Latest News
ഖലിസ്ഥാൻ ഒരിക്കലും യാഥാർത്ഥ്യമാകില്ലെന്ന് സിഖ് നേതാവ് എം.എസ് ബിട്ട
ന്യൂഡൽഹി . ഇന്ത്യയുടെ അഖണ്ഡതയ്ക്ക് ഭംഗം വരുത്തുന്ന നിലപാടുകളെ സിഖ് സമുദായം ഒരുമിച്ച് നേരിടുമെന്നും ഖലിസ്ഥാൻ ഒരിക്കലും യാഥാർത്ഥ്യമാകില്ലെന്നും സിഖ് നേതാവും അഖിലേന്ത്യാ ആന്റി ടെററിസ്റ്റ് ഫ്രണ്ട് ചെയർമാനുമായ എം.എസ് ബിട്ട. ഇന്ത്യയെ അപകീർത്തിപ്പെടുത്താനുളള കനേഡിയൻ ഭരണകൂടത്തിന്റെ ശ്രമങ്ങൾ വെച്ചുപെറുപ്പിക്കില്ലെന്നു പറഞ്ഞ ബിട്ട, ഇന്ത്യയെ തകർക്കുന്നതിനോ വിഭജിക്കുന്നതിനോ വേണ്ടിയുളള അജണ്ടയുടെ ഭാഗമായി ആരെങ്കിലും പ്രവർത്തിക്കുന്നുണ്ടെങ്കിൽ ഞങ്ങൾ അതിനെ നേരിടുമെന്നും പറയുകയുണ്ടായി.
കനേഡിയൻ ഗവൺമെന്റ് ഇന്ത്യാ വിരുദ്ധ നയങ്ങളെ പ്രോത്സാഹിപ്പിക്കുകയാണ്. ഖലിസ്ഥാൻ വോട്ടിന് വേണ്ടിയാണ് കനേഡിയൻ സർക്കാരിന്റെ ശ്രമം. രാജ്യത്തിന്റെ അഖണ്ഡതയ്ക്ക് കോട്ടം തട്ടുന്ന പരിശ്രമങ്ങളെ സിഖ് സമൂഹം ഒന്നിച്ചുനിന്ന് പ്രതിരോധിക്കും, ബിട്ട പറഞ്ഞു. ‘നിങ്ങൾ കണ്ട ഇന്ത്യയിൽ നിന്ന് ഒത്തിരി മുന്നിലാണ് ഇപ്പോഴത്തെ ഭാരതം’ എന്ന് ഇന്ത്യയുടെ വിഭജനത്തിനായി കാത്തിരിക്കുന്നവരോടായി എം.എസ് ബിട്ട പറഞ്ഞു.
ഭാരതത്തെ ലോകരാഷ്ട്രങ്ങൾക്ക് മുന്നിൽ മോശമായി ചിത്രീകരിക്കാനുളള ശ്രമങ്ങളെ ഞങ്ങൾ അംഗീകരിക്കില്ല. പാകിസ്താന്റെ അജണ്ടകളും ഇവിടെ വിലപോകില്ല. രാജ്യത്തിനകത്തും പുറത്തുമുള്ള സിഖ് സമുദായവും ഗുരുദ്വാരകളും രാജ്യത്തിന്റെ അഖണ്ഡതക്കായി ഒരുമിച്ച് നിൽക്കണം. ഖലിസ്ഥാൻ ഭീകരതക്കെതിരെ പോരാടാൻ എല്ലാവരും തയ്യാറാകണം, ബിട്ട പറഞ്ഞു.
ഖലിസ്ഥാന്‍ വേണ്ടിയുള്ള ആഹ്വാനങ്ങൾ ഉയരുമ്പോൾ ഇന്ത്യയിലുടനീളമുള്ള എല്ലാ ഗുരുദ്വാരകളിലെയും മുഴുവൻ അംഗങ്ങളുടെയും യോഗം ചേരണം. യോഗത്തിൽ രാജ്യത്തെ വിഭജിക്കാനുളള ശ്രമങ്ങളെ ഐകകണ്ഠേന പരാജയപ്പെടുത്തണം. ഒരു പ്രത്യേക ഖലിസ്ഥാനെ സിഖ് സമുദായം ആഗ്രഹിക്കുന്നില്ലെന്ന് ഒരിക്കൽ കൂടി യോഗത്തിൽ പരസ്യ പ്രഖ്യാപനം നടത്തണമെന്നും ബിട്ട ആവശ്യപ്പെട്ടു.
Crime
കൊലപ്പെടുത്തി മരത്തിൽ കെട്ടി തൂക്കിയ നിലയിൽ ദൽഹിയിൽ മലയാളി വ്യവസായിയുടെ മൃതദേഹം കണ്ടെത്തി
ന്യൂദൽഹി . ദൽഹിയിൽ മലയാളി വ്യവസായിയെ കൊലപ്പെടുത്തി വീടിന് സമീപമുള്ള പാർക്കിലെ മരത്തിൽ കെട്ടിത്തൂക്കിയ നിലയിൽ കണ്ടെത്തി. എസ്എൻഡിപി ദ്വാരക ശാഖയുടെ സെക്രട്ടറി ആയിരുന്ന, തിരുവല്ല മേപ്രാൽ കൈലാത്ത് ഹൗസിൽ പി.പി സുജാതൻ (60) നെ ആണ് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തുന്നത്. സുജാതൻ താമസിച്ചിരുന്ന വീടിനു സമീപമുള്ള പാർക്കിലാണ് മൃതദേഹം കണ്ടെത്തുന്നത്.
പാർക്കിൽ പ്രഭാതസവാരിക്ക് വന്നവരാണ് മൃതദേഹം ആദ്യം കാണുന്നത്. മൃതദേഹം കെട്ടി തൂക്കിയ നിലയിലായിരുന്നു. മൃതദേഹത്തിന്റെ കഴുത്തിലും കൈയ്യിലും അക്രമിക്കപ്പെട്ടതിന്റെ പാടുകൾ ഉണ്ട്. ദ്വാരകയ്ക്ക് സമീപമുള്ള തിരുപ്പതി പബ്ലിക് സ്കൂളിന് സമീപമാണ് സുജാതൻ താമസിച്ചു വന്നിരുന്നത്. വ്യാഴാഴ്ച രാത്രി ഒൻപതുമണിയോടെ ബിസിനസ് ആവശ്യങ്ങളുമായി ബന്ധപ്പെട്ട് ജയ്പൂരിലേക്ക് പോകാൻ വീട്ടിൽ നിന്നും ഇറങ്ങിയതാണെന്നാണ് ബന്ധുക്കൾ പറയുന്നത്.
സുജാതന്റെ ബാഗ് പോലീസ് കണ്ടെത്തിയിട്ടുണ്ട്. പേഴ്സ്, മൊബൈൽ ഫോൺ എന്നിവ ബാഗിൽ നിന്നും നഷ്ടപ്പെട്ടിട്ടുണ്ട്. സുജാതൻ ധരിച്ചിരുന്ന ഷർട്ട് ഉപയോഗിച്ചാണ് മൃതദേഹം മരത്തിൽ കെട്ടിത്തൂക്കിയതെന്നാണ് പോലീസ് പറയുന്നത്. മൃതദേഹം ഹരിനഗർ ദീൻദയാൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്. സംസ്കാരം ദൽഹിയിൽ തന്നെ നടത്തും. പ്രീതിയാണ് ഭാര്യ. ശാന്തിപ്രിയ, കോളേജ് വിദ്യാർത്ഥിയായ അമൽ എന്നിവരാണ് മക്കൾ.
-
Entertainment2 years agoസെന്‍സര്‍ ബോർഡ് ‘മാർക്ക് ആന്റണി’ക്ക് 6.5 ലക്ഷം കൈക്കൂലി വാങ്ങിയെന്ന് വിശാൽ, അന്വേഷണം പ്രഖ്യാപിച്ച് കേന്ദ്രം
-
Latest News2 years agoവനിതാ സംവരണ ബില്ലിൽ രാഷ്ട്രപതി ദ്രൗപതി മുർമു ഒപ്പുവെച്ചു, നിയമമായി
-
Latest News2 years agoഅക്രമം പരസ്യമായി വാദിക്കുന്ന തീവ്രവാദികളെ കാനഡ സ്വീകരിക്കുന്നു – എസ് ജയശങ്കർ
-
Latest News2 years agoസൗന്ദര്യ വര്‍ധക ഉല്പന്നങ്ങള് ഉപയോഗിക്കുന്നവരിൽ വൃക്ക രോഗം കണ്ടെത്തി
-
Latest News2 years agoഭൂമി വിട്ട് പുതിയ ഭ്രമണപഥത്തിലേക്ക് കുതിച്ചുയർന്ന് ആദിത്യ എൽ1
-
Interview6 years agoപ്രതി “പൂവങ്കോഴി” ആണെങ്കിലും പ്രതികരിക്കാതെ മഞ്ജു വാര്യർ
-
Latest News2 years agoപ്രധാനമന്ത്രി നരേന്ദ്രമോദി ഒമ്പത് വന്ദേ ഭാരത് ട്രെയിനുകള്‍ പുതുതായി ഞായറാഴ്ച ഫ്ലാഗ് ഓഫ് ചെയ്യും
-
Crime2 years agoപൊന്നാനി മാതൃശിശു ആശുപത്രിയിൽ എട്ട് മാസം ഗർഭിണിയായ യുവതിക്ക് രക്തം മാറി നൽകി ഗുരുതര വീഴ്ച

