Crime
175 പവനും 40 ലക്ഷവും രണ്ട് ഏക്കര്‍ ഭൂമിയും സ്ത്രീധനം പോരാ, യുവതിയുടെ പരാതിയില്‍ കേസെടുത്ത് പോലീസ്

തിരുവനന്തപുരം . 175 പവനും 40 ലക്ഷവും രണ്ട് ഏക്കര്‍ ഭൂമിയും സ്ത്രീധനം നൽകിയിട്ടും വീണ്ടും പണം ആവശ്യപ്പെട്ട് യുവതിയെ മാനസികമായി പീഡിപ്പിച്ചു വന്ന യുവാവിനെതിരെ കേസെടുത്ത് വിഴിഞ്ഞം പോലീസ്. സ്ത്രീധനമായി വലിയൊരു തുക കൈപ്പറ്റി വിവാഹം കഴിച്ച യുവാവ്, വീണ്ടും സ്ത്രീധനത്തിന്റെ പേരില്‍ ഇരുപത് ദിവസം മാത്രം ഒരുമിച്ച് കഴിഞ്ഞ ഭാര്യയെ ഉപേക്ഷിക്കുകയായിരുന്നു. വീണ്ടും പണം ആവശ്യപ്പെട്ട് മാനസികമായി പീഡിപ്പിച്ചെന്ന യുവതിയുടെ പരാതിയില്‍ യുവാവിനെതിരെ വിഴിഞ്ഞം പോലീസ് ഇതോടെ കേസെടുത്തു.
തമിഴ്‌നാട് മാര്‍ത്താണ്ഡം വിളവംകോട് മഹാത്മജി ഹൗസില്‍ ഐശ്വര്യയുടെ പരാതിയില്‍ വെണ്ണിയൂര്‍ നെല്ലിവിളയില്‍ റോണി (28) നെതിരെയാണ് സ്ത്രീധന നിരോധന നിയമ പ്രകാരം വിഴിഞ്ഞം പോലീസ് കേസെടുത്തിരിക്കുന്നത്. 2022 ഒക്ടോബര്‍ 31 നായിരുന്നു റോണിയും ഐശ്വര്യയും തമ്മിലുള്ള വിവാഹം നടക്കുന്നത്. ഉപരിപഠന ശേഷം സിവില്‍ സര്‍വീസ് കോച്ചിംഗ് ക്ലാസില്‍ പോകുന്ന യുവാവിന് 175 പവന്റെ ആഭരണവും 40 ലക്ഷം രൂപ സ്ത്രീധനകാശ് ആയും രണ്ട് ഏക്കര്‍ വസ്തുവും സ്ത്രീധനം നല്‍കിയതായി പരാതിയില്‍ പറഞ്ഞിട്ടുണ്ട്.
വിവാഹ ദിവസം തന്നെ 155 പവന്റെ ആഭരണം യുവാവിന്റെ മാതാവ് ലോക്കറില്‍ വയ്‌ക്കാനെന്ന് പറഞ്ഞ് വാങ്ങി എടുത്തു. വിവാഹശേഷവും സിവില്‍ സര്‍വീസ് കോച്ചിംഗിന് തിരുവനന്തപുരത്ത് തങ്ങി നിന്ന് പഠിക്കുന്ന റോണിയുമായി ഇരുപത് ദിവസത്തെ ബന്ധം മാത്രമാണുള്ളതെന്ന് യുവതി വിഴിഞ്ഞം പോലീസില്‍ മൊഴി നല്‍കി. ഇതിനിടയില്‍ സ്ത്രീധനമായി നല്‍കിയ രണ്ട് ഏക്കര്‍ വസ്തു വില്‍ക്കണമെന്നും യുവതിയുടെ കുടുംബ ഷെയറില്‍ ബാക്കിയുള്ള വസ്തുവിന്റെ പകുതിയും വീടും വേണമെന്നും റോണി ആവശ്യപ്പെടുകയാണ് ഉണ്ടായത്.
സ്ത്രീധനകാശ് ആയി വാങ്ങിയ നാല്പത് ലക്ഷം രൂപയ്‌ക്ക് യുവാവിന്റെ വീടും വസ്തുവും രണ്ടുപേരുടെയും പേരില്‍ രജിസ്റ്റര്‍ ചെയ്യണമെന്ന വ്യവസ്ഥയും നടപ്പാക്കിയിട്ടില്ല. കഴിഞ്ഞ ഡിസംബറില്‍ യുവതിയെ വീട്ടില്‍ കൊണ്ടാക്കിയ റോണി തുടർന്ന് തിരിഞ്ഞ് നോക്കിയിട്ടില്ല. ഒടുവില്‍ ഒരുമിച്ച് താമസിക്കാന്‍ തയ്യാറല്ലെന്നറിയിച്ച റോണി വിവാഹ മോചനം ആവശ്യപ്പെട്ട് കേസ് ഫയല്‍ ചെയ്യുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ വിഴിഞ്ഞം സ്‌റ്റേഷനില്‍ എത്തിയ ഐശ്വര്യയും ബന്ധുക്കളും വിട്ടുവീഴ്ചയ്‌ക്ക് തയ്യാറായെങ്കിലും റോണിയും വീട്ടുകാരും വഴങ്ങാൻ കൂട്ടാക്കിയില്ല. അനുനയ ചര്‍ച്ചകള്‍ പരാജയപ്പെട്ടതോടെ വൈകുന്നേരം സ്ത്രീധന പീഡനത്തിന് വിഴിഞ്ഞം പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. ഐശ്വര്യ ബെംഗളൂരുവില്‍ രണ്ടാം വര്‍ഷ എല്‍എല്‍ബി വിദ്യാര്‍ഥിനിയാണ്.
Crime
കൊലപ്പെടുത്തി മരത്തിൽ കെട്ടി തൂക്കിയ നിലയിൽ ദൽഹിയിൽ മലയാളി വ്യവസായിയുടെ മൃതദേഹം കണ്ടെത്തി

ന്യൂദൽഹി . ദൽഹിയിൽ മലയാളി വ്യവസായിയെ കൊലപ്പെടുത്തി വീടിന് സമീപമുള്ള പാർക്കിലെ മരത്തിൽ കെട്ടിത്തൂക്കിയ നിലയിൽ കണ്ടെത്തി. എസ്എൻഡിപി ദ്വാരക ശാഖയുടെ സെക്രട്ടറി ആയിരുന്ന, തിരുവല്ല മേപ്രാൽ കൈലാത്ത് ഹൗസിൽ പി.പി സുജാതൻ (60) നെ ആണ് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തുന്നത്. സുജാതൻ താമസിച്ചിരുന്ന വീടിനു സമീപമുള്ള പാർക്കിലാണ് മൃതദേഹം കണ്ടെത്തുന്നത്.
പാർക്കിൽ പ്രഭാതസവാരിക്ക് വന്നവരാണ് മൃതദേഹം ആദ്യം കാണുന്നത്. മൃതദേഹം കെട്ടി തൂക്കിയ നിലയിലായിരുന്നു. മൃതദേഹത്തിന്റെ കഴുത്തിലും കൈയ്യിലും അക്രമിക്കപ്പെട്ടതിന്റെ പാടുകൾ ഉണ്ട്. ദ്വാരകയ്‌ക്ക് സമീപമുള്ള തിരുപ്പതി പബ്ലിക് സ്കൂളിന് സമീപമാണ് സുജാതൻ താമസിച്ചു വന്നിരുന്നത്. വ്യാഴാഴ്ച രാത്രി ഒൻപതുമണിയോടെ ബിസിനസ് ആവശ്യങ്ങളുമായി ബന്ധപ്പെട്ട് ജയ്‌പൂരിലേക്ക് പോകാൻ വീട്ടിൽ നിന്നും ഇറങ്ങിയതാണെന്നാണ് ബന്ധുക്കൾ പറയുന്നത്.
സുജാതന്റെ ബാഗ് പോലീസ് കണ്ടെത്തിയിട്ടുണ്ട്. പേഴ്‌സ്, മൊബൈൽ ഫോൺ എന്നിവ ബാഗിൽ നിന്നും നഷ്ടപ്പെട്ടിട്ടുണ്ട്. സുജാതൻ ധരിച്ചിരുന്ന ഷർട്ട് ഉപയോഗിച്ചാണ് മൃതദേഹം മരത്തിൽ കെട്ടിത്തൂക്കിയതെന്നാണ് പോലീസ് പറയുന്നത്. മൃതദേഹം ഹരിനഗർ ദീൻദയാൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്. സംസ്കാരം ദൽഹിയിൽ തന്നെ നടത്തും. പ്രീതിയാണ് ഭാര്യ. ശാന്തിപ്രിയ, കോളേജ് വിദ്യാർത്ഥിയായ അമൽ എന്നിവരാണ് മക്കൾ.
-
Crime2 years ago
നവ്യ നായരുമായി ഡേറ്റിംഗ് സച്ചിന് സാവന്തിന് ഹരം, ലക്ഷങ്ങള്‍ വിലപിടിപ്പിള്ള ആഭരണങ്ങള്‍ നൽകി, നവ്യയെ കാണാൻ 10 തവണ കൊച്ചിക്ക് പറന്നു
-
Entertainment2 years ago
സെന്‍സര്‍ ബോർഡ് ‘മാർക്ക് ആന്റണി’ക്ക് 6.5 ലക്ഷം കൈക്കൂലി വാങ്ങിയെന്ന് വിശാൽ, അന്വേഷണം പ്രഖ്യാപിച്ച് കേന്ദ്രം
-
Latest News2 years ago
വനിതാ സംവരണ ബില്ലിൽ രാഷ്ട്രപതി ദ്രൗപതി മുർമു ഒപ്പുവെച്ചു, നിയമമായി
-
Latest News2 years ago
സൗന്ദര്യ വര്‍ധക ഉല്പന്നങ്ങള് ഉപയോഗിക്കുന്നവരിൽ വൃക്ക രോഗം കണ്ടെത്തി
-
Latest News2 years ago
അക്രമം പരസ്യമായി വാദിക്കുന്ന തീവ്രവാദികളെ കാനഡ സ്വീകരിക്കുന്നു – എസ് ജയശങ്കർ
-
Entertainment2 years ago
സിനിമാ – സീരിയൽ താരം അപർണ നായർ വീട്ടിൽ തൂങ്ങി മരിച്ചനിലയിൽ
-
Latest News2 years ago
ഭൂമി വിട്ട് പുതിയ ഭ്രമണപഥത്തിലേക്ക് കുതിച്ചുയർന്ന് ആദിത്യ എൽ1
-
Crime2 years ago
പൊന്നാനി മാതൃശിശു ആശുപത്രിയിൽ എട്ട് മാസം ഗർഭിണിയായ യുവതിക്ക് രക്തം മാറി നൽകി ഗുരുതര വീഴ്ച