Entertainment
‘അന്തം കമ്മികൾക്ക് മാധവൻ ഇനി സംഘിയാവും’ ഹരീഷ് പേരടി

പൂനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് ചെയർമാനായി നിയമിക്കപ്പെട്ട നടൻ മാധവനെ അഭിനന്ദിച്ച് ഹരീഷ് പേരടി. വെള്ളിയാഴ്ചയാണ് മാധവനെ കേന്ദ്ര വാർത്താ വിതരണ മന്ത്രാലയം പൂനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് ചെയർമാനായി നിയമിക്കുന്നത്. നടൻ മാധവനെ അഭിനന്ദിച്ച് ഫേസ്ബുക്കിൽ പങ്കുവെച്ച പോസ്റ്റിലാണ് ഹരീഷ് പേരടി ആശംസകൾ അറിയിച്ചിരിക്കുന്നത്.
എന്തിലും രാഷ്‌ട്രീയം കാണുന്ന ഇടതുപക്ഷത്തെ കടന്നാക്രമിച്ച് കൊണ്ടാണ് ഹരീഷ് പേരടിയുടെ ഫേസ്ബുക്ക് പോസ്റ്റ്. പദവിക്ക് മാധവൻ അർഹനാണെന്നും സിനിമാജീവിതാനുഭവമാണ് മാധവനെ ഇതിന് യോഗ്യനാക്കിയെതെന്നും ഹരീഷ് പേരടി പറഞ്ഞു. അതേസമയം തന്നെ കേരളത്തിലെ അന്തംകമ്മികൾ മാധവനെ ഇതോടെ സംഘിയാക്കുമെന്നും ഹരീഷ് പേരടി പറഞ്ഞിട്ടുണ്ട്.
വ്യക്തിപരമായി മാധവനെ ഇഷ്ടാണെങ്കിലും അന്ധമായ പാർട്ടി അടിമത്വം അതിന് അനുവദിക്കുന്നില്ല. ബുദ്ധിയുറക്കുന്നതിന് മുൻപ് ബാലസംഘം വഴി കുത്തിവെക്കുന്ന വിശ്വാസമാണ് ഇതെന്നും അങ്ങനെ എളുപ്പത്തിൽ മാറ്റാൻ പറ്റില്ല. തങ്ങളുടെ ഇടയിലെ ബുദ്ധി കൂടിയ ചേട്ടൻമാർ മാധവന്റെ പഴയ സിനിമകളിലെ അരാഷ്‌ട്രിയത ചികഞ്ഞെടുത്ത് അതിനെതിരെ ലേഖനമെഴുതി പ്രസിദ്ധികരിക്കുമെന്ന് ഹരീഷ് പേരടി പറഞ്ഞു. പൂനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് പ്രസിഡന്റായും ഗവേണിംഗ് കൗൺസിൽ ചെയർമാനായും മാധവനെ വെള്ളിയാഴ്ചയാണ് നിയമിച്ചത്. മുൻ പ്രസിഡന്റ് ശേഖർ കപൂറിന്റെ കാലാവധി 2023 മാർച്ച് 3ന് അവസാനിച്ചതോടെയാണ് മാധവന്റെ നിയമനം.
ഹരീഷ് പേരടിയുടെ പോസ്റ്റ് ഇങ്ങനെയാണ്. ‘പ്രിയപ്പെട്ട മാധവൻ സാർ..അഭിവാദ്യങ്ങൾ താങ്കൾ എന്തുകൊണ്ടും ആ പദവിക്ക് അർഹനാണ് പല ഭാഷകളിലായി വർഷങ്ങളായുള്ള താങ്കളുടെ സിനിമാജീവിതാനുഭവം തന്നെയാണ് അതിന് നിങ്ങളെ യോഗ്യനാക്കുന്നത്പക്ഷെ. നാളെ മുതൽ കേരളത്തിലെ ഞങ്ങൾ അന്തം കമ്മികൾക്കിടയിൽ നിങ്ങൾ സംഘിയെന്ന ഓമനപേരിൽ അറിയപ്പെടും. വ്യക്തിപരമായി താങ്കളെ ഞങ്ങൾക്കിഷ്ടമാണെങ്കിലും ഞങ്ങളുടെ അന്ധമായ പാർട്ടി അടിമത്വം അതിന് അനുവദിക്കുന്നില്ല. ബുദ്ധിയുറക്കുന്നതിന് മുൻപ് ബാലസംഘം വഴി കുത്തിവെക്കുന്ന വിശ്വാസമല്ലെ അങ്ങിനെ എളുപ്പത്തിൽ മാറ്റാൻ പറ്റില്ല.
ഇനി ഞങ്ങളുടെ ഇടയിലെ ബുദ്ധി കൂടിയ ചേട്ടൻമാർ നിങ്ങളുടെ പഴയ സിനിമകളിലെ അരാഷ്‌ട്രിയത ഉറക്കമൊഴിഞ്ഞ് ചികഞ്ഞെടുത്ത് അതിനെതിരെ ലേഖനമെഴുതി ഞങ്ങളുടെ സ്വന്തം ദേശാഭിമാനിയിൽ പ്രസിദ്ധികരിക്കും അതുകൊണ്ടോന്നും ഏതെങ്കിലും ദേശാഭിമാനിയുടെ സർഗ്ഗോത്സവത്തിന് നിങ്ങൾ മുഖ്യാഥിതിയായി വരാതിരിക്കരുത്. ഞങ്ങളോടുള്ള ഇഷ്ടം കൊണ്ട് നിങ്ങൾ വരാമെന്ന് സമ്മതിച്ചാലും വരുന്ന വഴിക്ക് സൈബർ സഖാക്കളുടെ ആക്രമണം അധികമായാൽ പാതിവഴിയിൽ വെച്ച് നിങ്ങളോട് വരണ്ടാ എന്നും ഉത്തരവാദിത്വപ്പെട്ടവർ പറയും അതൊക്കെ ഒരു പാർട്ടി നടപ്പ് മാത്രമാണ്. എന്നാലും നിങ്ങൾ ഇങ്ങിനെയൊക്കെയായതിൽ നല്ല സങ്കടമുണ്ട് കരഞ്ഞ് തീർക്കട്ടെ ഓടി വരി നാട്ടാരെ ഇമ്മളെ മാധവൻ പോയെ ഓൻ സംഘിയായെ’.
Entertainment
സെന്‍സര്‍ ബോർഡ് ‘മാർക്ക് ആന്റണി’ക്ക് 6.5 ലക്ഷം കൈക്കൂലി വാങ്ങിയെന്ന് വിശാൽ, അന്വേഷണം പ്രഖ്യാപിച്ച് കേന്ദ്രം

ചെന്നൈ . തന്റെ പുതിയ സിനിമയായ മാർക്ക് ആന്‍റണിയുടെ ഹിന്ദി പതിപ്പിന്റെ പ്രദര്‍ശനത്തിനും സര്‍ട്ടിഫിക്കറ്റിനുമായി മുംബൈയിലെ സെന്‍സര്‍ ബോര്‍ഡിലെ ഉദ്യോഗസ്ഥര്‍ക്ക് 6.5 ലക്ഷം കൈക്കൂലി കൊടുക്കേണ്ടി വന്നുവെന്ന വെളിപ്പെടുത്തലുമായി നടന്‍ വിശാല്‍ രംഗത്ത്. ചിത്രത്തിന്റെ സ്ക്രീനിങ്ങിന് മൂന്നു ലക്ഷവും, യു/എ സർട്ടിഫിക്കറ്റ് കിട്ടാൻ മൂന്നര ലക്ഷം രൂപയും നൽകേണ്ടി വന്നെന്നാണ് വിശാല്‍ എക്സില്‍ പങ്കുവെച്ച അഴിമതി ആരോപണത്തിൽ പറഞ്ഞിട്ടുള്ളത്. സംഭവത്തിൽ, ഇത്തരമൊരു അവസ്ഥ നിര്‍ഭാഗ്യകരമാണെന്നും ഉടന്‍ അന്വേഷണം നടത്തുമെന്നും കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്.
നടന്‍ വിശാലിന് സ്ക്രീനിങ്ങിനും, യു/എ സർട്ടിഫിക്കറ്റ് കിട്ടാനുമായി കൈക്കൂലി വാങ്ങിയ വ്യക്തികളുടെ പേരു വിവരങ്ങളും പണമയച്ചുകൊടുത്ത ബാങ്ക് അക്കൗണ്ട് നമ്പറുകളും നടന്‍ സമൂഹമാധ്യമത്തില്‍ പങ്കുവെച്ചിട്ടുണ്ട്. ആരോപണത്തില്‍ അന്വേഷണം നടത്താനായി വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം മുതിർന്ന ഉദ്യോഗസ്ഥനെ ഉടൻ മുംബൈയ്‌ക്ക് അയച്ചിട്ടുണ്ട്. വിശാൽ ഉന്നയിച്ച ആരോപണത്തിലുൾപ്പെട്ടവർക്കെതിരെ കർശന നടപടിയെടുക്കുമെന്ന് വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം അറിയിച്ചിരിക്കുകയാണ്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും മഹാരാഷ്‌ട്ര മുഖ്യമന്ത്രിയേയും ടാഗ് ചെയ്തുകൊണ്ടാണ് വിശാൽ ഇത് സംബന്ധിച്ച വീഡിയോ എക്സില്‍ പങ്കുവെച്ചിട്ടുള്ളത്. സിനിമയില്‍ അഴിമതി കാണിക്കുന്നതില്‍ കുഴപ്പമില്ലെന്നും എന്നാൽ യഥാര്‍ത്ഥ ജീവിതത്തില്‍ അഴിമതി കാണുന്നത് ദഹിക്കില്ലെന്നും വിശാലിന്റെ സമൂഹമാധ്യമ പോസ്റ്റിൽ പറഞ്ഞിരിക്കുന്നു. രവിചന്ദ്രൻ സംവിധാനം ചെയ്ത മാർക്ക് ആന്‍റണി ടൈം ട്രാവൽ ചിത്രമാണ്. വിശാലും എസ്. ജെ സൂര്യയുമാണ് പ്രധാന വേഷത്തില്‍ ഈ ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നത്.
-
Crime2 years ago
നവ്യ നായരുമായി ഡേറ്റിംഗ് സച്ചിന് സാവന്തിന് ഹരം, ലക്ഷങ്ങള്‍ വിലപിടിപ്പിള്ള ആഭരണങ്ങള്‍ നൽകി, നവ്യയെ കാണാൻ 10 തവണ കൊച്ചിക്ക് പറന്നു
-
Entertainment2 years ago
സെന്‍സര്‍ ബോർഡ് ‘മാർക്ക് ആന്റണി’ക്ക് 6.5 ലക്ഷം കൈക്കൂലി വാങ്ങിയെന്ന് വിശാൽ, അന്വേഷണം പ്രഖ്യാപിച്ച് കേന്ദ്രം
-
Latest News2 years ago
വനിതാ സംവരണ ബില്ലിൽ രാഷ്ട്രപതി ദ്രൗപതി മുർമു ഒപ്പുവെച്ചു, നിയമമായി
-
Latest News2 years ago
സൗന്ദര്യ വര്‍ധക ഉല്പന്നങ്ങള് ഉപയോഗിക്കുന്നവരിൽ വൃക്ക രോഗം കണ്ടെത്തി
-
Latest News2 years ago
അക്രമം പരസ്യമായി വാദിക്കുന്ന തീവ്രവാദികളെ കാനഡ സ്വീകരിക്കുന്നു – എസ് ജയശങ്കർ
-
Entertainment2 years ago
സിനിമാ – സീരിയൽ താരം അപർണ നായർ വീട്ടിൽ തൂങ്ങി മരിച്ചനിലയിൽ
-
Latest News2 years ago
ഭൂമി വിട്ട് പുതിയ ഭ്രമണപഥത്തിലേക്ക് കുതിച്ചുയർന്ന് ആദിത്യ എൽ1
-
Crime2 years ago
പൊന്നാനി മാതൃശിശു ആശുപത്രിയിൽ എട്ട് മാസം ഗർഭിണിയായ യുവതിക്ക് രക്തം മാറി നൽകി ഗുരുതര വീഴ്ച