Latest News
വിഗ്രഹ നിര്‍മാണ ശാലകള്‍ അടച്ചുപൂട്ടുന്നു, ഹൈന്ദവ വിരുദ്ധത തുറന്നു കാട്ടി സ്റ്റാലിൻ സർക്കാർ
ചെന്നൈ . സനാതനധര്‍മ്മത്തെ ഉന്മൂലനം ചെയ്യണമെന്ന ഉദയനിധി സ്റ്റാലിന്റെ ആഹ്വാനത്തിന് പിറകെ ഗണേശ വിഗ്രഹനിര്‍മാതാക്കളെ വേട്ടയാടുകയാണ് തമിഴ്നാട്. വിനായക ചതുര്‍ത്ഥിആഘോഷങ്ങള്‍ നടക്കാൻ ദിവസങ്ങള്‍ മാത്രം ബാക്കിനില്ക്കെ ഗണേശ വിഗ്രഹനിര്‍മാതാക്കളെ വേട്ടയാടുകയാണ് സ്റ്റാലിൻ സർക്കാർ.
വിഗ്രഹനിര്‍മാണം ജീവനോപാധിയാക്കിയ നൂറ് കണക്കിന് കരകൗശലത്തൊഴിലാളികളും കുടുംബങ്ങളെയുമാണ് സ്റ്റാലിൻ സർക്കാർ പ്രതിസന്ധിയിലാക്കിയിരിക്കുന്നത്. കാരൂരിലെ സുംഗഗേറ്റ് ഏരിയയില്‍ ഗണേശവിഗ്രഹങ്ങള്‍ നിര്‍മിക്കുന്ന സ്ഥലം കഴിഞ്ഞ ദിവസം സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡ് (പിസിബി) സീല്‍ ചെയ്തു. ആഘോഷങ്ങള്‍ക്കായി നിര്‍മിച്ച നാനൂറ് ഗണേശ വിഗ്രഹങ്ങള്‍ സൂക്ഷിച്ചിരുന്ന ഹാളും അടച്ചുപൂട്ടപെട്ടു.
വിഗ്രഹനിര്‍മാണം മലിനീകരണം സൃഷ്ടിക്കുന്നുവെന്ന് ആരോപിച്ചുകൊണ്ടാണ് ഈ നടപടി. ചട്ടങ്ങള്‍ക്ക് വിരുദ്ധമായി പ്ലാസ്റ്റര്‍ ഓഫ് പാരീസ് (പിഒപി) ഉപയോഗിച്ചെന്ന പരാതിയെ തുടര്‍ന്ന് റവന്യൂ വകുപ്പ് ഉദ്യോഗസ്ഥരും പോലീസും ചേര്‍ന്നാണ് വിഗ്രഹനിര്‍മാണ ശാല അടച്ചുപൂട്ടിച്ചിരിക്കുന്നത്.
ഉരുളക്കിഴങ്ങ് മാവും വെള്ളത്തില്‍ എളുപ്പത്തില്‍ ലയിക്കുന്ന മറ്റ് പ്രകൃതിദത്ത മാവുകളും ഉപയോഗിച്ച് ഒരു ദശാബ്ദത്തിലേറെയായി വിഗ്രഹം നിര്‍മിക്കുന്ന കരകൗശലത്തൊഴിലാളികളുടെ ജീവനോപാധിയാണ് അതി ക്രൂരമെന്നോണം സര്‍ക്കാര്‍ അടച്ച് താഴിട്ടിരിക്കുന്നത്. പലിശയ്‌ക്ക് പണം കടമെടുത്താണ് തങ്ങളില്‍ പലരും ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നതെന്നും ഗണേശ ചതുര്‍ത്ഥി വരുമാനം ലഭിക്കുന്നതിനുള്ള ആകെയുള്ള അവസരമാണെന്നും നിര്‍മാതാക്കള്‍ പരാതി പ്പെടുമ്പോഴാണിത്.
തെങ്കാശിയില്‍ മുരുകന്‍ എന്ന കരകൗശലത്തൊഴിലാളിയുടെ ശാലയും സര്‍ക്കാര്‍ അടച്ചുപൂട്ടിയത്തിൽ പെടും. മതിയായ രാസപരിശോധന നടത്തി താന്‍ തെറ്റ് ചെയ്തുവെന്ന് തെളിഞ്ഞാല്‍ നിർമ്മാണ ശാല പൂട്ടിക്കോളാൻ ആവശ്യപ്പെട്ടും അധികൃതര്‍ അതിന് തയാറായില്ലെന്ന് മുരുകന്‍ പരാതി പറയുന്നു. ശരിയായ രാസപരിശോധന നടത്താതെ വ്യാജകേസുകള്‍ ചമച്ച് ഹിന്ദുആഘോഷങ്ങളെ തകര്‍ക്കാമെന്ന സ്റ്റാലിന്‍ സര്‍ക്കാരിന്റെ നീക്കത്തിനെതിരെ വലിയ പ്രതിഷേധമുയരുമെന്ന് ഹിന്ദുസംഘടനകള്‍ ഇക്കാര്യത്തിൽ സർക്കാണ് മുന്നറിയിപ്പ് നല്കിയിരിക്കുകയാണ്.
18, 19 തീയതികളിലായാണ് രാജ്യമൊട്ടാകെ വിനായകചതുര്‍ത്ഥി ആഘോഷം നടക്കുന്നത്. ഗണപതിയുടെ വിഗ്രഹങ്ങള്‍ വീടുകളിലും പൊതുസ്ഥലങ്ങളിലും ക്ഷേത്രങ്ങളിലും സ്ഥാപിച്ച് ഭക്തര്‍ അനുഗ്രഹം തേടുന്ന അവസരം കൂടിയാണിത്. ഹിന്ദു വിശ്വാസങ്ങള്‍ക്കും ഉത്സവങ്ങള്‍ക്കും എതിരായ സര്‍ക്കാര്‍ നടപടിക്കെതിരെ പ്രതിഷേധം തമിഴ്‌നാട്ടിൽ ശക്തമാവുകയാണ്.
തമിഴ്നാട് സര്‍ക്കാരിന്റെ നീക്കങ്ങള്‍ വിവാദങ്ങൾക്ക് വഴിയൊരുക്കുന്ന സാഹചര്യമാണ് നിലവിലിലുള്ളത്. രാജസ്ഥാന്‍ ഒഡീഷ തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നുള്ള കരകൗശല തൊഴിലാളികൾ വിനായക ചതുർഥി സീസണ്‍ ലക്ഷ്യമിട്ട് ഗണേശ വിഗ്രഹനിര്‍മാണവുമായി തമിഴ്‌നാട്ടിലേക്ക് എത്താറുണ്ട്.
വാൽ കഷ്ണം: ‘വിനാശകാലേ, സ്റ്റാലിനും ഡി എം കെ ക്കും വിപരീത ബുദ്ധി’
Crime
കൊലപ്പെടുത്തി മരത്തിൽ കെട്ടി തൂക്കിയ നിലയിൽ ദൽഹിയിൽ മലയാളി വ്യവസായിയുടെ മൃതദേഹം കണ്ടെത്തി
ന്യൂദൽഹി . ദൽഹിയിൽ മലയാളി വ്യവസായിയെ കൊലപ്പെടുത്തി വീടിന് സമീപമുള്ള പാർക്കിലെ മരത്തിൽ കെട്ടിത്തൂക്കിയ നിലയിൽ കണ്ടെത്തി. എസ്എൻഡിപി ദ്വാരക ശാഖയുടെ സെക്രട്ടറി ആയിരുന്ന, തിരുവല്ല മേപ്രാൽ കൈലാത്ത് ഹൗസിൽ പി.പി സുജാതൻ (60) നെ ആണ് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തുന്നത്. സുജാതൻ താമസിച്ചിരുന്ന വീടിനു സമീപമുള്ള പാർക്കിലാണ് മൃതദേഹം കണ്ടെത്തുന്നത്.
പാർക്കിൽ പ്രഭാതസവാരിക്ക് വന്നവരാണ് മൃതദേഹം ആദ്യം കാണുന്നത്. മൃതദേഹം കെട്ടി തൂക്കിയ നിലയിലായിരുന്നു. മൃതദേഹത്തിന്റെ കഴുത്തിലും കൈയ്യിലും അക്രമിക്കപ്പെട്ടതിന്റെ പാടുകൾ ഉണ്ട്. ദ്വാരകയ്‌ക്ക് സമീപമുള്ള തിരുപ്പതി പബ്ലിക് സ്കൂളിന് സമീപമാണ് സുജാതൻ താമസിച്ചു വന്നിരുന്നത്. വ്യാഴാഴ്ച രാത്രി ഒൻപതുമണിയോടെ ബിസിനസ് ആവശ്യങ്ങളുമായി ബന്ധപ്പെട്ട് ജയ്‌പൂരിലേക്ക് പോകാൻ വീട്ടിൽ നിന്നും ഇറങ്ങിയതാണെന്നാണ് ബന്ധുക്കൾ പറയുന്നത്.
സുജാതന്റെ ബാഗ് പോലീസ് കണ്ടെത്തിയിട്ടുണ്ട്. പേഴ്‌സ്, മൊബൈൽ ഫോൺ എന്നിവ ബാഗിൽ നിന്നും നഷ്ടപ്പെട്ടിട്ടുണ്ട്. സുജാതൻ ധരിച്ചിരുന്ന ഷർട്ട് ഉപയോഗിച്ചാണ് മൃതദേഹം മരത്തിൽ കെട്ടിത്തൂക്കിയതെന്നാണ് പോലീസ് പറയുന്നത്. മൃതദേഹം ഹരിനഗർ ദീൻദയാൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്. സംസ്കാരം ദൽഹിയിൽ തന്നെ നടത്തും. പ്രീതിയാണ് ഭാര്യ. ശാന്തിപ്രിയ, കോളേജ് വിദ്യാർത്ഥിയായ അമൽ എന്നിവരാണ് മക്കൾ.
-
Entertainment2 years agoസെന്‍സര്‍ ബോർഡ് ‘മാർക്ക് ആന്റണി’ക്ക് 6.5 ലക്ഷം കൈക്കൂലി വാങ്ങിയെന്ന് വിശാൽ, അന്വേഷണം പ്രഖ്യാപിച്ച് കേന്ദ്രം
-
Latest News2 years agoവനിതാ സംവരണ ബില്ലിൽ രാഷ്ട്രപതി ദ്രൗപതി മുർമു ഒപ്പുവെച്ചു, നിയമമായി
-
Latest News2 years agoഅക്രമം പരസ്യമായി വാദിക്കുന്ന തീവ്രവാദികളെ കാനഡ സ്വീകരിക്കുന്നു – എസ് ജയശങ്കർ
-
Latest News2 years agoസൗന്ദര്യ വര്‍ധക ഉല്പന്നങ്ങള് ഉപയോഗിക്കുന്നവരിൽ വൃക്ക രോഗം കണ്ടെത്തി
-
Latest News2 years agoഭൂമി വിട്ട് പുതിയ ഭ്രമണപഥത്തിലേക്ക് കുതിച്ചുയർന്ന് ആദിത്യ എൽ1
-
Interview6 years agoപ്രതി “പൂവങ്കോഴി” ആണെങ്കിലും പ്രതികരിക്കാതെ മഞ്ജു വാര്യർ
-
Latest News2 years agoപ്രധാനമന്ത്രി നരേന്ദ്രമോദി ഒമ്പത് വന്ദേ ഭാരത് ട്രെയിനുകള്‍ പുതുതായി ഞായറാഴ്ച ഫ്ലാഗ് ഓഫ് ചെയ്യും
-
Crime2 years agoപൊന്നാനി മാതൃശിശു ആശുപത്രിയിൽ എട്ട് മാസം ഗർഭിണിയായ യുവതിക്ക് രക്തം മാറി നൽകി ഗുരുതര വീഴ്ച

