Special Story
ശബരിമല വിമാനത്താവളം മൃതദേഹം ചുമക്കാനോ ?
Latest News
ആൻഡമാൻ കടലിനടിയിൽ ഇന്ത്യൻ ശാസ്ത്രജ്ഞർ അഗ്നിപർവ്വതം കണ്ടെത്തി
ബെംഗളൂരു . ആൻഡമാൻ കടലിനടിയിൽ ഇന്ത്യൻ ശാസ്ത്രജ്ഞർ അഗ്നിപർവ്വതം കണ്ടെത്തി. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓഷ്യാനോഗ്രഫിയിലെ (എൻഐഒ) രണ്ട് ശാസ്ത്രജ്ഞന്മാർ അടങ്ങിയ സംഘമാണ് ആൻഡമാൻ കടലിനടിയിൽ സജീവമായ അഗ്നിപർവ്വതം കണ്ടെത്തിയിട്ടുള്ളത്. ജാവ-സുമാത്ര മേഖലയിൽ ഭൂകമ്പത്തിലേക്കും സുനാമിയിലേക്കും വരെ നയിക്കുന്ന ക്രേറ്റർ സീമൗണ്ട് എപ്പോൾ വേണമെങ്കിലും പൊട്ടിത്തെറിക്കാൻ സാധ്യതയുണ്ടെന്നാണു ശാസ്ത്രജ്ഞർമാർ പറഞ്ഞിരിക്കുന്നത്. എന്നാൽ, സ്ഫോടനത്തിന്റെ സമയം നിർണ്ണയിക്കാൻ കഴിയില്ലെന്നും ശാസ്ത്രജ്ഞർ പറഞ്ഞിട്ടുണ്ട്.
ആൻഡമാൻ കടലിൽ ഉള്ളതായി ശാസ്ത്രജ്ഞർ നേരത്തെ സ്ഥിരീകരിച്ചിരുന്ന അഗ്നിപർവ്വതത്തിന് മുകളിലൂടെ സജീവമായ വാതകം പുറത്തേക്ക് വരുന്നുണ്ടെന്നു 2018-ൽ എൻഐഒയിൽ നിന്നുള്ള സീനിയർ സയന്റിസ്റ്റ് ശ്രീറാം ഗുല്ലപ്പള്ളിയും സീനിയർ പ്രിൻസിപ്പൽ സയന്റിസ്റ്റ് പവൻ ദേവാംഗനും സ്ഥിരീകരിച്ചിരുന്നതാണ്. കടലിൽ 500 മീറ്റർ ആഴത്തിൽ സ്ഥിതി ചെയ്യുന്ന ആഴം കുറഞ്ഞ അഗ്നിപർവ്വതത്തെ പറ്റിയുള്ള തങ്ങളുടെ കണ്ടെത്തലുകൾ 2021-ൽ പുനഃപരിശോധിക്കുകയും ആൻഡമാൻ-നിക്കോബാർ കടലിലെ അഗ്നിപർവ്വതം സ്ഥിരീകരിക്കുകയും ചെയ്തിരുന്നു.
തുടർന്ന് അവരുടെ കണ്ടെത്തലുകൾ പിയർ റിവ്യൂവിന് അയക്കുകയും, ഈ പ്രബന്ധം ഈ വർഷം ജൂലൈയിൽ മറൈൻ ജിയോളജി, ജിയോഫിസിക്‌സ്, ജിയോകെമിസ്ട്രി എന്നിവയിലെ അന്തർദ്ദേശീയ പിയർ-റിവ്യൂഡ് ജേണലായ ജിയോ-മറൈൻ ലെറ്റേഴ്‌സ്ൽ പ്രസിദ്ധീകരിക്കുകയും ഉണ്ടായി. ആൻഡമാൻ കടലിലിനടിലുള്ള അഗ്നിപർവ്വത മേഖലയെക്കുറിച്ച് ശാസ്ത്രജ്ഞർ വളരെക്കാലമായി പഠിച്ചു വരുന്നതിനിടെയാണ് ഇതേ പറ്റിയുള്ള നിർണ്ണായക വിവരങ്ങൾ ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്.
2004-ലെ സുനാമിക്ക് കാരണമായ ഭൂകമ്പത്തിനും അതിനുശേഷം കഴിഞ്ഞ രണ്ട് ദശാബ്ദങ്ങളായി ഭൂകമ്പങ്ങളുടെ എണ്ണം വർദ്ധിച്ചു വരുന്നതുമാണ് ശാസ്ത്ര ലോകം ഇക്കാര്യത്തിൽ കൂടുതൽ താൽപ്പര്യം ജനിപ്പിക്കാൻ കാരണമായത്. ‘2007 നവംബറിൽ, CSIR-NIO-യിൽ നിന്നുള്ള ഞങ്ങളിൽ ചിലർ, ഭൂകമ്പ മേഖലയിൽ അഗ്നിപർവ്വതങ്ങളുടെ സാന്നിധ്യം അനാവരണം ചെയ്തുകൊണ്ട് ഒരു ഹൈ-റെസല്യൂഷൻ മൾട്ടി-ബീം എക്കോ-സൗണ്ടിംഗ് (MBES) സർവേ നടത്തി’ എന്ന് ശാസ്ത്രജ്ഞനായ ശ്രീറാം മാദ്ധ്യമങ്ങളോട് പറഞ്ഞു.
അഗ്നിപർവ്വത കമാനം നിരീക്ഷിക്കാൻ ലക്ഷ്യമിട്ട് 2014-ൽ ശാസ്ത്രജ്ഞർ നാല് മാസത്തെ ഓഷ്യൻ ബോട്ടം സീസ്മോമീറ്റർ (ഒബിഎസ്) സർവേ നടത്തിയിരുന്നു. ഈ കാലയളവിൽ, താഴ്ന്നതും വ്യത്യസ്തമായ ഹൈഡ്രോ-അക്കോസ്റ്റിക് ഘട്ടങ്ങളുള്ളതുമായ ഭൂകമ്പ കൂട്ടങ്ങൾ അവർ കണ്ടെത്തി. ഇത് ആഴം കുറഞ്ഞ മാഗ്മ ചേമ്പറുമായി ബന്ധപ്പെട്ട ഉപ ഉപരിതല ടെക്റ്റോണിക്, മാഗ്മാറ്റിക് സ്വാധീനങ്ങളുടെ സാന്നിധ്യം സൂചിപ്പിക്കുന്നവയായിരുന്നു. ഈ ഗവേഷണത്തിന്റെ അടിസ്ഥാനത്തിൽ, 2018ലും 2021ലും ആർവി സിന്ധു സാധനയിൽ രണ്ട് പയനിയറിംഗ് പര്യവേഷണങ്ങളും ശാസ്ത്രജ്ഞർ തുടർന്ന് നടത്തുകയുണ്ടായി.
2021-ൽ ഇത് സംബന്ധിച്ച് പര്യവേഷണം നിക്കോബാർ അന്തർവാഹിനി അഗ്നിപർവ്വത കമാനത്തിൽ നടത്തുമ്പോഴാണ് അപ്രതീക്ഷിത കണ്ടെത്തലുകൾ ലഭിക്കുന്നത്. വടക്കുപടിഞ്ഞാറൻ ഭാഗത്ത് ഒരു വാതക ജ്വാല പുനഃക്രമീകരിക്കാനും അപാകതകൾ കണ്ടെത്താനും ശാസ്ത്രജ്ഞർ ലക്ഷ്യമിടുകയായിരുന്നു. അതിശയകരമെന്നോണം തെക്ക് ഒരു പുതിയ വാതക ജ്വാല ശാസ്ത്രജ്ഞർ കണ്ടെത്തി. 380 മീറ്റർ ആഴത്തിൽ നിന്ന് ഉത്ഭവിക്കുകയും 150 മീറ്റർ ഉയരത്തിൽ എത്തുകയും ചെയ്യുന്നതായിരുന്നു അത്, സമുദ്ര ശാസ്ത്രജ്ഞൻ പറഞ്ഞു.
-
Entertainment2 years agoസെന്‍സര്‍ ബോർഡ് ‘മാർക്ക് ആന്റണി’ക്ക് 6.5 ലക്ഷം കൈക്കൂലി വാങ്ങിയെന്ന് വിശാൽ, അന്വേഷണം പ്രഖ്യാപിച്ച് കേന്ദ്രം
-
Latest News2 years agoവനിതാ സംവരണ ബില്ലിൽ രാഷ്ട്രപതി ദ്രൗപതി മുർമു ഒപ്പുവെച്ചു, നിയമമായി
-
Latest News2 years agoഅക്രമം പരസ്യമായി വാദിക്കുന്ന തീവ്രവാദികളെ കാനഡ സ്വീകരിക്കുന്നു – എസ് ജയശങ്കർ
-
Latest News2 years agoസൗന്ദര്യ വര്‍ധക ഉല്പന്നങ്ങള് ഉപയോഗിക്കുന്നവരിൽ വൃക്ക രോഗം കണ്ടെത്തി
-
Latest News2 years agoഭൂമി വിട്ട് പുതിയ ഭ്രമണപഥത്തിലേക്ക് കുതിച്ചുയർന്ന് ആദിത്യ എൽ1
-
Interview6 years agoപ്രതി “പൂവങ്കോഴി” ആണെങ്കിലും പ്രതികരിക്കാതെ മഞ്ജു വാര്യർ
-
Latest News2 years agoപ്രധാനമന്ത്രി നരേന്ദ്രമോദി ഒമ്പത് വന്ദേ ഭാരത് ട്രെയിനുകള്‍ പുതുതായി ഞായറാഴ്ച ഫ്ലാഗ് ഓഫ് ചെയ്യും
-
Crime2 years agoപൊന്നാനി മാതൃശിശു ആശുപത്രിയിൽ എട്ട് മാസം ഗർഭിണിയായ യുവതിക്ക് രക്തം മാറി നൽകി ഗുരുതര വീഴ്ച

