Crime
‘കട്ടവരോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്ന മുഖ്യമന്ത്രി കേരളത്തിന് നാണക്കേട്’ – പി.കെ. കൃഷ്ണദാസ്

കോഴിക്കോട് . കേരളത്തില്‍ കരുവന്നൂര്‍ ഉള്‍പ്പെടെ നടന്ന സഹകരണ കുംഭകോണത്തില്‍ ഇ ഡി അന്വേഷണത്തെ അട്ടിമറിക്കാൻ മുഖ്യമന്ത്രിയും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും ശ്രമിക്കുന്നതായി ബിജെപി ദേശീയ നിര്‍വാഹക സമിതി അംഗം പി.കെ. കൃഷ്ണദാസ്. സഹകരണ തട്ടിപ്പില്‍ സിപിഎം ബ്രാഞ്ച് സെക്രട്ടറി മുതല്‍ സംസ്ഥാന നേതൃത്വത്തിനു വരെ പങ്കുണ്ട്. ക്രൈം ബ്രാഞ്ച്, സഹകരണ വകുപ്പന്വേഷണങ്ങളിലൂടെ തട്ടിപ്പുകാരെ സംരക്ഷിക്കാനാണ് സിപിഎമ്മും സര്‍ക്കാരും ശ്രമിച്ചു വരുന്നത്.കോഴിക്കോട് മാരാര്‍ജി ഭവനില്‍ വാര്‍ത്താസമ്മേളനത്തിലാണ് പി.കെ. കൃഷ്ണദാസ് ഇക്കാര്യം പറഞ്ഞത്.
അയ്യായിരം കോടിയുടെ സഹകരണ മെഗാ കുംഭകോണമാണ് സംസ്ഥാനത്താകമാനം നടന്നത്. ഇത്രയും വലിയ തട്ടിപ്പിനെയാണ് ഒറ്റപ്പെട്ട സംഭവമായും ഒറ്റ കറുത്ത വറ്റായും മുഖ്യമന്ത്രി വിശേഷിപ്പിക്കുന്നത്. വറ്റ് മാത്രമല്ല കലം മുഴുവന്‍ കറുത്തിരിക്കുകയാണെന്ന് പി.കെ. കൃഷ്ണദാസ് കുറ്റപ്പെടുത്തി. മന്ത്രി വി.എന്‍. വാസവന് 2022ല്‍ നിയമസഭയില്‍ വെളിപ്പെടുത്തിയത് 399 സഹകരണ സംഘങ്ങളില്‍ തട്ടിപ്പ് നടന്നുവെന്നാണ്. ഇപ്പോളത് അറുന്നൂറിലധികമായിരിക്കുന്നു. കട്ടവരോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്ന മുഖ്യമന്ത്രി കേരളത്തിന് നാണക്കേടാണ്, പി.കെ. കൃഷ്ണദാസ് പറഞ്ഞു.
കള്ളപ്പണം വെളുപ്പിക്കാന്‍ സഹകരണ ബാങ്കുകളെ ഉപയോഗിക്കുകയാണ്. സഹകരണ ബാങ്കുകളില്‍ തീവ്രവാദ സംഘടനകളുടെ അടക്കം പണമാണ് സിപിഎം നേതാക്കള്‍ നിക്ഷേപിച്ചിരിക്കുന്നത്. 2016 നവംബറിന് ശേഷവും മുന്‍പും ഉണ്ടായിരുന്ന സഹകരണ ബാങ്കുകളിലെ നിക്ഷേപം വെളിപ്പെടുത്താന്‍ മുഖ്യമന്ത്രിയും വകുപ്പു മന്ത്രിയും തയ്യാറാവണം. സഹകരണ കുംഭകോണത്തിനെതിരെ ബിജെപി നിയമപരമായും രാഷ്ട്രീയമായും പോരാടും. ഒക്ടോബര്‍ രണ്ടിന് കരുവന്നൂരില്‍ നിന്ന് തൃശ്ശൂര്‍ സഹകരണ ബാങ്കിലേക്ക് സുരേഷ്ഗോപിയുടെ നേതൃത്വത്തില്‍ പ്രക്ഷോഭയാത്ര നടക്കും. സംസ്ഥാന വ്യാപകമായി സഹകരണ അദാലത്ത് നടത്തി കുംഭകോണം പൂര്‍ണമായും പുറത്ത് കൊണ്ടുവരും – പി.കെ. കൃഷ്ണദാസ് പറഞ്ഞു.
Crime
കൊലപ്പെടുത്തി മരത്തിൽ കെട്ടി തൂക്കിയ നിലയിൽ ദൽഹിയിൽ മലയാളി വ്യവസായിയുടെ മൃതദേഹം കണ്ടെത്തി

ന്യൂദൽഹി . ദൽഹിയിൽ മലയാളി വ്യവസായിയെ കൊലപ്പെടുത്തി വീടിന് സമീപമുള്ള പാർക്കിലെ മരത്തിൽ കെട്ടിത്തൂക്കിയ നിലയിൽ കണ്ടെത്തി. എസ്എൻഡിപി ദ്വാരക ശാഖയുടെ സെക്രട്ടറി ആയിരുന്ന, തിരുവല്ല മേപ്രാൽ കൈലാത്ത് ഹൗസിൽ പി.പി സുജാതൻ (60) നെ ആണ് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തുന്നത്. സുജാതൻ താമസിച്ചിരുന്ന വീടിനു സമീപമുള്ള പാർക്കിലാണ് മൃതദേഹം കണ്ടെത്തുന്നത്.
പാർക്കിൽ പ്രഭാതസവാരിക്ക് വന്നവരാണ് മൃതദേഹം ആദ്യം കാണുന്നത്. മൃതദേഹം കെട്ടി തൂക്കിയ നിലയിലായിരുന്നു. മൃതദേഹത്തിന്റെ കഴുത്തിലും കൈയ്യിലും അക്രമിക്കപ്പെട്ടതിന്റെ പാടുകൾ ഉണ്ട്. ദ്വാരകയ്ക്ക് സമീപമുള്ള തിരുപ്പതി പബ്ലിക് സ്കൂളിന് സമീപമാണ് സുജാതൻ താമസിച്ചു വന്നിരുന്നത്. വ്യാഴാഴ്ച രാത്രി ഒൻപതുമണിയോടെ ബിസിനസ് ആവശ്യങ്ങളുമായി ബന്ധപ്പെട്ട് ജയ്പൂരിലേക്ക് പോകാൻ വീട്ടിൽ നിന്നും ഇറങ്ങിയതാണെന്നാണ് ബന്ധുക്കൾ പറയുന്നത്.
സുജാതന്റെ ബാഗ് പോലീസ് കണ്ടെത്തിയിട്ടുണ്ട്. പേഴ്സ്, മൊബൈൽ ഫോൺ എന്നിവ ബാഗിൽ നിന്നും നഷ്ടപ്പെട്ടിട്ടുണ്ട്. സുജാതൻ ധരിച്ചിരുന്ന ഷർട്ട് ഉപയോഗിച്ചാണ് മൃതദേഹം മരത്തിൽ കെട്ടിത്തൂക്കിയതെന്നാണ് പോലീസ് പറയുന്നത്. മൃതദേഹം ഹരിനഗർ ദീൻദയാൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്. സംസ്കാരം ദൽഹിയിൽ തന്നെ നടത്തും. പ്രീതിയാണ് ഭാര്യ. ശാന്തിപ്രിയ, കോളേജ് വിദ്യാർത്ഥിയായ അമൽ എന്നിവരാണ് മക്കൾ.
-
Crime2 years ago
നവ്യ നായരുമായി ഡേറ്റിംഗ് സച്ചിന് സാവന്തിന് ഹരം, ലക്ഷങ്ങള്‍ വിലപിടിപ്പിള്ള ആഭരണങ്ങള്‍ നൽകി, നവ്യയെ കാണാൻ 10 തവണ കൊച്ചിക്ക് പറന്നു
-
Entertainment2 years ago
സിനിമാ – സീരിയൽ താരം അപർണ നായർ വീട്ടിൽ തൂങ്ങി മരിച്ചനിലയിൽ
-
Latest News2 years ago
പുതുപ്പള്ളിയിൽ ജെയ്ക് നിലം പൊത്തി, ചാണ്ടി ഉമ്മനു റെക്കോർഡ് ഭൂരിപക്ഷം.
-
Crime2 years ago
അപർണ പി.നായർ ജീവനൊടുക്കിയത് മനം നൊന്ത് , അന്ത്യ യാത്രയെ പറ്റി പറഞ്ഞത് അമ്മയോട് മാത്രം
-
Latest News1 year ago
തീര്‍ത്ഥാടന കേന്ദ്രങ്ങളെ ബന്ധിപ്പിക്കുന്ന വന്ദേ ഭാരത് സർവീസിന്റെ സാധ്യത പഠനം നടക്കുന്നു
-
Entertainment2 years ago
‘മോഹൻലാൽ മന്ത്രിയാകും, കാവ്യക്ക് ഭർതൃയോഗം ഇല്ല’ വയറ്റിപ്പിഴപ്പ് ജ്യോതിഷിയുടെ പ്രവചങ്ങൾ വൈറൽ
-
Interview5 years ago
മനസ്സുതുറന്ന് അനിൽ രാധാകൃഷ്ണൻ മേനോൻ
-
Latest News1 year ago
വനിതാ സംവരണ ബില്ലിൽ രാഷ്ട്രപതി ദ്രൗപതി മുർമു ഒപ്പുവെച്ചു, നിയമമായി