Latest News
കേരളത്തിന്റെ രണ്ടാമത്തെ വന്ദേഭാരത് ഞായറാഴ്ച പ്രധാനമന്ത്രി ഓൺലൈനായി ഫ്ലാഗ് ഓഫ് ചെയ്യും, ആദ്യ ട്രയൽ റൺ പൂർത്തിയായി
തിരുവനന്തപുരം . കേരളത്തിന് അനുവദിച്ച രണ്ടാമതത്തെ വന്ദേഭാരത് എക്സ്പ്രസിന്റെ ആദ്യ ട്രയൽ റൺ പൂർത്തിയായി. ഏഴര മണിക്കൂർ കൊണ്ടാണ് ആദ്യ ട്രയൽ റൺ നടത്തുമ്പോൾ ട്രെയിൻ കാസർകോട് എത്തിയത്. ട്രയൽ റൺ വിജയകരമെന്ന് അധികൃതർ അറിയിച്ചു. വ്യാഴാഴ്ച വൈകിട്ട് 4.05ന് തിരുവനന്തപുരത്ത് നിന്നും യാത്ര പുറപ്പെട്ട ട്രെയിൻ 11.35ന് കാസർകോടെത്തിചേർന്നു. എട്ട് കോച്ചുകളാണ് പുതിയ വന്ദേഭാരത് ട്രെയിനിനുള്ളത്.
വ്യാഴാഴ്ച പുലർച്ചെയാണ് ചെന്നൈയിൽ നിന്ന് രണ്ടാമതത്തെ വന്ദേഭാരത് കൊച്ചുവേളിയിലെത്തിയത്. ട്രെയിൻ പിറ്റ്ലൈനിലെത്തിച്ച് പരിശോധനകൾ പൂർത്തിയാക്കിയ ശേഷം 4.05ന് ട്രയൽ റൺ ആരംഭിക്കുകയായിരുന്നു. വെള്ളിയാഴ്ച രാവിലെ 7 മണിക്ക് കാസർകോട് നിന്ന് തിരുവനന്തപുരത്തേക്ക് രണ്ടാം ട്രയൽ റൺ നടത്തുന്നുണ്ട്. തിരുവനന്തപുരത്ത് തിരിച്ചെത്തിയ ശേഷം ട്രെയിൻ വീണ്ടും കാസർകോടേക്ക് യാത്ര തിരിക്കും. തുടർന്ന് ഞായറാഴ്ച പ്രധാനമന്ത്രി ഓൺലൈനായി ഫ്ലാഗ് ഓഫ് ചെയ്തതിന് ശേഷം 2ാം വന്ദേഭാരത് സർവ്വീസ് ആരംഭിക്കുന്നതാണ്.
കാസർകോട് നിന്ന് സർവ്വീസ് ആരംഭിക്കുന്ന ട്രെയിൻ കണ്ണൂർ,കോഴിക്കോട്, ഷൊർണൂർ,തൃശ്ശൂർ,എറണാകുളം ജംഗ്ഷൻ,ആലപ്പുഴ,കൊല്ലം തുടങ്ങിയ സ്റ്റോപ്പുകൾക്ക് ശേഷമാണ് തിരുവനന്തപുരത്തെത്തുന്നത്. കാസർകോട് നിന്ന് തിരുവനന്തപുരം വരെ 8 മണിക്കൂർ അഞ്ചുമിനിറ്റും, തിരുവനന്തപുരം – കാസർകോട് യാത്രയ്ക്ക് 7 മണിക്കൂർ 50 മിനിറ്റായിരിക്കുമെന്നാണ് അധികൃതർ പറഞ്ഞിട്ടുള്ള വിവരം.
Crime
കൊലപ്പെടുത്തി മരത്തിൽ കെട്ടി തൂക്കിയ നിലയിൽ ദൽഹിയിൽ മലയാളി വ്യവസായിയുടെ മൃതദേഹം കണ്ടെത്തി
ന്യൂദൽഹി . ദൽഹിയിൽ മലയാളി വ്യവസായിയെ കൊലപ്പെടുത്തി വീടിന് സമീപമുള്ള പാർക്കിലെ മരത്തിൽ കെട്ടിത്തൂക്കിയ നിലയിൽ കണ്ടെത്തി. എസ്എൻഡിപി ദ്വാരക ശാഖയുടെ സെക്രട്ടറി ആയിരുന്ന, തിരുവല്ല മേപ്രാൽ കൈലാത്ത് ഹൗസിൽ പി.പി സുജാതൻ (60) നെ ആണ് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തുന്നത്. സുജാതൻ താമസിച്ചിരുന്ന വീടിനു സമീപമുള്ള പാർക്കിലാണ് മൃതദേഹം കണ്ടെത്തുന്നത്.
പാർക്കിൽ പ്രഭാതസവാരിക്ക് വന്നവരാണ് മൃതദേഹം ആദ്യം കാണുന്നത്. മൃതദേഹം കെട്ടി തൂക്കിയ നിലയിലായിരുന്നു. മൃതദേഹത്തിന്റെ കഴുത്തിലും കൈയ്യിലും അക്രമിക്കപ്പെട്ടതിന്റെ പാടുകൾ ഉണ്ട്. ദ്വാരകയ്ക്ക് സമീപമുള്ള തിരുപ്പതി പബ്ലിക് സ്കൂളിന് സമീപമാണ് സുജാതൻ താമസിച്ചു വന്നിരുന്നത്. വ്യാഴാഴ്ച രാത്രി ഒൻപതുമണിയോടെ ബിസിനസ് ആവശ്യങ്ങളുമായി ബന്ധപ്പെട്ട് ജയ്പൂരിലേക്ക് പോകാൻ വീട്ടിൽ നിന്നും ഇറങ്ങിയതാണെന്നാണ് ബന്ധുക്കൾ പറയുന്നത്.
സുജാതന്റെ ബാഗ് പോലീസ് കണ്ടെത്തിയിട്ടുണ്ട്. പേഴ്സ്, മൊബൈൽ ഫോൺ എന്നിവ ബാഗിൽ നിന്നും നഷ്ടപ്പെട്ടിട്ടുണ്ട്. സുജാതൻ ധരിച്ചിരുന്ന ഷർട്ട് ഉപയോഗിച്ചാണ് മൃതദേഹം മരത്തിൽ കെട്ടിത്തൂക്കിയതെന്നാണ് പോലീസ് പറയുന്നത്. മൃതദേഹം ഹരിനഗർ ദീൻദയാൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്. സംസ്കാരം ദൽഹിയിൽ തന്നെ നടത്തും. പ്രീതിയാണ് ഭാര്യ. ശാന്തിപ്രിയ, കോളേജ് വിദ്യാർത്ഥിയായ അമൽ എന്നിവരാണ് മക്കൾ.
-
Entertainment2 years agoസെന്‍സര്‍ ബോർഡ് ‘മാർക്ക് ആന്റണി’ക്ക് 6.5 ലക്ഷം കൈക്കൂലി വാങ്ങിയെന്ന് വിശാൽ, അന്വേഷണം പ്രഖ്യാപിച്ച് കേന്ദ്രം
-
Latest News2 years agoവനിതാ സംവരണ ബില്ലിൽ രാഷ്ട്രപതി ദ്രൗപതി മുർമു ഒപ്പുവെച്ചു, നിയമമായി
-
Latest News2 years agoഅക്രമം പരസ്യമായി വാദിക്കുന്ന തീവ്രവാദികളെ കാനഡ സ്വീകരിക്കുന്നു – എസ് ജയശങ്കർ
-
Latest News2 years agoസൗന്ദര്യ വര്‍ധക ഉല്പന്നങ്ങള് ഉപയോഗിക്കുന്നവരിൽ വൃക്ക രോഗം കണ്ടെത്തി
-
Latest News2 years agoഭൂമി വിട്ട് പുതിയ ഭ്രമണപഥത്തിലേക്ക് കുതിച്ചുയർന്ന് ആദിത്യ എൽ1
-
Interview6 years agoപ്രതി “പൂവങ്കോഴി” ആണെങ്കിലും പ്രതികരിക്കാതെ മഞ്ജു വാര്യർ
-
Latest News2 years agoപ്രധാനമന്ത്രി നരേന്ദ്രമോദി ഒമ്പത് വന്ദേ ഭാരത് ട്രെയിനുകള്‍ പുതുതായി ഞായറാഴ്ച ഫ്ലാഗ് ഓഫ് ചെയ്യും
-
Crime2 years agoപൊന്നാനി മാതൃശിശു ആശുപത്രിയിൽ എട്ട് മാസം ഗർഭിണിയായ യുവതിക്ക് രക്തം മാറി നൽകി ഗുരുതര വീഴ്ച

