Latest News
ചന്ദ്രയാന്റെ ശില്പിയെന്ന് അവകാശവാദം, വ്യാജ ശാസ്ത്രജ്ഞൻ മിഥുൽ ത്രിവേദി അറസ്റ്റിൽ

മുംബൈ . ചന്ദ്രയാൻ-3 രൂപകല്പനയിൽ നിർണായക പങ്ക് വഹിച്ചെന്ന് ഒന്നിലധികം വാർത്താ ചാനലുകളുമായുള്ള അഭിമുഖത്തിൽ അവകാശപ്പെട്ട വ്യാജ ശാസ്ത്രജ്ഞൻ മിഥുൽ ത്രിവേദി സൂറത്തിൽ അറസ്റ്റിലായി. ത്രിവേദിക്ക് ഐഎസ്ആർഒയുമായി യാതൊരു ബന്ധവുമില്ലെന്ന് ബെംഗളൂരുവിലെ ഐഎസ്ആർഒ ആസ്ഥാനം സ്ഥിരീകരിച്ചതോടെയാണ് അറസ്റ്റ് ഉണ്ടായത്.
സൂറത്ത് പൊലീസ് ഐപിസി 478, 471, 419, 420 വകുപ്പുകൾ പ്രകാരമാണ് മിഥുൽ ത്രിവേദിക്കെതിരെ കേസെടുത്തിട്ടുള്ളത്. മിഥുലിന്റെ വിദ്യാഭ്യാസ യോഗ്യത സൂറത്ത് പോലീസ് അന്വേഷിക്കുകയാണ്. മിഥുൽ ത്രിവേദി താൻ ഐഎസ്ആർഒ ശാസ്ത്രജ്ഞനാണെന്ന് അവകാശപ്പെട്ടിരുന്നുവെങ്കിലും ഐഎസ്ആർഒയുമായി ബന്ധപ്പെട്ട് അങ്ങനെയൊരാൾ ഇല്ലെന്ന് സ്ഥിരീകരിച്ചതായി സൂറത്ത് സിറ്റി അഡീഷണൽ പൊലീസ് കമ്മീഷണർ ശരദ് സിംഗാള് പറഞ്ഞിട്ടുണ്ട്.
മിഥുലിനെ ട്യൂഷൻ ക്ലാസുകൾ നടത്തി വന്നിരുന്നതായും കൂടുതൽ വിദ്യാർത്ഥികളെ ആകർഷികാനായി ബോധപൂർവം ഈ കഥകൾ പ്രചരിപ്പിച്ചതായും വ്യക്തമായതായി സിംഗാൾ പറഞ്ഞിട്ടുണ്ട്. ചന്ദ്രയാൻ സോഫ്റ്റ് ലാൻഡിംഗിന് തൊട്ടടുത്ത ദിവസം മിഥുൽ ത്രിവേദിയും ചില അധ്യാപകരും തമ്മിലുള്ള ചർച്ചയുടെ ഓഡിയോ റെക്കോർഡിംഗ് പുറത്തുവന്നിട്ട്. ഈ സംഭാഷണങ്ങളിൽ, ദൗത്യത്തെക്കുറിച്ചും അതിന്റെ വിജയകരമായ ഫലത്തെക്കുറിച്ചും ഇരുവരും സംസാരിക്കുന്നുണ്ട്.
ഓഡിയോയിൽ താൻ ഐഎസ്ആർഒ സെന്ററിലാണെന്ന് മിഥുൽ പറയുന്നുണ്ട്. സംഭാഷണത്തിനിടയിൽ, ചന്ദ്രയാൻ രൂപകല്പന ചെയ്തത് താനാണെന്നും മിഥുൽ പറയുന്നു. മാത്രമല്ല മിഥുൽ ത്രിവേദി ഒന്നിലധികം വാർത്താ ചാനലുകളുമായുള്ള അഭിമുഖത്തിൽ പങ്കെടുക്കുകയും സമാനമായ അവകാശവാദങ്ങൾ ഉന്നയിക്കുകയും ചെയ്യുകയുണ്ടായി.
Crime
കൊലപ്പെടുത്തി മരത്തിൽ കെട്ടി തൂക്കിയ നിലയിൽ ദൽഹിയിൽ മലയാളി വ്യവസായിയുടെ മൃതദേഹം കണ്ടെത്തി

ന്യൂദൽഹി . ദൽഹിയിൽ മലയാളി വ്യവസായിയെ കൊലപ്പെടുത്തി വീടിന് സമീപമുള്ള പാർക്കിലെ മരത്തിൽ കെട്ടിത്തൂക്കിയ നിലയിൽ കണ്ടെത്തി. എസ്എൻഡിപി ദ്വാരക ശാഖയുടെ സെക്രട്ടറി ആയിരുന്ന, തിരുവല്ല മേപ്രാൽ കൈലാത്ത് ഹൗസിൽ പി.പി സുജാതൻ (60) നെ ആണ് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തുന്നത്. സുജാതൻ താമസിച്ചിരുന്ന വീടിനു സമീപമുള്ള പാർക്കിലാണ് മൃതദേഹം കണ്ടെത്തുന്നത്.
പാർക്കിൽ പ്രഭാതസവാരിക്ക് വന്നവരാണ് മൃതദേഹം ആദ്യം കാണുന്നത്. മൃതദേഹം കെട്ടി തൂക്കിയ നിലയിലായിരുന്നു. മൃതദേഹത്തിന്റെ കഴുത്തിലും കൈയ്യിലും അക്രമിക്കപ്പെട്ടതിന്റെ പാടുകൾ ഉണ്ട്. ദ്വാരകയ്‌ക്ക് സമീപമുള്ള തിരുപ്പതി പബ്ലിക് സ്കൂളിന് സമീപമാണ് സുജാതൻ താമസിച്ചു വന്നിരുന്നത്. വ്യാഴാഴ്ച രാത്രി ഒൻപതുമണിയോടെ ബിസിനസ് ആവശ്യങ്ങളുമായി ബന്ധപ്പെട്ട് ജയ്‌പൂരിലേക്ക് പോകാൻ വീട്ടിൽ നിന്നും ഇറങ്ങിയതാണെന്നാണ് ബന്ധുക്കൾ പറയുന്നത്.
സുജാതന്റെ ബാഗ് പോലീസ് കണ്ടെത്തിയിട്ടുണ്ട്. പേഴ്‌സ്, മൊബൈൽ ഫോൺ എന്നിവ ബാഗിൽ നിന്നും നഷ്ടപ്പെട്ടിട്ടുണ്ട്. സുജാതൻ ധരിച്ചിരുന്ന ഷർട്ട് ഉപയോഗിച്ചാണ് മൃതദേഹം മരത്തിൽ കെട്ടിത്തൂക്കിയതെന്നാണ് പോലീസ് പറയുന്നത്. മൃതദേഹം ഹരിനഗർ ദീൻദയാൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്. സംസ്കാരം ദൽഹിയിൽ തന്നെ നടത്തും. പ്രീതിയാണ് ഭാര്യ. ശാന്തിപ്രിയ, കോളേജ് വിദ്യാർത്ഥിയായ അമൽ എന്നിവരാണ് മക്കൾ.
-
Entertainment2 years ago
സെന്‍സര്‍ ബോർഡ് ‘മാർക്ക് ആന്റണി’ക്ക് 6.5 ലക്ഷം കൈക്കൂലി വാങ്ങിയെന്ന് വിശാൽ, അന്വേഷണം പ്രഖ്യാപിച്ച് കേന്ദ്രം
-
Latest News2 years ago
വനിതാ സംവരണ ബില്ലിൽ രാഷ്ട്രപതി ദ്രൗപതി മുർമു ഒപ്പുവെച്ചു, നിയമമായി
-
Latest News2 years ago
സൗന്ദര്യ വര്‍ധക ഉല്പന്നങ്ങള് ഉപയോഗിക്കുന്നവരിൽ വൃക്ക രോഗം കണ്ടെത്തി
-
Latest News2 years ago
അക്രമം പരസ്യമായി വാദിക്കുന്ന തീവ്രവാദികളെ കാനഡ സ്വീകരിക്കുന്നു – എസ് ജയശങ്കർ
-
Interview6 years ago
പ്രതി “പൂവങ്കോഴി” ആണെങ്കിലും പ്രതികരിക്കാതെ മഞ്ജു വാര്യർ
-
Crime2 years ago
പൊന്നാനി മാതൃശിശു ആശുപത്രിയിൽ എട്ട് മാസം ഗർഭിണിയായ യുവതിക്ക് രക്തം മാറി നൽകി ഗുരുതര വീഴ്ച
-
Latest News2 years ago
ഭൂമി വിട്ട് പുതിയ ഭ്രമണപഥത്തിലേക്ക് കുതിച്ചുയർന്ന് ആദിത്യ എൽ1
-
Latest News2 years ago
പ്രധാനമന്ത്രി നരേന്ദ്രമോദി ഒമ്പത് വന്ദേ ഭാരത് ട്രെയിനുകള്‍ പുതുതായി ഞായറാഴ്ച ഫ്ലാഗ് ഓഫ് ചെയ്യും