Latest News
രണ്ടു വയസുകാരിക്ക് വിമാന യാത്രക്കിടെ ശ്വാസം നിലച്ചു, പുതുജന്മം നൽകി രക്ഷകരായി സഹയാത്രികരായ 5 ഡോക്ടർമാർ

ന്യൂഡൽഹി . ബംഗളൂരുവിൽ നിന്ന് ഡൽഹിയിലേക്ക് പുറപ്പെട്ട വിസ്‌താര വിമാനത്തിൽ യാത്രയ്‌ക്കിടെ ശ്വാസം നിലച്ച് മരണത്തോടടുത്ത രണ്ടുവയസുകാരിക്ക് സഹയാത്രികരായ ഡോക്‌ടർമാർ രക്ഷകരായി. ഹൃദയ ശസ്ത്രക്രിയ കഴിഞ്ഞ് ബംഗളൂരുവിൽ നിന്ന് രക്ഷിതാക്കൾക്കൊപ്പം ഡൽഹിയിലേക്ക് മടങ്ങുന്നതിനിടെ അബോധാവസ്ഥയിലായ കുട്ടിയുടെ ജീവൻ രക്ഷിച്ചത് സഹയാത്രികരായ ഡൽഹി എയിംസിലെ അഞ്ച് ഡോക്ടർമാർ.
കുട്ടി അബോധാവസ്ഥയിൽ ആകുമ്പോൾ വിമാനജീവനക്കാർ യാത്രക്കാർക്കിടയിൽ ഡോക്‌ടർമാരുണ്ടോ എന്നറിയാൻ അനൗൺസ്മെന്റ് നടത്തുകയായിരുന്നു. ബംഗളൂരുവിൽ മെഡിക്കൽ സമ്മേളനത്തിൽ പങ്കെടുത്ത് മടങ്ങുകയായിരുന്ന ഡൽഹി എയിംസിലെ സീനിയർ ഡോക്‌ടർമാരായ നവദീപ് കൗർ, ദമൻദീപ് സിംഗ്, ഋഷഭ് ജെയിൻ, ഒയിഷിക, അവിചല തക്‌ഷക് എന്നിവർ ഉടൻ കുട്ടിയുടെ അരികിലെത്തി.
കുട്ടിയുടെ നാഡിമിടിപ്പ് നിലച്ച അവസ്ഥയായിരുന്നു അപ്പോൾ. രക്തത്തിൽ ഓക്‌സിജന്റെ അളവു കുറഞ്ഞ് ചുണ്ടുകളും വിരലുകളും നീലനിറമായി തുടങ്ങി. ഡോക്ടർമാർ ഉടൻ കൃത്രിമ ശ്വാസം നൽക്കുകയായിരുന്നു പിന്നെ. ഹൃദയമിടിപ്പ് വീണ്ടെടുക്കാനുള്ള നടപടികൾ അവർ സ്വീകരിച്ചു. അൽപ സമയത്തിനുള്ളിൽ കുട്ടിക്ക് ബോധം തിരികെ കിട്ടി.
വിമാനം ഡോക്ടർമാരുടെ നിർദ്ദേശപ്രകാരം നാഗ്‌പൂരിലേക്ക് തിരിച്ചുവിട്ടു. അവിടെ ഒരു ആശുപത്രിയിൽ കുട്ടിക്ക് അടിയന്തര ചികിത്സ നൽകി. കുട്ടിയുടെ നില മെച്ചപ്പെട്ടുവരുന്നതായി ഡൽഹി എയിംസ് അറിയിച്ചിട്ടുണ്ട്. രക്ഷകരായ ഡോക്‌ടർമാരുടെ ചിത്രങ്ങളും എയിംസ് പുറത്തുവിട്ടു. ജൻമനാ ഹൃദയത്തിന് ഉള്ള തകരാറുമൂലം രക്തത്തിൽ ഓക്‌സിന്റെ അളവു കുറയുന്ന അസുഖമാണ് കുട്ടിക്കുള്ളതെന്നു എയിംസ് പറയുന്നു.
Crime
കൊലപ്പെടുത്തി മരത്തിൽ കെട്ടി തൂക്കിയ നിലയിൽ ദൽഹിയിൽ മലയാളി വ്യവസായിയുടെ മൃതദേഹം കണ്ടെത്തി

ന്യൂദൽഹി . ദൽഹിയിൽ മലയാളി വ്യവസായിയെ കൊലപ്പെടുത്തി വീടിന് സമീപമുള്ള പാർക്കിലെ മരത്തിൽ കെട്ടിത്തൂക്കിയ നിലയിൽ കണ്ടെത്തി. എസ്എൻഡിപി ദ്വാരക ശാഖയുടെ സെക്രട്ടറി ആയിരുന്ന, തിരുവല്ല മേപ്രാൽ കൈലാത്ത് ഹൗസിൽ പി.പി സുജാതൻ (60) നെ ആണ് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തുന്നത്. സുജാതൻ താമസിച്ചിരുന്ന വീടിനു സമീപമുള്ള പാർക്കിലാണ് മൃതദേഹം കണ്ടെത്തുന്നത്.
പാർക്കിൽ പ്രഭാതസവാരിക്ക് വന്നവരാണ് മൃതദേഹം ആദ്യം കാണുന്നത്. മൃതദേഹം കെട്ടി തൂക്കിയ നിലയിലായിരുന്നു. മൃതദേഹത്തിന്റെ കഴുത്തിലും കൈയ്യിലും അക്രമിക്കപ്പെട്ടതിന്റെ പാടുകൾ ഉണ്ട്. ദ്വാരകയ്‌ക്ക് സമീപമുള്ള തിരുപ്പതി പബ്ലിക് സ്കൂളിന് സമീപമാണ് സുജാതൻ താമസിച്ചു വന്നിരുന്നത്. വ്യാഴാഴ്ച രാത്രി ഒൻപതുമണിയോടെ ബിസിനസ് ആവശ്യങ്ങളുമായി ബന്ധപ്പെട്ട് ജയ്‌പൂരിലേക്ക് പോകാൻ വീട്ടിൽ നിന്നും ഇറങ്ങിയതാണെന്നാണ് ബന്ധുക്കൾ പറയുന്നത്.
സുജാതന്റെ ബാഗ് പോലീസ് കണ്ടെത്തിയിട്ടുണ്ട്. പേഴ്‌സ്, മൊബൈൽ ഫോൺ എന്നിവ ബാഗിൽ നിന്നും നഷ്ടപ്പെട്ടിട്ടുണ്ട്. സുജാതൻ ധരിച്ചിരുന്ന ഷർട്ട് ഉപയോഗിച്ചാണ് മൃതദേഹം മരത്തിൽ കെട്ടിത്തൂക്കിയതെന്നാണ് പോലീസ് പറയുന്നത്. മൃതദേഹം ഹരിനഗർ ദീൻദയാൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്. സംസ്കാരം ദൽഹിയിൽ തന്നെ നടത്തും. പ്രീതിയാണ് ഭാര്യ. ശാന്തിപ്രിയ, കോളേജ് വിദ്യാർത്ഥിയായ അമൽ എന്നിവരാണ് മക്കൾ.
-
Entertainment2 years ago
സെന്‍സര്‍ ബോർഡ് ‘മാർക്ക് ആന്റണി’ക്ക് 6.5 ലക്ഷം കൈക്കൂലി വാങ്ങിയെന്ന് വിശാൽ, അന്വേഷണം പ്രഖ്യാപിച്ച് കേന്ദ്രം
-
Crime2 years ago
നവ്യ നായരുമായി ഡേറ്റിംഗ് സച്ചിന് സാവന്തിന് ഹരം, ലക്ഷങ്ങള്‍ വിലപിടിപ്പിള്ള ആഭരണങ്ങള്‍ നൽകി, നവ്യയെ കാണാൻ 10 തവണ കൊച്ചിക്ക് പറന്നു
-
Latest News2 years ago
വനിതാ സംവരണ ബില്ലിൽ രാഷ്ട്രപതി ദ്രൗപതി മുർമു ഒപ്പുവെച്ചു, നിയമമായി
-
Latest News2 years ago
സൗന്ദര്യ വര്‍ധക ഉല്പന്നങ്ങള് ഉപയോഗിക്കുന്നവരിൽ വൃക്ക രോഗം കണ്ടെത്തി
-
Latest News2 years ago
അക്രമം പരസ്യമായി വാദിക്കുന്ന തീവ്രവാദികളെ കാനഡ സ്വീകരിക്കുന്നു – എസ് ജയശങ്കർ
-
Latest News2 years ago
ഭൂമി വിട്ട് പുതിയ ഭ്രമണപഥത്തിലേക്ക് കുതിച്ചുയർന്ന് ആദിത്യ എൽ1
-
Crime2 years ago
പൊന്നാനി മാതൃശിശു ആശുപത്രിയിൽ എട്ട് മാസം ഗർഭിണിയായ യുവതിക്ക് രക്തം മാറി നൽകി ഗുരുതര വീഴ്ച
-
Interview5 years ago
പ്രതി “പൂവങ്കോഴി” ആണെങ്കിലും പ്രതികരിക്കാതെ മഞ്ജു വാര്യർ