Entertainment
ഉയിരും ഉലകവും, മക്കളെ ചേർത്ത് പിടിച്ചു വിഘ്‌നേഷും നയൻതാരയും

ലോകമെമ്പാടും ആരാധകരുള്ള താര ജോഡികളാണ് വിഘ്‌നേഷ് ശിവനും ലേഡി സൂപ്പർ സ്റ്റാർ നയൻ താരയും. ഇരുവരുടെയും പ്രണയം ആരാധകർക്ക് ആവേശമായിരുന്നു. പ്രേക്ഷകരുടെ വലിയ കാത്തിരിപ്പിന് ശേഷമാണ് ഇരുവരും വിവാഹിതരാവുന്നത്. നയൻസിനെയും വിഗ്നേ ഷിനെയും പോലെ അവരുടെ പ്രണയവും ഒത്തു ചേരലും ഇരട്ടക്കുട്ടികളുടെ ജനനവും പേരിടലും ആരാധകരും ആഘോഷിക്കുകയായിരുന്നു.
വിഘ്‌നേഷിന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ട് മുഴുവൻ കുഞ്ഞുങ്ങളുടെ ചിത്രം കൊണ്ട് നിറയുകയാണ്. ഇപ്പോൾ നയൻ താരയും ഇൻസ്റ്റാഗ്രാം അക്കൗണ്ടുമായെത്തിയിട്ടുണ്ട്.
കുഞ്ഞുങ്ങൾക്കും നയൻതാരക്കുമൊപ്പം വിഘ്നേഷ് പങ്കുവച്ച ചിത്രങ്ങളും കുറിപ്പും ആണ് സമൂഹമാധ്യമങ്ങളിൽ തരംഗം ആവുന്നത്. മക്കളുടെ മുഖം കാണിക്കാതെയുള്ള കുറെയേറെ ചിത്രങ്ങളാണ് കഴിഞ്ഞ കുറച്ചു ദിവസമായി വിഘ്നേഷ് പങ്കുവയ്ക്കുന്നത്. ‘എന്റെ ഉയിരിനെയും ഉലഗത്തെയും കൊണ്ട് ഞാൻ അനുഗ്രഹിക്കപ്പെട്ടിരിക്കുന്നു’ എന്നാണ് ഏറ്റവും പുതിയ ചിത്രത്തിൽ ക്യാപ്ഷ്യനായി വിഘ്നേഷ് കുറിച്ചിരുന്നത്. നയൻതാരയെ ടാഗ് ചെയ്തിരിക്കുന്ന ആ ചിത്രങ്ങൾ വേഗത്തിൽ തന്നെ സോഷ്യൽ മീഡിയയിൽ വൈറൽ ആയി മാറുന്ന കാഴ്ചയാണ് കണ്ടുകൊണ്ടിരിക്കുന്നത്.
ഉയിരിന്റെ ശരിക്കുമുള്ള പേര് രുദ്രൊനീല്‍ എന്‍. ശിവ എന്നും ഉലകിനെ ദൈവിക് എന്‍. ശിവ എന്നുമാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. വിഘ്നേഷ് തന്നെയാണ് ഇൻസ്റ്റഗ്രാമിലൂടെ ഈ വിവരം പങ്കുവച്ചത്. ‘ഇതിൽ ‘എൻ’ എന്നത് ലോകത്തിലെ ഏറ്റവും മികച്ച അമ്മയായ നയൻതാരയുടെ പേരിന്റെ ആദ്യാക്ഷരമാണെന്ന്’ എന്നാണ് വിഘ്നേഷ് പറഞ്ഞിട്ടുള്ളത്.
2022 ഒക്ടോബർ ഒമ്പതിനാണ് നയൻതാരക്കും വിഘ്നേഷ് ശിവനും ഇരട്ടക്കുട്ടികള്‍ ജനിക്കുന്നത്. ഉയിർ, ഉലകം എന്നാണ് കുഞ്ഞുങ്ങളെ ഇവർ വിളിക്കുന്നത്. നയൻതാരയുടെ ഇൻസ്റ്റഗ്രാം പേജിലൂടെയാണ് കുട്ടികളെ ഇവർ ആദ്യമായി പരിചയപെടുത്തുന്നത്. ഇൻസ്റ്റഗ്രാം അക്കൗണ്ടിലെ ആദ്യത്തെ റീലിൽ മക്കളെ കയ്യിൽ എടുത്തുകൊണ്ട് വരുന്ന നയൻതാരയാണ് ഉണ്ടായിരുന്നത്.’ജവാൻ’ ആണ് നയൻതാരയുടേതായി അവസാനം തിയറ്ററുകളിലെത്തിയ ചിത്രം. ചിത്രം വളരെ മികച്ച പ്രതികരണവുമായി ബോക്സ് ഓഫീസിൽ 1000 കോടി നേടി മുന്നേറുകയാണ്. നയൻതാര ആദ്യമായി ബോളിവുഡിൽ അഭിനയിക്കുന്ന ചിത്രം കൂടിയായിരുന്നു ഇത്. ജയം രവി നായകനായെത്തുന്ന ഇരൈവൻ ആണ് താരത്തിന്റെ അടുത്ത റിലീസ് ചിത്രം.
Entertainment
സെന്‍സര്‍ ബോർഡ് ‘മാർക്ക് ആന്റണി’ക്ക് 6.5 ലക്ഷം കൈക്കൂലി വാങ്ങിയെന്ന് വിശാൽ, അന്വേഷണം പ്രഖ്യാപിച്ച് കേന്ദ്രം

ചെന്നൈ . തന്റെ പുതിയ സിനിമയായ മാർക്ക് ആന്‍റണിയുടെ ഹിന്ദി പതിപ്പിന്റെ പ്രദര്‍ശനത്തിനും സര്‍ട്ടിഫിക്കറ്റിനുമായി മുംബൈയിലെ സെന്‍സര്‍ ബോര്‍ഡിലെ ഉദ്യോഗസ്ഥര്‍ക്ക് 6.5 ലക്ഷം കൈക്കൂലി കൊടുക്കേണ്ടി വന്നുവെന്ന വെളിപ്പെടുത്തലുമായി നടന്‍ വിശാല്‍ രംഗത്ത്. ചിത്രത്തിന്റെ സ്ക്രീനിങ്ങിന് മൂന്നു ലക്ഷവും, യു/എ സർട്ടിഫിക്കറ്റ് കിട്ടാൻ മൂന്നര ലക്ഷം രൂപയും നൽകേണ്ടി വന്നെന്നാണ് വിശാല്‍ എക്സില്‍ പങ്കുവെച്ച അഴിമതി ആരോപണത്തിൽ പറഞ്ഞിട്ടുള്ളത്. സംഭവത്തിൽ, ഇത്തരമൊരു അവസ്ഥ നിര്‍ഭാഗ്യകരമാണെന്നും ഉടന്‍ അന്വേഷണം നടത്തുമെന്നും കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്.
നടന്‍ വിശാലിന് സ്ക്രീനിങ്ങിനും, യു/എ സർട്ടിഫിക്കറ്റ് കിട്ടാനുമായി കൈക്കൂലി വാങ്ങിയ വ്യക്തികളുടെ പേരു വിവരങ്ങളും പണമയച്ചുകൊടുത്ത ബാങ്ക് അക്കൗണ്ട് നമ്പറുകളും നടന്‍ സമൂഹമാധ്യമത്തില്‍ പങ്കുവെച്ചിട്ടുണ്ട്. ആരോപണത്തില്‍ അന്വേഷണം നടത്താനായി വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം മുതിർന്ന ഉദ്യോഗസ്ഥനെ ഉടൻ മുംബൈയ്‌ക്ക് അയച്ചിട്ടുണ്ട്. വിശാൽ ഉന്നയിച്ച ആരോപണത്തിലുൾപ്പെട്ടവർക്കെതിരെ കർശന നടപടിയെടുക്കുമെന്ന് വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം അറിയിച്ചിരിക്കുകയാണ്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും മഹാരാഷ്‌ട്ര മുഖ്യമന്ത്രിയേയും ടാഗ് ചെയ്തുകൊണ്ടാണ് വിശാൽ ഇത് സംബന്ധിച്ച വീഡിയോ എക്സില്‍ പങ്കുവെച്ചിട്ടുള്ളത്. സിനിമയില്‍ അഴിമതി കാണിക്കുന്നതില്‍ കുഴപ്പമില്ലെന്നും എന്നാൽ യഥാര്‍ത്ഥ ജീവിതത്തില്‍ അഴിമതി കാണുന്നത് ദഹിക്കില്ലെന്നും വിശാലിന്റെ സമൂഹമാധ്യമ പോസ്റ്റിൽ പറഞ്ഞിരിക്കുന്നു. രവിചന്ദ്രൻ സംവിധാനം ചെയ്ത മാർക്ക് ആന്‍റണി ടൈം ട്രാവൽ ചിത്രമാണ്. വിശാലും എസ്. ജെ സൂര്യയുമാണ് പ്രധാന വേഷത്തില്‍ ഈ ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നത്.
-
Crime2 years ago
നവ്യ നായരുമായി ഡേറ്റിംഗ് സച്ചിന് സാവന്തിന് ഹരം, ലക്ഷങ്ങള്‍ വിലപിടിപ്പിള്ള ആഭരണങ്ങള്‍ നൽകി, നവ്യയെ കാണാൻ 10 തവണ കൊച്ചിക്ക് പറന്നു
-
Entertainment2 years ago
സെന്‍സര്‍ ബോർഡ് ‘മാർക്ക് ആന്റണി’ക്ക് 6.5 ലക്ഷം കൈക്കൂലി വാങ്ങിയെന്ന് വിശാൽ, അന്വേഷണം പ്രഖ്യാപിച്ച് കേന്ദ്രം
-
Latest News2 years ago
വനിതാ സംവരണ ബില്ലിൽ രാഷ്ട്രപതി ദ്രൗപതി മുർമു ഒപ്പുവെച്ചു, നിയമമായി
-
Latest News2 years ago
സൗന്ദര്യ വര്‍ധക ഉല്പന്നങ്ങള് ഉപയോഗിക്കുന്നവരിൽ വൃക്ക രോഗം കണ്ടെത്തി
-
Latest News2 years ago
അക്രമം പരസ്യമായി വാദിക്കുന്ന തീവ്രവാദികളെ കാനഡ സ്വീകരിക്കുന്നു – എസ് ജയശങ്കർ
-
Entertainment2 years ago
സിനിമാ – സീരിയൽ താരം അപർണ നായർ വീട്ടിൽ തൂങ്ങി മരിച്ചനിലയിൽ
-
Latest News2 years ago
ഭൂമി വിട്ട് പുതിയ ഭ്രമണപഥത്തിലേക്ക് കുതിച്ചുയർന്ന് ആദിത്യ എൽ1
-
Crime2 years ago
പൊന്നാനി മാതൃശിശു ആശുപത്രിയിൽ എട്ട് മാസം ഗർഭിണിയായ യുവതിക്ക് രക്തം മാറി നൽകി ഗുരുതര വീഴ്ച