Latest News
‘എനിക്ക് എന്റെ പേരിൽ വീടില്ലെങ്കിലും രാജ്യത്ത് ലക്ഷക്കണക്കിന് പെൺമക്കളെ വീട്ടുടമകളാക്കി’ – നരേന്ദ്രമോദി
 
																								
												
												
											ബോഡേലി . ‘എനിക്ക് എന്റെ പേരിൽ വീടില്ലെങ്കിലും എന്റെ സർക്കാർ ലക്ഷക്കണക്കിന് പെൺമക്കളെ വീട്ടുടമകളാക്കി’യെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. രാജ്യത്തെ കോടിക്കണക്കിന് ജനങ്ങൾക്ക് വീട് നൽകാനായതിൽ താൻ സംതൃപ്തനാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. തന്റെ പേരിൽ വീടില്ല, എന്നാൽ തന്റെ സർക്കാർ രാജ്യത്തെ ലക്ഷക്കണക്കിന് പെൺമക്കളെയാണ് വീട്ടുടമസ്ഥരാക്കിയത് – മോദി പറഞ്ഞു. രണ്ട് ദിവസത്തെ സന്ദർശനത്തിനായി ഗുജറാത്തിൽ എത്തിയ പ്രധാനമന്ത്രി, വനവാസി സമുദായം ഭൂരിപക്ഷമുള്ള ബോഡേലി പട്ടണത്തിൽ വിദ്യാഭ്യാസ മേഖലയുമായി ബന്ധപ്പെട്ട് 5,000 കോടി രൂപയുടെ വികസന പദ്ധതികൾ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു.
നിങ്ങളോടൊപ്പം സമയം ചെലവഴിക്കാൻ തുടങ്ങിയത് മുതൽ പാവപ്പെട്ട ആളുകൾ നേരിടുന്ന പ്രശ്നങ്ങൾ എനിക്ക് നന്നായി അറിയാനായി. ആ പ്രശ്നങ്ങൾ പരിഹരിക്കാൻ ഞാൻ എപ്പോഴും ശ്രമിച്ചിട്ടുണ്ട്. ഇന്ന് ഞാൻ സംതൃപ്തനാണ്, കാരണം എന്റെ സർക്കാർ രാജ്യത്തുടനീളമുള്ള ജനങ്ങൾക്കായി നാല് കോടി വീടുകൾ നിർമ്മിച്ചു. മുൻ സർക്കാരുകളിൽ നിന്നും വ്യത്യസ്തമായി പാവപ്പെട്ടവർക്ക് വേണ്ടിയാണ് സർക്കാർ പ്രവർത്തിക്കുന്നത്. പാവപ്പെട്ടവർക്കുള്ള വീട് എന്നത് ഞങ്ങൾക്ക് വെറും സംഖ്യ അല്ല. പാവപ്പെട്ടവർക്ക് വീടുകൾ നിർമ്മിച്ച് അവരെ ഉയർത്തുക എന്നതാണ് ലക്ഷ്യമായി കാണുന്നത് – – മോദി പറഞ്ഞു.
പാവപ്പെട്ടവർക്കായി ഞങ്ങൾ വീടുകൾ നിർമ്മിക്കുന്നു, ഇടനിലക്കാർ ഇല്ലാതെ ആണത്. ലക്ഷക്കണക്കിന് വീടുകൾ ഞങ്ങളുടെ സ്ത്രീകളുടെ പേരിൽ നിർമ്മിച്ച് രജിസ്റ്റർ ചെയ്തു. എനിക്ക് എന്റെ പേരിൽ വീടില്ലെങ്കിലും എന്റെ സർക്കാർ ലക്ഷക്കണക്കിന് പെൺമക്കളെ വീട്ടുടമകളാക്കിയത്തിൽ ഞാൻ അഭിമാനം കൊള്ളുന്നു. ഗുജറാത്ത് വിദ്യാഭ്യാസ വകുപ്പിന്റെ ഗാന്ധിനഗറിലെ വിദ്യാ സമീക്ഷ കേന്ദ്രത്തിൽ ലോകബാങ്ക് പ്രസിഡന്റ് അജയ് ബംഗ സന്ദർശിച്ചത് അഭിമാനമുണ്ടാക്കി. ഇന്ത്യയിലെ എല്ലാ ജില്ലകളിലും ഇത്തരം കേന്ദ്രങ്ങൾ ആരംഭിക്കാൻ അജയ് ബംഗ ആവശ്യപ്പെട്ടിരുന്നു എന്നും പ്രധാനമന്ത്രി പറഞ്ഞു.
Crime
കൊലപ്പെടുത്തി മരത്തിൽ കെട്ടി തൂക്കിയ നിലയിൽ ദൽഹിയിൽ മലയാളി വ്യവസായിയുടെ മൃതദേഹം കണ്ടെത്തി
 
														ന്യൂദൽഹി . ദൽഹിയിൽ മലയാളി വ്യവസായിയെ കൊലപ്പെടുത്തി വീടിന് സമീപമുള്ള പാർക്കിലെ മരത്തിൽ കെട്ടിത്തൂക്കിയ നിലയിൽ കണ്ടെത്തി. എസ്എൻഡിപി ദ്വാരക ശാഖയുടെ സെക്രട്ടറി ആയിരുന്ന, തിരുവല്ല മേപ്രാൽ കൈലാത്ത് ഹൗസിൽ പി.പി സുജാതൻ (60) നെ ആണ് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തുന്നത്. സുജാതൻ താമസിച്ചിരുന്ന വീടിനു സമീപമുള്ള പാർക്കിലാണ് മൃതദേഹം കണ്ടെത്തുന്നത്.
പാർക്കിൽ പ്രഭാതസവാരിക്ക് വന്നവരാണ് മൃതദേഹം ആദ്യം കാണുന്നത്. മൃതദേഹം കെട്ടി തൂക്കിയ നിലയിലായിരുന്നു. മൃതദേഹത്തിന്റെ കഴുത്തിലും കൈയ്യിലും അക്രമിക്കപ്പെട്ടതിന്റെ പാടുകൾ ഉണ്ട്. ദ്വാരകയ്‌ക്ക് സമീപമുള്ള തിരുപ്പതി പബ്ലിക് സ്കൂളിന് സമീപമാണ് സുജാതൻ താമസിച്ചു വന്നിരുന്നത്. വ്യാഴാഴ്ച രാത്രി ഒൻപതുമണിയോടെ ബിസിനസ് ആവശ്യങ്ങളുമായി ബന്ധപ്പെട്ട് ജയ്‌പൂരിലേക്ക് പോകാൻ വീട്ടിൽ നിന്നും ഇറങ്ങിയതാണെന്നാണ് ബന്ധുക്കൾ പറയുന്നത്.
സുജാതന്റെ ബാഗ് പോലീസ് കണ്ടെത്തിയിട്ടുണ്ട്. പേഴ്‌സ്, മൊബൈൽ ഫോൺ എന്നിവ ബാഗിൽ നിന്നും നഷ്ടപ്പെട്ടിട്ടുണ്ട്. സുജാതൻ ധരിച്ചിരുന്ന ഷർട്ട് ഉപയോഗിച്ചാണ് മൃതദേഹം മരത്തിൽ കെട്ടിത്തൂക്കിയതെന്നാണ് പോലീസ് പറയുന്നത്. മൃതദേഹം ഹരിനഗർ ദീൻദയാൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്. സംസ്കാരം ദൽഹിയിൽ തന്നെ നടത്തും. പ്രീതിയാണ് ഭാര്യ. ശാന്തിപ്രിയ, കോളേജ് വിദ്യാർത്ഥിയായ അമൽ എന്നിവരാണ് മക്കൾ.
- 
																	   Entertainment2 years ago Entertainment2 years agoസെന്‍സര്‍ ബോർഡ് ‘മാർക്ക് ആന്റണി’ക്ക് 6.5 ലക്ഷം കൈക്കൂലി വാങ്ങിയെന്ന് വിശാൽ, അന്വേഷണം പ്രഖ്യാപിച്ച് കേന്ദ്രം 
- 
																	   Latest News2 years ago Latest News2 years agoവനിതാ സംവരണ ബില്ലിൽ രാഷ്ട്രപതി ദ്രൗപതി മുർമു ഒപ്പുവെച്ചു, നിയമമായി 
- 
																	   Latest News2 years ago Latest News2 years agoഅക്രമം പരസ്യമായി വാദിക്കുന്ന തീവ്രവാദികളെ കാനഡ സ്വീകരിക്കുന്നു – എസ് ജയശങ്കർ 
- 
																	   Latest News2 years ago Latest News2 years agoസൗന്ദര്യ വര്‍ധക ഉല്പന്നങ്ങള് ഉപയോഗിക്കുന്നവരിൽ വൃക്ക രോഗം കണ്ടെത്തി 
- 
																	   Latest News2 years ago Latest News2 years agoഭൂമി വിട്ട് പുതിയ ഭ്രമണപഥത്തിലേക്ക് കുതിച്ചുയർന്ന് ആദിത്യ എൽ1 
- 
																	   Interview6 years ago Interview6 years agoപ്രതി “പൂവങ്കോഴി” ആണെങ്കിലും പ്രതികരിക്കാതെ മഞ്ജു വാര്യർ 
- 
																	   Latest News2 years ago Latest News2 years agoപ്രധാനമന്ത്രി നരേന്ദ്രമോദി ഒമ്പത് വന്ദേ ഭാരത് ട്രെയിനുകള്‍ പുതുതായി ഞായറാഴ്ച ഫ്ലാഗ് ഓഫ് ചെയ്യും 
- 
																	   Crime2 years ago Crime2 years agoപൊന്നാനി മാതൃശിശു ആശുപത്രിയിൽ എട്ട് മാസം ഗർഭിണിയായ യുവതിക്ക് രക്തം മാറി നൽകി ഗുരുതര വീഴ്ച 

 
				
 
														 
																											 
														 
																											 
														 
																											 
														 
																											 
														 
																											 
														 
																											 
														 
																											 
														 
																											