Latest News
രാജ്യത്തെ ഹൈഡ്രജന്‍ ഇന്ധനമായുള്ള ആദ്യ ബസ് നിരത്തിലിറങ്ങി
ന്യൂഡൽഹി . ഗതാഗത രംഗം പ്രകൃതി സൗഹൃദമാകുന്നതിന്റെ സുപ്രധാന ചുവടു വെപ്പുമായി രാജ്യം. രാജ്യത്തെ ഹൈഡ്രജന്‍ ഇന്ധനമായുള്ള ആദ്യ ബസ് നിരത്തിലിറങ്ങി. കേന്ദ്രമന്ത്രി ഹര്‍ദീപ് സിങ് പുരി ദല്‍ഹിയില്‍ ബസ് ഫ്ളാഗ് ഓഫ് ചെയ്തു. പരീക്ഷണാടിസ്ഥാനത്തില്‍ ഈ വർഷാവസാനത്തോടെ15 ബസുകള്‍ ഇറങ്ങുമെന്ന് കേന്ദ്രമന്ത്രി പറഞ്ഞു.
ഭാരതത്തെ ഫോസില്‍ ഊര്‍ജ്ജത്തിന്റെ മൊത്ത ഇറക്കുമതിക്കാരെന്നതില് നിന്ന് ഹൈഡ്രജന്‍ എനര്‍ജിയുടെ മൊത്ത കയറ്റുമതിക്കാരാക്കി പദ്ധതിയുടെ വിജയം ഉയര്‍ത്തും. സാങ്കേതിക കൈമാറ്റത്തിലൂടെ ആഗോളതലത്തില്‍ ഭാരതം അതിനു നേതൃത്വം നല്‍കും. ഗ്രീന്‍ ഹൈഡ്രജന്‍ ഉത്പാദകരും വിതരണക്കാരുമായി ഭാരതം മാറുമെന്നാണ് ഇത് ചൂണ്ടിക്കാട്ടുന്നത്. 2050ല്‍ ഹൈഡ്രജന്റെ ആഗോള ആവശ്യം നിലവിലുള്ളതിന്റെ ഏഴിരട്ടിയാകും. ഇത് 500-800 ദശലക്ഷം ടണ്ണിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ആഭ്യന്തരാവശ്യം നാലിരട്ടി കൂടി ആറു ദശലക്ഷം ടണ്ണില്‍ നിന്ന് 28 ദശലക്ഷമായി ഉയരുമെന്നും കേന്ദ്രമന്ത്രി ഹര്‍ദീപ് സിങ് പുരി പറഞ്ഞു.
ഗ്രീന്‍ ഹൈഡ്രജനാണ് ബസുകളില്‍ ഇന്ധനമായി ഉപയോഗിക്കുക. ഇത് പുനരുപയോഗ ഊര്‍ജ്ജ സ്രോതസില്‍ നിന്ന് ഉത്പാദിപ്പിക്കുന്നത്. ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷനും ടാറ്റ മോട്ടോഴ്സും സംയുക്തമായാണ് ഇന്ധന സെല്‍ വികസിപ്പിച്ചത്. സോളാര്‍ ഫോട്ടോ വോള്‍ട്ടെയ്ക് പാനലുകള്‍ ഉപയോഗിച്ച് വൈദ്യുത വിശ്ലേഷണത്തിലൂടെയാണ് ഗ്രീന്‍ ഹൈഡ്രജന്‍ ഉത്പാദിപ്പിക്കുക.
തുടക്കത്തിൽ ദല്‍ഹി, ഹരിയാന, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളിലാണ് പരീക്ഷണാടിസ്ഥാനത്തില്‍ ഹൈഡ്രജന്‍ ഇന്ധനമായുള്ള ബസ് സര്‍വീസ്. മൂന്നു ലക്ഷം കിലോമീറ്ററാണ് ഒരു ബസിന്റെ പരീക്ഷണ കാലയളവ്. ബസുകളുടെ പരീക്ഷണ നിരീക്ഷണത്തിനായി പ്രത്യേക വിഭാഗംതന്നെ ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷനില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്റെ ഫരീദാബാദിലെ റിസര്‍ച്ച് ആന്‍ഡ് ഡെവലപ്മെന്റ് കാമ്പസില്‍ ഇന്ധനം നിറയ്ക്കാനുള്ള സംവിധാനം ഏർപ്പെടുത്തിയിരിക്കുകയാണ്. ഡീസല്‍ ബസുകള്‍ക്ക് ലിറ്ററിന് 2.5-3 കിലോമീറ്ററാണ് ഇന്ധന ക്ഷമത. ഒരു കിലോഗ്രാം ഹൈഡ്രജന്റെ ഇന്ധന ക്ഷമത ഏകദേശം 12 കിലോമീറ്റർ ആണെന്നതാണ് എടുത്ത് പറയേണ്ടത്.
Crime
കൊലപ്പെടുത്തി മരത്തിൽ കെട്ടി തൂക്കിയ നിലയിൽ ദൽഹിയിൽ മലയാളി വ്യവസായിയുടെ മൃതദേഹം കണ്ടെത്തി
ന്യൂദൽഹി . ദൽഹിയിൽ മലയാളി വ്യവസായിയെ കൊലപ്പെടുത്തി വീടിന് സമീപമുള്ള പാർക്കിലെ മരത്തിൽ കെട്ടിത്തൂക്കിയ നിലയിൽ കണ്ടെത്തി. എസ്എൻഡിപി ദ്വാരക ശാഖയുടെ സെക്രട്ടറി ആയിരുന്ന, തിരുവല്ല മേപ്രാൽ കൈലാത്ത് ഹൗസിൽ പി.പി സുജാതൻ (60) നെ ആണ് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തുന്നത്. സുജാതൻ താമസിച്ചിരുന്ന വീടിനു സമീപമുള്ള പാർക്കിലാണ് മൃതദേഹം കണ്ടെത്തുന്നത്.
പാർക്കിൽ പ്രഭാതസവാരിക്ക് വന്നവരാണ് മൃതദേഹം ആദ്യം കാണുന്നത്. മൃതദേഹം കെട്ടി തൂക്കിയ നിലയിലായിരുന്നു. മൃതദേഹത്തിന്റെ കഴുത്തിലും കൈയ്യിലും അക്രമിക്കപ്പെട്ടതിന്റെ പാടുകൾ ഉണ്ട്. ദ്വാരകയ്ക്ക് സമീപമുള്ള തിരുപ്പതി പബ്ലിക് സ്കൂളിന് സമീപമാണ് സുജാതൻ താമസിച്ചു വന്നിരുന്നത്. വ്യാഴാഴ്ച രാത്രി ഒൻപതുമണിയോടെ ബിസിനസ് ആവശ്യങ്ങളുമായി ബന്ധപ്പെട്ട് ജയ്പൂരിലേക്ക് പോകാൻ വീട്ടിൽ നിന്നും ഇറങ്ങിയതാണെന്നാണ് ബന്ധുക്കൾ പറയുന്നത്.
സുജാതന്റെ ബാഗ് പോലീസ് കണ്ടെത്തിയിട്ടുണ്ട്. പേഴ്സ്, മൊബൈൽ ഫോൺ എന്നിവ ബാഗിൽ നിന്നും നഷ്ടപ്പെട്ടിട്ടുണ്ട്. സുജാതൻ ധരിച്ചിരുന്ന ഷർട്ട് ഉപയോഗിച്ചാണ് മൃതദേഹം മരത്തിൽ കെട്ടിത്തൂക്കിയതെന്നാണ് പോലീസ് പറയുന്നത്. മൃതദേഹം ഹരിനഗർ ദീൻദയാൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്. സംസ്കാരം ദൽഹിയിൽ തന്നെ നടത്തും. പ്രീതിയാണ് ഭാര്യ. ശാന്തിപ്രിയ, കോളേജ് വിദ്യാർത്ഥിയായ അമൽ എന്നിവരാണ് മക്കൾ.
-
Entertainment2 years agoസെന്‍സര്‍ ബോർഡ് ‘മാർക്ക് ആന്റണി’ക്ക് 6.5 ലക്ഷം കൈക്കൂലി വാങ്ങിയെന്ന് വിശാൽ, അന്വേഷണം പ്രഖ്യാപിച്ച് കേന്ദ്രം
-
Latest News2 years agoവനിതാ സംവരണ ബില്ലിൽ രാഷ്ട്രപതി ദ്രൗപതി മുർമു ഒപ്പുവെച്ചു, നിയമമായി
-
Latest News2 years agoഅക്രമം പരസ്യമായി വാദിക്കുന്ന തീവ്രവാദികളെ കാനഡ സ്വീകരിക്കുന്നു – എസ് ജയശങ്കർ
-
Latest News2 years agoസൗന്ദര്യ വര്‍ധക ഉല്പന്നങ്ങള് ഉപയോഗിക്കുന്നവരിൽ വൃക്ക രോഗം കണ്ടെത്തി
-
Latest News2 years agoഭൂമി വിട്ട് പുതിയ ഭ്രമണപഥത്തിലേക്ക് കുതിച്ചുയർന്ന് ആദിത്യ എൽ1
-
Interview6 years agoപ്രതി “പൂവങ്കോഴി” ആണെങ്കിലും പ്രതികരിക്കാതെ മഞ്ജു വാര്യർ
-
Latest News2 years agoപ്രധാനമന്ത്രി നരേന്ദ്രമോദി ഒമ്പത് വന്ദേ ഭാരത് ട്രെയിനുകള്‍ പുതുതായി ഞായറാഴ്ച ഫ്ലാഗ് ഓഫ് ചെയ്യും
-
Crime2 years agoപൊന്നാനി മാതൃശിശു ആശുപത്രിയിൽ എട്ട് മാസം ഗർഭിണിയായ യുവതിക്ക് രക്തം മാറി നൽകി ഗുരുതര വീഴ്ച

