Entertainment
സെന്‍സര്‍ ബോർഡ് ‘മാർക്ക് ആന്റണി’ക്ക് 6.5 ലക്ഷം കൈക്കൂലി വാങ്ങിയെന്ന് വിശാൽ, അന്വേഷണം പ്രഖ്യാപിച്ച് കേന്ദ്രം
ചെന്നൈ . തന്റെ പുതിയ സിനിമയായ മാർക്ക് ആന്‍റണിയുടെ ഹിന്ദി പതിപ്പിന്റെ പ്രദര്‍ശനത്തിനും സര്‍ട്ടിഫിക്കറ്റിനുമായി മുംബൈയിലെ സെന്‍സര്‍ ബോര്‍ഡിലെ ഉദ്യോഗസ്ഥര്‍ക്ക് 6.5 ലക്ഷം കൈക്കൂലി കൊടുക്കേണ്ടി വന്നുവെന്ന വെളിപ്പെടുത്തലുമായി നടന്‍ വിശാല്‍ രംഗത്ത്. ചിത്രത്തിന്റെ സ്ക്രീനിങ്ങിന് മൂന്നു ലക്ഷവും, യു/എ സർട്ടിഫിക്കറ്റ് കിട്ടാൻ മൂന്നര ലക്ഷം രൂപയും നൽകേണ്ടി വന്നെന്നാണ് വിശാല്‍ എക്സില്‍ പങ്കുവെച്ച അഴിമതി ആരോപണത്തിൽ പറഞ്ഞിട്ടുള്ളത്. സംഭവത്തിൽ, ഇത്തരമൊരു അവസ്ഥ നിര്‍ഭാഗ്യകരമാണെന്നും ഉടന്‍ അന്വേഷണം നടത്തുമെന്നും കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്.
നടന്‍ വിശാലിന് സ്ക്രീനിങ്ങിനും, യു/എ സർട്ടിഫിക്കറ്റ് കിട്ടാനുമായി കൈക്കൂലി വാങ്ങിയ വ്യക്തികളുടെ പേരു വിവരങ്ങളും പണമയച്ചുകൊടുത്ത ബാങ്ക് അക്കൗണ്ട് നമ്പറുകളും നടന്‍ സമൂഹമാധ്യമത്തില്‍ പങ്കുവെച്ചിട്ടുണ്ട്. ആരോപണത്തില്‍ അന്വേഷണം നടത്താനായി വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം മുതിർന്ന ഉദ്യോഗസ്ഥനെ ഉടൻ മുംബൈയ്‌ക്ക് അയച്ചിട്ടുണ്ട്. വിശാൽ ഉന്നയിച്ച ആരോപണത്തിലുൾപ്പെട്ടവർക്കെതിരെ കർശന നടപടിയെടുക്കുമെന്ന് വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം അറിയിച്ചിരിക്കുകയാണ്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും മഹാരാഷ്‌ട്ര മുഖ്യമന്ത്രിയേയും ടാഗ് ചെയ്തുകൊണ്ടാണ് വിശാൽ ഇത് സംബന്ധിച്ച വീഡിയോ എക്സില്‍ പങ്കുവെച്ചിട്ടുള്ളത്. സിനിമയില്‍ അഴിമതി കാണിക്കുന്നതില്‍ കുഴപ്പമില്ലെന്നും എന്നാൽ യഥാര്‍ത്ഥ ജീവിതത്തില്‍ അഴിമതി കാണുന്നത് ദഹിക്കില്ലെന്നും വിശാലിന്റെ സമൂഹമാധ്യമ പോസ്റ്റിൽ പറഞ്ഞിരിക്കുന്നു. രവിചന്ദ്രൻ സംവിധാനം ചെയ്ത മാർക്ക് ആന്‍റണി ടൈം ട്രാവൽ ചിത്രമാണ്. വിശാലും എസ്. ജെ സൂര്യയുമാണ് പ്രധാന വേഷത്തില്‍ ഈ ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നത്.
Entertainment
ബുദ്ധിമുട്ടുകളെ അതിജീവിച്ചതിന് സ്വയം കൊടുക്കുന്ന ഗിഫ്റ്റാണ് ഇന്നത്തെ ജീവിതമെന്ന് സിന്ധു കൃഷ്ണ
അഭിനയിക്കാതെ തന്നെ സെലെബ്രെറ്റി ആയ ആളാണ് സിന്ധു കൃഷ്ണകുമാർ. ഏറ്റവും കൂടുതൽ ജനപ്രീതിയുള്ള ഫാമിലി വ്ലോഗ്ഗർ കൂടിയാണവർ. അവരും നാല് മക്കളും സോഷ്യൽ മീഡിയയിൽ സജീവമായപ്പോൾ അച്ഛൻ പൊതു പ്രവർത്തകനായി സജീവമാണ്. അഭിനയം മാത്ര മല്ല രാഷ്ട്രീയവും താല്പര്യമുള്ള ഏരിയ ആണെന്ന് കൃഷ്ണകുമാർ നേരത്തെ പറഞ്ഞിട്ടുണ്ട്.
ഇപ്പോഴിതാ സിന്ധു ബെഹ്‌റയിനിൽ പോയ വിശേഷങ്ങളാണ് തന്റെ യുട്യൂബ് ചാനലിലൂടെ പങ്കു വെക്കുകയാണ്. മൂത്തമകൾ അമ്മു എന്ന ആഹാനയാണ് കൂടെയുണ്ടായിരുന്നത്. ‘ഞങ്ങള്‍ പോയ സ്ഥലത്തിന്റെ പ്രത്യേകതകളൊക്കെ അമ്മു പകര്‍ത്തിയിട്ടുണ്ട്. എനിക്ക് വന്ന ചോദ്യങ്ങള്‍ക്കുള്ള മറുപടി കൂടിയാണ് ഇത്തവണ ഞാന്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. പൊക്കം കുറഞ്ഞ് പോയതില്‍ എന്നെങ്കിലും സങ്കടം തോന്നിയിട്ടുണ്ടോയെന്നായിരുന്നു ഒരാള്‍ ചോദിച്ചത്. ചെറുപ്പത്തില്‍ അനിയത്തി എന്നേക്കാളും പൊക്കം വെച്ചത് മുതല്‍ എനിക്കത് ശീലമാണ്.
കിച്ചുവിന് അത്യാവശ്യം പൊക്കമുള്ളത് കൊണ്ട് പിള്ളേര്‍ക്കെല്ലാം നല്ല ഉയരം ഉണ്ടാവുമെന്ന് അറിയാമായിരുന്നു. അക്കാര്യത്തിൽ എനിക്കൊന്നും തോന്നിയിട്ടില്ല’ പിന്നീട് ആളുകൾ മേക്ക് അപ്പ് പ്രോഡക്റ്റിന്റെ കാര്യമാണ് അന്വേഷിക്കുന്നത്. എല്ലാവരും വേറെ വേറെ ബ്രാന്റിന്റെ മേക്ക് അപ്പ് പ്രോഡക്ടുകൾ ആണ് ഉപയോഗിക്കുന്നത്. ചെറിയ മോൾ ഹാൻസികയാണ് എല്ലാവരുടെ പ്രോഡക്റ്റുകളും മാറി മാറി ഉപയോഗിക്കുന്നത്.
ഹാൻസികയെ പറ്റി പറയുമ്പോൾ ‘എങ്ങോട്ടാണ് പോവുന്നതെന്ന് അവള്‍ക്ക് തന്നെ അറിയില്ല.മക്കള്‍ കുഞ്ഞായിരുന്നപ്പോള്‍ നല്ലപോലെ കഷ്ടപ്പെട്ടിട്ടുണ്ട്. ഇന്നിപ്പോള്‍ പലിശ സഹിതം എല്ലാം ആസ്വദിക്കാനാവുന്നുണ്ട്. വീട്ടിലാവുമ്പോള്‍ വലിയ കുഴപ്പമില്ല. പുറത്തൊക്കെ പോവുമ്പോള്‍ നന്നായി പാടുപെട്ടിട്ടുണ്ട്. കുഞ്ഞിനെയും മടിയില്‍ വെച്ച് ഭക്ഷണമൊക്കെ സ്പീഡില്‍ കഴിക്കുമായിരുന്നു. എല്ലാ കാര്യങ്ങളും പെട്ടെന്ന് ചെയ്യാന്‍ പഠിച്ചത് അമ്മയായപ്പോഴാണ്.
സിനിമ കാണാന്‍ പോവുമ്പോഴും ബുദ്ധിമുട്ടിയിട്ടുണ്ട്. പിള്ളേര്‍ തിയേറ്ററില്‍ ബഹളമുണ്ടാക്കാതിരിക്കാനായും ശ്രദ്ധിക്കുമായിരുന്നു. മടിയിലൊക്കെ ഇരുത്തുമ്പോള്‍ കാലുവേദനയും നടുവേദനയുമൊക്കെയായിരുന്നു. ഹന്‍സുവിനെ പ്രസവിക്കുന്നതിന് രണ്ട് ദിവസം മുന്‍പാണ് ചാന്തുപൊട്ട് കാണാന്‍ പോയത്. നല്ല തിരക്കായിരുന്നു. എനിക്കാണേല്‍ വയറുമുണ്ട്, പിള്ളേരെയും കൂട്ടി ഇറങ്ങി വരാന്‍ പാടുപെട്ടിരുന്നു. എന്റെ ഓര്‍മ്മയിലുണ്ട് ആ സംഭവം’. മക്കളെ വളർത്താൻ ഒരുപാട് ബുദ്ധിമുട്ടിയിട്ടുണ്ട്. അന്നത്തെ ബുദ്ധിമുട്ടുകളെ അതിജീവിച്ചതിനു സ്വയം കൊടുക്കുന്ന ഗിഫ്റ്റാണ് ഇപ്പോഴത്തെ ജീവിതമെന്ന് സിന്ധു പറയുന്നു.
-
Latest News2 years agoവനിതാ സംവരണ ബില്ലിൽ രാഷ്ട്രപതി ദ്രൗപതി മുർമു ഒപ്പുവെച്ചു, നിയമമായി
-
Latest News2 years agoഅക്രമം പരസ്യമായി വാദിക്കുന്ന തീവ്രവാദികളെ കാനഡ സ്വീകരിക്കുന്നു – എസ് ജയശങ്കർ
-
Latest News2 years agoസൗന്ദര്യ വര്‍ധക ഉല്പന്നങ്ങള് ഉപയോഗിക്കുന്നവരിൽ വൃക്ക രോഗം കണ്ടെത്തി
-
Latest News2 years agoഭൂമി വിട്ട് പുതിയ ഭ്രമണപഥത്തിലേക്ക് കുതിച്ചുയർന്ന് ആദിത്യ എൽ1
-
Interview6 years agoപ്രതി “പൂവങ്കോഴി” ആണെങ്കിലും പ്രതികരിക്കാതെ മഞ്ജു വാര്യർ
-
Latest News2 years agoപ്രധാനമന്ത്രി നരേന്ദ്രമോദി ഒമ്പത് വന്ദേ ഭാരത് ട്രെയിനുകള്‍ പുതുതായി ഞായറാഴ്ച ഫ്ലാഗ് ഓഫ് ചെയ്യും
-
Crime2 years agoപൊന്നാനി മാതൃശിശു ആശുപത്രിയിൽ എട്ട് മാസം ഗർഭിണിയായ യുവതിക്ക് രക്തം മാറി നൽകി ഗുരുതര വീഴ്ച
-
Crime2 years agoനവ്യ നായരുമായി ഡേറ്റിംഗ് സച്ചിന് സാവന്തിന് ഹരം, ലക്ഷങ്ങള്‍ വിലപിടിപ്പിള്ള ആഭരണങ്ങള്‍ നൽകി, നവ്യയെ കാണാൻ 10 തവണ കൊച്ചിക്ക് പറന്നു

