Crime
ഡല്‍ഹിയെ നടുക്കി കൊലപാതകം, കാമുകന്റെ 11കാരനായ മകനെ യുവതി കൊലപ്പെടുത്തി കിടക്കയുടെ പെട്ടിക്കുള്ളില്‍ ഒളിപ്പിച്ചു
കാമുകന്റെ 11കാരനായ മകനെ യുവതി കൊലപ്പെടുത്തിയ ഡൽഹിയെ നടുക്കിയ സംഭവത്തിൽ 24കാരിയെ ഡല്‍ഹി പോലീസ് ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു. കേസില്‍ 24കാരിയായ പൂജാ കുമാരിയാണ് അറസ്റ്റിലായത്. കുട്ടിയെ ഉറങ്ങിക്കിടക്കുമ്പോള്‍ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി മൃതദേഹം കിടക്കയുടെ പെട്ടിക്കുള്ളില്‍ യുവതി ഒളിപ്പിക്കുകയായിരുന്നു. തുടർന്ന് യുവതി സംഭവസ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ടു.
പങ്കാളിയുമായുള്ള ബന്ധത്തിന് കുട്ടി തടസ്സമാകുമെന്ന് കരുതിയാണ് കൊലപാതകം നടത്തിയതെന്ന് അറസ്റ്റിന് പിന്നാലെ പൂജ കുറ്റം സമ്മതിച്ചതായി പോലീസ് പറഞ്ഞു. വെസ്റ്റ് ഡല്‍ഹിയിലെ റണ്‍ഹോലയില്‍ താമസിക്കുന്ന ജിതേന്ദറുമായി അവര്‍ ലിവ്-ഇന്‍ ബന്ധത്തിലായിരുന്നു. ജിതേന്ദര്‍ തന്റെ ഭാര്യയില്‍ നിന്ന് ഇതുവരെ വിവാഹമോചനം നേടിയിട്ടില്ല. ഇതിന് കാരണം മകനാണെന്ന് പൂജ കരുതി. ഇതാണ് കുട്ടിയെ ഒഴിവാക്കാന്‍ പൂജയെ പ്രേരിപ്പിച്ചതെന്നാണ് പോലീസ് നൽക്കുന്ന വിവരം.
മുന്നൂറോളം സിസിടിവികള്‍ പരിശോധിച്ച ശേഷമാണ് ഞായറാഴ്ച ബക്കര്‍വാലയില്‍ വച്ച് പൂജയെ പോലീസ് അറസ്റ്റ് ചെയ്തത്. പ്രതി സ്ഥിരമായി ഒളിത്താവളങ്ങള്‍ മാറ്റുകയും പോലീസിനെ വഴിതെറ്റിക്കാന്‍ ശ്രമിച്ചിരുന്നതായും ക്രൈംബ്രാഞ്ച് പറയുന്നു. ആഗസ്റ്റ് 10 ന് ബിഎല്‍കെ ആശുപത്രിയില്‍ ഒരു കുട്ടിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ നിലയില്‍ എത്തിച്ചതായി ഡല്‍ഹി പൊലീസിന് വിവരം കിട്ടുകയായിരുന്നു. തുടർന്ന് കുട്ടിയുടെ വീടിന് സമീപത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചു. വീട് അവസാനമായി സന്ദര്‍ശിച്ചത് ഒരു സ്ത്രീയാണെന്നും പിന്നീട് അത് പൂജയാണെന്നും വ്യക്തമാവുകയാണ് ഉണ്ടായത്. ഇതോടെ യുവതിയുടെ മാതാപിതാക്കളുടെ വീട്ടിലും ബന്ധു വീടുകളിലും തിരച്ചില്‍ നടത്തി. തുടര്‍ന്നാണ് ഞായറാഴ്ച ബക്കര്‍വാലയില്‍ വച്ച് പൂജയെ അറസ്റ്റ് ചെയ്യുന്നത്.
കുട്ടിയുടെ പിതാവ് ജിതേന്ദറിനെ പൂജ വിവാഹം കഴിച്ചിരുന്നു. എന്നാല്‍ ഇയാള്‍ നേരത്തെ തന്നെ വിവാഹിതനായിരുന്നു. തന്റെ ആദ്യ ഭാര്യയില്‍ നിന്ന് വിവാഹമോചനം നേടുമെന്ന് ഇയാള്‍ പൂജയ്ക്ക് ഉറപ്പുനല്‍കിയിരുന്നെങ്കിലും, കുറച്ച് നാളുകള്‍ക്ക് ശേഷം ജിതേന്ദര്‍ വിവാഹമോചനത്തിന് വിസമ്മതിക്കുകയാണ് ഉണ്ടായത്. 2022 ഡിസംബര്‍ മുതല്‍ ജിതേന്ദര്‍ തന്റെ ആദ്യ ഭാര്യയോടൊപ്പം താമസം പുനഃരാരംഭിക്കുകയും ചെയ്തു. ഇതില്‍ രോഷാകുലയായ പൂജ ആഗസ്റ്റ് 10ന് ജിതേന്ദറിന്റെ മകനെ കൊലപ്പെടുത്തിയെന്നാണ് പോലീസ് പറയുന്നത്.
Crime
കൊലപ്പെടുത്തി മരത്തിൽ കെട്ടി തൂക്കിയ നിലയിൽ ദൽഹിയിൽ മലയാളി വ്യവസായിയുടെ മൃതദേഹം കണ്ടെത്തി
ന്യൂദൽഹി . ദൽഹിയിൽ മലയാളി വ്യവസായിയെ കൊലപ്പെടുത്തി വീടിന് സമീപമുള്ള പാർക്കിലെ മരത്തിൽ കെട്ടിത്തൂക്കിയ നിലയിൽ കണ്ടെത്തി. എസ്എൻഡിപി ദ്വാരക ശാഖയുടെ സെക്രട്ടറി ആയിരുന്ന, തിരുവല്ല മേപ്രാൽ കൈലാത്ത് ഹൗസിൽ പി.പി സുജാതൻ (60) നെ ആണ് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തുന്നത്. സുജാതൻ താമസിച്ചിരുന്ന വീടിനു സമീപമുള്ള പാർക്കിലാണ് മൃതദേഹം കണ്ടെത്തുന്നത്.
പാർക്കിൽ പ്രഭാതസവാരിക്ക് വന്നവരാണ് മൃതദേഹം ആദ്യം കാണുന്നത്. മൃതദേഹം കെട്ടി തൂക്കിയ നിലയിലായിരുന്നു. മൃതദേഹത്തിന്റെ കഴുത്തിലും കൈയ്യിലും അക്രമിക്കപ്പെട്ടതിന്റെ പാടുകൾ ഉണ്ട്. ദ്വാരകയ്‌ക്ക് സമീപമുള്ള തിരുപ്പതി പബ്ലിക് സ്കൂളിന് സമീപമാണ് സുജാതൻ താമസിച്ചു വന്നിരുന്നത്. വ്യാഴാഴ്ച രാത്രി ഒൻപതുമണിയോടെ ബിസിനസ് ആവശ്യങ്ങളുമായി ബന്ധപ്പെട്ട് ജയ്‌പൂരിലേക്ക് പോകാൻ വീട്ടിൽ നിന്നും ഇറങ്ങിയതാണെന്നാണ് ബന്ധുക്കൾ പറയുന്നത്.
സുജാതന്റെ ബാഗ് പോലീസ് കണ്ടെത്തിയിട്ടുണ്ട്. പേഴ്‌സ്, മൊബൈൽ ഫോൺ എന്നിവ ബാഗിൽ നിന്നും നഷ്ടപ്പെട്ടിട്ടുണ്ട്. സുജാതൻ ധരിച്ചിരുന്ന ഷർട്ട് ഉപയോഗിച്ചാണ് മൃതദേഹം മരത്തിൽ കെട്ടിത്തൂക്കിയതെന്നാണ് പോലീസ് പറയുന്നത്. മൃതദേഹം ഹരിനഗർ ദീൻദയാൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്. സംസ്കാരം ദൽഹിയിൽ തന്നെ നടത്തും. പ്രീതിയാണ് ഭാര്യ. ശാന്തിപ്രിയ, കോളേജ് വിദ്യാർത്ഥിയായ അമൽ എന്നിവരാണ് മക്കൾ.
-
Crime1 year ago
നവ്യ നായരുമായി ഡേറ്റിംഗ് സച്ചിന് സാവന്തിന് ഹരം, ലക്ഷങ്ങള്‍ വിലപിടിപ്പിള്ള ആഭരണങ്ങള്‍ നൽകി, നവ്യയെ കാണാൻ 10 തവണ കൊച്ചിക്ക് പറന്നു
-
Entertainment1 year ago
സിനിമാ – സീരിയൽ താരം അപർണ നായർ വീട്ടിൽ തൂങ്ങി മരിച്ചനിലയിൽ
-
Latest News1 year ago
പുതുപ്പള്ളിയിൽ ജെയ്ക് നിലം പൊത്തി, ചാണ്ടി ഉമ്മനു റെക്കോർഡ് ഭൂരിപക്ഷം.
-
Crime1 year ago
അപർണ പി.നായർ ജീവനൊടുക്കിയത് മനം നൊന്ത് , അന്ത്യ യാത്രയെ പറ്റി പറഞ്ഞത് അമ്മയോട് മാത്രം
-
Entertainment1 year ago
‘മോഹൻലാൽ മന്ത്രിയാകും, കാവ്യക്ക് ഭർതൃയോഗം ഇല്ല’ വയറ്റിപ്പിഴപ്പ് ജ്യോതിഷിയുടെ പ്രവചങ്ങൾ വൈറൽ
-
Latest News1 year ago
യോഗി ആദിത്യനാഥിന്റെ ഉത്തര്‍പ്രദേശില്‍ ചന്ദ്രയാന്‍ 3 വിജയകരമാകാൻ മദ്രസയില്‍ പ്രത്യേക പ്രാര്‍ത്ഥന
-
Entertainment1 year ago
നാലാമത്തെ കുഞ്ഞിനെ ദത്തെടുത്ത് മോഹൻ ലാലിന്റെ മകൾ വിസ്മയ
-
Latest News1 year ago
തീര്‍ത്ഥാടന കേന്ദ്രങ്ങളെ ബന്ധിപ്പിക്കുന്ന വന്ദേ ഭാരത് സർവീസിന്റെ സാധ്യത പഠനം നടക്കുന്നു