Latest News
ഖലിസ്ഥാൻ ഒരിക്കലും യാഥാർത്ഥ്യമാകില്ലെന്ന് സിഖ് നേതാവ് എം.എസ് ബിട്ട
ന്യൂഡൽഹി . ഇന്ത്യയുടെ അഖണ്ഡതയ്‌ക്ക് ഭംഗം വരുത്തുന്ന നിലപാടുകളെ സിഖ് സമുദായം ഒരുമിച്ച് നേരിടുമെന്നും ഖലിസ്ഥാൻ ഒരിക്കലും യാഥാർത്ഥ്യമാകില്ലെന്നും സിഖ് നേതാവും അഖിലേന്ത്യാ ആന്റി ടെററിസ്റ്റ് ഫ്രണ്ട് ചെയർമാനുമായ എം.എസ് ബിട്ട. ഇന്ത്യയെ അപകീർത്തിപ്പെടുത്താനുളള കനേഡിയൻ ഭരണകൂടത്തിന്റെ ശ്രമങ്ങൾ വെച്ചുപെറുപ്പിക്കില്ലെന്നു പറഞ്ഞ ബിട്ട, ഇന്ത്യയെ തകർക്കുന്നതിനോ വിഭജിക്കുന്നതിനോ വേണ്ടിയുളള അജണ്ടയുടെ ഭാഗമായി ആരെങ്കിലും പ്രവർത്തിക്കുന്നുണ്ടെങ്കിൽ ഞങ്ങൾ അതിനെ നേരിടുമെന്നും പറയുകയുണ്ടായി.
കനേഡിയൻ ഗവൺമെന്റ് ഇന്ത്യാ വിരുദ്ധ നയങ്ങളെ പ്രോത്സാഹിപ്പിക്കുകയാണ്. ഖലിസ്ഥാൻ വോട്ടിന് വേണ്ടിയാണ് കനേഡിയൻ സർക്കാരിന്റെ ശ്രമം. രാജ്യത്തിന്റെ അഖണ്ഡതയ്‌ക്ക് കോട്ടം തട്ടുന്ന പരിശ്രമങ്ങളെ സിഖ് സമൂഹം ഒന്നിച്ചുനിന്ന് പ്രതിരോധിക്കും, ബിട്ട പറഞ്ഞു. ‘നിങ്ങൾ കണ്ട ഇന്ത്യയിൽ നിന്ന് ഒത്തിരി മുന്നിലാണ് ഇപ്പോഴത്തെ ഭാരതം’ എന്ന് ഇന്ത്യയുടെ വിഭജനത്തിനായി കാത്തിരിക്കുന്നവരോടായി എം.എസ് ബിട്ട പറഞ്ഞു.
ഭാരതത്തെ ലോകരാഷ്‌ട്രങ്ങൾക്ക് മുന്നിൽ മോശമായി ചിത്രീകരിക്കാനുളള ശ്രമങ്ങളെ ഞങ്ങൾ അംഗീകരിക്കില്ല. പാകിസ്താന്റെ അജണ്ടകളും ഇവിടെ വിലപോകില്ല. രാജ്യത്തിനകത്തും പുറത്തുമുള്ള സിഖ് സമുദായവും ഗുരുദ്വാരകളും രാജ്യത്തിന്റെ അഖണ്ഡതക്കായി ഒരുമിച്ച് നിൽക്കണം. ഖലിസ്ഥാൻ ഭീകരതക്കെതിരെ പോരാടാൻ എല്ലാവരും തയ്യാറാകണം, ബിട്ട പറഞ്ഞു.
ഖലിസ്ഥാന് വേണ്ടിയുള്ള ആഹ്വാനങ്ങൾ ഉയരുമ്പോൾ ഇന്ത്യയിലുടനീളമുള്ള എല്ലാ ഗുരുദ്വാരകളിലെയും മുഴുവൻ അംഗങ്ങളുടെയും യോഗം ചേരണം. യോഗത്തിൽ രാജ്യത്തെ വിഭജിക്കാനുളള ശ്രമങ്ങളെ ഐകകണ്‌ഠേന പരാജയപ്പെടുത്തണം. ഒരു പ്രത്യേക ഖലിസ്ഥാനെ സിഖ് സമുദായം ആഗ്രഹിക്കുന്നില്ലെന്ന് ഒരിക്കൽ കൂടി യോഗത്തിൽ പരസ്യ പ്രഖ്യാപനം നടത്തണമെന്നും ബിട്ട ആവശ്യപ്പെട്ടു.
Crime
കൊലപ്പെടുത്തി മരത്തിൽ കെട്ടി തൂക്കിയ നിലയിൽ ദൽഹിയിൽ മലയാളി വ്യവസായിയുടെ മൃതദേഹം കണ്ടെത്തി
ന്യൂദൽഹി . ദൽഹിയിൽ മലയാളി വ്യവസായിയെ കൊലപ്പെടുത്തി വീടിന് സമീപമുള്ള പാർക്കിലെ മരത്തിൽ കെട്ടിത്തൂക്കിയ നിലയിൽ കണ്ടെത്തി. എസ്എൻഡിപി ദ്വാരക ശാഖയുടെ സെക്രട്ടറി ആയിരുന്ന, തിരുവല്ല മേപ്രാൽ കൈലാത്ത് ഹൗസിൽ പി.പി സുജാതൻ (60) നെ ആണ് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തുന്നത്. സുജാതൻ താമസിച്ചിരുന്ന വീടിനു സമീപമുള്ള പാർക്കിലാണ് മൃതദേഹം കണ്ടെത്തുന്നത്.
പാർക്കിൽ പ്രഭാതസവാരിക്ക് വന്നവരാണ് മൃതദേഹം ആദ്യം കാണുന്നത്. മൃതദേഹം കെട്ടി തൂക്കിയ നിലയിലായിരുന്നു. മൃതദേഹത്തിന്റെ കഴുത്തിലും കൈയ്യിലും അക്രമിക്കപ്പെട്ടതിന്റെ പാടുകൾ ഉണ്ട്. ദ്വാരകയ്‌ക്ക് സമീപമുള്ള തിരുപ്പതി പബ്ലിക് സ്കൂളിന് സമീപമാണ് സുജാതൻ താമസിച്ചു വന്നിരുന്നത്. വ്യാഴാഴ്ച രാത്രി ഒൻപതുമണിയോടെ ബിസിനസ് ആവശ്യങ്ങളുമായി ബന്ധപ്പെട്ട് ജയ്‌പൂരിലേക്ക് പോകാൻ വീട്ടിൽ നിന്നും ഇറങ്ങിയതാണെന്നാണ് ബന്ധുക്കൾ പറയുന്നത്.
സുജാതന്റെ ബാഗ് പോലീസ് കണ്ടെത്തിയിട്ടുണ്ട്. പേഴ്‌സ്, മൊബൈൽ ഫോൺ എന്നിവ ബാഗിൽ നിന്നും നഷ്ടപ്പെട്ടിട്ടുണ്ട്. സുജാതൻ ധരിച്ചിരുന്ന ഷർട്ട് ഉപയോഗിച്ചാണ് മൃതദേഹം മരത്തിൽ കെട്ടിത്തൂക്കിയതെന്നാണ് പോലീസ് പറയുന്നത്. മൃതദേഹം ഹരിനഗർ ദീൻദയാൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്. സംസ്കാരം ദൽഹിയിൽ തന്നെ നടത്തും. പ്രീതിയാണ് ഭാര്യ. ശാന്തിപ്രിയ, കോളേജ് വിദ്യാർത്ഥിയായ അമൽ എന്നിവരാണ് മക്കൾ.
-
Crime1 year ago
നവ്യ നായരുമായി ഡേറ്റിംഗ് സച്ചിന് സാവന്തിന് ഹരം, ലക്ഷങ്ങള്‍ വിലപിടിപ്പിള്ള ആഭരണങ്ങള്‍ നൽകി, നവ്യയെ കാണാൻ 10 തവണ കൊച്ചിക്ക് പറന്നു
-
Entertainment1 year ago
സിനിമാ – സീരിയൽ താരം അപർണ നായർ വീട്ടിൽ തൂങ്ങി മരിച്ചനിലയിൽ
-
Latest News1 year ago
പുതുപ്പള്ളിയിൽ ജെയ്ക് നിലം പൊത്തി, ചാണ്ടി ഉമ്മനു റെക്കോർഡ് ഭൂരിപക്ഷം.
-
Crime1 year ago
അപർണ പി.നായർ ജീവനൊടുക്കിയത് മനം നൊന്ത് , അന്ത്യ യാത്രയെ പറ്റി പറഞ്ഞത് അമ്മയോട് മാത്രം
-
Entertainment1 year ago
‘മോഹൻലാൽ മന്ത്രിയാകും, കാവ്യക്ക് ഭർതൃയോഗം ഇല്ല’ വയറ്റിപ്പിഴപ്പ് ജ്യോതിഷിയുടെ പ്രവചങ്ങൾ വൈറൽ
-
Entertainment1 year ago
നാലാമത്തെ കുഞ്ഞിനെ ദത്തെടുത്ത് മോഹൻ ലാലിന്റെ മകൾ വിസ്മയ
-
Latest News1 year ago
യോഗി ആദിത്യനാഥിന്റെ ഉത്തര്‍പ്രദേശില്‍ ചന്ദ്രയാന്‍ 3 വിജയകരമാകാൻ മദ്രസയില്‍ പ്രത്യേക പ്രാര്‍ത്ഥന
-
Latest News1 year ago
തീര്‍ത്ഥാടന കേന്ദ്രങ്ങളെ ബന്ധിപ്പിക്കുന്ന വന്ദേ ഭാരത് സർവീസിന്റെ സാധ്യത പഠനം നടക്കുന്നു