Latest News
വനിതാ സംവരണ ബിൽ പാസാക്കിയതിന് ലോക്‌സഭാ എംപിമാർക്ക് നന്ദി പറഞ്ഞു പ്രധാനമന്ത്രി നരേന്ദ്ര മോദി

വനിതാ സംവരണ ബിൽ പാസാക്കിയതിന് ലോക്‌സഭാ എംപിമാർക്ക് നന്ദി അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. വനിതാ സംവരണ ബിൽ പാസാക്കിയത് ഇന്ത്യൻ പാർലമെന്ററി ചരിത്രത്തിലെ സുവർണ്ണ നിമിഷമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. ലോക്‌സഭ ഏകകണ്ഠമായാണ് ബിൽ പാസാക്കിയത്. എല്ലാ രാഷ്ട്രീയ പാർട്ടി നേതാക്കളും സഭാംഗങ്ങളും ഈ നേട്ടത്തിന് അർഹരാണെന്നും മോദി പറയുകയുണ്ടായി.
ലോക്‌സഭ സമ്മേളിച്ചതിന് തൊട്ടുപിന്നാലെ വനിതാ സംവരണ ബിൽ പാസാക്കിയതിന് പ്രധാനമന്ത്രി നന്ദി അറിയിക്കുകയായിരുന്നു. ‘സഭാ നേതാവ് എന്ന നിലയിൽ, ഈ ‘സുവർണ്ണ’ ദൗത്യത്തിനായി അംഗങ്ങൾ നൽകിയ സംഭാവനകൾക്ക് പൂർണ്ണഹൃദയത്തോടെ നന്ദി പറയുന്നു. ‘ഈ പവിത്രമായ ദൗത്യം നിറവേറ്റുന്നതിന്, സഭാ നേതാവെന്ന നിലയിൽ, നിങ്ങളുടെ സംഭാവനയ്ക്കും പിന്തുണയ്ക്കും അർത്ഥവത്തായ സംവാദത്തിനും ഹൃദയത്തിൽ തൊട്ട് നന്ദി അറിയിക്കുന്നു.’ മോദി പറഞ്ഞു. ലോകസഭയിലെ ഈ തീരുമാനവും ബില്ലിന്റെ രാജ്യസഭയിലെ അവസാനവും സ്ത്രീകളുടെ മാനസികാവസ്ഥയെ മാറ്റുമെന്നും, ബിൽ സൃഷ്ടിക്കുന്ന ആത്മവിശ്വാസം രാജ്യത്തെ പുതിയ ഉയരങ്ങളിലേക്ക് കൊണ്ടുപോകുന്നതിനുള്ള ശക്തിയായി ഉയർന്നുവരുമെന്നും മോദി പറഞ്ഞു.
സുപ്രധാന ബിൽ പാസാക്കിയതിന്റെ ക്രെഡിറ്റ് സഭയിലെ ഓരോ അംഗത്തിനും സഭയ്ക്കകത്തും പുറത്തുമുള്ള എല്ലാ രാഷ്ട്രീയ പാർട്ടി നേതാക്കൾക്കും അവകാശപ്പെട്ടതാണെന്നും മോദി കൂട്ടിച്ചേർത്തു. ലോക്‌സഭയിലും സംസ്ഥാന അസംബ്ലികളിലും സ്ത്രീകൾക്ക് 33 ശതമാനം സംവരണം നൽകുന്ന ബിൽ, എട്ട് മണിക്കൂർ നീണ്ട ചർച്ചയ്‌ക്ക് ശേഷമാണ് ലോകസഭാ പാസാക്കുന്നത്. 454 അംഗങ്ങൾ ബില്ലിനെ അനുകൂലിച്ചും രണ്ട് പേർ എതിർത്തും വോട്ട് ചെയ്യുകയായിരുന്നു. പുതിയ പാർലമെന്റ് മന്ദിരത്തിലേക്ക് മാറിയ ശേഷം, ആദ്യം അവതരിപ്പിച്ചതും പാസാക്കിയതുമായ ഭരണഘടനാ ഭേദഗതി ബില്ലായിരുന്നു വനിതാ സംവരണ ബിൽ.
Crime
കൊലപ്പെടുത്തി മരത്തിൽ കെട്ടി തൂക്കിയ നിലയിൽ ദൽഹിയിൽ മലയാളി വ്യവസായിയുടെ മൃതദേഹം കണ്ടെത്തി

ന്യൂദൽഹി . ദൽഹിയിൽ മലയാളി വ്യവസായിയെ കൊലപ്പെടുത്തി വീടിന് സമീപമുള്ള പാർക്കിലെ മരത്തിൽ കെട്ടിത്തൂക്കിയ നിലയിൽ കണ്ടെത്തി. എസ്എൻഡിപി ദ്വാരക ശാഖയുടെ സെക്രട്ടറി ആയിരുന്ന, തിരുവല്ല മേപ്രാൽ കൈലാത്ത് ഹൗസിൽ പി.പി സുജാതൻ (60) നെ ആണ് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തുന്നത്. സുജാതൻ താമസിച്ചിരുന്ന വീടിനു സമീപമുള്ള പാർക്കിലാണ് മൃതദേഹം കണ്ടെത്തുന്നത്.
പാർക്കിൽ പ്രഭാതസവാരിക്ക് വന്നവരാണ് മൃതദേഹം ആദ്യം കാണുന്നത്. മൃതദേഹം കെട്ടി തൂക്കിയ നിലയിലായിരുന്നു. മൃതദേഹത്തിന്റെ കഴുത്തിലും കൈയ്യിലും അക്രമിക്കപ്പെട്ടതിന്റെ പാടുകൾ ഉണ്ട്. ദ്വാരകയ്‌ക്ക് സമീപമുള്ള തിരുപ്പതി പബ്ലിക് സ്കൂളിന് സമീപമാണ് സുജാതൻ താമസിച്ചു വന്നിരുന്നത്. വ്യാഴാഴ്ച രാത്രി ഒൻപതുമണിയോടെ ബിസിനസ് ആവശ്യങ്ങളുമായി ബന്ധപ്പെട്ട് ജയ്‌പൂരിലേക്ക് പോകാൻ വീട്ടിൽ നിന്നും ഇറങ്ങിയതാണെന്നാണ് ബന്ധുക്കൾ പറയുന്നത്.
സുജാതന്റെ ബാഗ് പോലീസ് കണ്ടെത്തിയിട്ടുണ്ട്. പേഴ്‌സ്, മൊബൈൽ ഫോൺ എന്നിവ ബാഗിൽ നിന്നും നഷ്ടപ്പെട്ടിട്ടുണ്ട്. സുജാതൻ ധരിച്ചിരുന്ന ഷർട്ട് ഉപയോഗിച്ചാണ് മൃതദേഹം മരത്തിൽ കെട്ടിത്തൂക്കിയതെന്നാണ് പോലീസ് പറയുന്നത്. മൃതദേഹം ഹരിനഗർ ദീൻദയാൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്. സംസ്കാരം ദൽഹിയിൽ തന്നെ നടത്തും. പ്രീതിയാണ് ഭാര്യ. ശാന്തിപ്രിയ, കോളേജ് വിദ്യാർത്ഥിയായ അമൽ എന്നിവരാണ് മക്കൾ.
-
Crime2 years ago
നവ്യ നായരുമായി ഡേറ്റിംഗ് സച്ചിന് സാവന്തിന് ഹരം, ലക്ഷങ്ങള്‍ വിലപിടിപ്പിള്ള ആഭരണങ്ങള്‍ നൽകി, നവ്യയെ കാണാൻ 10 തവണ കൊച്ചിക്ക് പറന്നു
-
Entertainment2 years ago
സെന്‍സര്‍ ബോർഡ് ‘മാർക്ക് ആന്റണി’ക്ക് 6.5 ലക്ഷം കൈക്കൂലി വാങ്ങിയെന്ന് വിശാൽ, അന്വേഷണം പ്രഖ്യാപിച്ച് കേന്ദ്രം
-
Latest News2 years ago
വനിതാ സംവരണ ബില്ലിൽ രാഷ്ട്രപതി ദ്രൗപതി മുർമു ഒപ്പുവെച്ചു, നിയമമായി
-
Latest News2 years ago
സൗന്ദര്യ വര്‍ധക ഉല്പന്നങ്ങള് ഉപയോഗിക്കുന്നവരിൽ വൃക്ക രോഗം കണ്ടെത്തി
-
Latest News2 years ago
അക്രമം പരസ്യമായി വാദിക്കുന്ന തീവ്രവാദികളെ കാനഡ സ്വീകരിക്കുന്നു – എസ് ജയശങ്കർ
-
Entertainment2 years ago
സിനിമാ – സീരിയൽ താരം അപർണ നായർ വീട്ടിൽ തൂങ്ങി മരിച്ചനിലയിൽ
-
Latest News2 years ago
ഭൂമി വിട്ട് പുതിയ ഭ്രമണപഥത്തിലേക്ക് കുതിച്ചുയർന്ന് ആദിത്യ എൽ1
-
Crime2 years ago
പൊന്നാനി മാതൃശിശു ആശുപത്രിയിൽ എട്ട് മാസം ഗർഭിണിയായ യുവതിക്ക് രക്തം മാറി നൽകി ഗുരുതര വീഴ്ച