Latest News
ചന്ദ്രയാന്‍ ദൗത്യത്തെ കളിയാക്കിയ നടൻ പ്രകാശ് രാജിനെതിരെ കേസ്

രാജ്യത്തിന്റെ അഭിമാനമായ മൂന്നാം ചാന്ദ്ര ദൗത്യമായ ചന്ദ്രയാൻ-3-നെ പരിഹസിച്ച് സോഷ്യൽ മീഡിയ പോസ്റ്റിന്റെ നടൻ പ്രകാശ് രാജിനെതിരെ കേസെടുത്ത് പോലീസ്. കർണാടകയിലെ ബാഗൽകോട്ട് പൊലീസാണ് പ്രകാശ് രാജിനെതിരെ കേസെടുത്തത്. ചന്ദ്രയാൻ-3 മിഷനിൽ പോസ്റ്റിട്ടതിന് നടൻ പ്രകാശ് രാജിനെതിരെ പരാതി ലഭിച്ചിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. ‘ഹിന്ദു സംഘടനകളുടെ നേതാക്കൾ നടനെതിരെ ബാഗൽകോട്ട് ജില്ലയിലെ ബനഹട്ടി പോലീസ് സ്റ്റേഷനിൽ പരാതി നൽകിയിട്ടുണ്ടെന്നു പോലീസ് പറഞ്ഞു.
ഞായറാഴ്ച മൈക്രോബ്ലോഗിംഗ് സൈറ്റായ എക്സിൽ ഷർട്ടും ലുങ്കിയും ധരിച്ച ഒരാൾ ചായ പകരുന്ന ഒരു കാരിക്കേച്ചർ നടൻ പ്രകാശ് രാജ് പങ്കുവെക്കുകയായിരുന്നു. ചിത്രം പങ്കുവെച്ചുകൊണ്ട് ‘ചന്ദ്രയാനിൽ നിന്നുള്ള ആദ്യ കാഴ്ച ഇപ്പോൾ എത്തി’ എന്നും എഴുതിയിരുന്നു. #VikramLander #justasking എന്നീ ഹാഷ് ടാഗുകളോടെയാണ് പോസ്റ്റ് പങ്കിട്ടിരുന്നത്.
പോസ്റ്റ് ഇട്ട പിന്നാലെ നടൻ പ്രകാശ് രാജിനെതിരെ രൂക്ഷമായ വിമർശനമാണ് സോഷ്യൽ മീഡിയയിൽ ഉണ്ടായത്. തുടർന്ന് താൻ തമാശരൂപേണ പങ്കുവെച്ച പോസ്റ്റാണിതെന്ന് പ്രകാശ് രാജ് വിശദീകരിക്കുകയായിരുന്നു. ‘വിദ്വേഷം വെറുപ്പിനെ മാത്രം കാണുന്നു… ഞങ്ങളുടെ കേരള ചായക്കടക്കാരനെ ആഘോഷിക്കുന്ന #ആംസ്ട്രോങ് ടൈംസിന്റെ ഒരു തമാശയാണ് ഞാൻ പരാമർശിച്ചത്, ട്രോളന്മാർ കണ്ടത് ഏത് ചായക്കാരനെയാണ്? നിങ്ങൾക്ക് തമാശ മനസിലാകുന്നില്ലെങ്കിൽ നിങ്ങളാണ് തമാശ. GROW UP #justasking” പ്രകാശ് രാജ് പോസ്റ്റുചെയ്തു.
ഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷൻ (ഐഎസ്ആർഒ) റിപ്പോർട്ട് അനുസരിച്ച്, ചന്ദ്രയാൻ -3 ഓഗസ്റ്റ് 23 ന് വൈകിട്ട് ഏകദേശം 6.04ന് ചന്ദ്രനിൽ സോഫ്റ്റ് ലാൻഡ് ചെയ്യാനിരിക്കുകയാണ്. ഈ ദൃശ്യം ഐഎസ്ആർഒ വെബ്സൈറ്റിലും അതിന്റെ യൂട്യൂബ് ചാനലിലും ഫേസ്ബുക്കിലും ദൂർദർശൻ ദേശീയ ചാനലിലും തത്സമയം കാണാനാവുന്നതാണ്. ദൗത്യം വിജയിച്ചാൽ അമേരിക്ക, റഷ്യ, ചൈന എന്നീ രാജ്യങ്ങൾക്ക് ശേഷം ഈ നേട്ടം കൈവരിക്കുന്ന ലോകത്തിലെ നാലാമത്തെ രാജ്യമായി ഇന്ത്യ മാറും. ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ ദൗത്യ പേടകം ഇറക്കുന്ന ലോകത്തിലെ ഏക രാജ്യമെന്ന നേട്ടവും ഇന്ത്യയെ കൈവരിക്കും.
(വാൽകഷ്ണം: രാജ്യ സ്നേഹികളെല്ലാം താരാരാധകർ എന്ന് കരുതി, വലിയ നടനാണെന്ന ഭാവത്തിൽ അഹങ്കരിച്ച നടൻ പ്രകാശ് രാജിന് പണി കിട്ടി)
Crime
കൊലപ്പെടുത്തി മരത്തിൽ കെട്ടി തൂക്കിയ നിലയിൽ ദൽഹിയിൽ മലയാളി വ്യവസായിയുടെ മൃതദേഹം കണ്ടെത്തി

ന്യൂദൽഹി . ദൽഹിയിൽ മലയാളി വ്യവസായിയെ കൊലപ്പെടുത്തി വീടിന് സമീപമുള്ള പാർക്കിലെ മരത്തിൽ കെട്ടിത്തൂക്കിയ നിലയിൽ കണ്ടെത്തി. എസ്എൻഡിപി ദ്വാരക ശാഖയുടെ സെക്രട്ടറി ആയിരുന്ന, തിരുവല്ല മേപ്രാൽ കൈലാത്ത് ഹൗസിൽ പി.പി സുജാതൻ (60) നെ ആണ് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തുന്നത്. സുജാതൻ താമസിച്ചിരുന്ന വീടിനു സമീപമുള്ള പാർക്കിലാണ് മൃതദേഹം കണ്ടെത്തുന്നത്.
പാർക്കിൽ പ്രഭാതസവാരിക്ക് വന്നവരാണ് മൃതദേഹം ആദ്യം കാണുന്നത്. മൃതദേഹം കെട്ടി തൂക്കിയ നിലയിലായിരുന്നു. മൃതദേഹത്തിന്റെ കഴുത്തിലും കൈയ്യിലും അക്രമിക്കപ്പെട്ടതിന്റെ പാടുകൾ ഉണ്ട്. ദ്വാരകയ്ക്ക് സമീപമുള്ള തിരുപ്പതി പബ്ലിക് സ്കൂളിന് സമീപമാണ് സുജാതൻ താമസിച്ചു വന്നിരുന്നത്. വ്യാഴാഴ്ച രാത്രി ഒൻപതുമണിയോടെ ബിസിനസ് ആവശ്യങ്ങളുമായി ബന്ധപ്പെട്ട് ജയ്പൂരിലേക്ക് പോകാൻ വീട്ടിൽ നിന്നും ഇറങ്ങിയതാണെന്നാണ് ബന്ധുക്കൾ പറയുന്നത്.
സുജാതന്റെ ബാഗ് പോലീസ് കണ്ടെത്തിയിട്ടുണ്ട്. പേഴ്സ്, മൊബൈൽ ഫോൺ എന്നിവ ബാഗിൽ നിന്നും നഷ്ടപ്പെട്ടിട്ടുണ്ട്. സുജാതൻ ധരിച്ചിരുന്ന ഷർട്ട് ഉപയോഗിച്ചാണ് മൃതദേഹം മരത്തിൽ കെട്ടിത്തൂക്കിയതെന്നാണ് പോലീസ് പറയുന്നത്. മൃതദേഹം ഹരിനഗർ ദീൻദയാൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്. സംസ്കാരം ദൽഹിയിൽ തന്നെ നടത്തും. പ്രീതിയാണ് ഭാര്യ. ശാന്തിപ്രിയ, കോളേജ് വിദ്യാർത്ഥിയായ അമൽ എന്നിവരാണ് മക്കൾ.
-
Entertainment2 years ago
സെന്‍സര്‍ ബോർഡ് ‘മാർക്ക് ആന്റണി’ക്ക് 6.5 ലക്ഷം കൈക്കൂലി വാങ്ങിയെന്ന് വിശാൽ, അന്വേഷണം പ്രഖ്യാപിച്ച് കേന്ദ്രം
-
Crime2 years ago
നവ്യ നായരുമായി ഡേറ്റിംഗ് സച്ചിന് സാവന്തിന് ഹരം, ലക്ഷങ്ങള്‍ വിലപിടിപ്പിള്ള ആഭരണങ്ങള്‍ നൽകി, നവ്യയെ കാണാൻ 10 തവണ കൊച്ചിക്ക് പറന്നു
-
Latest News2 years ago
വനിതാ സംവരണ ബില്ലിൽ രാഷ്ട്രപതി ദ്രൗപതി മുർമു ഒപ്പുവെച്ചു, നിയമമായി
-
Latest News2 years ago
സൗന്ദര്യ വര്‍ധക ഉല്പന്നങ്ങള് ഉപയോഗിക്കുന്നവരിൽ വൃക്ക രോഗം കണ്ടെത്തി
-
Latest News2 years ago
അക്രമം പരസ്യമായി വാദിക്കുന്ന തീവ്രവാദികളെ കാനഡ സ്വീകരിക്കുന്നു – എസ് ജയശങ്കർ
-
Latest News2 years ago
ഭൂമി വിട്ട് പുതിയ ഭ്രമണപഥത്തിലേക്ക് കുതിച്ചുയർന്ന് ആദിത്യ എൽ1
-
Crime2 years ago
പൊന്നാനി മാതൃശിശു ആശുപത്രിയിൽ എട്ട് മാസം ഗർഭിണിയായ യുവതിക്ക് രക്തം മാറി നൽകി ഗുരുതര വീഴ്ച
-
Interview5 years ago
പ്രതി “പൂവങ്കോഴി” ആണെങ്കിലും പ്രതികരിക്കാതെ മഞ്ജു വാര്യർ