Connect with us

Latest News

ബിജെപിക്കുള്ളിലെ തമ്മിലടി മുറുകുമ്പോൾ

Published

on

ഗ്രൂപ്പ് വിഭാഗീയതയ്ക്കും പോരിനും ഒടുവിലാണ് ബിജെപി സംസ്ഥാന പ്രസിഡന്റ് പദവിയിലേക്ക്‌ കെ. സുരേന്ദ്രൻ എത്തിച്ചേർന്നത്. ഏറ്റവുമൊടുവിൽ കെ. സുരേന്ദ്രനു കീഴിൽ പദവികൾ ഏറ്റെടുക്കില്ലെന്ന് ബിജെപി നേതാവ് എ.എൻ രാധാകൃഷണൻ വ്യക്തമാക്കിയതോടെ ഗ്രൂപ്പ് പോര് മറനീക്കി പുറത്തു വന്നിരിക്കുകയാണ്. ദേശീയ സംഘടനാ സെക്രട്ടറിയുമായുള്ള ചർച്ചയിലും രാധാകൃഷണൻ തന്റെ നിലപാട് ആവർത്തിക്കുകയായിരുന്നു. മാസങ്ങളോളമുണ്ടായ തർക്കങ്ങൾക്കൊടുവിലാണ് ബിജെപി സംസ്ഥാന പ്രസിഡന്റായി കെ. സുരേന്ദ്രനെ തെരഞ്ഞെടുത്തത്. എന്നാൽ ഇതിനുശേഷവും പ്രശ്‌നങ്ങളുടെ തീനാളം അണഞ്ഞിരുന്നില്ല. ഗ്രൂപ്പ് വിദ്വേഷത്തിന്റെ ഈ അഗ്നിക്ക് മുകളിൽ നിന്നു കൊണ്ടാണ് സുരേന്ദ്രന്റെ കീഴിൽ ഒരു സ്ഥാനവും വഹിക്കില്ലെന്ന് രാധാകൃഷ്ണൻ പറഞ്ഞത്.

കെ. സുരേന്ദ്രന്റെ സ്ഥാനം ഏറ്റെടുക്കൽ ചടങ്ങ് കുമ്മനം രാജശേഖരൻ, ശോഭ സുരേന്ദ്രൻ എന്നിവരടക്കമുള്ളവർ ബഹിഷ്‌കരിച്ചിരുന്നു. തലസ്ഥാനത്ത് ഉണ്ടായിരുന്നിട്ടും ചടങ്ങിൽനിന്ന് വിട്ടുനിന്ന ജനറൽ സെക്രട്ടറിമാരായ എം. ടി രമേശ്, എ. എൻ രാധാകൃഷ്ണൻ എന്നിവരെ താക്കീത് നൽകി വിളിച്ചുവരുത്തുകയായിരുന്നു. കുമ്മനം രാജശേഖരൻ അടക്കമുള്ള എതിർ ഗ്രൂപ്പ് നേതാക്കളുടെ അസാന്നിധ്യം വരുത്തി വച്ച മുറുമുറുപ്പിനെത്തുടർന്നായിരുന്നു ഇത്. കെ. സുരേന്ദ്രനൊപ്പം സംസ്ഥാന അധ്യക്ഷസ്ഥാനത്തേക്ക് പരിഗണിച്ചിരുന്നവരാണ് വിട്ടുനിന്ന ശോഭ സുരേന്ദ്രനും എ. എൻ രാധാകൃഷ്ണനും എം. ടി രമേശും. മൂന്നുപേരും കൃഷ്ണദാസ് പക്ഷത്തുള്ളവരാണ്. അതേസമയം വി. മുരളീധരൻ വിരുദ്ധ പക്ഷത്താണ് മുൻ സംസ്ഥാന അധ്യക്ഷൻകൂടിയായ കുമ്മനം രാജശേഖരൻ.

അതേസമയം, ഒ. രാജഗോപാൽ, മുൻ സംഘടനാ സെക്രട്ടറി പി. പി മുകുന്ദൻ, ദേശീയ സെക്രട്ടറി എച്ച്. രാജ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. മുൻ പ്രസിഡന്റ് സി. കെ പത്മനാഭനാണ് കുമ്മനം അടക്കമുള്ളവരുടെ അസാന്നിധ്യം ചടങ്ങിൽ പരാമർശിച്ചത്. തുടർന്നാണ് തിരുവനന്തപുരത്തുണ്ടായിരുന്ന എ. എൻ രാധാകൃഷ്ണൻ, എം ടി രമേശ് എന്നിവരെ വിളിച്ചുവരുത്താൻ എച്ച് രാജ നിർദേശിച്ചത്. കെ. സുരേന്ദ്രനെ അംഗീകരിക്കില്ലെന്നാണ് കൃഷ്ണദാസ് പക്ഷ നേതാക്കൾ വെട്ടിത്തുറന്ന് പറയുന്നു. ബിജെപി നേതൃതത്തിലെ ചേരിതിരിവ് രൂക്ഷമായി തുടരുന്നതിനിടെ കെ. സുരേന്ദ്രന്റെ സ്ഥാനം ഏറ്റെടുക്കൽ ചടങ്ങ് കുമ്മനം രാജശേഖരൻ, ശോഭ സുരേന്ദ്രൻ എന്നിവരടക്കമുള്ളവർ ബഹിഷ്‌കരിച്ചത് ഒരു വിഭാഗം പ്രവർത്തകരെ നന്നേ ചൊടിപ്പിച്ചിരിക്കുകയാണ്.

ബിജെപി നേതൃത്വത്തിലെ പ്രതിസന്ധി കൂടതൽ മൂർച്ഛിച്ചിരിക്കുകയാണ്. സംസ്ഥാന പ്രസിഡന്റായി ചുമതലയേൽക്കാനെത്തിയ കെ സുരേന്ദ്രന് രാവിലെ ജില്ലാ പ്രസിഡന്റ് വി വി രാജേഷിന്റെ നേതൃത്വത്തിൽ റെയിൽവേ സ്‌റ്റേഷനിൽ സ്വീകരണം നൽകി. പി കെ കൃഷ്ണദാസ് പക്ഷത്തിന്റെയും ആർഎസ്എസിലെ ഒരു വിഭാഗത്തിന്റെയും എതിർപ്പിനെ അവഗണിച്ചാണ് നിയമനം. സ്ഥാനമൊഴിഞ്ഞ പ്രസിഡന്റ് പിഎസ് ശ്രീധരൻപിള്ള, ഒ രാജഗോപാൽ, കുമ്മനം രാജശേഖരൻ തുടങ്ങിയ മുതിർന്ന നേതാക്കളെല്ലാം എം ടി രമേശിനുവേണ്ടിയാണ് വാദിച്ചിരുന്നത്.

എന്നാൽ, കേന്ദ്രമന്ത്രി വി മുരളീധരന് കേന്ദ്രത്തിലുള്ള സ്വാധീനമാണ് സുരേന്ദ്രന്റെ നിയമനത്തിൽ നിർണായകമായത്. മുരളീധരന്റെ അടുത്ത ആളായ സംഘടനാ സെക്രട്ടറി ബി എൽ സന്തോഷിന്റെ റിപ്പോർട്ടും സുരേന്ദ്രന് സ്ഥാനം ലഭിക്കാൻ അനുകൂല ഘടകമായി മാറി.വി മുരളീധരൻ ഗ്രൂപ്പിന്റെ ശക്തനായ വക്താവാണ് സുരേന്ദ്രൻ. കഴിഞ്ഞ സംഘടനാ തെരഞ്ഞെടുപ്പിൽ പാലക്കാട്, തിരുവനന്തപുരം ജില്ലാ കമ്മിറ്റികൾമാത്രമാണ് മുരളീധരപക്ഷത്തിന് ലഭിച്ചത്.

സംസ്ഥാന പ്രസിഡന്റ് സ്ഥാനത്തേക്കുള്ള അഭിപ്രായവോട്ടെടുപ്പിൽ കൂടുതൽപേർ അനുകൂലിച്ചത് എം. ടി രമേശിനെയായിരുന്നു. സുരേന്ദ്രനെ അനുകൂലിക്കില്ലെന്ന നിലപാടാണ് ആർഎസ്എസ് എടുത്തിരുന്നത്. ഇക്കാര്യം ബി. എൽ സന്തോഷുമായി പാലക്കാട്ടെ കൂടിക്കാഴ്ചയിൽ ആർഎസ്എസ് വ്യക്തമാക്കിയിരുന്നു. പ്രസിഡന്റായി സുരേന്ദ്രനെ നിയമിക്കുമെന്ന് കേന്ദ്രനേതൃത്വം അറിയിച്ചപ്പോൾ എങ്ങനെ വേണമെങ്കിലും തീരുമാനിച്ചുകൊള്ളൂ എന്ന് പറഞ്ഞ് ആർഎസ്എസ് കൈയൊഴിഞ്ഞു. വി മുരളീധരനെ എംപിയും മന്ത്രിയുമാക്കിയതും ആർഎസ്എസിനോട് ആലോചിച്ചായിരുന്നില്ല.

മുരളീധരപക്ഷവും കൃഷ്ണദാസ്പക്ഷവും ഭിന്നത രൂക്ഷമായപ്പോൾ സമവായമായി കുമ്മനം രാജശേഖരനെ പ്രസിഡന്റാക്കണമെന്ന നിർദേശം ആർഎസ്എസ് മുന്നോട്ടുവച്ചെങ്കിലും കേന്ദ്രനേതൃത്വം അംഗീകരിച്ചില്ല. സംസ്ഥാന പ്രസിഡന്റാകാൻ കരുക്കൾ നീക്കിയിരുന്ന എ. എൻ രാധാകൃഷ്ണൻ, എം ടി രമേശ്, ശോഭ സുരേന്ദ്രൻ തുടങ്ങിയവർക്ക് കോംപ്രമൈസ് എന്ന നിലയിൽ അർഹമായ സ്ഥാനങ്ങൾ നൽകും. ഭൂരിപക്ഷാഭിപ്രായത്തെ കേന്ദ്രനേതൃത്വം വളഞ്ഞ വഴിയിലൂടെ അട്ടിമറിച്ചുവെന്നാണ് സുരേന്ദ്രനെ പ്രസിഡന്റാക്കിയതിനോട് ഒരു നേതാവ് പ്രതികരിച്ചത്. അതേസമയം ജാതി ഉച്ചനീചത്വം ബിജെപിയിൽ രൂക്ഷമായതാണ് ഈ ചേരി തിരിയലിന് പിന്നിലുള്ള അജണ്ട. കീഴ്ജാതിക്കാരായി പരിഗണിച്ചിരുന്ന ജാതിസമൂഹത്തെ ഇപ്പോഴും സർവർണർ എന്ന് സ്വയം കരുതുന്ന വിഭാഗത്തിന് അംഗീകരിക്കാൻ കഴിയില്ലെന്ന വസ്തുതയാണ് ഗ്രൂപ്പ് പോരായി അവതരിച്ചിരിക്കുന്നത്.

Continue Reading
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Crime

കൊലപ്പെടുത്തി മരത്തിൽ കെട്ടി തൂക്കിയ നിലയിൽ ദൽഹിയിൽ മലയാളി വ്യവസായിയുടെ മൃതദേഹം കണ്ടെത്തി

Published

on

ന്യൂദൽഹി . ദൽഹിയിൽ മലയാളി വ്യവസായിയെ കൊലപ്പെടുത്തി വീടിന് സമീപമുള്ള പാർക്കിലെ മരത്തിൽ കെട്ടിത്തൂക്കിയ നിലയിൽ കണ്ടെത്തി. എസ്എൻഡിപി ദ്വാരക ശാഖയുടെ സെക്രട്ടറി ആയിരുന്ന, തിരുവല്ല മേപ്രാൽ കൈലാത്ത് ഹൗസിൽ പി.പി സുജാതൻ (60) നെ ആണ് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തുന്നത്. സുജാതൻ താമസിച്ചിരുന്ന വീടിനു സമീപമുള്ള പാർക്കിലാണ് മൃതദേഹം കണ്ടെത്തുന്നത്.

പാർക്കിൽ പ്രഭാതസവാരിക്ക് വന്നവരാണ് മൃതദേഹം ആദ്യം കാണുന്നത്. മൃതദേഹം കെട്ടി തൂക്കിയ നിലയിലായിരുന്നു. മൃതദേഹത്തിന്റെ കഴുത്തിലും കൈയ്യിലും അക്രമിക്കപ്പെട്ടതിന്റെ പാടുകൾ ഉണ്ട്. ദ്വാരകയ്‌ക്ക് സമീപമുള്ള തിരുപ്പതി പബ്ലിക് സ്കൂളിന് സമീപമാണ് സുജാതൻ താമസിച്ചു വന്നിരുന്നത്. വ്യാഴാഴ്ച രാത്രി ഒൻപതുമണിയോടെ ബിസിനസ് ആവശ്യങ്ങളുമായി ബന്ധപ്പെട്ട് ജയ്‌പൂരിലേക്ക് പോകാൻ വീട്ടിൽ നിന്നും ഇറങ്ങിയതാണെന്നാണ് ബന്ധുക്കൾ പറയുന്നത്.

സുജാതന്റെ ബാഗ് പോലീസ് കണ്ടെത്തിയിട്ടുണ്ട്. പേഴ്‌സ്, മൊബൈൽ ഫോൺ എന്നിവ ബാഗിൽ നിന്നും നഷ്ടപ്പെട്ടിട്ടുണ്ട്. സുജാതൻ ധരിച്ചിരുന്ന ഷർട്ട് ഉപയോഗിച്ചാണ് മൃതദേഹം മരത്തിൽ കെട്ടിത്തൂക്കിയതെന്നാണ് പോലീസ് പറയുന്നത്. മൃതദേഹം ഹരിനഗർ ദീൻദയാൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്. സംസ്കാരം ദൽഹിയിൽ തന്നെ നടത്തും. പ്രീതിയാണ് ഭാര്യ. ശാന്തിപ്രിയ, കോളേജ് വിദ്യാർത്ഥിയായ അമൽ എന്നിവരാണ് മക്കൾ.

Continue Reading

Latest News

Crime1 year ago

കൊലപ്പെടുത്തി മരത്തിൽ കെട്ടി തൂക്കിയ നിലയിൽ ദൽഹിയിൽ മലയാളി വ്യവസായിയുടെ മൃതദേഹം കണ്ടെത്തി

ന്യൂദൽഹി . ദൽഹിയിൽ മലയാളി വ്യവസായിയെ കൊലപ്പെടുത്തി വീടിന് സമീപമുള്ള പാർക്കിലെ മരത്തിൽ കെട്ടിത്തൂക്കിയ നിലയിൽ കണ്ടെത്തി. എസ്എൻഡിപി ദ്വാരക ശാഖയുടെ സെക്രട്ടറി ആയിരുന്ന, തിരുവല്ല മേപ്രാൽ...

Latest News1 year ago

തീര്‍ത്ഥാടന കേന്ദ്രങ്ങളെ ബന്ധിപ്പിക്കുന്ന വന്ദേ ഭാരത് സർവീസിന്റെ സാധ്യത പഠനം നടക്കുന്നു

തീര്‍ത്ഥാടന കേന്ദ്രങ്ങളെ ബന്ധിപ്പിച്ചുകൊണ്ടുള്ള ആദ്യത്തെ വന്ദേ ഭാരത് സർവീസിന്റെ സാധ്യത പഠനം നടക്കുന്നു. പില്‍ഗ്രിം ടൂറിസം (തീര്‍ത്ഥാടനം) പദ്ധതിയില്‍ ഉള്‍പ്പെടുത്തി വന്ദേഭാരതിന്റെ സാധ്യത പഠനം ആണ് നടക്കുന്നത്....

Latest News1 year ago

കമാലുദ്ദീൻ സയീദിനെ അജ്ഞാതർ കൊലപ്പെടുത്തി? ശരീരത്തിൽ നിരവധി മുറിവുകൾ

ഇസ്ലാമാബാദ് . ആഗോള ഭീകരൻ ഹാഫീസ് സയീദിന്റെ മകൻ കമാലുദ്ദീൻ സയീദിനെ അജ്ഞാതർ കൊലപ്പെടുത്തി എന്ന് റിപ്പോർട്ടുകൾ. പാകിസ്താനിലെ പെഷവാറിൽ നിന്ന് അജ്ഞാതർ തട്ടിക്കൊണ്ടുപോയ കമാലുദ്ദീന്റെ മൃതദേഹം...

Crime1 year ago

കൊള്ളയടിച്ച പണത്തിന്റെ കുഴി നികത്താൻ കേരളാ ബാങ്കിൽ നിന്നും 50 കോടി രൂപ വക മാറ്റുന്നു

തൃശൂർ . സി പി എം നേതാക്കളും പരിവാരങ്ങളും കരുവന്നൂർ ബാങ്ക് തട്ടിപ്പിലൂടെ കൊള്ളയടിച്ച പണത്തിന്റെ കുഴി നികത്താൻ കേരളാ ബാങ്കിൽ നിന്നും 50 കോടി രൂപ...

Crime1 year ago

വയനാട്ടിൽ 14 കാരനായ സൈബർ കുട്ടി ഭീകരൻ അറസ്റ്റിലായി

കൽപ്പറ്റ . എഐ ടെക്നോളജി ഉപയോഗപ്പെടുത്തി സൈബർ രംഗത്ത് ഭീകര പരിവേഷം നേടിയ 14 കാരനെ വയനാട് സൈബർ പൊലീസ് അറസ്റ്റ് ചെയ്തു. വിദ്യാർത്ഥിനികളുടെ ചിത്രങ്ങൾ മോർഫ്...

Crime1 year ago

സൈബർ ഭീഷണിയിൽ വിദ്യാർത്ഥി ജീവനൊടുക്കിയ സംഭവം പോലീസ് അന്വേഷിക്കുന്നു

കോഴിക്കോട് . സൈബർ സെല്ലിന്റെ പേരിൽ വ്യാജ സന്ദേശം ലഭിച്ച പിറകെ കോഴിക്കോട് വിദ്യാർത്ഥി ജീവനൊടുക്കിയ സംഭവത്തിൽ അന്വേഷണം തുടങ്ങി. വ്യാജ സന്ദേശം ലഭിച്ച ശേഷം കത്തെഴുതി...

Crime1 year ago

നബി ദിനത്തിൽ നിസ്‌കാരത്തിനെത്തിയ ന്യൂനപക്ഷ മോർച്ച ദേശീയ ജനറൽ സെക്രട്ടറിയ്‌ക്ക് നേരെ മുന്നാറിൽ ആക്രമണം

ഇടുക്കി . കേരളത്തിൽ മത തീവ്രവാദികളുടെ അഴിഞ്ഞാട്ടം അതിരു കടക്കുന്നതായ വാർത്തകളാണ് പുറത്ത് വരുന്നത്. നബി ദിനത്തിൽ നിസ്‌കാരത്തിനെത്തിയ ന്യൂനപക്ഷ മോർച്ച ദേശീയ ജനറൽ സെക്രട്ടറിയ്‌ക്ക് നേരെ...

Latest News1 year ago

അക്രമം പരസ്യമായി വാദിക്കുന്ന തീവ്രവാദികളെ കാനഡ സ്വീകരിക്കുന്നു – എസ് ജയശങ്കർ

അക്രമം പരസ്യമായി വാദിക്കുന്ന തീവ്രവാദികളെ കാനഡ സ്വീകരിക്കുന്നുവെന്ന് വിദേശകാര്യ മന്ത്രി എസ് ജയശങ്കർ. കാനഡ തീവ്രവാദികൾക്കും ഭീകരവാദികൾക്കും പ്രവർത്തനയിടം നൽകുന്നു. വാഷിംഗ്ടൺ ഡിസിയിൽ നടന്ന പരിപാടിയിൽ ആണ്...

Latest News1 year ago

വനിതാ സംവരണ ബില്ലിൽ രാഷ്ട്രപതി ദ്രൗപതി മുർമു ഒപ്പുവെച്ചു, നിയമമായി

ലോക്‌സഭയിലും സംസ്ഥാന നിയമസഭകളിലും സ്ത്രീകൾക്ക് 33 ശതമാനം സംവരണം ഉറപ്പാക്കുന്ന വനിതാ സംവരണ ബില്ലിന് രാഷ്ട്രപതി ദ്രൗപതി മുർമു അംഗീകാരം നൽകി. വ്യാഴാഴ്‌ച രാഷ്ട്രപതി ബില്ലിന് അംഗീകാരം...

Latest News1 year ago

മൂന്നാറിലെ അനധികൃത കൈയേറ്റങ്ങൾ ഒഴിപ്പിക്കാൻ പ്രത്യേക ദൗത്യസംഘം എത്തുന്നതിൽ വിറളി പിടിച്ച് എം എം മണി

തൊടുപുഴ . മൂന്നാറിലെ അനധികൃത കൈയേറ്റങ്ങൾ ഒഴിപ്പിക്കാൻ കോടതി ഉത്തരവിനെ തുടർന്ന് പ്രത്യേക ദൗത്യസംഘം എത്തുന്നതിൽ വിറളി പിടിച്ച് എം എം മണി എം എൽ എ....

Trending