Latest News
സി-295 ട്രാൻസ്‌പോർട്ട് വിമാനം ഇന്ത്യൻ വ്യോമസേനാ മേധാവി വി.ആർ ചൗധരി ഏറ്റുവാങ്ങി
ന്യൂ ഡൽഹി . ആഗോള വിമാന നിർമ്മാതാക്കളായ എയർബസ് ഭാരതത്തിനായി നിർമ്മിച്ച ആദ്യത്തെ സി-295 ട്രാൻസ്‌പോർട്ട് വിമാനം ഇന്ത്യൻ വ്യോമസേനാ മേധാവി വി.ആർ ചൗധരി ഏറ്റുവാങ്ങി. സ്‌പെയിനിലെ സെവില്ലയിൽ നടന്ന ചടങ്ങിൽ വിമാനം ഭാരതം സ്വീകരിക്കുകയായിരുന്നു. 56 വിമാനങ്ങൾക്കായുള്ള കരാറിലാണ് ഇന്ത്യൻ എയർഫോഴ്‌സ് ഒപ്പുന്നു വെച്ചിരിക്കുന്നത്. ഇതിൽ ആദ്യത്തെ വിമാനമാണ് എത്തുന്നത്.
ഇന്ത്യൻ പ്രതിരോധ മന്ത്രാലയവും സ്പെയിനിലെ എയർബസ് ഡിഫൻസ് ആൻഡ് സ്പേസും 2021 സെപ്തംബറിലാണ് ഇന്ത്യൻ വ്യോമസേനയ്‌ക്കായി 56 സി-295 വിമാനങ്ങൾ നിർമ്മിക്കുന്നതിനുള്ള കരാറിൽ ഒപ്പുവച്ചത്. സി-295 മെഗാവാട്ട് വിമാനം 5-10 ടൺ ശേഷിയുള്ള ഒരു ഗതാഗത വിമാനമാണ്. ഇന്ത്യൻ വ്യോമസേനയുടെ പഴകിയ അവ്രൊ വിമാനം മാറ്റി സി-295 ഉപയോഗിക്കും. ഭാരതത്തിൽ ഞങ്ങൾ രാജ്യത്തെ ആദ്യ സൈനിക ഗതാഗത വിമാനം നിർമ്മിക്കും- സി-295 ട്രാൻസ്‌പോർട്ട് വിമാനം ഏറ്റുവാങ്ങിയ ശേഷം വി.ആർ ചൗധരി പറഞ്ഞു.
21,935 കോടിയിലധികം രൂപയുടെ പദ്ധതിയാണിത്. കരാർ ഒപ്പിട്ട് 48 മാസത്തിനുള്ളിൽ സ്പെയിനിൽ നിന്നും 16 വിമാനങ്ങൾ ഭാരതത്തിൽ എത്തിക്കും. പത്ത് വർഷത്തിനുള്ളിൽ ടാറ്റ കൺസോർഷ്യം നാൽപത് വിമാനങ്ങൾ ഭാരതത്തിൽ നിർമ്മിക്കും. ഒരു സ്വകാര്യ കമ്പനി ഭാരതത്തിൽ സൈനിക വിമാനം നിർമ്മിക്കുന്ന ആദ്യ പദ്ധതി കൂടിയാണിത്. ഇന്ത്യൻ വ്യോമസേനയ്‌ക്ക് മാത്രമല്ല, രാജ്യത്തിന് തന്നെ നാഴികക്കല്ലാണ് സി-295 ട്രാൻസ്‌പോർട്ട് വിമാനമെന്ന് വി.ആർ ചൗധരി തുടർന്ന് പറഞ്ഞിട്ടുണ്ട്.
16 വിമാനങ്ങൾ സ്പെയിനിലും 40 എണ്ണം ടാറ്റയും എയർബസും സംയുക്തമായി ഗുജറാത്തിലെ വഡോദരയിലുമാണ് നിർമ്മിക്കുക. ഇന്ത്യൻ വ്യോമസേനയ്‌ക്ക് മാത്രമല്ല, രാജ്യത്തിന്റെ മുഴുവൻ നാഴികക്കല്ലാണിത്. ഇങ്ങനെ പറയാൻ രണ്ട് കാരണങ്ങളുണ്ട്. ഒന്ന്, ഐഎഎഫിന്റെ കഴിവുകളെ സി-295 ട്രാൻസ്‌പോർട്ട് വിമാനം മെച്ചപ്പെടുത്തും. രണ്ട്, ഒരു ജനതയെ സംബന്ധിച്ചിടത്തോളം ഇതൊരു പുതിയ യുഗത്തിന്റെ തുടക്കമാണ്. ആത്മനിർഭർ ഭാരതിന് വേണ്ടി ഈ പ്ലാന്റിൽ നിന്നും ആദ്യത്തെ 16 വിമാനങ്ങൾ പുറത്തിറക്കിയ ശേഷം, 17-ാമത്തെ വിമാനം ഭാരതത്തിൽ നിർമ്മിക്കും എന്നതും ഇന്ത്യൻ വ്യോമയാന വ്യവസായത്തെ സംബന്ധിച്ചിടത്തോളം വലിയ ഒരു ചുവടുവയ്പ്പായിരിക്കും.
Crime
കൊലപ്പെടുത്തി മരത്തിൽ കെട്ടി തൂക്കിയ നിലയിൽ ദൽഹിയിൽ മലയാളി വ്യവസായിയുടെ മൃതദേഹം കണ്ടെത്തി
ന്യൂദൽഹി . ദൽഹിയിൽ മലയാളി വ്യവസായിയെ കൊലപ്പെടുത്തി വീടിന് സമീപമുള്ള പാർക്കിലെ മരത്തിൽ കെട്ടിത്തൂക്കിയ നിലയിൽ കണ്ടെത്തി. എസ്എൻഡിപി ദ്വാരക ശാഖയുടെ സെക്രട്ടറി ആയിരുന്ന, തിരുവല്ല മേപ്രാൽ കൈലാത്ത് ഹൗസിൽ പി.പി സുജാതൻ (60) നെ ആണ് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തുന്നത്. സുജാതൻ താമസിച്ചിരുന്ന വീടിനു സമീപമുള്ള പാർക്കിലാണ് മൃതദേഹം കണ്ടെത്തുന്നത്.
പാർക്കിൽ പ്രഭാതസവാരിക്ക് വന്നവരാണ് മൃതദേഹം ആദ്യം കാണുന്നത്. മൃതദേഹം കെട്ടി തൂക്കിയ നിലയിലായിരുന്നു. മൃതദേഹത്തിന്റെ കഴുത്തിലും കൈയ്യിലും അക്രമിക്കപ്പെട്ടതിന്റെ പാടുകൾ ഉണ്ട്. ദ്വാരകയ്‌ക്ക് സമീപമുള്ള തിരുപ്പതി പബ്ലിക് സ്കൂളിന് സമീപമാണ് സുജാതൻ താമസിച്ചു വന്നിരുന്നത്. വ്യാഴാഴ്ച രാത്രി ഒൻപതുമണിയോടെ ബിസിനസ് ആവശ്യങ്ങളുമായി ബന്ധപ്പെട്ട് ജയ്‌പൂരിലേക്ക് പോകാൻ വീട്ടിൽ നിന്നും ഇറങ്ങിയതാണെന്നാണ് ബന്ധുക്കൾ പറയുന്നത്.
സുജാതന്റെ ബാഗ് പോലീസ് കണ്ടെത്തിയിട്ടുണ്ട്. പേഴ്‌സ്, മൊബൈൽ ഫോൺ എന്നിവ ബാഗിൽ നിന്നും നഷ്ടപ്പെട്ടിട്ടുണ്ട്. സുജാതൻ ധരിച്ചിരുന്ന ഷർട്ട് ഉപയോഗിച്ചാണ് മൃതദേഹം മരത്തിൽ കെട്ടിത്തൂക്കിയതെന്നാണ് പോലീസ് പറയുന്നത്. മൃതദേഹം ഹരിനഗർ ദീൻദയാൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്. സംസ്കാരം ദൽഹിയിൽ തന്നെ നടത്തും. പ്രീതിയാണ് ഭാര്യ. ശാന്തിപ്രിയ, കോളേജ് വിദ്യാർത്ഥിയായ അമൽ എന്നിവരാണ് മക്കൾ.
-
Entertainment2 years agoസെന്‍സര്‍ ബോർഡ് ‘മാർക്ക് ആന്റണി’ക്ക് 6.5 ലക്ഷം കൈക്കൂലി വാങ്ങിയെന്ന് വിശാൽ, അന്വേഷണം പ്രഖ്യാപിച്ച് കേന്ദ്രം
-
Latest News2 years agoവനിതാ സംവരണ ബില്ലിൽ രാഷ്ട്രപതി ദ്രൗപതി മുർമു ഒപ്പുവെച്ചു, നിയമമായി
-
Latest News2 years agoഅക്രമം പരസ്യമായി വാദിക്കുന്ന തീവ്രവാദികളെ കാനഡ സ്വീകരിക്കുന്നു – എസ് ജയശങ്കർ
-
Latest News2 years agoസൗന്ദര്യ വര്‍ധക ഉല്പന്നങ്ങള് ഉപയോഗിക്കുന്നവരിൽ വൃക്ക രോഗം കണ്ടെത്തി
-
Latest News2 years agoഭൂമി വിട്ട് പുതിയ ഭ്രമണപഥത്തിലേക്ക് കുതിച്ചുയർന്ന് ആദിത്യ എൽ1
-
Interview6 years agoപ്രതി “പൂവങ്കോഴി” ആണെങ്കിലും പ്രതികരിക്കാതെ മഞ്ജു വാര്യർ
-
Latest News2 years agoപ്രധാനമന്ത്രി നരേന്ദ്രമോദി ഒമ്പത് വന്ദേ ഭാരത് ട്രെയിനുകള്‍ പുതുതായി ഞായറാഴ്ച ഫ്ലാഗ് ഓഫ് ചെയ്യും
-
Crime2 years agoപൊന്നാനി മാതൃശിശു ആശുപത്രിയിൽ എട്ട് മാസം ഗർഭിണിയായ യുവതിക്ക് രക്തം മാറി നൽകി ഗുരുതര വീഴ്ച

