Viewpoint
പി.എഫ്.ഐ കോറോണോ പോലെ പടരും : സ്വാമി ഭദ്രാനന്ദ്

ആദ്യം സിമി, പിന്നെ എൻ.ഡി.എഫ്, ഇപ്പോൾ പി.എഫ്.ഐ. ഒന്നിൽ നിന്ന് മറ്റൊന്നിലേക്ക് രൂപപ്പെടുന്ന ഈ ഭീകര സംഘടനയെ ആർക്കും എളുപ്പത്തിൽ തകർക്കാൻ കഴിയില്ല. തല പോയാൽ വാൽ തലയാക്കുന്ന സംഘടനയാണിത്. അവരുടെ പരിശീലന മനോഭാവം തികച്ചും വ്യത്യസ്തമാണ്. വളരെ വിചിത്രമായ രീതിയിലാണ് അവർ അണികളെ ബ്രെയിൻ വാഷ് ചെയ്തിരിക്കുന്നത്. നമ്മുടെ സർക്കാർ അവരെ തടവിലാക്കുകയോ കൊല്ലുകയോ ചെയ്താൽ അത് പുണ്യമാണെന്ന് കരുതുന്നവരെ എന്ത് ചെയ്യും?
പി.എഫ്.ഐ പ്രസ്ഥാനത്തെ കേന്ദ്രം നിരോധിച്ചാലും അവർക്ക് പ്രശ്നമില്ല. കാരണം സി.പി.ഐ (എം) എന്ന പ്രസ്ഥാനത്തെ അവർ വിലയ്ക്കു വാങ്ങിക്കഴിഞ്ഞു. സി.പി.ഐ എമ്മിൽ ഇരുന്നുകൊണ്ട് പി.എഫ്.ഐ പ്രവർത്തകർ അവരുടെ ലക്ഷ്യം നിറവേറ്റും. സി.പി.ഐ എമ്മിനെ നിരോധിക്കാൻ കേന്ദ്രത്തിന് കഴിയുമോ എന്നതാണ് അടുത്ത വെല്ലുവിളി. കൂടാതെ പി.എഫ്.ഐയുടെ ഒരു വിഭാഗം കോൺഗ്രസിലേക്ക് നുഴഞ്ഞു കയറിയിട്ടുണ്ട്. അതുപോലെ ബി.ജെ.പിയുടെ ന്യൂനപക്ഷ സംഘടനയിലും പി.എഫ്.ഐ നുഴഞ്ഞുകയറും. ഈ വഴിപിഴച്ച നുഴഞ്ഞു കയറ്റക്കാർ നമ്മുടെ ആളുകളെപ്പോലെയല്ല, അവർ വളരെ ഉയർന്ന ബുദ്ധിശക്തിയുള്ള കള്ളന്മാരാണ്. ഈ ദേശവിരുദ്ധരുടെ തുടർ പ്രവർത്തനങ്ങൾ കേന്ദ്രസർക്കാർ എങ്ങനെ തടയും?
-ഡോ. സ്വാമി ഭദ്രാനന്ദ്
Latest News
രാഷ്ട്രീയ അസ്ഥിരതയുടെ കാലം കഴിഞ്ഞു, ഇനി ആർക്കും ഭാരതത്തെ തടയാനാവില്ല – അമിത് ഷാ

ന്യൂ ഡൽഹി . രാജ്യത്തിൻറെ 2004 മുതൽ 2014 വരെയുള്ള കാലയളവ് രാഷ്ട്രീയ അസ്ഥിരതയുടേതായിരുന്നുവെന്നും, ആ കാലം കഴിഞ്ഞു, ഇനി ആർക്കും ഭാരതത്തെ തടയാനാവില്ലെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കീഴിൽ രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥയ്ക്ക് പുതിയ ദിശാബോധം കൈവന്നു. കഴിഞ്ഞ ഒമ്പത് വർഷമായി എല്ലാ മേഖലയിലും ഭാരതത്തെ മുന്നോട്ട് നയിക്കാനുള്ള പ്രധാനമന്ത്രിയുടെ ശ്രമങ്ങൾ എല്ലാം വിജയിച്ചു. കഴിഞ്ഞ ഒമ്പത് വർഷത്തെ കേന്ദ്രസർക്കാരിന്റെ അധ്വാനം ഫലം കണ്ടു. ചേംബർ ഓഫ് കൊമേഴ്സ് ആന്റ് ഇൻഡസ്ട്രിയുടെ 118-ാമത് വാർഷിക സമ്മേളനത്തെ അഭിസംബോധന ചെയ്തുകൊണ്ട് അമിത് ഷാ പറഞ്ഞു.
കഴിഞ്ഞ ഒമ്പത് വർഷമായി എല്ലാ മേഖലയിലും ഭാരതത്തെ മാറ്റാൻ പ്രധാനമന്ത്രി നരേന്ദ്രമോദി ശ്രമിച്ചു, അതിൽ വിജയിച്ചു. ജി 20 ഉച്ചകോടി വിജയകരമായി സംഘടിപ്പിച്ചതിന് ശേഷം വ്യാപാരത്തിലും വ്യവസായങ്ങളിലും മാത്രമല്ല, രാജ്യത്തിന്റെ സമസ്ത മേഖലകളിലും ഒരു പുതിയ ഊർജ്ജം എത്തി. എല്ലാവരും ഒരു പുതിയ ചലനം ഇന്ന് അനുഭവിക്കുന്നു – അമിത് ഷാ പറഞ്ഞു.
നമ്മുടെ രാജ്യം ഏറ്റവും പ്രായം കുറഞ്ഞ രാജ്യമാണ്. ഏറ്റവും കൂടുതൽ എഞ്ചിനീയർമാരും ഡോക്ടർമാരും ഭാരതത്തിലാണ്. ടെക്നോക്രാറ്റുകളും ഉണ്ട്. ഇവിടെ ജനാധിപത്യമുണ്ട്, ടീം വർക്കുണ്ട്, മോദിജിയുടെ നേതൃത്വത്തിൽ നയരൂപീകരണവും നടക്കുന്നുണ്ട്. അതിനാൽ, അമൃത കാലത്തിൽ എല്ലാ മേഖലയിലും ഒന്നാം സ്ഥാനം ഉറപ്പിക്കുന്നതിൽ നിന്നും ഭാരതത്തെ ആർക്കും തടയാൻ കഴിയില്ല – അമിത് ഷാ പറഞ്ഞു.
വ്യാപാരവും വ്യവസായവുമാണ് രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥയുടെ കേന്ദ്രം. അവിടെ നിന്നാണ് ഊർജം ലഭിക്കുന്നത്. നയങ്ങൾ വരുത്തിയ മാറ്റങ്ങൾ മൂലം ഭാരതത്തെപ്പറ്റി എല്ലായിടത്തും ഇന്ന് സംസാരിക്കുന്നു. ഒരു ഊർജ്ജസ്വലമായ സ്ഥലമായി ഭാരതം ലോകമെമ്പാടും അറിയപ്പെടുന്നു. ഒരു കമ്പനി ലോകമെമ്പാടും വളരാർ ആഗ്രഹിക്കുമ്പോഴെല്ലാം, അതിന് അനുയോജ്യമായി സ്ഥലമായി ഭാരതത്തെ തിരഞ്ഞെടുക്കുന്നു – അമിത് ഷാ പറഞ്ഞു.
ഭരതത്തിലെ വ്യവസായങ്ങൾ അവയുടെ വലിപ്പവും അളവും വർദ്ധിപ്പിക്കുന്നതിലേയ്ക്ക് നീങ്ങേണ്ടതുണ്ട്. അടുത്ത 25 വർഷം ഭാരതത്തിന്റെ വ്യാപാരത്തിനും വ്യവസായങ്ങ ൾക്കും വളരെ പ്രധാനമാണ്. ഇന്ത്യൻ കമ്പനികൾ മൾട്ടി-നാഷണൽ ആകേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്. വൻകിട വ്യവസായങ്ങൾക്കൊപ്പം ചെറുകിട വ്യവസായ ശൃംഖലയും ശക്തിപ്പെടുത്തേണ്ടതുണ്ട്. മോദി സർക്കാർ കൊണ്ടുവന്ന പുതിയ വിദ്യാഭ്യാസ നയം കാരണം അടുത്ത 10 വർഷത്തിനുള്ളിൽ ലോകത്തിലെ ഏറ്റവും മികച്ച വിദ്യാഭ്യാസ ഇടമായി വിദ്യാർത്ഥികൾ ഭാരതത്തെ തിരഞ്ഞെടുക്കും – അമിത് ഷാ പറഞ്ഞു.
-
Crime2 years ago
നവ്യ നായരുമായി ഡേറ്റിംഗ് സച്ചിന് സാവന്തിന് ഹരം, ലക്ഷങ്ങള്‍ വിലപിടിപ്പിള്ള ആഭരണങ്ങള്‍ നൽകി, നവ്യയെ കാണാൻ 10 തവണ കൊച്ചിക്ക് പറന്നു
-
Entertainment2 years ago
സിനിമാ – സീരിയൽ താരം അപർണ നായർ വീട്ടിൽ തൂങ്ങി മരിച്ചനിലയിൽ
-
Latest News2 years ago
പുതുപ്പള്ളിയിൽ ജെയ്ക് നിലം പൊത്തി, ചാണ്ടി ഉമ്മനു റെക്കോർഡ് ഭൂരിപക്ഷം.
-
Crime2 years ago
അപർണ പി.നായർ ജീവനൊടുക്കിയത് മനം നൊന്ത് , അന്ത്യ യാത്രയെ പറ്റി പറഞ്ഞത് അമ്മയോട് മാത്രം
-
Latest News1 year ago
തീര്‍ത്ഥാടന കേന്ദ്രങ്ങളെ ബന്ധിപ്പിക്കുന്ന വന്ദേ ഭാരത് സർവീസിന്റെ സാധ്യത പഠനം നടക്കുന്നു
-
Entertainment2 years ago
‘മോഹൻലാൽ മന്ത്രിയാകും, കാവ്യക്ക് ഭർതൃയോഗം ഇല്ല’ വയറ്റിപ്പിഴപ്പ് ജ്യോതിഷിയുടെ പ്രവചങ്ങൾ വൈറൽ
-
Interview5 years ago
മനസ്സുതുറന്ന് അനിൽ രാധാകൃഷ്ണൻ മേനോൻ
-
Entertainment1 year ago
നാലാമത്തെ കുഞ്ഞിനെ ദത്തെടുത്ത് മോഹൻ ലാലിന്റെ മകൾ വിസ്മയ