Latest News
തീര്‍ത്ഥാടന കേന്ദ്രങ്ങളെ ബന്ധിപ്പിക്കുന്ന വന്ദേ ഭാരത് സർവീസിന്റെ സാധ്യത പഠനം നടക്കുന്നു
തീര്‍ത്ഥാടന കേന്ദ്രങ്ങളെ ബന്ധിപ്പിച്ചുകൊണ്ടുള്ള ആദ്യത്തെ വന്ദേ ഭാരത് സർവീസിന്റെ സാധ്യത പഠനം നടക്കുന്നു. പില്‍ഗ്രിം ടൂറിസം (തീര്‍ത്ഥാടനം) പദ്ധതിയില്‍ ഉള്‍പ്പെടുത്തി വന്ദേഭാരതിന്റെ സാധ്യത പഠനം ആണ് നടക്കുന്നത്. ഗുരുവായൂര്‍ നിന്നും പുറപ്പെട്ട് പഴനി, മധുര, രാമേശ്വരം എത്തുന്ന വന്ദേഭാരത്, രാജ്യത്തെ ഏറ്റവും ദൈര്‍ഘ്യമേറിയ വന്ദേഭാരത് സര്‍വീസ് ആയിരിക്കും.
പാലക്കാട്,പൊള്ളാച്ചി പാതയിൽ കിട്ടുന്ന പരമാവധി വേഗത, സാങ്കേതിക പ്രശ്‌നങ്ങള്‍, എന്നിവ സംബന്ധിച്ച വിശദമായ പഠനം ആണ് നടക്കുന്നത്. പദ്ധതി യാഥാര്‍ത്ഥ്യമായാല്‍ പ്രമുഖ ക്ഷേത്രങ്ങളെ ബന്ധിപ്പിച്ചുള്ള ആദ്യത്തെ വന്ദേഭാരത് സർവീസ് ആയിരിക്കും ഇത്. നിലവില്‍ വന്ദേഭാരത് ട്രെയിനുകള്‍ പകല്‍ സര്‍വീസ് മാത്രമാണ് നടത്തുന്നത്. എന്നാല്‍ സാങ്കേതിക മാറ്റങ്ങള്‍ വരുത്തി പുതിയ വന്ദേഭാരത് ട്രെയിനുകള്‍ രാത്രി സര്‍വീസ് കൂടി പരിഗണിക്കുകയാണ്. വിദഗ്ധ സംഘത്തിന്റെ പഠനശേഷമാകും ഇക്കാര്യത്തിൽ അന്തിമ തീരുമാനം ഉണ്ടാവുക.
നിലവില്‍ കേരളത്തിന് രണ്ട് വന്ദേഭാരത് സർവീസുകൾ ആണുള്ളത്. ഏപ്രില്‍ 25-നാണ് പ്രധാനമന്ത്രി നരേന്ദ്രമോദി കേരളത്തിലെ ആദ്യ വന്ദേഭാരതിന് പച്ചക്കൊടി കാട്ടുന്നത്. രണ്ടാമത്തെ വന്ദേഭാരത് രണ്ടു ദിവസം മുൻപ് ഓടിത്തുടങ്ങി. തിരുവനന്തപുരത്തുനിന്ന് ആലപ്പുഴ വഴി കാസര്‍കോട് വരെയാണ് സര്‍വീസെങ്കിലും തുടർന്നത് മംഗലാപുരം വരെ നീട്ടാനാണ് സാധ്യത.