേഴ്‌സ്, മൊബൈൽ ഫോൺ എന്നിവ ബാഗിൽ നിന്നും നഷ്ടപ്പെട്ടിട്ടുണ്ട്. സുജാതൻ ധരിച്ചിരുന്ന ഷർട്ട് ഉപയോഗിച്ചാണ് മൃതദേഹം മരത്തിൽ കെട്ടിത്തൂക്കിയതെന്നാണ് പോലീസ് പറയുന്നത്. മൃതദേഹം ഹരിനഗർ ദീൻദയാൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്. സംസ്കാരം ദൽഹിയിൽ തന്നെ നടത്തും. പ്രീതിയാണ് ഭാര്യ. ശാന്തിപ്രിയ, കോളേജ് വിദ്യാർത്ഥിയായ അമൽ എന്നിവരാണ് മക്കൾ.
-
Crime1 year ago
നവ്യ നായരുമായി ഡേറ്റിംഗ് സച്ചിന് സാവന്തിന് ഹരം, ലക്ഷങ്ങള്‍ വിലപിടിപ്പിള്ള ആഭരണങ്ങള്‍ നൽകി, നവ്യയെ കാണാൻ 10 തവണ കൊച്ചിക്ക് പറന്നു
-
Entertainment1 year ago
സിനിമാ – സീരിയൽ താരം അപർണ നായർ വീട്ടിൽ തൂങ്ങി മരിച്ചനിലയിൽ
-
Latest News1 year ago
പുതുപ്പള്ളിയിൽ ജെയ്ക് നിലം പൊത്തി, ചാണ്ടി ഉമ്മനു റെക്കോർഡ് ഭൂരിപക്ഷം.
-
Crime1 year ago
അപർണ പി.നായർ ജീവനൊടുക്കിയത് മനം നൊന്ത് , അന്ത്യ യാത്രയെ പറ്റി പറഞ്ഞത് അമ്മയോട് മാത്രം
-
Entertainment1 year ago
‘മോഹൻലാൽ മന്ത്രിയാകും, കാവ്യക്ക് ഭർതൃയോഗം ഇല്ല’ വയറ്റിപ്പിഴപ്പ് ജ്യോതിഷിയുടെ പ്രവചങ്ങൾ വൈറൽ
-
Entertainment1 year ago
നാലാമത്തെ കുഞ്ഞിനെ ദത്തെടുത്ത് മോഹൻ ലാലിന്റെ മകൾ വിസ്മയ
-
Latest News1 year ago
യോഗി ആദിത്യനാഥിന്റെ ഉത്തര്‍പ്രദേശില്‍ ചന്ദ്രയാന്‍ 3 വിജയകരമാകാൻ മദ്രസയില്‍ പ്രത്യേക പ്രാര്‍ത്ഥന
-
Latest News1 year ago
തീര്‍ത്ഥാടന കേന്ദ്രങ്ങളെ ബന്ധിപ്പിക്കുന്ന വന്ദേ ഭാരത് സർവീസിന്റെ സാധ്യത പഠനം നടക്കുന്നു