Connect with us

Culture

ഇന്ന് സെപ്റ്റംബർ 11,സ്വാമി വിവേകാനന്ദന്റെ ചിക്കാഗോ പ്രസംഗത്തിന് ഇന്നേക്ക് നൂറ്റിമുപ്പതാണ്ട്

Published

on

സ്വാമി വിവേകാനന്ദന്റെ അമേരിക്കൻ സന്ദർശനവും 1893 സെപ്റ്റംബർ 11-ന് ചിക്കാഗോയിൽ നടന്ന ലോകമത പാർലമെന്റിൽ നടത്തിയ ചരിത്രപരമായ പ്രസംഗവും ഇന്ത്യയുടെ ആത്മീയ യാത്രയുടെ വഴിത്തിരിവായിരുന്നു. ഭാരതത്തിന്റെ ആത്മീയതയേയും സനാതന ധർമ്മത്തേയും ലോക ഭൂപടത്തിൽ പ്രതിഷ്ഠിച്ച സ്വാമി വിവേകാനന്ദന്റെ ചിക്കാഗോ പ്രസംഗത്തിന് ഇന്നേക്ക് നൂറ്റിമുപ്പതാണ്ട് തികയുകയാണ്.

അമേരിക്കയിലെ സഹോദരീ സഹോദരൻമാരേ എന്ന് വിവേകാനന്ദൻ വിളിച്ചപ്പോൾ ലോകം ഭാരതത്തെ അന്ന് അറിയുകയായിരുന്നു. സ്വാമി വിവേകാനന്ദൻ ലോകത്തിന്റെ ഹൃദയം തൊട്ടത് ഒരു സംബോധന കൊണ്ടായിരുന്നു. ആത്മവിസ്മൃതിയുടെ ആലസ്യത്തിൽ വീണുകിടന്ന ഭാരതീയർ പോലും ഒരു യുവസിംഹഗർജ്ജനം കേട്ട് ഞെട്ടി ഉണർന്നു. ഈ ദിവസത്തെ ചരിത്രത്തിൽ അടയാളപ്പെടുത്താൻ ഇതിലും മികച്ച വിശേഷനാണ് വേറെയില്ല.

ഭാരതത്തെ കുറിച്ച് അന്നുവരെ ലോകത്തിന് ഉണ്ടായിരുന്ന ധാരണകൾ മാറ്റിമറിക്കുന്നതായിരുന്നു വിവേകാനന്ദന്റെ പ്രസംഗം. ഇന്ത്യൻ ജനത സാംസ്‌കാരികമായി പിന്നാക്കം നിൽക്കുന്നവരാണെന്ന പാശ്ചാത്യലോകത്തിന്റെ ധാരണകളെ തിരുത്തി എഴുതി ആ ചിക്കാഗോ പ്രസംഗം. ലോകജനതയെ സാംസ്‌കാരിക സമ്പന്നരാക്കേണ്ടത് തങ്ങളാണെന്ന യൂറോപ്യൻ സൈദ്ധാന്തിക നിലപാടുകൾ മാറ്റിമറിക്കപ്പെടുകയായിരുന്നു അത്.

കോളോണിയൽ ഭരണത്തിന് കീഴിൽ ഭാരതത്തെ ബാധിച്ച കറുത്തഛായ വലിച്ചു കീറി പുതുയുഗത്തിന്റെ തെളിമയിലേക്ക് നയിച്ച ദിനം കൂടിയാണ് സെപ്തംബർ 11 എന്ന് പറയേണ്ടിയിരിക്കുന്നു. പാമ്പാട്ടിമാരുടെയും മന്ത്രവാദത്തിന്റെയും നാടാണ് ഭാരതം വാഴ്ത്തി പാടിയവർ മൂക്കത്ത് വിരൽ വെച്ചു. സ്വാമി വിവേകാനന്ദന്റെ സന്ദർശനത്തിന് യാതൊരു പ്രാധാന്യവും പാശചത്യ ലോകമോ മതപാർലമെന്റോ അന്ന് കല്പിച്ചിരുന്നില്ല. എന്നാൽ ഈ ദിനത്തിന് സെപ്തംബർ 11 നു ശേഷം സംഭവിച്ചത് ചരിത്രമായിരുന്നു.

ലോകജനതയെ സാംസ്‌കാരിക സമ്പന്നരാക്കേണ്ടത് തങ്ങളാണെന്ന യൂറോപ്യൻ സൈദ്ധാന്തിക നിലപാടുകൾ മാറ്റിമറിക്കപ്പെടുകയായിരുന്നു. ഭാരതീയരിൽ അടിമ മനോഭാവം നിലനിൽക്കുമ്പോൾ എങ്ങനെ അമേരിക്കയിലെ എന്റെ സഹോദരീ സഹോദരന്മാരെ എന്നദ്ദേഹത്തിന് സംബോധന ചെയ്യാൻ സാധിച്ചു. കേവലമായ സംബോധനയിൽ ഉണ്ട്, വേദാന്തത്തിന്റെ മുഴുവൻ സാരവും. ഭാരതത്തിന്റെ ദൗത്യം ലോകം മുഴുവൻ ഒരു കുടുംബമാണ് എന്ന സങ്കല്പം യാഥാർത്ഥ്യമാക്കുക എന്നതാണ്. അത് ഇന്നും അനുസ്യൂതം തുടരുന്നു. കഴിഞ്ഞ ദിവസം ഡൽഹിയിൽ നടന്ന് ജി20 ഉച്ചകോടിയിൽ ഭാരതം മുന്നോട്ട് വെച്ച് ആപ്തവാക്യവും വസുധൈവ കുടുംബകമാണ് എന്നതും ഈ അവസരത്തിൽ എടുത്ത് പറയേണ്ടതായുണ്ട്.

എല്ലാ രാജ്യങ്ങളിലും പീഡിപ്പിക്കപ്പെട്ടവർക്കും അഭയാർത്ഥികൾക്കും അഭയം നൽകിയ ഒരു രാജ്യക്കാരനാണ് എന്നതിൽ ഞാൻ അഭിമാനിക്കുന്നു. ഭാരതത്തേയൊ അതിന്റെ ആത്മീയ ചൈതന്യത്തേയോ ഇതിലും മികച്ച രീതിയിൽ വാക്കുകളിൽ പ്രതിനിധീകരിക്കാൻ കഴിയില്ല. 1893 സപ്തംബർ 11-ന് സ്വാമി വിവേകാനന്ദൻ ഉയർത്തിയ സനാതന മന്ത്രം ലോകത്തിന് മുഴുവനായാണ്. എലിനർ സ്റ്റാർക്ക് എന്ന അമേരിക്കൻ എഴുത്തുകാരൻ രേഖപ്പെടുത്തിയത് കൊളംബസ് അമേരിക്ക എന്ന ഭൂഖണ്ഡം കണ്ടുപിടിച്ചു. അമേരിക്കയുടെ ആത്മാവ് കണ്ടെത്തിയത് സ്വാമി വിവേകാനന്ദനാണ്എന്നാണ്. ലോകത്തിലെ മറ്റേതൊരു ജനതയെക്കാളും പാരമ്പര്യത്തിലും സംസ്‌കാരത്തിലും ദർശനത്തിലും പ്രാചീനതയിലും ഭാരതം വ്യത്യസ്തമാണ്. മറ്റ് പുരാതന സംസ്‌കാരങ്ങൾ വിസ്മൃതിയിൽ മുങ്ങി തപ്പുമ്പോഴും ഭാരതീയ ദർശനങ്ങൾ ഇന്നും നിലനില്ക്കുന്നതിന്റെ കാരണം കാലാനുസൃതമായ സ്വയം പരിഷ്‌കരണ ക്ഷമതയിലൂടെയാണ് എന്നാണ്. അതാണ് യഥാർത്ഥത്തിൽ സനാതത്തിന്റെ ശക്തിഎന്നത്.

സനാതന ധർമ്മത്തെ കടന്നാക്രമിക്കാനുള്ള ദുഷ്ടശക്തികളുടെ പാഴ് വേല പഴയപോലെ ഇന്നും തുടരുന്നു. അതിനെയെല്ലാം അതിജീവിച്ചാണ് ഹിന്ദു ധർമ്മം ആർജ്ജവത്തൊടെ ഇന്നും നില നിന്ന് പോകുന്നത്. നൂറ്റാണ്ടുകൾക്ക് മുൻപ് കടൽ കടന്നും മരൂഭുമി കടന്നും നിരവധി പേർ ഒറ്റയ്‌ക്കും കൂട്ടമായും ഇതിനായി ഈ മണ്ണിൽ എത്തി. എന്നാൽ അവർ എങ്ങനെ പരാജയപ്പെട്ട് തിരിച്ചോടി എന്നത് വളച്ചൊടിക്കപ്പെടാത്ത ചില ചരിത്ര സത്യവുമാണ്. ഇന്ന് ആഗോള തലത്തിൽ സനാതന ധർമ്മത്തിന്റെ ശോഭ നാൾക്കുനാൾ വർദ്ധിച്ച് വരുന്നു. എന്നാൽ രാജ്യത്തിന്റെ അകത്ത് നിന്ന് വെറും കിടങ്ങൾ എന്ന് വിശേഷിപ്പിക്കാവുന്ന ചിലരുടെ സനാതതത്തെ ഉന്മൂലനം ചെയ്യുമെന്ന വാക്കുകളെ വെറും കൈയ്യടിക്ക് വേണ്ടി മാത്രമാണ് എന്ന് രീതിയിൽ നിസ്സാരവത്കരിച്ച് കൂടാ. ചില ഹിഡൻ അജണ്ടകൾ അതിന് പിന്നിൽ പ്രവർത്തിക്കുന്നുണ്ട്. അവയെ ഇനിയും നിസാരമായി കാണാനാവില്ല.

‘ലോകത്തിൽ അധികം പേരും ആനന്ദത്തിനായി ബാഹ്യവിഷയങ്ങളെ സ്നേഹിക്കുന്നു. മറ്റു വ്യക്തികളുമായി മമതാബന്ധം പുലർത്തുന്നു’ – ശ്രീ നാരായണ ഗുരു

Continue Reading
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Culture

വന്ദേഭാരത് പറക്കും, തിരുപ്പതി വെങ്കിടാചലപതിയെ തൊഴാൻ വെറും 95 മിനിറ്റിൽ എത്താം

Published

on

ചെന്നൈ . പ്രധാനമന്ത്രി നരേന്ദ്ര മോദി പുതുതായി ഫ്ളാഗ് ഓഫ് ചെയ്ത ചെന്നൈ – വിജയവാഡ വന്ദേഭാരത് എക്സ്പ്രസിന്റെ വരവ് തിരുപ്പതിയിലേക്ക് പോകുന്ന ഭക്തർക്ക് ആശ്വാസമായി. മറ്റ് ട്രെയിനുകളിൽ ചെന്നൈയിൽ നിന്നുള്ള യാത്ര മൂന്ന് മണിക്കൂർ വേണ്ടി വരുന്ന സ്ഥാനത്ത് വന്ദേഭാരത് 136 കിലോമീറ്റർ താണ്ടുന്നത് വെറും 95 മിനിറ്റ് നേരം കൊണ്ടാണ്. വന്ദേഭാരത് യാത്ര ലാഭിക്കുന്നത് ഒന്നര മണിക്കൂർ സാമാന്യായം എന്നതാണ് എടുത്ത് പറയേണ്ടത്.

രാജ്യത്ത് ഒമ്പത് വന്ദേഭാരത് എക്സ്പ്രസുകളാണ് ഞായറാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്ളാഗ് ഓഫ് ചെയ്യുന്നത്. കേരളത്തിൽ അടക്കം വിവിധ സംസ്ഥാനങ്ങളിലെ പ്രധാന റൂട്ടുകളിലാണ് പുതിയ സർവീസ് വന്നത്. ചെന്നൈയിൽ നിന്നും നിത്യവും ആയിരക്കണക്കിന് ഭക്തരാണ് തിരുപ്പതി വെങ്കിടാചലപതിയെ സന്ദർശികാനായി പോയി വരുന്നത്. പുതിയ വന്ദേഭാരത് സർവീസ് ആരംഭിച്ചതോടെ മൂന്ന് മണിക്കൂർ യാത്ര ഒന്നര മണിക്കൂറായി ഭക്തർക്ക് കുറഞ്ഞു കിട്ടി. ചെന്നൈയിൽ നിന്നും പുറപ്പെടുന്ന വന്ദേഭാരത് 136 കിലോ മീറ്റർ താണ്ടി 95 മിനിറ്റ് കൊണ്ട് തിരുപ്പതിക്ക് അടുത്തുള്ള റെനിഗുണ്ട സ്റ്റേഷനിൽ എത്തും. അവിടെ നിന്നും നിന്നും ഒമ്പത് കിലോ മീറ്റർ മാത്രമാണ് തിരുപ്പതി ക്ഷേത്രത്തിലേക്ക് പിന്നീടുള്ളത്.

ഇതേ റൂട്ടിൽ ദിവസേന ഓടുന്ന സപ്തഗിരി, ഗരുഡാദ്രി എക്സ്പ്രസുകൾക്ക് രണ്ട് മണിക്കൂറും 40 മിനിറ്റും വേണം തിരുപ്പതിയിലെത്താൻ. ഇനി ചെന്നൈയിൽ നിന്നും വന്ദേഭാരത് എക്സ്പ്രസിൽ തിരുപ്പതിക്ക് എത്തുന്നവർക്ക് ഒന്നര മണിക്കൂർ കൊണ്ട് തിരുപ്പതി വെങ്കിടാചലപതിയെ തൊഴാനാവും. പുതിയ വന്ദേഭാരത് ഭക്തർക്ക് വലിയ ആശ്വാസമായിരിക്കുകയാണ്.

Continue Reading

Latest News

Crime2 years ago

കൊലപ്പെടുത്തി മരത്തിൽ കെട്ടി തൂക്കിയ നിലയിൽ ദൽഹിയിൽ മലയാളി വ്യവസായിയുടെ മൃതദേഹം കണ്ടെത്തി

ന്യൂദൽഹി . ദൽഹിയിൽ മലയാളി വ്യവസായിയെ കൊലപ്പെടുത്തി വീടിന് സമീപമുള്ള പാർക്കിലെ മരത്തിൽ കെട്ടിത്തൂക്കിയ നിലയിൽ കണ്ടെത്തി. എസ്എൻഡിപി ദ്വാരക ശാഖയുടെ സെക്രട്ടറി ആയിരുന്ന, തിരുവല്ല മേപ്രാൽ...

Latest News2 years ago

തീര്‍ത്ഥാടന കേന്ദ്രങ്ങളെ ബന്ധിപ്പിക്കുന്ന വന്ദേ ഭാരത് സർവീസിന്റെ സാധ്യത പഠനം നടക്കുന്നു

തീര്‍ത്ഥാടന കേന്ദ്രങ്ങളെ ബന്ധിപ്പിച്ചുകൊണ്ടുള്ള ആദ്യത്തെ വന്ദേ ഭാരത് സർവീസിന്റെ സാധ്യത പഠനം നടക്കുന്നു. പില്‍ഗ്രിം ടൂറിസം (തീര്‍ത്ഥാടനം) പദ്ധതിയില്‍ ഉള്‍പ്പെടുത്തി വന്ദേഭാരതിന്റെ സാധ്യത പഠനം ആണ് നടക്കുന്നത്....

Latest News2 years ago

കമാലുദ്ദീൻ സയീദിനെ അജ്ഞാതർ കൊലപ്പെടുത്തി? ശരീരത്തിൽ നിരവധി മുറിവുകൾ

ഇസ്ലാമാബാദ് . ആഗോള ഭീകരൻ ഹാഫീസ് സയീദിന്റെ മകൻ കമാലുദ്ദീൻ സയീദിനെ അജ്ഞാതർ കൊലപ്പെടുത്തി എന്ന് റിപ്പോർട്ടുകൾ. പാകിസ്താനിലെ പെഷവാറിൽ നിന്ന് അജ്ഞാതർ തട്ടിക്കൊണ്ടുപോയ കമാലുദ്ദീന്റെ മൃതദേഹം...

Crime2 years ago

കൊള്ളയടിച്ച പണത്തിന്റെ കുഴി നികത്താൻ കേരളാ ബാങ്കിൽ നിന്നും 50 കോടി രൂപ വക മാറ്റുന്നു

തൃശൂർ . സി പി എം നേതാക്കളും പരിവാരങ്ങളും കരുവന്നൂർ ബാങ്ക് തട്ടിപ്പിലൂടെ കൊള്ളയടിച്ച പണത്തിന്റെ കുഴി നികത്താൻ കേരളാ ബാങ്കിൽ നിന്നും 50 കോടി രൂപ...

Crime2 years ago

വയനാട്ടിൽ 14 കാരനായ സൈബർ കുട്ടി ഭീകരൻ അറസ്റ്റിലായി

കൽപ്പറ്റ . എഐ ടെക്നോളജി ഉപയോഗപ്പെടുത്തി സൈബർ രംഗത്ത് ഭീകര പരിവേഷം നേടിയ 14 കാരനെ വയനാട് സൈബർ പൊലീസ് അറസ്റ്റ് ചെയ്തു. വിദ്യാർത്ഥിനികളുടെ ചിത്രങ്ങൾ മോർഫ്...

Crime2 years ago

സൈബർ ഭീഷണിയിൽ വിദ്യാർത്ഥി ജീവനൊടുക്കിയ സംഭവം പോലീസ് അന്വേഷിക്കുന്നു

കോഴിക്കോട് . സൈബർ സെല്ലിന്റെ പേരിൽ വ്യാജ സന്ദേശം ലഭിച്ച പിറകെ കോഴിക്കോട് വിദ്യാർത്ഥി ജീവനൊടുക്കിയ സംഭവത്തിൽ അന്വേഷണം തുടങ്ങി. വ്യാജ സന്ദേശം ലഭിച്ച ശേഷം കത്തെഴുതി...

Crime2 years ago

നബി ദിനത്തിൽ നിസ്‌കാരത്തിനെത്തിയ ന്യൂനപക്ഷ മോർച്ച ദേശീയ ജനറൽ സെക്രട്ടറിയ്‌ക്ക് നേരെ മുന്നാറിൽ ആക്രമണം

ഇടുക്കി . കേരളത്തിൽ മത തീവ്രവാദികളുടെ അഴിഞ്ഞാട്ടം അതിരു കടക്കുന്നതായ വാർത്തകളാണ് പുറത്ത് വരുന്നത്. നബി ദിനത്തിൽ നിസ്‌കാരത്തിനെത്തിയ ന്യൂനപക്ഷ മോർച്ച ദേശീയ ജനറൽ സെക്രട്ടറിയ്‌ക്ക് നേരെ...

Latest News2 years ago

അക്രമം പരസ്യമായി വാദിക്കുന്ന തീവ്രവാദികളെ കാനഡ സ്വീകരിക്കുന്നു – എസ് ജയശങ്കർ

അക്രമം പരസ്യമായി വാദിക്കുന്ന തീവ്രവാദികളെ കാനഡ സ്വീകരിക്കുന്നുവെന്ന് വിദേശകാര്യ മന്ത്രി എസ് ജയശങ്കർ. കാനഡ തീവ്രവാദികൾക്കും ഭീകരവാദികൾക്കും പ്രവർത്തനയിടം നൽകുന്നു. വാഷിംഗ്ടൺ ഡിസിയിൽ നടന്ന പരിപാടിയിൽ ആണ്...

Latest News2 years ago

വനിതാ സംവരണ ബില്ലിൽ രാഷ്ട്രപതി ദ്രൗപതി മുർമു ഒപ്പുവെച്ചു, നിയമമായി

ലോക്‌സഭയിലും സംസ്ഥാന നിയമസഭകളിലും സ്ത്രീകൾക്ക് 33 ശതമാനം സംവരണം ഉറപ്പാക്കുന്ന വനിതാ സംവരണ ബില്ലിന് രാഷ്ട്രപതി ദ്രൗപതി മുർമു അംഗീകാരം നൽകി. വ്യാഴാഴ്‌ച രാഷ്ട്രപതി ബില്ലിന് അംഗീകാരം...

Latest News2 years ago

മൂന്നാറിലെ അനധികൃത കൈയേറ്റങ്ങൾ ഒഴിപ്പിക്കാൻ പ്രത്യേക ദൗത്യസംഘം എത്തുന്നതിൽ വിറളി പിടിച്ച് എം എം മണി

തൊടുപുഴ . മൂന്നാറിലെ അനധികൃത കൈയേറ്റങ്ങൾ ഒഴിപ്പിക്കാൻ കോടതി ഉത്തരവിനെ തുടർന്ന് പ്രത്യേക ദൗത്യസംഘം എത്തുന്നതിൽ വിറളി പിടിച്ച് എം എം മണി എം എൽ എ....

Trending