Latest News
ആ ‘പിവി താനല്ല’, മാസപ്പടി വിവാദങ്ങൾക്ക് വ്യക്തതയില്ല, തനിക്കും മകൾക്കും എതിരായ ആരോപണങ്ങൾ നിഷേധിച്ച് പിണറായി വിജയൻ

തിരുവനന്തപുരം . മാസപ്പിടി വിവാദത്തിൽ തനിക്കും മകൾക്കും എതിരായ ആരോപണങ്ങൾ നിഷേധിക്കാനായി മാധ്യങ്ങളുടെ മുന്നിലെത്തി മുഖ്യമന്ത്രി പിണറായി വിജയൻ. ഡയറിയിൽ പരാമർശിക്കുന്ന പിവി താനല്ല എന്നാണ് പിണറായി പറഞ്ഞത്. മാസപ്പടി വിവാദങ്ങൾക്ക് വ്യക്തമായ ഉത്തരം നൽകാതെയാണ് മുഖ്യമന്ത്രി പത്രസമ്മേളനം അവസാനിപ്പിച്ചത്. ആരോപണങ്ങളിൽ പരാമർശിക്കപ്പെടുന്ന പിവി താനല്ലെന്ന് പറഞ്ഞ മുഖ്യമന്ത്രി വിഷയത്തിൽ കൂടുതൽ വ്യക്തത നൽകാണും തയ്യാറായില്ല.
പിവി താനല്ല, അത് താനാണെന്ന് കേന്ദ്ര ഏജൻസികൾ വരുത്തി തീർക്കാൻ ശ്രമിക്കുകയാണെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. ഏജൻസികൾ തന്റെ പേര് ഉപയോഗിക്കുന്നതിന് പിന്നിൽ രാഷ്‌ട്രീയ ലക്ഷ്യങ്ങളാണെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി. ഒരു ഐടി കമ്പനി ആകുമ്പോൾ സേവനങ്ങളൊക്കെ നൽകിയെന്ന് വരാമെന്നു പറഞ്ഞ പിണറായി വിജയൻ എന്ത് സേവനമാണ് നൽകിയതെന്നും പറഞ്ഞില്ലേ. ‘അതിനെ ഒന്നും വലിയ കാര്യമാക്കേണ്ട കാര്യമില്ല’ എന്നായിരുന്നു പിണറായിയുടെ വാക്കുകൾ.
തന്റെ സാമ്പത്തിക കാര്യങ്ങളിൽ ഒരു സുതാര്യ കുറവുമില്ല. ഒരിടത്തും കണക്ക് മറച്ചുവെച്ചിട്ടില്ല. പിണറായി വിജയനെ ഇടിച്ചുതാഴ്‌ത്താനുള്ള ശ്രമമാണ് നടക്കുന്നത്. മാദ്ധ്യമങ്ങൾക്ക് ഇക്കാര്യത്തിൽ പ്രത്യേക താത്പര്യമുണ്ട്. പിന്നിൽ രാഷ്‌ട്രീയ താത്പര്യങ്ങൾവെച്ചാണ് പലരും പ്രവർത്തിക്കുന്നതെന്നും പിണറായി വിജയൻ പറയുകയുണ്ടായി.
തന്റെ ശബ്ദത്തിന് ചെറിയ പ്രശ്‌നമുണ്ടായിരുന്നത് കൊണ്ടാണ് ഇത്രയും കാലം മാദ്ധ്യമങ്ങളെ കാണാതിരുന്നതെന്നാണ് പിണറായി പറയുന്നത്. ആവശ്യമുള്ള ഘട്ടങ്ങളിൽ മാദ്ധ്യമങ്ങളെ കണ്ടിട്ടുണ്ട്. ഇനിയും അത് തുടരും. മാദ്ധ്യമങ്ങളെ കാണാതിരുന്നതിൽ അസ്വഭാവിക ഇല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
മുഖ്യമന്ത്രി പത്രസമ്മേളനം അവസാനിപ്പിക്കുന്നത്, മാസപ്പടി വിവാദങ്ങൾക്ക് വ്യക്തമായ ഉത്തരം നൽകാതെ തന്നെയാണ്. ആരോപണങ്ങളിൽ പരാമർശിക്കപ്പെടുന്ന പിവി താനല്ലെന്ന് പറഞ്ഞ മുഖ്യമന്ത്രി വിഷയത്തിൽ കൂടുതൽ വ്യക്തത നൽകാണും തയ്യാറായില്ല. മാദ്ധ്യമങ്ങളെയും കേന്ദ്ര ഏജൻസികളെയും കുറ്റപ്പെടുത്താനാണ് പിണറായി വിജയൻ ശ്രമിച്ചത്. തന്നെ ഇടിച്ചുതാഴ്‌ത്താനുള്ള ശ്രമം നടക്കുന്നുവെന്നും മാധ്യമങ്ങൾക്കെതിരെ ആരോപണം നടത്തി. മകൾ വീണയുടെ കമ്പനിയ്‌ക്ക് പണം നൽകിയത് സേവനം നൽകിയതിന്റെ പേരിലാണെന്ന് ഒറ്റവാക്കിൽ പറഞ്ഞു വിഷയത്തിൽ നിന്നും മുഖ്യമന്ത്രി ഒഴിഞ്ഞു മാറുകയായിരുന്നു.
Crime
കൊലപ്പെടുത്തി മരത്തിൽ കെട്ടി തൂക്കിയ നിലയിൽ ദൽഹിയിൽ മലയാളി വ്യവസായിയുടെ മൃതദേഹം കണ്ടെത്തി

ന്യൂദൽഹി . ദൽഹിയിൽ മലയാളി വ്യവസായിയെ കൊലപ്പെടുത്തി വീടിന് സമീപമുള്ള പാർക്കിലെ മരത്തിൽ കെട്ടിത്തൂക്കിയ നിലയിൽ കണ്ടെത്തി. എസ്എൻഡിപി ദ്വാരക ശാഖയുടെ സെക്രട്ടറി ആയിരുന്ന, തിരുവല്ല മേപ്രാൽ കൈലാത്ത് ഹൗസിൽ പി.പി സുജാതൻ (60) നെ ആണ് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തുന്നത്. സുജാതൻ താമസിച്ചിരുന്ന വീടിനു സമീപമുള്ള പാർക്കിലാണ് മൃതദേഹം കണ്ടെത്തുന്നത്.
പാർക്കിൽ പ്രഭാതസവാരിക്ക് വന്നവരാണ് മൃതദേഹം ആദ്യം കാണുന്നത്. മൃതദേഹം കെട്ടി തൂക്കിയ നിലയിലായിരുന്നു. മൃതദേഹത്തിന്റെ കഴുത്തിലും കൈയ്യിലും അക്രമിക്കപ്പെട്ടതിന്റെ പാടുകൾ ഉണ്ട്. ദ്വാരകയ്‌ക്ക് സമീപമുള്ള തിരുപ്പതി പബ്ലിക് സ്കൂളിന് സമീപമാണ് സുജാതൻ താമസിച്ചു വന്നിരുന്നത്. വ്യാഴാഴ്ച രാത്രി ഒൻപതുമണിയോടെ ബിസിനസ് ആവശ്യങ്ങളുമായി ബന്ധപ്പെട്ട് ജയ്‌പൂരിലേക്ക് പോകാൻ വീട്ടിൽ നിന്നും ഇറങ്ങിയതാണെന്നാണ് ബന്ധുക്കൾ പറയുന്നത്.
സുജാതന്റെ ബാഗ് പോലീസ് കണ്ടെത്തിയിട്ടുണ്ട്. പേഴ്‌സ്, മൊബൈൽ ഫോൺ എന്നിവ ബാഗിൽ നിന്നും നഷ്ടപ്പെട്ടിട്ടുണ്ട്. സുജാതൻ ധരിച്ചിരുന്ന ഷർട്ട് ഉപയോഗിച്ചാണ് മൃതദേഹം മരത്തിൽ കെട്ടിത്തൂക്കിയതെന്നാണ് പോലീസ് പറയുന്നത്. മൃതദേഹം ഹരിനഗർ ദീൻദയാൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്. സംസ്കാരം ദൽഹിയിൽ തന്നെ നടത്തും. പ്രീതിയാണ് ഭാര്യ. ശാന്തിപ്രിയ, കോളേജ് വിദ്യാർത്ഥിയായ അമൽ എന്നിവരാണ് മക്കൾ.
-
Crime2 years ago
നവ്യ നായരുമായി ഡേറ്റിംഗ് സച്ചിന് സാവന്തിന് ഹരം, ലക്ഷങ്ങള്‍ വിലപിടിപ്പിള്ള ആഭരണങ്ങള്‍ നൽകി, നവ്യയെ കാണാൻ 10 തവണ കൊച്ചിക്ക് പറന്നു
-
Entertainment2 years ago
സിനിമാ – സീരിയൽ താരം അപർണ നായർ വീട്ടിൽ തൂങ്ങി മരിച്ചനിലയിൽ
-
Latest News2 years ago
പുതുപ്പള്ളിയിൽ ജെയ്ക് നിലം പൊത്തി, ചാണ്ടി ഉമ്മനു റെക്കോർഡ് ഭൂരിപക്ഷം.
-
Crime2 years ago
അപർണ പി.നായർ ജീവനൊടുക്കിയത് മനം നൊന്ത് , അന്ത്യ യാത്രയെ പറ്റി പറഞ്ഞത് അമ്മയോട് മാത്രം
-
Latest News1 year ago
തീര്‍ത്ഥാടന കേന്ദ്രങ്ങളെ ബന്ധിപ്പിക്കുന്ന വന്ദേ ഭാരത് സർവീസിന്റെ സാധ്യത പഠനം നടക്കുന്നു
-
Entertainment2 years ago
‘മോഹൻലാൽ മന്ത്രിയാകും, കാവ്യക്ക് ഭർതൃയോഗം ഇല്ല’ വയറ്റിപ്പിഴപ്പ് ജ്യോതിഷിയുടെ പ്രവചങ്ങൾ വൈറൽ
-
Interview5 years ago
മനസ്സുതുറന്ന് അനിൽ രാധാകൃഷ്ണൻ മേനോൻ
-
Entertainment1 year ago
നാലാമത്തെ കുഞ്ഞിനെ ദത്തെടുത്ത് മോഹൻ ലാലിന്റെ മകൾ വിസ്മയ